ബാക്കി വെക്കണോ ജീവൻ?
മൗനത്തിന്റെ സൂര്യനെ
ജ്വലിക്കും സത്യതീർത്ഥത്തെ
ഭാഷയിലൂറും സോമരസത്തിൽ...
ചേർത്തു ഭുജിച്ചുന്മത്തരായി നാം
രാഷ്ട്രീയ നഭസ്സിൽ ഛർദ്ദിച്ചൊഴുക്കി
വാഗ്ദാനപ്പെരുമഴ.
ജ്വലിക്കും സത്യതീർത്ഥത്തെ
ഭാഷയിലൂറും സോമരസത്തിൽ...
ചേർത്തു ഭുജിച്ചുന്മത്തരായി നാം
രാഷ്ട്രീയ നഭസ്സിൽ ഛർദ്ദിച്ചൊഴുക്കി
വാഗ്ദാനപ്പെരുമഴ.
കനൽവിത കുരുക്കുന്ന
പാടങ്ങളിൽ മൗനം
ജീവൽക്കണങ്ങളിൽ പന്തലിക്കവെ,
പ്രത്യയശാസ്ത്രക്കൊയ്ത്തുകളിലുതിരും
കതിർമണികളിലുരഞ്ഞു
കാലങ്ങളിൽ
ഉയിരഴിഞ്ഞു മൗനത്തിൻ ചിതയിൽ വീഴവെ
ഒരു സന്ദേഹമുള്ളിലുത്സവമാടുന്നു,
ചൊല്ലുക,
ബാക്കി വെക്കണോ ജീവൻ.
പാടങ്ങളിൽ മൗനം
ജീവൽക്കണങ്ങളിൽ പന്തലിക്കവെ,
പ്രത്യയശാസ്ത്രക്കൊയ്ത്തുകളിലുതിരും
കതിർമണികളിലുരഞ്ഞു
കാലങ്ങളിൽ
ഉയിരഴിഞ്ഞു മൗനത്തിൻ ചിതയിൽ വീഴവെ
ഒരു സന്ദേഹമുള്ളിലുത്സവമാടുന്നു,
ചൊല്ലുക,
ബാക്കി വെക്കണോ ജീവൻ.
നേരു പൊള്ളിത്തികട്ടിച്ചവച്ചിടും
ജീവനിൽതൂവിടാ,തൊരു
സംസ്കൃത ഭാഷയും.
ചെങ്കോലിന്നൂറ്റം കൊണ്ടും
കൊടുത്തും പേറുവോർ
ചൊല്ലുക പച്ചയായി,
കൊല്ലണോ ഞാനെൻ
പൊന്നിൻ കുരുന്നിനെ?
ജീവനിൽതൂവിടാ,തൊരു
സംസ്കൃത ഭാഷയും.
ചെങ്കോലിന്നൂറ്റം കൊണ്ടും
കൊടുത്തും പേറുവോർ
ചൊല്ലുക പച്ചയായി,
കൊല്ലണോ ഞാനെൻ
പൊന്നിൻ കുരുന്നിനെ?
പത്തു സംവത്സരം നിറം
ചാർത്തിയൊരെൻ
പൊന്നുമോൾ തൻ കഴുത്തി -
ലാണിന്നെന്റെ കരവാൾ.
മൃതിയാണഭിമാനം,
മാനം പോകുമെന്നായാൽ.
ചൊല്ലുക രാജാക്കളേ,
കരവാളമർത്തണോ?.
ചാർത്തിയൊരെൻ
പൊന്നുമോൾ തൻ കഴുത്തി -
ലാണിന്നെന്റെ കരവാൾ.
മൃതിയാണഭിമാനം,
മാനം പോകുമെന്നായാൽ.
ചൊല്ലുക രാജാക്കളേ,
കരവാളമർത്തണോ?.
ആരെയാണേൽപ്പിക്കുക,
മുത്തശ്ശനിൽപ്പോലും
കാളകൂടത്തിൻ നുര,
വിടന്മാർ പന പോലെ.
മുത്തശ്ശനിൽപ്പോലും
കാളകൂടത്തിൻ നുര,
വിടന്മാർ പന പോലെ.
ഏതു ദർശനംപേറി ജീവിച്ചവർ
നമ്മളി,ത്രമേൽ
പ്രാകൃതരോ, മറന്നീടുക തമ്മിലു-
ണരും കാലം വരെ.
ആത്മദർശനത്തിന്റെ
പൊന്നൊളിവിതറിയിട്ടി
ക്കാലത്തെ നയിക്കുവാൻ
ദിവ്യാത്മാവെത്തും വരെ
തമ്മളിൽ മറക്കുക,
ഓർക്കുവാനെന്തുണ്ടെ -
ന്തു ബന്ധങ്ങൾ തമ്മിൽ തമ്മിൽ.
നമ്മളി,ത്രമേൽ
പ്രാകൃതരോ, മറന്നീടുക തമ്മിലു-
ണരും കാലം വരെ.
ആത്മദർശനത്തിന്റെ
പൊന്നൊളിവിതറിയിട്ടി
ക്കാലത്തെ നയിക്കുവാൻ
ദിവ്യാത്മാവെത്തും വരെ
തമ്മളിൽ മറക്കുക,
ഓർക്കുവാനെന്തുണ്ടെ -
ന്തു ബന്ധങ്ങൾ തമ്മിൽ തമ്മിൽ.
by
Deva Manohar
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക