ഭാരം കനക്കുന്ന മനസ്സിൽ നാളെ നിരഞ്ജൻ ഒരു ചാരമാവും..തീർത്തും നിഷ്ഫലമാവാൻ പോവുന്ന അവന്റെ യാത്രയെ ഓർത്ത് എന്തിനു തന്റെ ചിന്തകളിൽ വേലിയേറ്റങ്ങൾ സംഭവിക്കുന്നു .എന്തുകൊണ്ട് ഇത്രേം അങ്കലാപ്പുകൾ സൃഷ്ടിക്കപ്പെടുന്നു ..നയശീലമായ ഒരു വിധിയുടെ ഒടുവിൽ തൂക്കു കയർ വരിക്കാൻ പോവുന്ന നിരഞ്ജനെ ഓർത്ത് മുകുന്ദന്റെ ഹൃദയം എന്തിനു ഇത്രമേൽ ആധി കവിഞ്ഞൊഴുകുന്നു .പാടില്ല , താനൊരു പൊലീസുകാരനാണ് .നീതിയുടെ കാവലാൾ.
ഇനി ഒന്നര ദിനംകൂടി . ശങ്കരൻപോറ്റിയെ കൊന്നവൻ ,അല്ല തിരുത്തണം, അച്ഛനെ കൊന്നവൻ ,അങ്ങനെ വേണം പറയാൻ ..അവൻ മരിക്കുക തന്നെയല്ലേ വേണ്ടത്.. മരിക്കട്ടെ മരിക്കട്ടെ ..അയാൾ ഉരുവിട്ട് കൊണ്ടേയിരുന്നു ..
ഒരു മുറിയുടെ അപ്പുറത്ത് ചോദ്യങ്ങൾ ഉയർന്നു .
“മ്മ് ,പറയിൻ , എന്താണ് നിന്റെ അന്ത്യാഭിലാഷം ,അവസാന ആഗ്രഹം എന്തേലുമുണ്ടെൽ ഇപ്പോൾ പറഞ്ഞോ ?’
“മ്മ് ,പറയിൻ , എന്താണ് നിന്റെ അന്ത്യാഭിലാഷം ,അവസാന ആഗ്രഹം എന്തേലുമുണ്ടെൽ ഇപ്പോൾ പറഞ്ഞോ ?’
ജയിലറയുടെ ഇരുട്ടിനെ ഭേദിച്ച് അവൻ മുന്നോട്ട് വന്നു ..ചോര തുടിക്കുന്ന കണ്ണുകൾ ..ആർക്കും മുഖം കൊടുക്കാത്ത പ്രകൃതക്കാരൻ,മരണത്തിന്റെ കറുത്തനാടകൾ തന്നെ വലിഞ്ഞ് മുറുകിയിരിക്കുന്നത്തിൽ അവനു തെല്ലും ഭയമില്ല..മരണത്തിനോട് അടുക്കുമ്പോൾ ജീവിക്കാൻ കൊതിതോന്നുന്നവരിൽ അവനു സ്ഥാനമില്ല ..അവന്റെ കൈകൾ ഇരുമ്പഴിയിൽ ചേർത്ത് വെച്ചു..കനത്ത ശബ്ദത്തോടെ അവൻ പറഞ്ഞു .
'എനിക്ക് എന്റെ പുസ്തകങ്ങൾ വേണം '
" ഇത് നല്ല തമാശ , പുസ്തകം പഠിച്ച് നാളെ നീ എഴുത്ത് പരീക്ഷയ്ക്ക് പോവല്ല,,നാളെ നീ യമലോകത്തേക്കാണ് പോവുന്നത് "
'എനിക്ക് എന്റെ പുസ്തകങ്ങൾ വേണം ' അവൻ ആവർത്തിച്ചു
' ഓ ശരി..അവസാനത്തെ ആഗ്രഹമല്ലേ..,പറഞ്ഞോ നിനക്കു ഏതു പുസ്തകമാ വേണ്ടത് '
'എന്റെ ഡയറികൾ .ഇല്ലത്തെ പൂജാമുറിയിലുണ്ട് ,അതെനിക്ക് വേണം '
അപ്പുറത്തെ മുറിയിലിരുന്ന് മുകുന്ദൻ ഇത് കേട്ടതും ,ചാടി എഴുനേറ്റു ..
ഡയറിയോ ? അതെ ,അതാണ് എനിക്കും ആവിശ്യം..പണ്ട് ഇല്ലത്തെ ലക്ഷ്മി അമ്മ നിരഞ്ജന്റെ 'അമ്മ , നിരഞ്ജനും തനിക്കും അടുക്കള തിണ്ണയിലിരുത്തി ഒരേ പോലെ പകർന്നു തന്ന പാൽകഞ്ഞിയാണ് ഇപ്പോളും തന്റെ ആരോഗ്യത്തിന്റെ കാരണം ..വീട്ടുവേലക്കാരിയുടെ മകനായിരുന്നു താൻ ,താഴ്ന്ന ജാതിക്കാരൻ ,അകറ്റി നിർത്തിയില്ല ലക്ഷ്മി അമ്മ ...ആ അമ്മയുടെ അതേ ഗുണങ്ങളുള്ള മകന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് തനിക്കും അറിയണം ..ആ ഡയറി തനിക്ക് ആദ്യം കാണണം .
'സർ ,ഞാൻ പോകാം നിരഞ്ജന്റെ ഇല്ലത്തേക്ക് ,ഞാൻ കൊണ്ട് വരാം പുസ്തകങ്ങൾ..'
" ശരി എങ്കിൽ മുകുന്ദൻ ഇപ്പോൾ തന്നെ ഇറങ്ങിക്കോളൂ "
മുകുന്ദൻ ഇരുമ്പഴിക്കുള്ളിലൂടെ അവന്റെ മുഖമൊന്ന് നോക്കി ..ഇല്ല ഭയമില്ല ,അഗ്നിയുടെ നെരിപ്പോടുകൾ കാണുന്നു ആ കണ്ണുകളിൽ ..
അയാൾ തിരിഞ്ഞു നടന്നു ..അറിയാനുള്ള ആകാംഷ മൂലം ജീപ്പിന്റെ ചക്രങ്ങൾ കുതിച്ചു ...ഇല്ലത്തിന്റെ മുന്നിൽ ജീപ്പ് നിർത്തി .കാര്യസ്ഥൻ രാമനുണ്ണിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ഉമ്മറത്തേക്ക് കയറി...കോലായിൽ മാറാല പിടിച്ച ലക്ഷ്മി അമ്മയുടെ ഫോട്ടോ തൂവാലയെടുത്ത് തുടച്ചപ്പോൾ മുകുന്ദന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ..വിശപ്പിന്റെ മുറവിളി കൂടിയ വയറിലേക്ക് ആവിശ്യത്തിലധികം ഭോജനം നൽകിയ 'അമ്മ ,പഠിക്കാൻ പുസ്തകൾ ആദ്യമായി കയ്യിൽ വെച്ച് തന്ന തന്റെ സരസ്വതി ദേവി ..
അയാൾ തിരിഞ്ഞു നടന്നു ..അറിയാനുള്ള ആകാംഷ മൂലം ജീപ്പിന്റെ ചക്രങ്ങൾ കുതിച്ചു ...ഇല്ലത്തിന്റെ മുന്നിൽ ജീപ്പ് നിർത്തി .കാര്യസ്ഥൻ രാമനുണ്ണിയുടെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ഉമ്മറത്തേക്ക് കയറി...കോലായിൽ മാറാല പിടിച്ച ലക്ഷ്മി അമ്മയുടെ ഫോട്ടോ തൂവാലയെടുത്ത് തുടച്ചപ്പോൾ മുകുന്ദന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ..വിശപ്പിന്റെ മുറവിളി കൂടിയ വയറിലേക്ക് ആവിശ്യത്തിലധികം ഭോജനം നൽകിയ 'അമ്മ ,പഠിക്കാൻ പുസ്തകൾ ആദ്യമായി കയ്യിൽ വെച്ച് തന്ന തന്റെ സരസ്വതി ദേവി ..
വാതിൽ തുറന്ന് അകത്തളത്തിലേക്ക് കയറിയപ്പോൾ അയാളുടെ ചെവിയിൽ ലക്ഷ്മിയമ്മയുടെ സരസ്വതി സ്തുതി മുഴങ്ങി കേൾക്കുന്നപോലെ തോന്നി ...,'മുകുന്ദാ നിനക്ക് വിശക്കണുണ്ടോ ?' ആ അമ്മയുടെ ചോദ്യങ്ങൾ ഓർമ്മയിലേക്കോടി എത്തി .
ക്ലാവ് പിടിച്ച കിണ്ടിയും വിളക്കും ഓടിളകി വീണു പൊട്ടിയ കൃഷ്ണവിഗ്രഹവും ക്ഷയിച്ച ആ ഇല്ലത്തിന്റെ അവശിഷ്ടമായി നിലകൊണ്ടു ..രാമായണത്തിന്റെ അടിയിൽ നിന്ന് ഒരു ഡയറി കിട്ടി .മുകുന്ദൻ അതെടുത്ത് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു ..
നേർത്ത ചാറ്റൽ മഴ .ചിതൽ പൊട്ടിച്ച് ഈയാംപാറ്റകൾ ആകാശത്തേക്കുയർന്നു പൊങ്ങി..ഇടമുറിഞ്ഞു കേൾക്കുന്ന അമ്പലത്തിലെ സോപാനസംഗീതം ..ആ ഡയറിയുടെ ഓരോ താളുകൾ മറിക്കുമ്പോഴും അനശ്വരനായ ഒരു എഴുത്തുകാരന്റെ, നന്മയുള്ള ഒരു മനുഷ്യന്റെ, പല ഭാവങ്ങൾ മനസിലൂടെ കടന്നു പോയി .'അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതം ,ഒറ്റപ്പെടൽ , ആദ്യത്തെ ജോലിക്കായി ഡൽഹിയിലേക്ക് പോയതും അവിടുത്തെ അനുഭവങ്ങളും,പ്രൊമോഷനും എല്ലാം ഏറെ വ്യത്യസ്തമായി നിരഞ്ജൻ കുറിച്ച് വെച്ചിരിക്കുന്നു .. ഇടയ്ക്ക് ചിരിക്കാനും ഇടയ്ക്ക് കരയാനും ഇടയ്ക്ക് ചിന്തിപ്പിക്കാൻ കഴിയുന്ന എഴുത്ത്..
നേർത്ത ചാറ്റൽ മഴ .ചിതൽ പൊട്ടിച്ച് ഈയാംപാറ്റകൾ ആകാശത്തേക്കുയർന്നു പൊങ്ങി..ഇടമുറിഞ്ഞു കേൾക്കുന്ന അമ്പലത്തിലെ സോപാനസംഗീതം ..ആ ഡയറിയുടെ ഓരോ താളുകൾ മറിക്കുമ്പോഴും അനശ്വരനായ ഒരു എഴുത്തുകാരന്റെ, നന്മയുള്ള ഒരു മനുഷ്യന്റെ, പല ഭാവങ്ങൾ മനസിലൂടെ കടന്നു പോയി .'അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതം ,ഒറ്റപ്പെടൽ , ആദ്യത്തെ ജോലിക്കായി ഡൽഹിയിലേക്ക് പോയതും അവിടുത്തെ അനുഭവങ്ങളും,പ്രൊമോഷനും എല്ലാം ഏറെ വ്യത്യസ്തമായി നിരഞ്ജൻ കുറിച്ച് വെച്ചിരിക്കുന്നു .. ഇടയ്ക്ക് ചിരിക്കാനും ഇടയ്ക്ക് കരയാനും ഇടയ്ക്ക് ചിന്തിപ്പിക്കാൻ കഴിയുന്ന എഴുത്ത്..
ഡയറിയുടെ പേജുകൾ അവസാനിക്കാൻ പോവുന്നു .പക്ഷെ ഇതു വരെ ആ കൊലപാതകത്തെ കുറിച്ച് യാതൊന്നും പ്രതിപാദിച്ചു കണ്ടില്ല .ഏറെ നിരാശയോടെ അവസാനത്തെ പേജിലേക്ക് മുകുന്ദന്റെ കണ്ണുകൾ ഇമവെട്ടി തിരിഞ്ഞു ..
അവസാനത്തെ പേജിൽ മുഴുവൻ ആകാത്ത വരികൾ കണ്ടു ..
അവസാനത്തെ പേജിൽ മുഴുവൻ ആകാത്ത വരികൾ കണ്ടു ..
ഇല്ല ,മുഴുവനായില്ല .അപ്പോൾ ഇതിന്റെ തുടർച്ചയായുള്ള ഡയറി വേറെ കാണും ...,മുകുന്ദൻ പൂജാമുറിയിലേക്കോടി ..ഇതിന്റെ ബാക്കി എഴുതിയ ഡയറി ഇവിടെ എവിടേലും കാണും ...
പൂജാമുറിയിൽ വീണു കിടക്കുന്ന ഒരു ഓടിൻ കഷ്ണത്തിനടിയിൽ നിന്ന് ചിതൽ പാതി കവർന്നെടുത്ത ഡയറി മുകുന്ദൻ വലിച്ചെടുത്തു .അയാൾ അത് മറച്ചു നോക്കി ..
പൂജാമുറിയിൽ വീണു കിടക്കുന്ന ഒരു ഓടിൻ കഷ്ണത്തിനടിയിൽ നിന്ന് ചിതൽ പാതി കവർന്നെടുത്ത ഡയറി മുകുന്ദൻ വലിച്ചെടുത്തു .അയാൾ അത് മറച്ചു നോക്കി ..
എഴുത്തുകളുടെ നിറം മങ്ങി എങ്കിലും വായിക്കാൻ കഴിയുന്നുണ്ട്...ആദ്യം വായിച്ച ഡയറിയുടെ ബാക്കി തന്നെയാണ് അതിൽ ..മുകുന്ദന് ആശ്വാസം തോന്നി..ദിനം പ്രതിയുള്ള എഴുത്തുകളല്ല നിരഞ്ജന്റെത്...ഇടയ്ക്കിടയ്ക്ക് ഉള്ള എഴുത്തിൽ എല്ലാം എഴുതും..അധ് കൊണ്ട് തന്നെ വായിക്കാൻ ഒരു രസമുണ്ട് .
അയാൾ വായിക്കാൻ തുടങ്ങി ...
അയാൾ വായിക്കാൻ തുടങ്ങി ...
"ജോലി സ്ഥലത്തു നിന്ന് രണ്ടു മാസം കൂടുമ്പോൾ ലീവ് കൂട്ടി വെച്ച് അച്ഛനെ കാണാൻ വരുന്നത് ഒരു ആശ്വാസമാണ് .'അമ്മ മരിച്ചതിൽ പിന്നെ അച്ഛൻ തനിച്ചാണ് ഇല്ലത്ത്..ജോലിക്ക് തെക്കേലെ ശാന്തച്ചേച്ചി വരും .അത്കൊണ്ട് തന്നെ സമയത്തിന് ആഹാരത്തിനു മുട്ടില്ലായിരുന്നു .ശാന്തേച്ചിക്ക് രണ്ടു പെൺകുട്ടികളാണ് ,വേലി കഴിച്ച ആള് കുടിച്ചു കുടിച്ചു മരിച്ചതാ..ഇല്ലത്തെ ജോലി ഉള്ളോണ്ട് അവർക്കു സുഖായി ജീവിക്കാം ..അവരുടെ പെൺകുട്ടികളെ അച്ഛന് ജീവനാ...അവരുടെ പഠിപ്പും ഭക്ഷണവും വസ്ത്രവും എല്ലാം അച്ഛനാണ് നോക്കാറ് ..ഒരാൾ അങ്കണവാടിയിലും ഒരാൾ നാലിലുമാണ് പഠിക്കുന്നത് ..കഴിഞ്ഞ ആഴ്ച
ഇല്ലത്തേക്ക് പോയപ്പോൾ ശാന്തേച്ചി തൊടിയിലെ കാടൊക്കെ വെട്ടുകയായിരുന്നു ...ശാന്തേച്ചിയുടെ വിശേഷങ്ങളൊക്കെ ചോദിച്ച് വടക്കേ പറമ്പിലെ പേരക്ക മരത്തിൽ നിന്ന് പഴുത്ത ഒരു പേരക്കയും പറിച്ച് ഞാൻ അകത്തേക്ക് കയറി ...അപ്പോളാണ് ഓർത്തത് ശാന്തേച്ചിയുടെ മക്കൾക്ക് കൊണ്ടുവന്ന ഉടുപ്പിനെ പറ്റി , ഉടുപ്പ് ശാന്തേച്ചിക്ക് കൊടുത്തപ്പോൾ ,മോൻ തന്നെ കൊടുത്തോളു.മക്കൾ സാറിന്റെ അടുത്തുണ്ട് എന്ന് പറഞ്ഞു ...ഉടുപ്പുമായി അകത്തേക്ക് കയറി അച്ഛന്റെ മുറിയുടെ വാതിൽ തട്ടിയപ്പോൾ അച്ഛൻ വാതിൽ തുറന്നു ..കുട്ടികൾ കട്ടിലിലിരുന്നു നല്ല കളിയിലായിരുന്നു..എനിക്ക് വളരെ സന്തോഷം തോന്നി. ജാതിയും മതവും ഒരു അതിർവരമ്പുകളുമില്ലാതെ കുഞ്ഞുങ്ങളെ ദൈവ സമമായി കാണുന്ന എന്റെ അച്ഛനെയോർത്ത് , അമ്മയും അങ്ങനെയായിരുന്നു .. അവരുടെ കയ്യിൽ ഉടുപ്പുകൾ സമ്മാനിച്ചപ്പോൾ അവർ നൽകിയ പുഞ്ചിരിയാണ് ഏറ്റവും വല്യ നിധി എന്ന് എനിക്ക് തോന്നി. കുട്ടികൾ ഉള്ള വീട് സ്വർഗ്ഗം തന്നെയാണ് .ആ വീട്ടിൽ അച്ഛൻ ഒറ്റയ്ക്കാണല്ലോ എന്ന സങ്കടം ആ വരവിൽ എനിക്കില്ലാതെയായി കാരണം കുട്ടികളുടെ ചിരിയും കളിയുമൊക്കെയായി അച്ഛൻ ഒരുപാട് മാറിയിരുന്നു , പിന്നീട് രണ്ടു മാസം കൂടുമ്പോൾ ഉള്ള വരവിൽ എല്ലാം അച്ഛന്റെ സന്തോഷവും ഉത്സാഹവും കണ്ടു മടങ്ങുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ് ..
ഇല്ലത്തേക്ക് പോയപ്പോൾ ശാന്തേച്ചി തൊടിയിലെ കാടൊക്കെ വെട്ടുകയായിരുന്നു ...ശാന്തേച്ചിയുടെ വിശേഷങ്ങളൊക്കെ ചോദിച്ച് വടക്കേ പറമ്പിലെ പേരക്ക മരത്തിൽ നിന്ന് പഴുത്ത ഒരു പേരക്കയും പറിച്ച് ഞാൻ അകത്തേക്ക് കയറി ...അപ്പോളാണ് ഓർത്തത് ശാന്തേച്ചിയുടെ മക്കൾക്ക് കൊണ്ടുവന്ന ഉടുപ്പിനെ പറ്റി , ഉടുപ്പ് ശാന്തേച്ചിക്ക് കൊടുത്തപ്പോൾ ,മോൻ തന്നെ കൊടുത്തോളു.മക്കൾ സാറിന്റെ അടുത്തുണ്ട് എന്ന് പറഞ്ഞു ...ഉടുപ്പുമായി അകത്തേക്ക് കയറി അച്ഛന്റെ മുറിയുടെ വാതിൽ തട്ടിയപ്പോൾ അച്ഛൻ വാതിൽ തുറന്നു ..കുട്ടികൾ കട്ടിലിലിരുന്നു നല്ല കളിയിലായിരുന്നു..എനിക്ക് വളരെ സന്തോഷം തോന്നി. ജാതിയും മതവും ഒരു അതിർവരമ്പുകളുമില്ലാതെ കുഞ്ഞുങ്ങളെ ദൈവ സമമായി കാണുന്ന എന്റെ അച്ഛനെയോർത്ത് , അമ്മയും അങ്ങനെയായിരുന്നു .. അവരുടെ കയ്യിൽ ഉടുപ്പുകൾ സമ്മാനിച്ചപ്പോൾ അവർ നൽകിയ പുഞ്ചിരിയാണ് ഏറ്റവും വല്യ നിധി എന്ന് എനിക്ക് തോന്നി. കുട്ടികൾ ഉള്ള വീട് സ്വർഗ്ഗം തന്നെയാണ് .ആ വീട്ടിൽ അച്ഛൻ ഒറ്റയ്ക്കാണല്ലോ എന്ന സങ്കടം ആ വരവിൽ എനിക്കില്ലാതെയായി കാരണം കുട്ടികളുടെ ചിരിയും കളിയുമൊക്കെയായി അച്ഛൻ ഒരുപാട് മാറിയിരുന്നു , പിന്നീട് രണ്ടു മാസം കൂടുമ്പോൾ ഉള്ള വരവിൽ എല്ലാം അച്ഛന്റെ സന്തോഷവും ഉത്സാഹവും കണ്ടു മടങ്ങുമ്പോൾ മനസ്സിന് ഒരു ആശ്വാസമാണ് ..
പിന്നീടുള്ള കുറെ പേജുകളിൽ കുറെ കവിതകളും ചിത്ര രചനയുമായിരുന്നു ..എല്ലാത്തിലും ഒരു പ്രത്യേകത ഉണ്ടായിരുന്നു ..സകല കലയിലും നിരഞ്ജന് കഴിവുണ്ട്
ജനുവരി 24
-----------------
ഇന്ന് രാവിലെ നാട്ടിൽ എത്തിയപ്പോൾ മുറ്റത്തു നിന്ന് ശാന്തേച്ചിയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ അവിടെ നിറയെ ആൾക്കൂട്ടം ..അച്ഛൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് മുറുക്കുന്നു ..അവിടെ എന്താ ആൾക്കൂട്ടമെന്നു കാര്യം തിരക്കിയപ്പോൾ അച്ഛൻ പറഞ്ഞു അവളും കുട്ട്യോളും തീ കൊളുത്തി ആത്മഹത്യ ചെയ്തു ..കാണാൻ ഒന്നൂല്യ എല്ലാം കത്തി നശിച്ചിരിക്കുന്നു ..
ഞെട്ടി ഉമ്മറത്തിണ്ണയിൽ ഇരുന്നപ്പോൾ കണ്ണിൽ നിന്ന് വന്നത് കൺനീർ ആയിരുന്നില്ല ,രക്തമായിരുന്നു .. എനിക്കുറപ്പുണ്ട് ,രണ്ടു പെൺമക്കളുടെ ജീവൻ ആ അമ്മ അഗ്നിക്ക് വിട്ടു കൊടുക്കില്ല ..ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല .ഉറങ്ങാൻ പറ്റുന്നില്ല ..ജനലഴിയിലൂടെ ആ കത്തിയെരിഞ്ഞ വീട് കാണാം ...കണ്ണിൽ പുക വന്നു മറയുന്നു ...
-----------------
ഇന്ന് രാവിലെ നാട്ടിൽ എത്തിയപ്പോൾ മുറ്റത്തു നിന്ന് ശാന്തേച്ചിയുടെ വീട്ടിലേക്ക് നോക്കിയപ്പോൾ അവിടെ നിറയെ ആൾക്കൂട്ടം ..അച്ഛൻ ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന് മുറുക്കുന്നു ..അവിടെ എന്താ ആൾക്കൂട്ടമെന്നു കാര്യം തിരക്കിയപ്പോൾ അച്ഛൻ പറഞ്ഞു അവളും കുട്ട്യോളും തീ കൊളുത്തി ആത്മഹത്യ ചെയ്തു ..കാണാൻ ഒന്നൂല്യ എല്ലാം കത്തി നശിച്ചിരിക്കുന്നു ..
ഞെട്ടി ഉമ്മറത്തിണ്ണയിൽ ഇരുന്നപ്പോൾ കണ്ണിൽ നിന്ന് വന്നത് കൺനീർ ആയിരുന്നില്ല ,രക്തമായിരുന്നു .. എനിക്കുറപ്പുണ്ട് ,രണ്ടു പെൺമക്കളുടെ ജീവൻ ആ അമ്മ അഗ്നിക്ക് വിട്ടു കൊടുക്കില്ല ..ആ കുഞ്ഞുങ്ങളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല .ഉറങ്ങാൻ പറ്റുന്നില്ല ..ജനലഴിയിലൂടെ ആ കത്തിയെരിഞ്ഞ വീട് കാണാം ...കണ്ണിൽ പുക വന്നു മറയുന്നു ...
ജനുവരി 24 (11.30pm)
------------------
ശാന്തേച്ചിയും മക്കളും പോയി..എനിക്ക് ജോലി സ്ഥലത്തേക്ക് തിരിച്ച് പോണം .അച്ഛനെ തനിച്ച് ഇല്ലത്തു വിട്ടു പോവാൻ തോന്നിയില്ല
ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാനോ അച്ഛനെ വിട്ടു കൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല ..
എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നു എന്ന് നിത്യവും പറയുന്ന അച്ഛനുമായി കലുഷിതമായ മനസ്സുമായി ഞാൻ ഇന്ന് വെളുപ്പിന് ആ കടൽത്തീരത്തേക്ക് പോയി
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂർണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു....
ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.... അതുപോലെ എന്റെ മനസ്സും.....എന്റെ അമ്മയും ഗുരുക്കന്മാരും പൂജിക്കുന്ന ദൈവങ്ങളും എന്നോട് പൊറുക്കട്ടെ ..
ഒരു നിമിഷം ഒരൊറ്റ നിമിഷമേ വേണ്ടി വന്നുള്ളൂ എനിക്ക് ...,കൈ ഇടറാതെ ആ പാറയുടെ മുകളിൽ നിന്ന് താഴേക്ക് അച്ഛനെ തള്ളിയിടാൻ..
പതറിയില്ല ഞാൻ…………….. മുങ്ങി താഴുന്നത് നോക്കി ആസ്വദിച്ചു ..നാല് നേരം ഉപാസന മൂർത്തികൾക്ക് വിളക്ക് കത്തിച്ച് പൂജിക്കുന്ന എനിക്ക് എവിടുന്നു കിട്ടി ആ ധൈര്യം .
അതെ ധൈര്യം തന്നെയാണ് ..നീതിയുടെ ധൈര്യം.
മൂന്ന് സ്ത്രീകളുടെ രക്തത്തിനു മുകളിൽ നീയെന്ന പുരുഷൻ ഇനി വേണ്ട ..ഇവിടെ ഞാനാണ് നീതി ..ജീവൻ തന്നൊരു താതന്റെ ജീവൻ എടുത്ത മകനായി നാളെ ഈ ലോകം നിരഞ്ജനെ കല്ലെറിയുമായിരിക്കും പക്ഷെ ..ഓരോ സ്ത്രീയും നിന്റെ അവസരമല്ല ,കടമയാണ് എന്ന് പഠിപ്പിച്ച ഒരു അമ്മയുടെ മകനാണ് ഞാൻ .അച്ഛനായാലും ഏതു ദേവേന്ദ്രനായാലും ശരി പെണ്ണിന്റെ മാനത്തിന് വില നൽകാത്തവന് ജീവിക്കാൻ അവകാശമില്ല
ഏതു തെറ്റിന് പുറകിലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും ,അത് വലിയൊരു സത്യമാണ് ,അല്ലെങ്കിൽ മരിക്കുന്നതിന് തലേന്ന് ശാന്തേച്ചിക്ക് എന്നെ വിളിക്കാൻ തോന്നില്ലായിരുന്നു. നിത്യവും തന്റെ പിഞ്ചുമക്കളെ കളിപ്പിക്കാൻ എന്ന വ്യാജേനെ മുറിയിൽ കൊണ്ട് പോയി കാമകേളികൾ ആടുകയും ,അത് ഒരിക്കൽ നേരിൽ കണ്ട ആ അമ്മയെ, മുറിയിൽ ഇട്ട് പൂട്ടി ശരീരത്തിന് വില പറയുകയും ,പുറത്താരെലും അറിഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും നടത്തിയ അച്ഛനെ പറ്റി മകനായ എന്നോട് പറയുമ്പോൾ ആ അമ്മ കരയുകയായിരുന്നു ..നാളെ തന്നെ ഞാൻ നാട്ടിൽ എത്താം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ അറിഞ്ഞില്ല അമ്മേ ഞാൻ എത്തും മുന്നേ അയാൾ നിങ്ങളെ കൊന്നു കളയുമെന്ന് . പൊറുക്കുക…………..
പെണ്ണ് ഇരയല്ല പോരാളിയാണ് എന്ന് കാണിച്ചു കൊടുക്കാൻ എന്റെയൊപ്പം നിൽക്കാമായിരുന്നില്ലേ ???
------------------
ശാന്തേച്ചിയും മക്കളും പോയി..എനിക്ക് ജോലി സ്ഥലത്തേക്ക് തിരിച്ച് പോണം .അച്ഛനെ തനിച്ച് ഇല്ലത്തു വിട്ടു പോവാൻ തോന്നിയില്ല
ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാനോ അച്ഛനെ വിട്ടു കൊടുക്കാൻ എനിക്ക് മനസ്സ് വന്നില്ല ..
എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്നു എന്ന് നിത്യവും പറയുന്ന അച്ഛനുമായി കലുഷിതമായ മനസ്സുമായി ഞാൻ ഇന്ന് വെളുപ്പിന് ആ കടൽത്തീരത്തേക്ക് പോയി
വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂർണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു....
ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടൽത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.... അതുപോലെ എന്റെ മനസ്സും.....എന്റെ അമ്മയും ഗുരുക്കന്മാരും പൂജിക്കുന്ന ദൈവങ്ങളും എന്നോട് പൊറുക്കട്ടെ ..
ഒരു നിമിഷം ഒരൊറ്റ നിമിഷമേ വേണ്ടി വന്നുള്ളൂ എനിക്ക് ...,കൈ ഇടറാതെ ആ പാറയുടെ മുകളിൽ നിന്ന് താഴേക്ക് അച്ഛനെ തള്ളിയിടാൻ..
പതറിയില്ല ഞാൻ…………….. മുങ്ങി താഴുന്നത് നോക്കി ആസ്വദിച്ചു ..നാല് നേരം ഉപാസന മൂർത്തികൾക്ക് വിളക്ക് കത്തിച്ച് പൂജിക്കുന്ന എനിക്ക് എവിടുന്നു കിട്ടി ആ ധൈര്യം .
അതെ ധൈര്യം തന്നെയാണ് ..നീതിയുടെ ധൈര്യം.
മൂന്ന് സ്ത്രീകളുടെ രക്തത്തിനു മുകളിൽ നീയെന്ന പുരുഷൻ ഇനി വേണ്ട ..ഇവിടെ ഞാനാണ് നീതി ..ജീവൻ തന്നൊരു താതന്റെ ജീവൻ എടുത്ത മകനായി നാളെ ഈ ലോകം നിരഞ്ജനെ കല്ലെറിയുമായിരിക്കും പക്ഷെ ..ഓരോ സ്ത്രീയും നിന്റെ അവസരമല്ല ,കടമയാണ് എന്ന് പഠിപ്പിച്ച ഒരു അമ്മയുടെ മകനാണ് ഞാൻ .അച്ഛനായാലും ഏതു ദേവേന്ദ്രനായാലും ശരി പെണ്ണിന്റെ മാനത്തിന് വില നൽകാത്തവന് ജീവിക്കാൻ അവകാശമില്ല
ഏതു തെറ്റിന് പുറകിലും ദൈവം ഒരു തെളിവ് അവശേഷിപ്പിക്കും ,അത് വലിയൊരു സത്യമാണ് ,അല്ലെങ്കിൽ മരിക്കുന്നതിന് തലേന്ന് ശാന്തേച്ചിക്ക് എന്നെ വിളിക്കാൻ തോന്നില്ലായിരുന്നു. നിത്യവും തന്റെ പിഞ്ചുമക്കളെ കളിപ്പിക്കാൻ എന്ന വ്യാജേനെ മുറിയിൽ കൊണ്ട് പോയി കാമകേളികൾ ആടുകയും ,അത് ഒരിക്കൽ നേരിൽ കണ്ട ആ അമ്മയെ, മുറിയിൽ ഇട്ട് പൂട്ടി ശരീരത്തിന് വില പറയുകയും ,പുറത്താരെലും അറിഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും നടത്തിയ അച്ഛനെ പറ്റി മകനായ എന്നോട് പറയുമ്പോൾ ആ അമ്മ കരയുകയായിരുന്നു ..നാളെ തന്നെ ഞാൻ നാട്ടിൽ എത്താം എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചപ്പോൾ അറിഞ്ഞില്ല അമ്മേ ഞാൻ എത്തും മുന്നേ അയാൾ നിങ്ങളെ കൊന്നു കളയുമെന്ന് . പൊറുക്കുക…………..
പെണ്ണ് ഇരയല്ല പോരാളിയാണ് എന്ന് കാണിച്ചു കൊടുക്കാൻ എന്റെയൊപ്പം നിൽക്കാമായിരുന്നില്ലേ ???
മാറ് വളരാത്ത ,യോനിയിൽ രക്തയോട്ടം തുടിക്കാത്ത ചെറിയ കുഞ്ഞുങ്ങൾ എങ്ങനെയാണ് ആ വൃദ്ധനെ ഉന്മത്തനാക്കിയത് ??അറിയില്ല
അയാളുടെ മകനായി എന്നത് തന്നെ മുൻജന്മപാപം ...
ഇറങ്ങുകയാണ് ഞാൻ ..തെറ്റോ ശെരിയോ എന്നറിയില്ല ..ഇനിയുള്ള കാലം ജയിലറകളിലെ ഇരുട്ട് മതി എനിക്ക് ...എന്റെ 'അമ്മ ഉറങ്ങുന്ന ഈ മണ്ണ് വിട്ട് ഞാൻ ഇറങ്ങുകയാണ് ......................................
അയാളുടെ മകനായി എന്നത് തന്നെ മുൻജന്മപാപം ...
ഇറങ്ങുകയാണ് ഞാൻ ..തെറ്റോ ശെരിയോ എന്നറിയില്ല ..ഇനിയുള്ള കാലം ജയിലറകളിലെ ഇരുട്ട് മതി എനിക്ക് ...എന്റെ 'അമ്മ ഉറങ്ങുന്ന ഈ മണ്ണ് വിട്ട് ഞാൻ ഇറങ്ങുകയാണ് ......................................
വായിച്ചു തീർന്നതും മുകുന്ദന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി...
നിരഞ്ജൻ നീ ശെരിയാണ്,വലിയ ശരി
ഈ ഡയറിയിൽ ഇനി നിനക്കെന്താണ് എഴുതാനുള്ളത് ???
അച്ഛനെ കൊന്നു എന്ന് സ്വയം കുറ്റസമ്മതം നടത്തി പോലീസ് സ്റ്റേഷൻ കയറിയപ്പോൾ ശാന്തേച്ചിയുടെയും മക്കളുടെയും ആത്മഹത്യയും കൊലപാതകമായി സംശയിച്ചു അതും നിന്റെ തലയിലായി ,ദാ നാളെ രാവിലെ തൂക്കു മരത്തിൽ കയറുന്നു ..
നിന്റെ ശെരികളെ എങ്ങനെയാണ് ഞാൻ ഈ ലോകത്തിനു തെളിയിച്ചു കൊടുക്കുക ..ഇല്ല ഇനി സമയം കളയാനില്ല ..മുകുന്ദൻ ആ ഡയറികളുമായി ജഡ്ജിയുടെ വീട്ടിലേക്ക് ജീപ്പെടുത്തു അതിവേഗം ഓടിച്ചു ...ഡയറികൾ വായിച്ച ജഡ്ജിയും ഞെട്ടി ..
"നിയമത്തിന് എതിരാണ് അവൻ ചെയ്തത് .പക്ഷെ അവനിലെ ശരി ഈ ലോകം അറിയണം .." ജഡ്‌ജി പറഞ്ഞു .
വധശിക്ഷ സ്റ്റേ ചെയ്യിക്കാനുള്ള നടപടികൾ ഉടൻ തന്നെ ജഡ്ജി മുന്നോട്ട് നീക്കി ..
സ്റ്റേ ഓർഡറുമായി മുകുന്ദൻ ജയിലിലേക്ക് സന്തോഷത്തോടെ ഓടിയെത്തി ..നിരഞ്ജന്റെ സെല്ലിന് പുറത്ത് ഒരു പോലീസുകാരൻ നിൽക്കുന്നുണ്ടായിരുന്നു
'മുകുന്ദൻ സാറേ ,,ഇനി ഡയറിയുടെ ആവിശ്യമില്ല ..നിരഞ്ജൻ ജയിൽ ചാടി .'
"വാട്ട് .....??? അവന്റെ വധശിക്ഷയ്ക്കുള്ള സ്റ്റേ ഓർഡറുമായാണ് ഞാൻ വന്നത് .."
ഇത് കണ്ടോ ,,ജയിലിന്റെ ചുമരിൽ അവൻ എഴുതി വെച്ചത് ..
"ഞാൻ തിരിച്ചു വരും ,അയാളെ കൊന്നിട്ട് "
'അയാളോ ? അതാരാ ? '
"ദാ നോക്കൂ,,ഈ പത്രത്തിൽ ഒരു വാർത്ത ഉണ്ട് ..അവന്റെ അച്ഛൻ ശങ്കരൻപോറ്റി മരിച്ചിട്ടില്ല ...ഏതോ അമ്പലത്തിൽ പൂജാരിയായി കഴിയുകയായിരുന്നു .അവിടെ പൂജയ്ക്ക് വന്ന പെൺകുട്ടിയോട് അപമര്യാദ ആയി എന്തോ പെരുമാറിയതിന് വക്കം പോലീസ് സ്റ്റേഷനിൽ ഉണ്ട് അയാൾ ..അന്ന് പുഴയിൽ തള്ളിയിട്ടപ്പോൾ ആരോ രക്ഷിച്ചു കാണും
.വക്കം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ വിളിച്ചു പക്ഷെ ഉച്ചക്ക് ആരോ അയാളെ ജാമ്മ്യത്തിലിറക്കി എന്നാണ് പറഞ്ഞത്..അതവൻ തന്നെയായിരിക്കും , അവൻ തിരികെ വരും അയാളെ കൊന്നിട്ട് ,അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട് ,സാറിനെ വിളിച്ചിട്ട് കിട്ടിയില്ല ..
.വക്കം പോലീസ് സ്റ്റേഷനിൽ ഞങ്ങൾ വിളിച്ചു പക്ഷെ ഉച്ചക്ക് ആരോ അയാളെ ജാമ്മ്യത്തിലിറക്കി എന്നാണ് പറഞ്ഞത്..അതവൻ തന്നെയായിരിക്കും , അവൻ തിരികെ വരും അയാളെ കൊന്നിട്ട് ,അന്വേഷണ സംഘം പുറപ്പെട്ടിട്ടുണ്ട് ,സാറിനെ വിളിച്ചിട്ട് കിട്ടിയില്ല ..
മുകുന്ദൻ കസേരയിൽ ചാരി ഇരുന്നു ..കണ്ണുകൾ ഒന്ന് ഇറുക്കെ അടച്ചു തുറന്നു..ഓർഡർ പൊട്ടിച്ചു നോക്കി ..അയാളുടെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പേപ്പറിലേക്കൂർന്നു വീണു ..മഷി പൊടുന്നനെ പടർന്നു ...
"അവൻ വരും..വരും....പെൺമയ്ക്കുള്ള നീതി നടപ്പാക്കി അവൻ തിരികെ വരുക തന്നെ ചെയ്യും ."
മുകുന്ദൻ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു .
മുകുന്ദൻ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു .
-അർച്ചന ശമീപത്ര-
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക