നൂലുപറിക്കുന്ന കുട്ടികൾ : ( കഥ )
=======================================
രാവിലെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു .പരീക്ഷാക്കാലമായതിനാൽ ബസിൽ വലിയ തിരക്കുണ്ടായിരുന്നില്ല.ബസിൽ നിന്നിറങ്ങി,കുട നിവർത്തിപ്പിടിച്ച് നേരെ സ്കൂളിലേക്ക് നടന്നു .ഒറ്റക്കും കൂട്ടമായും കുട്ടികൾ കുടയും ചൂടി സ്കൂളിലേക്ക് നടക്കുന്നുണ്ടായിരുന്നു .പല കുട്ടികളുടെയും മുഖത്ത് പരീക്ഷയുടെ ചൂട് പ്രതിഫലിക്കുന്നുണ്ട് . ചില കുട്ടികൾ എന്നെ കണ്ടപ്പോൾ 'ഗുഡ് മോർണിങ് ' പറഞ്ഞു .ഞാനവരെ പുഞ്ചിരിയോടെ തിരിച്ചും വിഷ് ചെയ്തു .
സ്കൂളിന്റെ മതിൽക്കെട്ട് കടന്നപ്പോൾ രമണി ടീച്ചർ ധൃതിയിൽ നടന്നു വരുന്നത് കണ്ടു ."ലിസി ടീച്ചർ ഇന്ന് നേരത്തെയാണല്ലോ .." ചിരിച്ചുകൊണ്ട് ടീച്ചർ കുശലം ചോദിച്ചു ."അതെ.. ഇന്ന് കുറച്ച് നേരത്തെയാണ് .കുട്ടികൾക്ക് ആർകെങ്കിലും വല്ല സംശയവും ഉണ്ടെങ്കിൽ തീർക്കാമെന്ന് കരുതിയാണ് നേരത്തെ വന്നത്..." മറുപടി പറഞ്ഞിട്ട് ഞാൻ നടന്നു .
=======================================
രാവിലെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു .പരീക്ഷാക്കാലമായതിനാൽ ബസിൽ വലിയ തിരക്കുണ്ടായിരുന്നില്ല.ബസിൽ നിന്നിറങ്ങി,കുട നിവർത്തിപ്പിടിച്ച് നേരെ സ്കൂളിലേക്ക് നടന്നു .ഒറ്റക്കും കൂട്ടമായും കുട്ടികൾ കുടയും ചൂടി സ്കൂളിലേക്ക് നടക്കുന്നുണ്ടായിരുന്നു .പല കുട്ടികളുടെയും മുഖത്ത് പരീക്ഷയുടെ ചൂട് പ്രതിഫലിക്കുന്നുണ്ട് . ചില കുട്ടികൾ എന്നെ കണ്ടപ്പോൾ 'ഗുഡ് മോർണിങ് ' പറഞ്ഞു .ഞാനവരെ പുഞ്ചിരിയോടെ തിരിച്ചും വിഷ് ചെയ്തു .
സ്കൂളിന്റെ മതിൽക്കെട്ട് കടന്നപ്പോൾ രമണി ടീച്ചർ ധൃതിയിൽ നടന്നു വരുന്നത് കണ്ടു ."ലിസി ടീച്ചർ ഇന്ന് നേരത്തെയാണല്ലോ .." ചിരിച്ചുകൊണ്ട് ടീച്ചർ കുശലം ചോദിച്ചു ."അതെ.. ഇന്ന് കുറച്ച് നേരത്തെയാണ് .കുട്ടികൾക്ക് ആർകെങ്കിലും വല്ല സംശയവും ഉണ്ടെങ്കിൽ തീർക്കാമെന്ന് കരുതിയാണ് നേരത്തെ വന്നത്..." മറുപടി പറഞ്ഞിട്ട് ഞാൻ നടന്നു .
കുടമടക്കി നേരെ സ്റ്റാഫ് റൂമിലേക്ക് കയറി .ചോറും കുടയും ഒരു ഭാഗത്ത് ഒതുക്കിവച്ച് സീറ്റിലിരുന്നു .മറ്റ് അധ്യാപകർ വന്നു തുടങ്ങുന്നതേയുള്ളൂ .
പത്തുമണിക്ക് പരീക്ഷക്കുള്ള ബെല്ലടിച്ചപ്പോൾ ചോദ്യപ്പേപ്പറുകളുമെടുത്ത് പരീക്ഷാഹാളിലേക്ക് നടന്നു .5,6,7 ക്ലാസുകളിലെ കുട്ടികളുടെ പരീക്ഷയാണ് .ഹാളിലേക്ക് കടന്നുചെന്നപ്പോൾ കുട്ടികൾ എഴുന്നേറ്റ് അഭിവാദ്യം ചെയ്തു .
ധൃതിയിൽ ചോദ്യപേപ്പറുകളും ഉത്തരം എഴുതാനുള്ള പേപ്പറുകളും വിതരണം ചെയ്തു .ചില കുട്ടികളൊക്കെ പ്രാത്ഥനയോടെയും മറ്റുള്ളവർ അല്ലാതെയും എഴുത്ത് തുടങ്ങി .
തിരികെ സീറ്റിൽ വന്നിരിക്കാൻ തുടങ്ങിയപ്പോഴാണ് ആ കാഴ്ച കണ്ടത് .പത്തുവയസുള്ള ഒരു പെൺകുട്ടി യൂണിഫോം ഷർട്ടിന്റെ പോക്കറ്റിൽ നിന്നും എന്തോ എടുത്തുനോക്കുന്നു .ഞാൻ കണ്ടു എന്ന് മനസിലായപ്പോൾ ഭീതിയോടെ അത് തിരികെ പോക്കറ്റിലേക്ക് വച്ചു .എന്നിട്ട് ഒന്നുമറിയാത്തതുപോലെ എഴുത്ത് തുടർന്നു .
"കോപ്പിയടിയാണോ " എനിക്ക് സംശയം തോന്നി .
കയ്യിലിരുന്ന ബാക്കി പേപ്പറുകൾ മേശയിലേക്ക് വച്ചിട്ട് ഞാനാ കുട്ടിയുടെ അടുത്തേക്ക് നടന്നു .
മേശമേൽ വിരലുകൊണ്ട് മുട്ടിയപ്പോൾ ആ കുട്ടി എഴുന്നേറ്റു നിന്നു .ഭീതിയോടെ എന്റെ മുഖത്തേക്ക് നോക്കി .നല്ല ശാലീനതയുള്ള ഒരു കുട്ടി .
കയ്യിലിരുന്ന ബാക്കി പേപ്പറുകൾ മേശയിലേക്ക് വച്ചിട്ട് ഞാനാ കുട്ടിയുടെ അടുത്തേക്ക് നടന്നു .
മേശമേൽ വിരലുകൊണ്ട് മുട്ടിയപ്പോൾ ആ കുട്ടി എഴുന്നേറ്റു നിന്നു .ഭീതിയോടെ എന്റെ മുഖത്തേക്ക് നോക്കി .നല്ല ശാലീനതയുള്ള ഒരു കുട്ടി .
എന്താ നിന്റെ പേര് ..ഞാൻ ചോദിച്ചു ."അപ്സര "
അവൾ മറുപടി പറഞ്ഞു ."എന്താ കുട്ടി പോക്കറ്റിൽ നിന്നും എടുത്ത് നോക്കിയത് ..കോപ്പിയാണോ "..ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെനിന്നു ."പറയ് " എനിക്ക് ദേഷ്യം വന്നു .
" അത് നൂലാണ് ടീച്ചറെ .." അവൾ പറഞ്ഞു .
"നൂലോ ..എന്ത് നൂൽ ..കുട്ടി കള്ളം പറയുവാണോ ..കള്ളം പറഞ്ഞാൽ ഞാനിവിടുന്ന് നിന്നെ പുറത്താക്കും ..പറഞ്ഞേക്കാം .."
" സത്യമായിട്ടും അത് നൂലാണ് ടീച്ചറെ " പറഞ്ഞതിനൊപ്പം അവൾ പോക്കറ്റിൽ നിന്നും പച്ചനിറത്തിലുള്ള കുറെ നൂലുകൾ എടുത്തെന്നെ കാണിച്ചു .
അവൾ മറുപടി പറഞ്ഞു ."എന്താ കുട്ടി പോക്കറ്റിൽ നിന്നും എടുത്ത് നോക്കിയത് ..കോപ്പിയാണോ "..ഞാൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടാതെനിന്നു ."പറയ് " എനിക്ക് ദേഷ്യം വന്നു .
" അത് നൂലാണ് ടീച്ചറെ .." അവൾ പറഞ്ഞു .
"നൂലോ ..എന്ത് നൂൽ ..കുട്ടി കള്ളം പറയുവാണോ ..കള്ളം പറഞ്ഞാൽ ഞാനിവിടുന്ന് നിന്നെ പുറത്താക്കും ..പറഞ്ഞേക്കാം .."
" സത്യമായിട്ടും അത് നൂലാണ് ടീച്ചറെ " പറഞ്ഞതിനൊപ്പം അവൾ പോക്കറ്റിൽ നിന്നും പച്ചനിറത്തിലുള്ള കുറെ നൂലുകൾ എടുത്തെന്നെ കാണിച്ചു .
" ഇതെന്താ ...ഇതെന്തിനാ ഇവിടെ കൊണ്ടുവന്നത്"
ഞാൻ ചോദിച്ചു.
"ഇതെന്റെ അമ്മയുടെ ഷാളിന്റെ നൂലാ ..എനിക്കെന്റെ അമ്മയെ പിരിഞ്ഞിരിക്കുന്നത് വിഷമമാ ...അമ്മയെക്കാണണമെന്ന് തോന്നുമ്പോൾ ഞാനിതെടുത്തു നോക്കും .അപ്പൊ എനിക്ക് സമാധാനമാകും .
ഞാൻ രാവിലെ അമ്മയുടെ ഷാളിൽ നിന്നും പറിച്ചോണ്ട് വന്നതാ .ഇങ്ങനെ കണ്ടിട്ടില്ലെങ്കിൽ ഞാൻ പരീക്ഷക്ക് പഠിച്ചതെല്ലാം മറന്നുപോകും .."
അവൾ വിങ്ങിവിങ്ങി പറയുന്നത് കേട്ടപ്പോൾ എനിക്ക് വിഷമമായി .
" മോളുടെ അമ്മയെവിടാ "ഞാൻ ചോദിച്ചു ." അമ്മ വീട്ടിലുണ്ട് ..എന്നാലും എനിക്ക് അമ്മയെ എപ്പഴും കാണണം .." അവൾ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി .
" ശരി ശരി ..എന്നാൽ എഴുത്ത് തുടങ്ങിക്കോ ..സമയം കളയണ്ട .." ഞാൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി .
ഞാൻ ചോദിച്ചു.
"ഇതെന്റെ അമ്മയുടെ ഷാളിന്റെ നൂലാ ..എനിക്കെന്റെ അമ്മയെ പിരിഞ്ഞിരിക്കുന്നത് വിഷമമാ ...അമ്മയെക്കാണണമെന്ന് തോന്നുമ്പോൾ ഞാനിതെടുത്തു നോക്കും .അപ്പൊ എനിക്ക് സമാധാനമാകും .
ഞാൻ രാവിലെ അമ്മയുടെ ഷാളിൽ നിന്നും പറിച്ചോണ്ട് വന്നതാ .ഇങ്ങനെ കണ്ടിട്ടില്ലെങ്കിൽ ഞാൻ പരീക്ഷക്ക് പഠിച്ചതെല്ലാം മറന്നുപോകും .."
അവൾ വിങ്ങിവിങ്ങി പറയുന്നത് കേട്ടപ്പോൾ എനിക്ക് വിഷമമായി .
" മോളുടെ അമ്മയെവിടാ "ഞാൻ ചോദിച്ചു ." അമ്മ വീട്ടിലുണ്ട് ..എന്നാലും എനിക്ക് അമ്മയെ എപ്പഴും കാണണം .." അവൾ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി .
" ശരി ശരി ..എന്നാൽ എഴുത്ത് തുടങ്ങിക്കോ ..സമയം കളയണ്ട .." ഞാൻ ചിരിയോടെ അവളുടെ കവിളിൽ തട്ടി .
ഏകദേശം മൂന്നുമാസങ്ങൾക്ക് ശേഷം,കുടുംബകോടതിയിൽ വക്കീലായി പ്രാക്റ്റീസ് ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരിയെ കാണാൻ ഞാൻ കുടുംബക്കോടതിയുടെ പരിസരത്ത് എത്തി .കോടതി ഉച്ചഭക്ഷണത്തിന് പിരിഞ്ഞ സമയമായിരുന്നു അത് .
കോടതിപരിസരത്ത് തിരക്കുണ്ടായിരുന്നു .ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ നടക്കുന്നുണ്ടായിരുന്നു .പിരിയാനുള്ള ഭാര്യമാരും ഭർത്താക്കന്മാരും ,പിരിഞ്ഞ ഭാര്യയായിരുന്നവരും ഭർത്താവായിരുന്നവരുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു .ചിലരുടെ മുഖത്ത് സങ്കടവും രോഷവുമായിരുന്നെങ്കിൽ മറ്റുചിലരുടെ മുഖത്ത് വിജയസ്മിതവും ആശ്വാസവുമായിരുന്നു .വക്കീലന്മാരും ഗുമസ്തന്മാരുമൊക്കെ തേരാപാരാ കോടതിവളപ്പിലുടെ നടക്കുന്നു .
കോടതിപരിസരത്ത് തിരക്കുണ്ടായിരുന്നു .ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ധൃതിയിൽ നടക്കുന്നുണ്ടായിരുന്നു .പിരിയാനുള്ള ഭാര്യമാരും ഭർത്താക്കന്മാരും ,പിരിഞ്ഞ ഭാര്യയായിരുന്നവരും ഭർത്താവായിരുന്നവരുമൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു .ചിലരുടെ മുഖത്ത് സങ്കടവും രോഷവുമായിരുന്നെങ്കിൽ മറ്റുചിലരുടെ മുഖത്ത് വിജയസ്മിതവും ആശ്വാസവുമായിരുന്നു .വക്കീലന്മാരും ഗുമസ്തന്മാരുമൊക്കെ തേരാപാരാ കോടതിവളപ്പിലുടെ നടക്കുന്നു .
കോടതിപരിസരത്തെത്തിയ വിവരം കൂട്ടുകാരിയെ ഫോണിലൂടെ അറിയിച്ച ശേഷം ,ഞാനവിടെ ഒരു വാകമരത്തിന്റെ ചോട്ടിലെ സിമന്റ് ബെഞ്ചിലിരുന്നു . വെറുതെ ചുറ്റുപാടൊക്കെ ഒന്ന് വീക്ഷിച്ചു .പെട്ടെന്നാണ് ,ഒരു പെൺകുട്ടി കോടതിയുടെ പുറത്തെ വരാന്തയിൽ നിന്ന് വിങ്ങിപ്പൊട്ടുന്നത് കണ്ടത് .പരിചയമുള്ള മുഖം .കൂടെ വൃദ്ധരായ ഒരു സ്ത്രീയും പുരുഷനും ഉണ്ട് .ആ മുഖം ഓർമ്മയിൽ ചികഞ്ഞു .പെട്ടെന്ന് ഓർമ്മയിൽ ആ മുഖം തെളിഞ്ഞു .അപ്സര ..അതെ അപ്സരയാണത് .സ്കൂളിൽ നൂല് പറിച്ചുകൊണ്ടുവരുന്ന കുട്ടി .
ഞാനെഴുന്നേറ്റ് അവൾ നിൽക്കുന്നിടത്തേക്ക് നടന്നു .വൃദ്ധരായ സ്ത്രീയും പുരുഷനും അവളോട് എന്തൊക്കെയോ പറയുന്നുണ്ട് ." എന്ത് പറ്റി ..ഇവളെന്താ ഇവിടെ " ഞാനടുത്തെത്തി ആ സ്ത്രീയോട് ചോദിച്ചു . " ആരാ മനസിലായില്ല " സ്ത്രീ സംശയത്തോടെ പുരികം വളച്ച് എന്നെ നോക്കി .
" ഞാനിവളുടെ സ്കൂളിലെ ടീച്ചറാ .." ഞാൻ പറഞ്ഞപ്പോൾ വൃദ്ധനും വൃദ്ധയും പരസ്പരം നോക്കി .അപ്സരയും എന്നെ കണ്ടുകഴിഞ്ഞിരുന്നു .അവളുടെ കണ്ണുകൾ കലങ്ങിച്ചുവന്നിരുന്നു ..
" എന്തുപറയാനാ എന്റെ ടീച്ചറെ ..ഞാനിവളുടെ അമ്മുമ്മയാണ് ..അമ്മയുടെ അമ്മ .ഇവളുടെ അച്ഛനും അമ്മയും ഇന്നിവിടെവച്ചു പിരിഞ്ഞു .എന്റെ മകൾക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നത് അവളുടെ ഭർത്താവ് അറിഞ്ഞു .അതാണ് കാരണം .എന്താ ചെയ്കാ ..കലികാലം .ഈ കുട്ടിയെ അവർക്ക് രണ്ടാൾക്കും വേണ്ട ,അവരുടെ സ്വകാര്യജീവിതത്തിന് തടസ്സമാകുമത്രേ .ഒരു പെൺകൊച്ചല്ലേ ..എനിക്ക് കളയാനൊക്കുമോ .അവള് ഈ കുട്ടിയോട് ഒന്ന് മിണ്ടിയത് പോലുമില്ല ..അസ്സത്ത് .." വൃദ്ധ പറഞ്ഞതുകേട്ടപ്പോൾ ഞാനാകെ വല്ലാതായി .
ഞാൻ അപ്സരയുടെ അടുത്തേക്ക് ചെന്നു .അവൾ മുഖമുയർത്തിയില്ല .കഠിനമായ ദുഃഖം അവളുടെ മുഖത്ത് കാണാമായിരുന്നു ..
"മോളേ .." വിളിച്ചുകൊണ്ട് ഞാനവളുടെ മുഖം മെല്ലെയുയർത്തി .ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു .ഞാനവളെ നെഞ്ചോട് ചേർത്തമർത്തി .എന്റെ തോള് അവളുടെ കണ്ണീരിനാൽ നനയുന്നുണ്ടായിരുന്നു .
അവളുടെ ഉടുപ്പിന്റെ കീശയിൽ ചുവപ്പുനിറത്തിലുള്ള കുറേ നൂലുകൾ ഞാൻ കണ്ടു .
കോടതിമുറ്റത്തെ വാകമരത്തിൽ നിന്നും ശക്തമായ കാറ്റടിച്ച് ചുവന്ന വാകപ്പൂക്കൾ ദൂരേക്ക് പറക്കുന്നുണ്ടായിരുന്നു ...
•••••• •••••• •••••• •••••••
ഓരോവർഷവും നൂറുകണക്കിന് വിവാഹമോചനങ്ങളാണ് നമ്മുടെ നാട്ടിൽ ,പാശ്ചാത്യരാജ്യങ്ങളെ വെല്ലുന്ന വിധം നടക്കുന്നത്.അതിലോരോന്നിലും അപ്സരയെപ്പോലെയുള്ള ,മാതാപിതാക്കളെ ജീവനെപ്പോലെ സ്നേഹിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയവും ,ബാല്യവും ,ഭാവിയുമാണ് തകരുന്നത് .നമ്മൾ കാരണം ,നമ്മുടെ കുഞ്ഞുങ്ങളിൽ വിഷാദരോഗവും കണ്ണീരും നിറയാതിരിക്കട്ടെ .കുടുംബം ഒരു സ്വർഗമാക്കാൻ എല്ലാവർക്കും കഴിയട്ടെ .കുഞ്ഞുങ്ങളുടെ ഭാവി ശുഭമാകട്ടെ ..!
------------------------------------------------------------------------
ബിനു കല്ലറക്കൽ ©
This script is secured with International copy right act.Do not copy this creation without prior permission.
"മോളേ .." വിളിച്ചുകൊണ്ട് ഞാനവളുടെ മുഖം മെല്ലെയുയർത്തി .ഒരു പൊട്ടിക്കരച്ചിലോടെ അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു .ഞാനവളെ നെഞ്ചോട് ചേർത്തമർത്തി .എന്റെ തോള് അവളുടെ കണ്ണീരിനാൽ നനയുന്നുണ്ടായിരുന്നു .
അവളുടെ ഉടുപ്പിന്റെ കീശയിൽ ചുവപ്പുനിറത്തിലുള്ള കുറേ നൂലുകൾ ഞാൻ കണ്ടു .
കോടതിമുറ്റത്തെ വാകമരത്തിൽ നിന്നും ശക്തമായ കാറ്റടിച്ച് ചുവന്ന വാകപ്പൂക്കൾ ദൂരേക്ക് പറക്കുന്നുണ്ടായിരുന്നു ...
•••••• •••••• •••••• •••••••
ഓരോവർഷവും നൂറുകണക്കിന് വിവാഹമോചനങ്ങളാണ് നമ്മുടെ നാട്ടിൽ ,പാശ്ചാത്യരാജ്യങ്ങളെ വെല്ലുന്ന വിധം നടക്കുന്നത്.അതിലോരോന്നിലും അപ്സരയെപ്പോലെയുള്ള ,മാതാപിതാക്കളെ ജീവനെപ്പോലെ സ്നേഹിക്കുന്ന കുഞ്ഞുങ്ങളുടെ ഹൃദയവും ,ബാല്യവും ,ഭാവിയുമാണ് തകരുന്നത് .നമ്മൾ കാരണം ,നമ്മുടെ കുഞ്ഞുങ്ങളിൽ വിഷാദരോഗവും കണ്ണീരും നിറയാതിരിക്കട്ടെ .കുടുംബം ഒരു സ്വർഗമാക്കാൻ എല്ലാവർക്കും കഴിയട്ടെ .കുഞ്ഞുങ്ങളുടെ ഭാവി ശുഭമാകട്ടെ ..!
------------------------------------------------------------------------
ബിനു കല്ലറക്കൽ ©
This script is secured with International copy right act.Do not copy this creation without prior permission.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക