
ളുഹർനമസ്ക്കാരത്തിനു ശേഷം എല്ലാവരും പള്ളിയിൽ നിന്നും പിരിഞ്ഞു പോയെങ്കിലും അയാൾ മാത്രം തൂണും ചാരിയവിടെത്തന്നെയിരുന്നു...,
ആരോ തൊട്ടു വിളിച്ചത് പോലെ അയാളുടെ നോട്ടം ചുമരിലെ ഘടികാരത്തിൽ വലയം വെക്കുന്ന സൂചിയിലേക്കായി..,
ഘടികാര സൂചിയുടെ നേർത്ത ശബ്ദം അയാളുടെ ഹൃദയതാളത്തിലലിയാൻ വെമ്പൽ കൊള്ളുന്നപോലെ ഒരു നേർത്ത തേങ്ങലായ് ആ നിശബ്ദതയെ വകഞ്ഞു മാറ്റി അയാളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഊർന്നിറങ്ങിക്കൊണ്ടിരുന്നു...,
പുറത്ത് ആ സമയം മഴ ശക്തി പ്രാപിക്കുകയായിരുന്നു...,
പുറത്തു പാർക്ക്ചെയ്ത കാറിൽ തന്നെയും കാത്ത് രണ്ട് ജീവനുകൾ ഇരിക്കുന്ന കാര്യമയാൾ മറന്നിരുന്നു..., ആ ഇരുത്തത്തിലയാൾ അറിയാതെ തന്റെ ഭൂതകാലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
* * * * * * * * * * * * * * * * * * *
ആരോ തൊട്ടു വിളിച്ചത് പോലെ അയാളുടെ നോട്ടം ചുമരിലെ ഘടികാരത്തിൽ വലയം വെക്കുന്ന സൂചിയിലേക്കായി..,
ഘടികാര സൂചിയുടെ നേർത്ത ശബ്ദം അയാളുടെ ഹൃദയതാളത്തിലലിയാൻ വെമ്പൽ കൊള്ളുന്നപോലെ ഒരു നേർത്ത തേങ്ങലായ് ആ നിശബ്ദതയെ വകഞ്ഞു മാറ്റി അയാളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഊർന്നിറങ്ങിക്കൊണ്ടിരുന്നു...,
പുറത്ത് ആ സമയം മഴ ശക്തി പ്രാപിക്കുകയായിരുന്നു...,
പുറത്തു പാർക്ക്ചെയ്ത കാറിൽ തന്നെയും കാത്ത് രണ്ട് ജീവനുകൾ ഇരിക്കുന്ന കാര്യമയാൾ മറന്നിരുന്നു..., ആ ഇരുത്തത്തിലയാൾ അറിയാതെ തന്റെ ഭൂതകാലത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
* * * * * * * * * * * * * * * * * * *
"എനിക്കെന്റെ ഉമ്മച്ചിയെ കാണണം..." - സാലു കരച്ചിലിനിടയിൽ പറഞ്ഞു കൊണ്ടേയിരുന്നു...,
മകന്റെ കരച്ചിൽ തന്നെ അയാൾക്ക് സഹിക്കാവുന്നതിനപ്പുറമാണെന്നിരിക്കെ, അതിനിടക്ക് ഉമ്മയെ കാണണമെന്ന ശാഠ്യംകൂടി ആയപ്പൊൾ അയാൾ നിയന്ത്രണംവിട്ടവനോട് ദേശ്യപ്പെട്ടു.
മകന്റെ കരച്ചിൽ തന്നെ അയാൾക്ക് സഹിക്കാവുന്നതിനപ്പുറമാണെന്നിരിക്കെ, അതിനിടക്ക് ഉമ്മയെ കാണണമെന്ന ശാഠ്യംകൂടി ആയപ്പൊൾ അയാൾ നിയന്ത്രണംവിട്ടവനോട് ദേശ്യപ്പെട്ടു.
"സാലൂ..., ഞാൻ പല തവണ നിന്നോട് പറഞ്ഞു ഇപ്പൊ ഉമ്മച്ചിയെ കാണാൻ പറ്റില്ലെന്ന്...., നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവാത്തത്....?"
"അതെന്താ...? എന്താ ന്റെ ഉമ്മച്ചി ന്നെ കാണാൻ വരാത്തത്...? എന്താ ഉപ്പച്ചി ഉമ്മച്ചിനെ ഇങ്ങോട്ട് കൊണ്ടു വരാത്തത്..?"
സാലുവിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അയാൾ റൂമിൽ നിന്നും ഇറങ്ങിനടക്കവേ സാലു ഓടിച്ചെന്നയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു..,
"ഉപ്പച്ചീ..., ഉപ്പച്ചി വിളിച്ചാൽ ഉമ്മച്ചി വരുമെന്ന് ഉമ്മച്ചി ഇന്നോട് പറഞ്ഞല്ലോ....., എന്നിട്ടും ഉപ്പച്ചിയെന്താ ഉമ്മച്ചിയെ വിളിക്കാത്തത്...?"
"ഉമ്മച്ചി നിന്നോട് പറയേ...?"
"ആ.... എന്നും ഞാനുറങ്ങുമ്പോൾ സ്വപ്നത്തിൽ ഉമ്മച്ചി വന്നെന്നോടു പറയും ഉപ്പച്ചി വിളിക്കാഞ്ഞിട്ടാണ് ഉമ്മച്ചി വരാത്തതെന്ന്....,"
ഷർട്ടിൽ പിടിച്ചിരുന്ന മകന്റെ കൈതട്ടിമറ്റിക്കൊണ്ട് അയാൾ റൂമിൽ നിന്നും വീണ്ടും പുറത്തിറങ്ങാൻ ശ്രമിക്കവേ സാലു വീണ്ടുമയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു,
"ന്റെ ക്ലാസിലെ സോനൂന്റെ ഉമ്മച്ചിയും പിണങ്ങിപ്പോയിരുന്നു..., സോനു കരഞ്ഞുപറഞ്ഞപ്പോൾ സോനൂന്റെ ഉപ്പച്ചി ഉമ്മച്ചിയെ തിരിച്ചു കൊണ്ടു വന്നല്ലോ.....,
എന്താ ഉപ്പച്ചിക്ക് എന്നേയും ഉമ്മച്ചിയേയും ഇഷ്ടമല്ലേ...?"
എന്താ ഉപ്പച്ചിക്ക് എന്നേയും ഉമ്മച്ചിയേയും ഇഷ്ടമല്ലേ...?"
സാലുവിന്റെ ചോദ്യങ്ങളൊന്നും കേട്ടില്ലെന്ന മട്ടിൽ അയാളവന്റെ കൈ വീണ്ടും മാറ്റിക്കൊണ്ട് സിറ്റൗട്ട് ലക്ഷ്യമാക്കി നടന്നു.., പുറകെ സാലു ഓടിച്ചെന്നെങ്കിലും വല്ല്യുമ്മ സാലുവിനെ സ്നേഹത്തോടെ തടഞ്ഞു കൊണ്ട് മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി..,
"ഉപ്പച്ചിയിനി ഉമ്മച്ചിനെ ഒരിക്കലും കൊണ്ടു വരില്ലെന്നും, എന്നെയിനി ഉമ്മച്ചിയെ കാണിക്കില്ലെന്നും സാബുകാക്ക പറഞ്ഞല്ലോ..., നേരാണോ ബെല്ലിമ്മാ....?"
ചോദിക്കുമ്പോൾ സാലുവിന്റെ തൊണ്ട ഇടറിയിരുന്നു..,
കുറച്ചു നേരം മൗനമായിരുന്ന ശേഷം വല്ല്യുമ്മ പറഞ്ഞു..,
"ഇല്ല മോനെ..., ഇപ്പോ സമയം ഇരുട്ടിയില്ലെ..., നാളെ നേരം വെളുത്തിട്ട് ഉപ്പച്ചി സാലുമോനെ എന്തായാലും ഉമ്മച്ചിനെ കൊണ്ടുപോയി കാണിക്കുംട്ടൊ...."
"ഇല്ല.., ഉപ്പച്ചിയോട് ഉമ്മച്ചിയുടെ കാര്യം പറയുമ്പോഴേക്കും ഉപ്പച്ചി ഒന്നും മിണ്ടാതെ പോകുകയാണല്ലോ..?"
"അതൊക്കെ സാലുമോന്റെ തോന്നലുകളാണ്..., ഉമ്മച്ചി പോയതിൽ ഉപ്പച്ചിക്കുമുണ്ട് സങ്കടം..., നാളെ എന്തായാലും ഉമ്മച്ചിയുടെ അടുത്ത് മോനെ കൊണ്ടുപോവാൻ വല്ല്യുമ്മ ഉപ്പച്ചിയോട് പറയാം....., ഇപ്പോ മോനുറങ്ങ്..., നാളെ നേരത്തെ എണീക്കണം...,"
നാളെ ഉമ്മച്ചിയെ കാണാൻ പോകുമെന്നുള്ള സന്തോഷത്തിൽ അഞ്ചു വയസ്സു മാത്രം പ്രായമുള്ള സാലുമോൻ ഉറക്കമായി, കഴുത്തൊപ്പം പുതച്ചു കൊടുത്തുകൊണ്ട് വല്ല്യുമ്മ സാലുമോനേയും കെട്ടിപ്പിടിച്ചു കിടന്നു,
ആ സമയം പുറത്ത് കോരിച്ചൊരിഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന മഴയും തണുപ്പും വകവെക്കാതെ സിറ്റൗട്ടിൽ ചാരുകസേരയിൽ മലർന്ന് ക്കിടക്കുകയായിരുന്നു സാലുമോന്റെ ഉപ്പച്ചി..,
പാതിമയക്കത്തിൽ അയാളുടെ മനസ്സിൽ ചില ചിത്രങ്ങൾ തെളിയാൻ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * *
"ഇക്കാ..., സമയമൊരുപാടായി..., ഉറങ്ങണ്ടേ....?"
ആ സമയം പുറത്ത് കോരിച്ചൊരിഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന മഴയും തണുപ്പും വകവെക്കാതെ സിറ്റൗട്ടിൽ ചാരുകസേരയിൽ മലർന്ന് ക്കിടക്കുകയായിരുന്നു സാലുമോന്റെ ഉപ്പച്ചി..,
പാതിമയക്കത്തിൽ അയാളുടെ മനസ്സിൽ ചില ചിത്രങ്ങൾ തെളിയാൻ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * *
"ഇക്കാ..., സമയമൊരുപാടായി..., ഉറങ്ങണ്ടേ....?"
"എന്റെ നസീ...., ഈ ചാരുകസേരയിൽ ഇരുന്ന് കൊണ്ട് ഈ കോരിച്ചൊരിയുന്ന മഴ കാണാൻ എന്തുരസമാ...., മഴയുടെ താളവും സംഗീതവും....."
- അയാൾ പറഞ്ഞു മഴുവാനുക്കും മുമ്പ് ഭാര്യ നസീമ ഇടപെട്ടു.
"ഇക്കാ.... സമയം പതിനൊന്നര കഴിഞ്ഞു.., മഴയേ കുറിച്ചുള്ള വർണ്ണനയും കവിതകളും ഇനി ബെഡ് റൂമിൽ ചെന്നിട്ട് പറയാം..., എനിക്കുറക്കം വരുന്നു....,"
അയാളവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.., ശേഷം ഒരൽപം ഇടർച്ചയോടെ ചോദിച്ചു,
"മോളെ നസീ...., ഞാനൊരു കാര്യം ചോദിച്ചോട്ടെ..."
"മ്മ്... എന്താ ഇക്കാ..?"
"നമ്മുടെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ പത്തു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.., ഒരൽപം വൈകിയാണെങ്കിലും നമുക്കൊരു മകനേയും ദൈവം തന്നു..., ഈ പത്തു വർഷങ്ങൾക്കിടെ പലതവണ നമുക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായിട്ടുണ്ട്..., അധികവും എന്റെ മുൻ കോപംമൂലം വന്ന പിണക്കങ്ങളാണ്......"
പറഞ്ഞു തീരുംമുമ്പേ നസീമ അയാളുടെ 'വാ'പൊത്തിപ്പിടിച്ച് അയാളോട് ചേർന്നു നിന്നുകൊണ്ട് പറഞ്ഞു.
"ഇക്കാ...., അത് വിട്..., ഓരോ പിണക്കങ്ങളും തീർന്ന് ഇണങ്ങുമ്പോൾ സ്നേഹം വർദ്ധിക്കുമെന്നല്ലെ പറയാറ്..., വെറുതെയെന്തിനാ ഓരോന്ന് പറഞ്ഞ് മൂഡ് കളയുന്നത്....?"
ഭാര്യയുടെ വാക്കുകൾ കേട്ടയാൾ ചെറുപുഞ്ചിരിയോടെ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു...,
"എനിക്കിപ്പൊ ഒരാഗ്രഹം തോന്നുന്നു....?"
"മ്.. എന്താ?..."
"മുറ്റത്തിറങ്ങി മഴകൊണ്ട് പരസ്പരം വെളളം തെറിപ്പിച്ചു കളിച്ചാലൊ...?"
"ഹയ്യഡാ...,വട്ടൊരൽപം കൂടുന്നുണ്ട് ട്ടോ..."
-ഇതും പറഞ്ഞവൾ അയാളുടെ പുറകിലേക്ക് വെട്ടിത്തിരിഞ്ഞ് രണ്ടു കൈകളുംകൊണ്ട് അയാളെ പുറകിൽനിന്നും തള്ളിക്കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.
* * * * * * * * * * * * * * * * * * * * * * *
-ഇതും പറഞ്ഞവൾ അയാളുടെ പുറകിലേക്ക് വെട്ടിത്തിരിഞ്ഞ് രണ്ടു കൈകളുംകൊണ്ട് അയാളെ പുറകിൽനിന്നും തള്ളിക്കൊണ്ട് ബെഡ്റൂമിലേക്ക് നടന്നു.
* * * * * * * * * * * * * * * * * * * * * * *
"ഇന്നലെ ഇവിടെ ഈ തണുപ്പത്തു കിടന്നാണോടാ നീ ഉറങ്ങിയത്...?"
ഉമ്മയുടെ വാക്കുകൾ കേട്ടുകൊണ്ടാണയാൾ ഉണർന്നത്, നേരം പുലർന്നിരിക്കുന്നു.., അയാൾ പതിയെ എഴുന്നേറ്റു.., ചാരുകസേരയിൽ ഇരുന്നുറങ്ങിയതിനാൽ ശരീരമാസകലം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു.., ബ്രഷിൽ പേസ്റ്റ് തേച്ചശേഷം ഒരു തോർത്തെടുത്ത് തോളത്തിട്ടയാൾ ബാത്ത് റൂമിലെക്ക് കയറിപ്പോകും നേരം സാലുവിനെയൊന്നു എത്തിനോക്കി, സാലു എഴുന്നേറ്റ ശേഷം ഉറക്കച്ചടപ്പോടെ ബെഡ്ഡിൽ തന്നെയിരിക്കാണ്...,
അയാൾ ബാത്ത്റൂമിലെക്ക് കയറി..,
പ്രഭാതകൃത്യങ്ങൾക്കു ശേഷം അയാൾ വീണ്ടും ചാരുകസേരയിൽ വന്നിരുന്നതും സാലുമോൻ പുതിയ പാന്റും ഷർട്ടുമിട്ട് സന്തോഷത്തോടെ ഓടി വന്നുകൊണ്ടു പറഞ്ഞു,
അയാൾ ബാത്ത്റൂമിലെക്ക് കയറി..,
പ്രഭാതകൃത്യങ്ങൾക്കു ശേഷം അയാൾ വീണ്ടും ചാരുകസേരയിൽ വന്നിരുന്നതും സാലുമോൻ പുതിയ പാന്റും ഷർട്ടുമിട്ട് സന്തോഷത്തോടെ ഓടി വന്നുകൊണ്ടു പറഞ്ഞു,
"ഉപ്പച്ചി വേഗം ഡ്രെസ്സ്മാറ്റ്..., നമുക്ക് പോവണ്ടേ...?"
"എങ്ങാട്ട്....?" - അയാൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.
സാലുവിന്റെ മുഖം വാടി..., സങ്കടത്തോടെയവൻ വല്ല്യുമ്മയെ നോക്കി...., വല്യുമ്മ അയാളെയുമൊന്നു നോക്കി.., ഉമ്മയുടെ ആ നോട്ടത്തിന്റെ പൊരുൾ വായിച്ചെടുത്തയാൾ റൂമിൽപോയി ഷർട്ടും മുണ്ടും മാറ്റിവന്ന് സാലുവിന്റെ കൈപിടിച്ച് പുറത്തിറങ്ങി..,
സാലുവിന്റെ മുഖം വാടി..., സങ്കടത്തോടെയവൻ വല്ല്യുമ്മയെ നോക്കി...., വല്യുമ്മ അയാളെയുമൊന്നു നോക്കി.., ഉമ്മയുടെ ആ നോട്ടത്തിന്റെ പൊരുൾ വായിച്ചെടുത്തയാൾ റൂമിൽപോയി ഷർട്ടും മുണ്ടും മാറ്റിവന്ന് സാലുവിന്റെ കൈപിടിച്ച് പുറത്തിറങ്ങി..,
പുലർക്കാല മഞ്ഞു തുള്ളികൾക്ക് സ്വർണ്ണമൊട്ടുകണക്കെ തിളക്കം കൊടുത്തിരുന്ന പൊൻവെയിൽ പെട്ടെന്നാകാശത്തു നിന്നും മറഞ്ഞു.., കാർമേഘങ്ങളാകാശത്ത് വട്ടമിട്ടു കൂടിയതും അന്തരീക്ഷത്തിലിരുട്ട് പടരാൻ തുടങ്ങി.., കരിയിലകളെ വായുവിൽ നൃത്തം ചെയ്യിപ്പിച്ചു കൊണ്ട് കാറ്റടിച്ചു തുടങ്ങിയതും പ്രകൃതിക്ക് പെട്ടെന്നുവന്ന മാറ്റത്തിൽ അന്നം തേടിയിറങ്ങിയ പറവകൾ തിരിച്ചു കൂടണയാൻ തുടങ്ങി..., ഇടക്ക് മിന്നിത്തെളിഞ്ഞ മിന്നലുകൾക്ക് അകമ്പടിയെന്നോണം ശക്തമായൊരിടിയോടെ മഴ താണ്ഡവമാടിത്തുടങ്ങി..., അപ്പൊഴേക്കുമയാൾ മകനേയും കൊണ്ട് കാറിൽ കയറിയിരുന്നു..., ശക്തമായ കാറ്റിനേയും മഴയേയും ഭേദിച്ചു കൊണ്ടയാൾ കാറുമായ് മുന്നോട്ട് കുതിച്ചു..,
കാറുമായ് അയാൾ ഒരു മെന്റൽ ഹോസ്പിറ്റലിന്റെ മുന്നിലെത്തി..., മകന്റെ കൈപിടിച്ചു കൊണ്ടയാൾ ഹോസ്പിറ്റലിന്റെ പടവുകൾകയറി നേരെ ഡോക്‌ടറുടെ അടുത്തെത്തി.
"ഹലോ..., ഇന്ന് കുറച്ചു നേരത്തെയാണല്ലോ..., ഇതാണോ മകൻ..?"
"അതെ... ഇതാണെന്റെ മകൻ.., ഇവനെ കാണിക്കുന്നതിൽ വല്ല കുഴപ്പമുണ്ടോ..?"
"ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ പറ്റില്ല.., ഇന്നലെ താങ്കൾ പോയതിനു ശേഷം വൈലന്റായി..., അതിന്റെ ഷോക്കിന്റേയും ഇഞ്ചക്ഷന്റെയും മയക്കം വിട്ടുമാറുന്നേയൊള്ളൂ...,
എന്തായാലും വരൂ... മകനെ അടുത്തേക്ക് വിടണ്ട..."
എന്തായാലും വരൂ... മകനെ അടുത്തേക്ക് വിടണ്ട..."
അയാൾ മകന്റെ കൈപിടിച്ചു കൊണ്ട് ഡോക്ടറെ അനുഗമിച്ചു.
* * * * * * * * * * * * * * * * * * * * * * *
* * * * * * * * * * * * * * * * * * * * * * *
പെട്ടെന്നൊരു കൈ തന്റെ ചുമലിൽ സ്പർശിച്ചപ്പോളയാൾ ചിന്തകളിൽ നിന്നും ഉണർന്നു.., മുന്നിൽ പള്ളിയിലെ ഉസ്താദ്.,
"അസ്സലാമു അലൈക്കും..."
"വലൈക്കും സലാം..."
സലാം മടക്കുമ്പോൾ അയാൾ പതിയെ എഴുന്നേറ്റു...,
സലാം മടക്കുമ്പോൾ അയാൾ പതിയെ എഴുന്നേറ്റു...,
"ഒരുപാട് സമയമായല്ലോ..., ഒരേയിരുത്തം തന്നെയാണല്ലോ...? മനസ്സിൽ എന്തോ വിഷമമുള്ളതുപോലെ...."
ഉസ്താദിന്റെ വാക്കുകൾ കേട്ടയാൾ ഒന്നുമില്ലെന്ന ഭാവത്തിൽ തലയാട്ടികൊണ്ട് മുഖത്ത് ഒരു ചെറുപുഞ്ചിരി വരുത്തി പള്ളിയിൽ നിന്നും പുറത്തേക്കു നടന്നു...,
മഴയുടെ ശക്തിയൽപം കുറഞ്ഞിരുന്നു..,
പുറത്തു വെച്ചിരുന്ന കുടചൂടിക്കൊണ്ടയാൾ നേരെ പളളിക്കാട്ടിലേക്ക് കയറി...,
പുതുമൺചുവപ്പ് മാറാത്ത ഖബർ ലക്ഷ്യമാക്കി അയാൾ നടന്നു.., ഖബറിനടുത്തെത്തി അയാൾ മനമുരികി പ്രാർത്ഥിക്കാൻ തുടങ്ങിയതും, കവിൾ തടത്തിലൂടെ ചാലിട്ടൊഴുകി വരുന്ന കണ്ണീർ തുള്ളികൾ മഴത്തുള്ളികളിൽ ലയിച്ച് മൈലാഞ്ചിച്ചെടിയിൽ മുത്തമിട്ട് ഖബറിലെ മണ്ണിൽ ആഴ്ന്നിറങ്ങി.
ആ നിൽപയാൾ ഒരുപാടു സമയം നിന്നു.
മഴയുടെ ശക്തിയൽപം കുറഞ്ഞിരുന്നു..,
പുറത്തു വെച്ചിരുന്ന കുടചൂടിക്കൊണ്ടയാൾ നേരെ പളളിക്കാട്ടിലേക്ക് കയറി...,
പുതുമൺചുവപ്പ് മാറാത്ത ഖബർ ലക്ഷ്യമാക്കി അയാൾ നടന്നു.., ഖബറിനടുത്തെത്തി അയാൾ മനമുരികി പ്രാർത്ഥിക്കാൻ തുടങ്ങിയതും, കവിൾ തടത്തിലൂടെ ചാലിട്ടൊഴുകി വരുന്ന കണ്ണീർ തുള്ളികൾ മഴത്തുള്ളികളിൽ ലയിച്ച് മൈലാഞ്ചിച്ചെടിയിൽ മുത്തമിട്ട് ഖബറിലെ മണ്ണിൽ ആഴ്ന്നിറങ്ങി.
ആ നിൽപയാൾ ഒരുപാടു സമയം നിന്നു.
കാറിന്റെ നിറുത്താതെയുള്ള ഹോൺ കേട്ടപ്പോൾ പരിസരബോധം വീണ്ടെടുത്തയാൾ കാറിനടുത്തേക്ക് നടന്നു...,
സാലുവാണ് ഹോണടിക്കുന്നത്..,
അയാൾ കാറിൽ കയറി സ്റ്റാർട്ട് ചെയതു...,
കാർ മുന്നോട്ട് നീങ്ങി.
ടൗണിലെത്തിയപ്പോൾ അയാൾ ചോദിച്ചു.
സാലുവാണ് ഹോണടിക്കുന്നത്..,
അയാൾ കാറിൽ കയറി സ്റ്റാർട്ട് ചെയതു...,
കാർ മുന്നോട്ട് നീങ്ങി.
ടൗണിലെത്തിയപ്പോൾ അയാൾ ചോദിച്ചു.
"നസീ.., നല്ല മഴ..., നമുക്കൊരു ചായ കുടിച്ചാലോ...?"
"എനിക്ക് വേണ്ടയിക്കാ..., ഇക്കക്ക് വേണേൽ കൂടിച്ചോളൂ..., സമയം ഉച്ചയായില്ലേ..., നമ്മളിനി വീട്ടിലേക്കല്ലേ പോകുന്നത്..., വീട്ടിൽ പോയിട്ട് ഭക്ഷണം കഴിക്കാം..."
നസീമയുടെ വാക്കുകൾ കേട്ടയാൾ അതേയെന്ന മട്ടിൽ തലയാട്ടി കാറിന്റെ വേഗത കൂട്ടി..,
"ഇക്കാ..."
"മ്..," -ഡ്രൈവിങ്ങിലെ ശ്രദ്ധതെറ്റാതെ അയാൾ മൂളി.,
"ഉപ്പയുടെ മരണശേഷം ശരിക്കും എനിക്കെന്താ സംഭവിച്ചത്... ഞാനെത്ര ദിവസം അബോധാവസ്ഥയിൽ കിടന്നു..?
എങ്ങിനെയാ നമ്മുടെ ഖാദറിക്ക മരിച്ചത്.?"
എങ്ങിനെയാ നമ്മുടെ ഖാദറിക്ക മരിച്ചത്.?"
കുറച്ചു നേരത്തെ മൗനത്തിനു ശേഷം...,
"നസീ...., എല്ലാം ഞാൻ വിശദമായിട്ട് പിന്നീടൊരിക്കൽ പറയാം..., ഇപ്പൊ എന്റെ മനസ്സ് വല്ലാതെ ഉലഞ്ഞിരിക്കുകയാ..."
ശരിയെന്ന മട്ടിൽ തലയാട്ടിക്കൊണ്ട് നസീമ പുറത്തേ കാഴ്ച്ചകളിലെക്ക് ശ്രദ്ധ തിരിച്ചു, അന്നേരം സാലുമോൻ പുറകിലെ സീറ്റിൽ കിടന്ന് ഉറങ്ങാൻ തുടങ്ങിയിരുന്നു...,
ഒരു മടക്കത്തിനെന്നോണം മഴക്ക് ശക്തികുറഞ്ഞു വരുന്നുണ്ടായിരുന്നു..,
വീട് ലക്ഷ്യമാക്കി അവരുടെ കാർ മുന്നോട്ട് കുതിച്ചു.
ഒരു മടക്കത്തിനെന്നോണം മഴക്ക് ശക്തികുറഞ്ഞു വരുന്നുണ്ടായിരുന്നു..,
വീട് ലക്ഷ്യമാക്കി അവരുടെ കാർ മുന്നോട്ട് കുതിച്ചു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി,
ഒരു ലോങ്ങ് ലീവിന് ശേഷം അയാൾ അന്ന് ഓഫീസിൽ പോയിരുന്നു, സാലുമോൻ സ്കൂളിലും..., ഉമ്മ കുളിക്കയായിരുന്നു..,
വീട്ടിൽ ഒറ്റക്കിരുന്ന് ബോറടിച്ച നസീമ വായിക്കാൻ വല്ല പുസ്തകവും കിട്ടുമോയെന്ന അന്വേഷണത്തിൽ അലമാര തുറന്നതും ക്രമം തെറ്റിയിരിക്കുകയായിരുന്ന ഒരു ഡയറി നസീമയുടെ കാൽച്ചുവട്ടിലേക്കു വീണു..,
പണ്ട് ഞാനും ഇക്കയുംകൂടി ഒന്നിച്ചെഴുതിയിരുന്ന ഡയറിയാണതെന്ന് നസീമക്ക് മനസ്സിലായി..., അവൾ ഡയറിയുടെ താളുകളോരോന്നായി മറിക്കാൻ തുടങ്ങി..,
ഒരു ലോങ്ങ് ലീവിന് ശേഷം അയാൾ അന്ന് ഓഫീസിൽ പോയിരുന്നു, സാലുമോൻ സ്കൂളിലും..., ഉമ്മ കുളിക്കയായിരുന്നു..,
വീട്ടിൽ ഒറ്റക്കിരുന്ന് ബോറടിച്ച നസീമ വായിക്കാൻ വല്ല പുസ്തകവും കിട്ടുമോയെന്ന അന്വേഷണത്തിൽ അലമാര തുറന്നതും ക്രമം തെറ്റിയിരിക്കുകയായിരുന്ന ഒരു ഡയറി നസീമയുടെ കാൽച്ചുവട്ടിലേക്കു വീണു..,
പണ്ട് ഞാനും ഇക്കയുംകൂടി ഒന്നിച്ചെഴുതിയിരുന്ന ഡയറിയാണതെന്ന് നസീമക്ക് മനസ്സിലായി..., അവൾ ഡയറിയുടെ താളുകളോരോന്നായി മറിക്കാൻ തുടങ്ങി..,
"ജൂലൈ- 16, ഇന്നാണെന്റെ ഡയറിയിൽ ആദ്യമായ് നസിയില്ലാതെ ഒറ്റെക്കെഴുതുന്നത്, ഇന്നു സംഭവിച്ച ദുരന്തം എനിക്ക് താങ്ങാവുന്നതിലുമപ്പുറമാണ്..., സ്കൂളിൽ നിന്നും സാലുമോനെ കൊണ്ടുവരാൻ പോകുന്ന നസിയെ കണ്ട നസിയുടെ ഉപ്പ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗതയിൽ വന്ന ഒരു ലോറി ഇടിച്ചുതെറിപ്പിച്ചു.., തലക്ക് ഗുരുതരമായ് പരിക്കേറ്റ ഉപ്പയും, അപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിൽ ബോധരഹിതയായ നസിയേയും സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയതു."
"ജൂലൈ - l7,
നസിയുടെ ഉപ്പയുടെ സർജറി കഴിഞ്ഞു, ഉപ്പക്ക് ബോധം തിരിച്ചു കിട്ടിയിട്ടില്ല, നസിക്ക് ഉച്ചയോടെ ബോധം തിരിച്ചു കിട്ടിയെങ്കിലും അവളുടെ മാനസികനില തകരാറിലായിരുന്നു, അവൾ എന്നേയും ഉമ്മയേയും സാലുമോനേയും തിരിച്ചറിഞ്ഞില്ല, "
നസിയുടെ ഉപ്പയുടെ സർജറി കഴിഞ്ഞു, ഉപ്പക്ക് ബോധം തിരിച്ചു കിട്ടിയിട്ടില്ല, നസിക്ക് ഉച്ചയോടെ ബോധം തിരിച്ചു കിട്ടിയെങ്കിലും അവളുടെ മാനസികനില തകരാറിലായിരുന്നു, അവൾ എന്നേയും ഉമ്മയേയും സാലുമോനേയും തിരിച്ചറിഞ്ഞില്ല, "
"ജൂലൈ - 18,
വേദനകളുടെമേൽ വേദന നൽകിക്കൊണ്ട് ഇന്ന് വൈകുന്നേരത്തോടെ നസിയുടെ ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞു, നസിയുടെ നിലയിൽ ഒരു മാറ്റവുമില്ല..,"
വേദനകളുടെമേൽ വേദന നൽകിക്കൊണ്ട് ഇന്ന് വൈകുന്നേരത്തോടെ നസിയുടെ ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞു, നസിയുടെ നിലയിൽ ഒരു മാറ്റവുമില്ല..,"
"ജൂലൈ - 19,
നസിയുടെ ഉപ്പയുടെ മയ്യിത്ത് ഖബറടക്കിയ ശേഷം ഞാൻ സിറ്റി ഹോസ്പിറ്റലിലേക്കു തിരിച്ചു പോയി, നസിയുടെ നില കൂടുതൽ വശളായിത്തുടങ്ങിയിരുന്നു.., ഡോക്ടർമാർ ഒരു മെന്റൽ ഹോസ്പിറ്റലിലേക്കവളെ മാറ്റുവാൻ എന്നോട് പറഞ്ഞപ്പോൾ ഞാനറിയാതെ പൊട്ടിക്കരഞ്ഞു, എന്തൊക്കെയോ പറഞ്ഞ് ഉമ്മയെന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..,"
നസിയുടെ ഉപ്പയുടെ മയ്യിത്ത് ഖബറടക്കിയ ശേഷം ഞാൻ സിറ്റി ഹോസ്പിറ്റലിലേക്കു തിരിച്ചു പോയി, നസിയുടെ നില കൂടുതൽ വശളായിത്തുടങ്ങിയിരുന്നു.., ഡോക്ടർമാർ ഒരു മെന്റൽ ഹോസ്പിറ്റലിലേക്കവളെ മാറ്റുവാൻ എന്നോട് പറഞ്ഞപ്പോൾ ഞാനറിയാതെ പൊട്ടിക്കരഞ്ഞു, എന്തൊക്കെയോ പറഞ്ഞ് ഉമ്മയെന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു..,"
"ജൂലൈ - 20,
എന്റെ നസിയെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി..."
എന്റെ നസിയെ മെന്റൽ ഹോസ്പിറ്റലിലേക്ക് മാറ്റി..."
ഒരു ഞെട്ടലോടെ നസീമ ഡയറിയുടെ ഇരുപത്തിയൊന്നാം തിയ്യതിയിലെ പേജിലേക്ക് നോക്കി പക്ഷേ..., ഇരുപത്തിയൊന്നു മുതൽ തുടർന്നുള്ള ദിവസങ്ങളിൽ ഡയറിയിൽ ഒന്നും എഴുതിയിട്ടില്ല..! നസീമ പേജുകൾ വീണ്ടും വീണ്ടും മറിച്ചുക്കെണ്ടേയിരുന്നു, പിന്നീട് ഡയറി എഴുതിയിരിക്കുന്നത് ആഗസ്റ്റ് 23നാണ്, നസീമ വായിച്ചു തുടങ്ങി..,
"ആഗസ്റ്റ് - 23, ഇന്ന് സാലു മോൻ ഉമ്മച്ചിയെ കാണെണമെന്നു പറഞ്ഞ് ഒരുപാട് കരഞ്ഞു.., അവന്റെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് കഴിയാത്തതിനാൽ ഞാൻ പുറത്തെ ചാരുകസേരയിൽ പോയിരുന്നു, പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു,
ആ മഴയിൽ നസിയുടെ പല ഓർമകളും മനസ്സിലേക്കോടിയെത്തി, പിന്നീടെപ്പൊഴോ ഞാനവിടെത്തന്നെ ഇരുന്ന് ഉറങ്ങി... "
ആ മഴയിൽ നസിയുടെ പല ഓർമകളും മനസ്സിലേക്കോടിയെത്തി, പിന്നീടെപ്പൊഴോ ഞാനവിടെത്തന്നെ ഇരുന്ന് ഉറങ്ങി... "
"ആഗസ്റ്റ് - 24,
ഉമ്മയുടെ നിർദ്ധേശപ്രകാരം സാലു മോനേയും കൂട്ടി ഞാൻ നസിയുടെ അടുത്തേക്ക് പോയി, സാലുമോനെ കാണുമ്പോൾ നസി തിരിച്ചറിയുമെന്ന എന്റെ പ്രതീക്ഷ വെറുതെയായി, ഉമ്മാന്ന് വിളിച്ചവൻ കരഞ്ഞങ്കിലും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഡോക്ടറെന്നേ സമാധാനിപ്പിച്ചു..,"
ഉമ്മയുടെ നിർദ്ധേശപ്രകാരം സാലു മോനേയും കൂട്ടി ഞാൻ നസിയുടെ അടുത്തേക്ക് പോയി, സാലുമോനെ കാണുമ്പോൾ നസി തിരിച്ചറിയുമെന്ന എന്റെ പ്രതീക്ഷ വെറുതെയായി, ഉമ്മാന്ന് വിളിച്ചവൻ കരഞ്ഞങ്കിലും അവളിൽ യാതൊരു ഭാവമാറ്റവും ഉണ്ടായില്ല, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഡോക്ടറെന്നേ സമാധാനിപ്പിച്ചു..,"
തൊട്ടടുത്തുള്ള ദിവസങ്ങിലും അയാൾ ഡയറിയിൽ ഒന്നും എഴുതിയിരുന്നില്ല...,
നസീമ പേജുകൾ വീണ്ടും മറിച്ചുകൊണ്ടേയിരുന്നു..., പിന്നേ എഴുതിയിരിക്കുന്നത് സെപ്തംബർ ഇരുപത്തിയെട്ടിനാണ്...,
നസീമ വായന തുടർന്നു,
നസീമ പേജുകൾ വീണ്ടും മറിച്ചുകൊണ്ടേയിരുന്നു..., പിന്നേ എഴുതിയിരിക്കുന്നത് സെപ്തംബർ ഇരുപത്തിയെട്ടിനാണ്...,
നസീമ വായന തുടർന്നു,
"സെപ്തംബർ - 28,
ഇന്ന് തിയ്യതി 28 ആണെങ്കിലും ഞാനെഴുതുന്നത് സെപ്തംബർ 22നെ കുറിച്ചാണ്...,
ഈ കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതിയിലാണ്
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്തതായിട്ടുള്ള രണ്ടു കാര്യങ്ങൾ സംഭവിച്ചത്.., സാലു സ്കൂളിൽ പോയ ശേഷം ഞാൻ ഹോസ്പിറ്റലിലേക്കിറങ്ങിയപ്പോൾ അടുത്തവീട്ടിലെ ഖാദറിക്കയും കൂടെ വരുന്നെന്നു പറഞ്ഞു, ഖാദറിക്കയും
ഞാനും ഹോസ്പിറ്റലിൽ ഡോക്‌ടറുടെ സാന്നിദ്ധ്യത്തിൽ നസിയുടെ ഓർമകൾ തിരിച്ചു കൊണ്ടുവരാൻ പഴയ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ, പുറകിലൂടെ ഇരുമ്പ് ദണ്ഡുമായ് വന്ന ഒരു മനോരോഗി ഖാദറിക്കയെ തലക്കടിച്ചു വീഴ്‌ത്തി, അക്രമി വരുന്നതും ഖാദിറക്കയെ അടിക്കുന്നതും ഞങ്ങൾക്കഭിമുഖമായ് നിന്നിരുന്ന നസി വ്യക്തമായി കണ്ടതിനാൽ ഖാദറിക്കയോടൊപ്പം നസിയും ബോധംകെട്ടു വീണു,
സമയം കളയാതെ ഖാദറിക്കയെ ഞാൻ സിറ്റി ഹോസ്പിറ്റലിലെത്തിച്ചു.., പിന്നെ മണിക്കൂറുകളുടെ ആയുസ്സേ ഖാദറിക്കക്കുണ്ടായിരൊന്നാള്ളൂ...,
വൈകുന്നേരത്തോടെ തന്നെ ഖാദറിക്കയുടെ മയ്യിത്ത് ഖബറടക്കി,
രാത്രി 9 മണിക്ക് നസിയുടെ ഡോക്ടർ ഫോണിൽ വിളിച്ച് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലെത്താനാവശ്യപ്പെട്ടു,
ഞാൻ ചെന്നപ്പോൾ ഇക്കാ എന്നു വിളിച്ചു കരയുന്ന നസിയെയാണ് കണ്ടത്...,
ഞാൻ അതിശയത്തോടെ ഡോക്ടറെനോക്കിയപ്പോൾ "ഒരു ഷോക്കിലൂടെ നഷ്ടപ്പെട്ട മനോനില മറ്റൊരു ഷോക്കിലൂടെ തിരിച്ചു കിട്ടിയതാണെന്നും, ഇങ്ങിനെ അപൂർവ്വമായി സംഭവിക്കുമെന്നും" ഡോക്റ്റർ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ ഞാൻ അന്ധാളിച്ചു നിന്നു..,".
ഇന്ന് തിയ്യതി 28 ആണെങ്കിലും ഞാനെഴുതുന്നത് സെപ്തംബർ 22നെ കുറിച്ചാണ്...,
ഈ കഴിഞ്ഞ ഇരുപത്തിരണ്ടാം തിയ്യതിയിലാണ്
എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്തതായിട്ടുള്ള രണ്ടു കാര്യങ്ങൾ സംഭവിച്ചത്.., സാലു സ്കൂളിൽ പോയ ശേഷം ഞാൻ ഹോസ്പിറ്റലിലേക്കിറങ്ങിയപ്പോൾ അടുത്തവീട്ടിലെ ഖാദറിക്കയും കൂടെ വരുന്നെന്നു പറഞ്ഞു, ഖാദറിക്കയും
ഞാനും ഹോസ്പിറ്റലിൽ ഡോക്‌ടറുടെ സാന്നിദ്ധ്യത്തിൽ നസിയുടെ ഓർമകൾ തിരിച്ചു കൊണ്ടുവരാൻ പഴയ ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ, പുറകിലൂടെ ഇരുമ്പ് ദണ്ഡുമായ് വന്ന ഒരു മനോരോഗി ഖാദറിക്കയെ തലക്കടിച്ചു വീഴ്‌ത്തി, അക്രമി വരുന്നതും ഖാദിറക്കയെ അടിക്കുന്നതും ഞങ്ങൾക്കഭിമുഖമായ് നിന്നിരുന്ന നസി വ്യക്തമായി കണ്ടതിനാൽ ഖാദറിക്കയോടൊപ്പം നസിയും ബോധംകെട്ടു വീണു,
സമയം കളയാതെ ഖാദറിക്കയെ ഞാൻ സിറ്റി ഹോസ്പിറ്റലിലെത്തിച്ചു.., പിന്നെ മണിക്കൂറുകളുടെ ആയുസ്സേ ഖാദറിക്കക്കുണ്ടായിരൊന്നാള്ളൂ...,
വൈകുന്നേരത്തോടെ തന്നെ ഖാദറിക്കയുടെ മയ്യിത്ത് ഖബറടക്കി,
രാത്രി 9 മണിക്ക് നസിയുടെ ഡോക്ടർ ഫോണിൽ വിളിച്ച് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലെത്താനാവശ്യപ്പെട്ടു,
ഞാൻ ചെന്നപ്പോൾ ഇക്കാ എന്നു വിളിച്ചു കരയുന്ന നസിയെയാണ് കണ്ടത്...,
ഞാൻ അതിശയത്തോടെ ഡോക്ടറെനോക്കിയപ്പോൾ "ഒരു ഷോക്കിലൂടെ നഷ്ടപ്പെട്ട മനോനില മറ്റൊരു ഷോക്കിലൂടെ തിരിച്ചു കിട്ടിയതാണെന്നും, ഇങ്ങിനെ അപൂർവ്വമായി സംഭവിക്കുമെന്നും" ഡോക്റ്റർ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ ഞാൻ അന്ധാളിച്ചു നിന്നു..,".
പെട്ടെന്ന് കോളിങ്ങ് ബെൽ മുഴങ്ങുന്ന ശബ്ദം കേട്ട് നസീമ ഡയറി എടുത്തു വെച്ച് വാതിൽ തുറന്നു..,
"ഇക്കയൊ....? എന്തേ നേരത്തേ പൊന്നോ...?"
"മ്..., ഒഫീസിലിരിക്കാൻ ഒരു മൂഡ് കിട്ടിയില്ല..., ഉച്ചക്കു ശേഷം ലീവെഴുതിക്കൊടുത്തു ഞാനിങ്ങുപോന്നു..."
"അതേതായാലും നന്നായി..., ഞാനിവിടെ ഒറ്റക്കിരുന്നു മടുത്തു.. "
"ഉമ്മയെവിടെ...?"
"ഉമ്മ കുളിക്കാണ്..."
അയാൾ സോഫയിൽ വന്നിരുന്ന ശേഷം..,
"മ്..., നീ ചോദിക്കാറില്ലെ..., ഉപ്പയുടെ മരണശേഷം നിനക്കെന്താ സംഭവിച്ചതെന്ന്...., ഞാൻ പറയാം.... "
"വേണ്ടയിക്കാ...., എല്ലാം ഇക്കയുടെ ഡയറിയിൽ നിന്നും ഞാനറിഞ്ഞു..., കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇക്ക അനുഭവിച്ചിരുന്ന മാനസിക വിശമങ്ങളും പ്രയാസങ്ങളും....."
-പറഞ്ഞു തീരും മുന്നേ അയാളവളുടെ 'വാ' പൊത്തി..., ഒന്നു പറയേണ്ടെന്ന് തല കൊണ്ടാഗ്യം കാണിച്ചു...,
-പറഞ്ഞു തീരും മുന്നേ അയാളവളുടെ 'വാ' പൊത്തി..., ഒന്നു പറയേണ്ടെന്ന് തല കൊണ്ടാഗ്യം കാണിച്ചു...,
"നമ്മുടെ ഖാദറിക്ക.... "
അവൾ വിതുമ്പി...,
അവൾ വിതുമ്പി...,
"എല്ലാം വിധിയാണെന്നു കരുതി സമാധാനിക്ക് നസീ..., എല്ലാം തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും പടച്ചവനല്ലേ..., അവന്റെ ദാനമല്ലേ നമ്മുടെയൊക്കെ ജീവിതം..."
അയാളുടെ വാക്കുകൾ കേട്ടപ്പോളവൾ
ഒരു കൊച്ചു കുട്ടിയെപ്പോൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..., ആ സമയം പുറത്ത് വീണ്ടും മഴപെയ്യാൻ തുടങ്ങിയിരുന്നു.....,
ഒരു കൊച്ചു കുട്ടിയെപ്പോൾ അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു..., ആ സമയം പുറത്ത് വീണ്ടും മഴപെയ്യാൻ തുടങ്ങിയിരുന്നു.....,
രണ്ടത്താണി.
07-07-2017.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക