നന്ദ അവളെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്..സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരി പെണ്ണ്.. ഒരുപാട് സ്വപനങ്ങളുണ്ടായിരുന്ന എന്നെ ഒത്തിരി സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ഇഷ്ടങ്ങളൊക്കെ തന്റെതുകൂടി ആക്കിയിരുന്ന എന്റെ എല്ലാമെല്ലമായവൾ.. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും എനിക്ക് നൽകി എന്നെ തനിച്ചാക്കി പോയ എന്റെ നന്ദ.! ആദിമോനെ ഗർഭംധരിച്ച നാൾ മുതൽ അവൾ ശരിക്കും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു.. അവനെ പഠിപ്പിക്കുന്നതും വലുതായൽ അവൻ ആരാവണം എന്താവണം എല്ലാത്തിനും അവൾ ഉത്തരങ്ങൾ തേടികൊണ്ടിരുന്നു.. "നിനക്കെന്ത ഇത്രയ്ക്ക് ഉറപ്പ് ഇനി മോളാണെങ്കിലോ..?" ഞാൻ ചോദിക്കും അവളോട് "മോളായാലും നമ്മൾ അവളെ ഒരുപാട് പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കും" "എന്നാലും എനിക്കറിയാം ഏട്ട ഇത് മോനാണ് എന്റെ ഏട്ടനപ്പോലെ" "അചഛന്റെ എല്ലാ കുറുമ്പും ഞാൻ ഇവനിലും അറിയുന്നുണ്ട് ഞാൻ അനുഭവിക്കുന്നുണ്ട്" അത് പറയുമ്പോൾ അവളുടെ മുഖം ചെന്താമര പോലെ വിടരും.. അപ്പൊ ഞാനും അവളുടെ സന്തോഷത്തിൽ ചേരും.. എന്നിട്ടും വിധി എന്ത് ക്രൂരതയാണ് ഞങ്ങളോട് ചെയ്തത്.. പ്രസവത്തിന് കൊണ്ട് പോയ അവളെ..!! ഓപ്പറേഷൻ തിയറ്ററിൽ നിന്ന് കുഞ്ഞിനെ മാത്രം കൈയ്യിൽ വെച്ച്‌തന്ന് "റിയലി സോറി സർ" "കുഞ്ഞിന്റെ അമ്മയെ ഞങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല" എന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ശരിക്കും എന്താണ് സംഭവിച്ചത്.. ഒരുതരം മരവിപ്പായിരുന്നു അതിൽ നിന്ന് മുക്തി നേടാൻ ദിവസങ്ങളെടുത്തു.. രണ്ട് അനിയത്തിമാരും അച്ഛനും അമ്മയും മാത്രമുള്ള നന്ദയുടെ വീട്ടുകാരെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാനും എന്നെ കാണുമ്പോൾ അവർക്കും സങ്കടത്തിന്റെ നാളുകളായിരുന്നു പിന്നീട്.. പെങ്ങന്മാരെ എല്ലാം വിവാഹം കഴിപ്പിച്ച് വിട്ട് ഞാനും അമ്മയും എന്റെ വീട്ടിൽ തനിച്ചാണെന്നുള്ളത് എന്ന് അറിയുന്നത് കൊണ്ടാണ് ആദിമോനെ നന്ദയുടെ വീട്ടുകാര് കൊണ്ട് പോയത്.. ഒരു ദിവസം പോലും മോനെ കാണതിരിക്കുക എന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് എന്നും നന്ദയുടെ വീട്ടിൽ പോകേണ്ടിയും വന്നു.. കാലം ആർക്കും വേണ്ടിയും കാത്ത് നിൽക്കാതെ ആറ് മാസങ്ങൾ കടന്ന് പോയി.. പതിവ് പോലെ ഒരു ദിവസം മോനെ കാണാൻ പോയപ്പ്പോൾ നന്ദയുടെ അച്ഛനും അമ്മയും എന്നോട് പറഞ്ഞു.. "മോനെ നിനക്കറിയാലോ ഗൗരി കല്യാണ പ്രായമായി നിൽക്കുന്നവളാണ് അവൾക്ക് താഴെ സ്കൂളിൽ പോകുന്ന കാവ്യയും" "നമ്മൾ നാട്ടുകാരെ കൊണ്ട് ഓരോന്നും പറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണോ..? "ഞങ്ങളൊരു തീരുമാനം പറയട്ടെ" "എന്താണെങ്കിലും പറയൂ"എന്ന ഭാവത്തിൽ ഞാൻ അവരെ തന്നെ നോക്കിയിരുന്നു.. "നീ ചെറുപ്പമാണ് നിനക്ക് ഇനിയും ഒരു ജീവിതം വേണം..നമ്മുടെ ആദിത്യന് അമ്മയും പുറത്ത് നിന്ന് ഒരുത്തി വന്നാൽ നമ്മുടെ കുഞ്ഞിനെ അവൾ എങ്ങിനെ നോക്കുമെന്നറിയില്ല" "അത് കൊണ്ട് ഗൗരിയെ നിനക്ക് വിവാഹം ചെയ്ത് തരാൻ ഞങ്ങൾക്ക് സമ്മതമാണ് ഗൗരിയോടും ഞങ്ങളിത് പറഞ്ഞപ്പോൾ അവൾക്കും എതിർപ്പൊന്നും ഇല്ല" "അല്ലേലും അവളിപ്പൊ തന്നെ അവന്റെ അമ്മയായി കഴിഞ്ഞു..കാവ്യ സ്കൂളിൽ പോകും അവനെ കുളിപ്പിക്കുന്നതും ഊട്ടുന്നതും ഉറക്കുന്നതും എല്ലാം ഗൗരിയാണ്" അങ്ങനെ വളരെ ലളിതമായ ചടങ്ങിൽ ഗൗരി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.. വീണ്ടും ജീവിതയാത്ര തുടർന്നു പകലുകൾ എന്നെ സംബദ്ധിച്ച് ഏറെ സന്തോഷത്തോടെ ഇടപഴകാൻ കഴിഞ്ഞെങ്കിലും പല രാത്രികളിലും എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടികൊണ്ടിരുന്നു.. എന്റെ മനസ്സ് വായിച്ചപോലെ ഒരിക്കൽ അവൾ എന്നോട് പറഞ്ഞു.. "നമ്മൾ പലതും മോഹിക്കും പക്ഷേ ദൈവത്തിന്റെ വിധി മറ്റൊന്നാണെങ്കിൽ മനുഷ്യരായ നമ്മൾ എന്ത് ചെയ്യും ഏട്ടാ..?" ഇന്ന് ഞാൻ ഏട്ടന്റെ ഭാര്യയാണ്. "എന്റെ ചേച്ചി നമ്മളെ ഒരിക്കലും ശപിക്കില്ല" അത് പറയുമ്പോൾ ഒരു കൊച്ച്കുട്ടിയെ പോലെ അവൾ വിതുമ്പി കരഞ്ഞു.. ഞാനും വല്ലാതായി അവളെ ചേർത്ത് പിടിച്ച് ആ മൂർദ്ധാവിൽ ചുമ്പിച്ചപ്പോൾ ഞങ്ങൾ പരസ്പരം ആശ്വസിച്ചു ഇത് ജീവിതമാണെന്ന യാഥാർത്യത്തിന് മുന്നിൽ.. ദൈവനുഗ്രഹത്താൽ ഇപ്പോൾ എട്ട് വർഷം പിന്നിട്ടിരിക്കുന്നു..ഞങ്ങൾക്ക് ഒരു മോള് കൂടി ജനിച്ചു.. എന്റെ നന്ദയുടെ ആഗ്രഹം പോലെ മിടുക്കനായി മൂന്നാം ക്ലാസിൽ പഠിക്കുന്ന ഞങ്ങളെ ആദിമോന്റെ പുന്നാര അനിയത്തി നന്ദന.. ഇന്ന് എന്റെ കൊച്ച് കുടുമ്പം തികഞ്ഞ സന്തോഷത്തിലാണ് ഇനിയും ഒരു പരീക്ഷണം അരുതേ എന്ന് ദൈവത്തിനോട് പ്രാർത്ഥിച്ച് കൊണ്ട് നിർത്തട്ടെ.. സ്നേഹത്തോടെ ------------------------ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ബാക്കിവെച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ സഹോദരി സഹോദരന്മാർക്ക് സമർപ്പണം സെമീർ അറക്കൽ കുവൈത്ത്
നന്ദയും ഗൗരിയും ജീവിതവും
നന്ദ അവളെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്..സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരി പെണ്ണ്.. ഒരുപാട് സ്വപനങ്ങളുണ്ടായിരുന്ന എന്നെ ഒത്തിരി സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ഇഷ്ടങ്ങളൊക്കെ തന്റെതുകൂടി ആക്കിയിരുന്ന എന്റെ എല്ലാമെല്ലമായവൾ.. രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും എനിക്ക് നൽകി എന്നെ തനിച്ചാക്കി പോയ എന്റെ നന്ദ.! ആദിമോനെ ഗർഭംധരിച്ച നാൾ മുതൽ അവൾ ശരിക്കും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു.. അവനെ പഠിപ്പിക്കുന്നതും വലുതായൽ അവൻ ആരാവണം എന്താവണം എല്ലാത്തിനും അവൾ ഉത്തരങ്ങൾ തേടികൊണ്ടിരുന്നു.. "നിനക്കെന്ത ഇത്രയ്ക്ക് ഉറപ്പ് ഇനി മോളാണെങ്കിലോ..?" ഞാൻ ചോദിക്കും അവളോട് "മോളായാലും നമ്മൾ അവളെ ഒരുപാട് പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കും" "എന്നാലും എനിക്കറിയാം ഏട്ട ഇത് മോനാണ് എന്റെ ഏട്ടനപ്പോലെ" "അചഛന്റെ എല്ലാ കുറുമ്പും ഞാൻ ഇവനിലും അറിയുന്നുണ്ട് ഞാൻ അനുഭവിക്കുന്നുണ്ട്" അത് പറയുമ്പോൾ അവളുടെ മുഖം ചെന്താമര പോലെ വിടരും.. അപ്പൊ ഞാനും അവളുടെ സന്തോഷത്തിൽ ചേരും.. എന്നിട്ടും വിധി എന്ത് ക്രൂരതയാണ് ഞങ്ങളോട് ചെയ്തത്.. പ്രസവത്തിന് കൊണ്ട് പോയ അവളെ..!! ഓപ്പറേഷൻ തിയറ്ററിൽ നിന്ന് കുഞ്ഞിനെ മാത്രം കൈയ്യിൽ വെച്ച്‌തന്ന് "റിയലി സോറി സർ" "കുഞ്ഞിന്റെ അമ്മയെ ഞങ്ങൾക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല" എന്ന് ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ശരിക്കും എന്താണ് സംഭവിച്ചത്.. ഒരുതരം മരവിപ്പായിരുന്നു അതിൽ നിന്ന് മുക്തി നേടാൻ ദിവസങ്ങളെടുത്തു.. രണ്ട് അനിയത്തിമാരും അച്ഛനും അമ്മയും മാത്രമുള്ള നന്ദയുടെ വീട്ടുകാരെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയാതെ ഞാനും എന്നെ കാണുമ്പോൾ അവർക്കും സങ്കടത്തിന്റെ നാളുകളായിരുന്നു പിന്നീട്.. പെങ്ങന്മാരെ എല്ലാം വിവാഹം കഴിപ്പിച്ച് വിട്ട് ഞാനും അമ്മയും എന്റെ വീട്ടിൽ തനിച്ചാണെന്നുള്ളത് എന്ന് അറിയുന്നത് കൊണ്ടാണ് ആദിമോനെ നന്ദയുടെ വീട്ടുകാര് കൊണ്ട് പോയത്.. ഒരു ദിവസം പോലും മോനെ കാണതിരിക്കുക എന്നത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് എന്നും നന്ദയുടെ വീട്ടിൽ പോകേണ്ടിയും വന്നു.. കാലം ആർക്കും വേണ്ടിയും കാത്ത് നിൽക്കാതെ ആറ് മാസങ്ങൾ കടന്ന് പോയി.. പതിവ് പോലെ ഒരു ദിവസം മോനെ കാണാൻ പോയപ്പ്പോൾ നന്ദയുടെ അച്ഛനും അമ്മയും എന്നോട് പറഞ്ഞു.. "മോനെ നിനക്കറിയാലോ ഗൗരി കല്യാണ പ്രായമായി നിൽക്കുന്നവളാണ് അവൾക്ക് താഴെ സ്കൂളിൽ പോകുന്ന കാവ്യയും" "നമ്മൾ നാട്ടുകാരെ കൊണ്ട് ഓരോന്നും പറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണോ..? "ഞങ്ങളൊരു തീരുമാനം പറയട്ടെ" "എന്താണെങ്കിലും പറയൂ"എന്ന ഭാവത്തിൽ ഞാൻ അവരെ തന്നെ നോക്കിയിരുന്നു.. "നീ ചെറുപ്പമാണ് നിനക്ക് ഇനിയും ഒരു ജീവിതം വേണം..നമ്മുടെ ആദിത്യന് അമ്മയും പുറത്ത് നിന്ന് ഒരുത്തി വന്നാൽ നമ്മുടെ കുഞ്ഞിനെ അവൾ എങ്ങിനെ നോക്കുമെന്നറിയില്ല" "അത് കൊണ്ട് ഗൗരിയെ നിനക്ക് വിവാഹം ചെയ്ത് തരാൻ ഞങ്ങൾക്ക് സമ്മതമാണ് ഗൗരിയോടും ഞങ്ങളിത് പറഞ്ഞപ്പോൾ അവൾക്കും എതിർപ്പൊന്നും ഇല്ല" "അല്ലേലും അവളിപ്പൊ തന്നെ അവന്റെ അമ്മയായി കഴിഞ്ഞു..കാവ്യ സ്കൂളിൽ പോകും അവനെ കുളിപ്പിക്കുന്നതും ഊട്ടുന്നതും ഉറക്കുന്നതും എല്ലാം ഗൗരിയാണ്" അങ്ങനെ വളരെ ലളിതമായ ചടങ്ങിൽ ഗൗരി എന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു.. വീണ്ടും ജീവിതയാത്ര തുടർന്നു പകലുകൾ എന്നെ സംബദ്ധിച്ച് ഏറെ സന്തോഷത്തോടെ ഇടപഴകാൻ കഴിഞ്ഞെങ്കിലും പല രാത്രികളിലും എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടികൊണ്ടിരുന്നു.. എന്റെ മനസ്സ് വായിച്ചപോലെ ഒരിക്കൽ അവൾ എന്നോട് പറഞ്ഞു.. "നമ്മൾ പലതും മോഹിക്കും പക്ഷേ ദൈവത്തിന്റെ വിധി മറ്റൊന്നാണെങ്കിൽ മനുഷ്യരായ നമ്മൾ എന്ത് ചെയ്യും ഏട്ടാ..?" ഇന്ന് ഞാൻ ഏട്ടന്റെ ഭാര്യയാണ്. "എന്റെ ചേച്ചി നമ്മളെ ഒരിക്കലും ശപിക്കില്ല" അത് പറയുമ്പോൾ ഒരു കൊച്ച്കുട്ടിയെ പോലെ അവൾ വിതുമ്പി കരഞ്ഞു.. ഞാനും വല്ലാതായി അവളെ ചേർത്ത് പിടിച്ച് ആ മൂർദ്ധാവിൽ ചുമ്പിച്ചപ്പോൾ ഞങ്ങൾ പരസ്പരം ആശ്വസിച്ചു ഇത് ജീവിതമാണെന്ന യാഥാർത്യത്തിന് മുന്നിൽ.. ദൈവനുഗ്രഹത്താൽ ഇപ്പോൾ എട്ട് വർഷം പിന്നിട്ടിരിക്കുന്നു..ഞങ്ങൾക്ക് ഒരു മോള് കൂടി ജനിച്ചു.. എന്റെ നന്ദയുടെ ആഗ്രഹം പോലെ മിടുക്കനായി മൂന്നാം ക്ലാസിൽ പഠിക്കുന്ന ഞങ്ങളെ ആദിമോന്റെ പുന്നാര അനിയത്തി നന്ദന.. ഇന്ന് എന്റെ കൊച്ച് കുടുമ്പം തികഞ്ഞ സന്തോഷത്തിലാണ് ഇനിയും ഒരു പരീക്ഷണം അരുതേ എന്ന് ദൈവത്തിനോട് പ്രാർത്ഥിച്ച് കൊണ്ട് നിർത്തട്ടെ.. സ്നേഹത്തോടെ ------------------------ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും ബാക്കിവെച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ സഹോദരി സഹോദരന്മാർക്ക് സമർപ്പണം സെമീർ അറക്കൽ കുവൈത്ത്
0
Subscribe to:
Post Comments (Atom)
both, mystorymag

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക