കണ്ണീർ പ്രണാമം
ചാലക്കുടിക്കാരൻ ചങ്ങാതിക്ക്,
പ്രണാമം, പ്രണാമം, കണ്ണീർപ്രണാമം.
നീ പാടി പതിഞ്ഞ പാട്ടിൻറെ ഈരടി,
കടമായ് ഞാനിന്ന് എടുത്തു കൊള്ളട്ടെ.
"ഉമ്പായി കുച്ചാണ്ട് പ്രാണൻ കത്തണുമ്മാ”,
എന്നു പാടി കരയിച്ചു ഞങ്ങളെ.
പ്രണാമം, പ്രണാമം, കണ്ണീർപ്രണാമം.
നീ പാടി പതിഞ്ഞ പാട്ടിൻറെ ഈരടി,
കടമായ് ഞാനിന്ന് എടുത്തു കൊള്ളട്ടെ.
"ഉമ്പായി കുച്ചാണ്ട് പ്രാണൻ കത്തണുമ്മാ”,
എന്നു പാടി കരയിച്ചു ഞങ്ങളെ.
മണികിലുക്കം പോലെ ചിരിയുമായ് വന്ന്,
മലയാളത്തിൻറെ മനസ്സും കവർന്ന്,
മണ്ണോട് ചേർന്ന് മറഞ്ഞു പോയപ്പോൾ,
വീണ്ടും കരയിച്ചു നീ ഞങ്ങളെ.
മലയാളത്തിൻറെ മനസ്സും കവർന്ന്,
മണ്ണോട് ചേർന്ന് മറഞ്ഞു പോയപ്പോൾ,
വീണ്ടും കരയിച്ചു നീ ഞങ്ങളെ.
താരമായ് മാറി അകന്നു നിൽക്കാതെ,
ഈ നാടിൻറെ ഒപ്പം നടന്നു നീ എന്നും.
ഈ വഴിത്താരയിൽ പാട്ടും, ചിരിയുമായ്,
ഇനി ഒരുനാളും വരില്ലെന്ന സത്യം,
ഉൾക്കൊള്ളാനാവാതെ ഇന്നും,
കണ്ണീരൊഴുക്കുന്നു നിൻ പ്രിയ നാട്.
ഈ നാടിൻറെ ഒപ്പം നടന്നു നീ എന്നും.
ഈ വഴിത്താരയിൽ പാട്ടും, ചിരിയുമായ്,
ഇനി ഒരുനാളും വരില്ലെന്ന സത്യം,
ഉൾക്കൊള്ളാനാവാതെ ഇന്നും,
കണ്ണീരൊഴുക്കുന്നു നിൻ പ്രിയ നാട്.
കാലത്തിനൊന്നും അണക്കുവാനാകാത്ത,
സങ്കടത്തീയാണ് മനസ്സിനുള്ളിൽ.
വർഷങ്ങളെത്ര കടന്നു പോയീടിലും
മറക്കില്ല, മറക്കുവാനാകില്ല ഞങ്ങൾക്ക്.
മായാത്ത സ്നേഹസ്മരണകളോടെ,
പ്രണാമം, പ്രണാമം, കണ്ണീർ പ്രണാമം.
ചാലക്കുടിക്കാരൻ ചങ്ങാതിക്ക്,
പ്രണാമം, പ്രണാമം, കണ്ണീർപ്രണാമം
സങ്കടത്തീയാണ് മനസ്സിനുള്ളിൽ.
വർഷങ്ങളെത്ര കടന്നു പോയീടിലും
മറക്കില്ല, മറക്കുവാനാകില്ല ഞങ്ങൾക്ക്.
മായാത്ത സ്നേഹസ്മരണകളോടെ,
പ്രണാമം, പ്രണാമം, കണ്ണീർ പ്രണാമം.
ചാലക്കുടിക്കാരൻ ചങ്ങാതിക്ക്,
പ്രണാമം, പ്രണാമം, കണ്ണീർപ്രണാമം
രാധാ ജയചന്ദ്രൻ, വൈക്കം
06.03.2017
06.03.2017

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക