വെട്ടം
................ (ചെറുകഥ)
................ (ചെറുകഥ)
"എല്ലാം തച്ചുടച്ചു അവൻ ഇറങ്ങി പോയി. .ഇനിയൊന്നും ബാക്കിയില്ല!
ഒരൊറ്റ പാത്രവും അടുക്കളയിൽ ഇനിയില്ലല്ലോ ദൈവമേ..
എല്ലാം പോട്ടെ നിങ്ങളെ മരുന്നും കുപ്പിയും വരെ അവൻ എറിഞ്ഞ് പൊട്ടിച്ചില്ലേ... ഇന്ന് രാത്രി കഴിക്കേണ്ട മരുന്നിന് ഇനിഎവിടെ പോകും ഈശ്വരാ.... എന്തിനാ ഇങ്ങനെയൊരെണ്ണത്തിനെ ഞങ്ങൾക്ക് നീ തന്നത്. "
ഒരൊറ്റ പാത്രവും അടുക്കളയിൽ ഇനിയില്ലല്ലോ ദൈവമേ..
എല്ലാം പോട്ടെ നിങ്ങളെ മരുന്നും കുപ്പിയും വരെ അവൻ എറിഞ്ഞ് പൊട്ടിച്ചില്ലേ... ഇന്ന് രാത്രി കഴിക്കേണ്ട മരുന്നിന് ഇനിഎവിടെ പോകും ഈശ്വരാ.... എന്തിനാ ഇങ്ങനെയൊരെണ്ണത്തിനെ ഞങ്ങൾക്ക് നീ തന്നത്. "
മീനാക്ഷിയുടെ ഹൃദയം നുറുങ്ങുന്നുണ്ടായിരുന്നു കണ്ണീരിനോടൊപ്പം.
"എടിയേ... മീനാക്ഷിയേ.. നീ കരയല്ല നമ്മള യോഗമാന്ന് വിചാരിച്ചേക്ക്." കുറുപ്പിന് പറയാൻ എന്നും അതേയുള്ളൂ യോഗമാണ് !വിധിയാണ്!
"എന്നാലും എന്താ മീനാക്ഷീ അവൻ ഇങ്ങനെ ആയിപ്പോയത്.? നമ്മളവനെ എത്ര സ്നേഹിച്ചാ വളർത്തിയത്? നല്ലത് മാത്രമല്ലേ പറഞ്ഞ് കൊടുക്കാറുള്ളൂ., നല്ലപ്രവൃത്തികൾ കണ്ടല്ലേ അവൻ വളർന്നത്. എന്നിട്ടും എന്റെ മോൻ. ഈ അച്ഛന് മാനക്കേട് മാത്രം സമ്പാദിച്ചു തരുന്നു. എത്ര മക്കളുണ്ട് ഈ ഭൂമിയിൽ നന്നായി ജീവിക്കുന്നു. എനിക്ക് പൂതി വരുന്നു മീനാക്ഷി നമ്മള മോനും ഒന്ന് അങ്ങിനെയാവാൻ."
അയാളുടെ മുഖത്ത് പ്രതീക്ഷകൾ ഒരുപാടുണ്ട്. മീനാക്ഷിയുടെ മുഖത്ത് കാലം വരച്ച കരിനിഴൽ മാത്രം!
"ഇന്ന് മൂവായിരം രൂപ വേണമെന്ന് പറഞ്ഞു. അത് കൊടുക്കാഞ്ഞിട്ടാ .. അവന് മൈസൂർക്ക് പോകണമെന്ന് കൂട്ടാളരോടൊപ്പം .ഞാൻ പറഞ്ഞു അച്ഛന്റെ കൈയിൽ അഞ്ചിന്റെ പൈസയില്ലെന്ന് ."
അയാളൊന്ന് മൂളി. "ഇന്ന് വിനു കുടിച്ചിരുന്നോ "?
"പിന്നെ കുടിക്കാതെ ഇതൊക്കെ കാട്ടിക്കൂട്ടുമോ അവൻ. നമ്മള വിധി അല്ലാതെന്തു അല്ലേ .? മീനാക്ഷിയെന്നും അത് പറഞ്ഞാ സമാധാനിക്കുക വിധിയിൽ. അയാളും അതിനൊത്ത് തലയാട്ടി.
"നിങ്ങള് വിഷമിക്കേണ്ട അവൻ നന്നാവും. നമ്മളമോന് തിരിച്ചറിവ് വരും." മീനാക്ഷി അയാളുടെ സമാധാനം നിലനിർത്താൻ എന്നും ശ്രമിച്ചിരുന്നു അകം പുകയുമ്പോഴും .
"ബൈക്കിന്റെ ശബ്ദം കേൾക്കുന്നു, എടീ... അവൻ വന്നു.നേരം ഒരു പാട് ഇരുട്ടിയില്ലേ നീ അവന് വേഗംചോറ് കൊടുക്കൂ.. "
"അവനിങ്ങ് അകത്തോട്ട് കയറട്ടെ, നിങ്ങള് ഇങ്ങനെ തിരക്ക് കൂട്ടല്ല. ഈ സ്നേഹമൊന്നും നമ്മള മോൻ കാണുന്നില്ലല്ലോ ദൈവമേ. എന്തിനാ അവൻ നമ്മളെ ഇങ്ങനെ വേദനിപ്പിക്കുന്നേ.. " വിളമ്പുന്ന ചോറിൽ വരെ മീനാക്ഷിയുടെ കണ്ണീരിന്റെ നനവുണ്ടായിരുന്നു.
മേശപ്പുറത്ത് വച്ച ചോറിലേക്ക് ഒന്ന് നോക്കി അവൻ കയറി മുറിയിലേക്ക് പോയി.
"മോനേ.. നിനക്ക് ചോറ് വേണ്ടേ''?
"മോനേ.. നിനക്ക് ചോറ് വേണ്ടേ''?
"വേണ്ട" കനത്ത സ്വരം'.
"വാടാ അച്ഛന് വിഷമമാകും നീ
കഴിച്ചില്ലേൽ ".
കഴിച്ചില്ലേൽ ".
മീനാക്ഷി കെഞ്ചുന്നുണ്ടായിരുന്നു.
"വാടാ.... മോനേ "
അവൻ വന്ന് ചോറിന് മുന്നിൽ ഇരുന്നു
മീനാക്ഷിക്കും, കുറുപ്പിനും എന്തെന്നില്ലാത്ത സന്തോഷം തോന്നി.
അവൻ ഓരോ ഉരുള ചോറും വായിലിടുന്നത് അവർ ഇമവെട്ടാതെ നോക്കിയിരുന്നു.
അവൻ ഓരോ ഉരുള ചോറും വായിലിടുന്നത് അവർ ഇമവെട്ടാതെ നോക്കിയിരുന്നു.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മീനാക്ഷിക്ക് തന്റെ പ്രതീക്ഷകൾക്ക് കുഞ്ഞു ചിറക് മുളയ്ക്കും പോലെ തോന്നി.
" നിങ്ങള് ശ്രദ്ധിച്ചോ.. ഞാൻ കരുതി അവൻ ചോറ് തട്ടിമറിക്കലേ ഉണ്ടാവൂന്ന്. അവനത് മുഴുവൻ കഴിച്ചു. ആകെപ്പാടെ ഒരു ശാന്തത വിനുവിന്റെമുഖത്ത് ."
"അതേടീ... എനിക്ക് പ്രതീക്ഷയുണ്ട് അവൻ നമ്മള മോനല്ലേ... നമ്മള് ആരോടും ഒരു ദ്രോഹോംചെയ്തില്ലല്ലോ.. അവൻ നന്നാവും നീ നോക്കിക്കോ."
"ഈശ്വരാ.. നീയാണ് ഞങ്ങൾക്കുള്ളൂ".. മീനാക്ഷി നെടുവീർപ്പിട്ടു ചരിഞ്ഞ് കിടന്നു.
അതിരാവിലെ ആരോ കതകിന് മുട്ടുന്നത് കേട്ടാണ് കുറുപ്പ് ഉണർന്നത്.
മുറ്റത്ത് നില്ക്കുന്നവരെ കണ്ട് കുറുപ്പ് ഒന്ന് ഞെട്ടി.
" വിനുവിന്റെ വീടല്ലേ.? കാക്കിയിട്ട അവർ അയാൾക്ക് നേരെ തിരിഞ്ഞു.
"അയ്യോ .. ഇതെന്താ കുറുപ്പേട്ടാ പോലീസോ ? മീനാക്ഷി പേടിയോടെ വന്ന് നില്ക്കുന്നുണ്ടായിരുന്നു.
"അതെ ". ആ അച്ഛന്റെ സ്വരം ഇടറിയിരുന്നു.
"വിളിക്ക്. മകന് കഞ്ചാവ് കച്ചവടമാ പണി. ഇന്നലെ രാത്രി ഞങ്ങൾക്കൊരു വിവരം കിട്ടി. നിങ്ങളെ മകനും, റോഡിന്ന് അപ്പുറത്തെ വീട്ടിലെ ആ കുട്ട്യേലിയുടെ മകനും കൂടി പാലത്തിന്റെ ചുവടെ കഞ്ചാവ് കൈമാറ്റം ചെയ്ത് കാശ് വാങ്ങുന്നത് കണ്ടവരുണ്ട്. വിളിക്ക്."
"അയ്യോ .. സാറേ.. അവൻ ഒരു പാവമാ.. കുറുപ്പ് പേടിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.
വിനുവിനെ പോലീസുകാർ തള്ളിക്കൊണ്ട് പോകുന്നത് ആ അമ്മയും, അച്ഛനും കാണാൻ കഴിയാതെ തിരിഞ്ഞ് നിന്നു മുഖം പൊത്തി കരഞ്ഞു.
" മീനാക്ഷി.. ഇന്നലെ നീ എന്തൊക്കെയാ പറഞ്ഞേ..ഒക്കെ വെറുതെ. അല്ലേ ... അവൻ പോയി നമ്മള മോൻ പോയി. അവന്റെ ജീവിതം പോയി. "
"നിങ്ങളും പറഞ്ഞില്ലേ അവൻ നന്നാകുമെന്ന് ".ആ അമ്മയ്ക്ക് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ധ്വനിയായിരുന്നു വാക്കുകളിൽ .
മാനക്കേട് കൊണ്ട് ആ ജന്മങ്ങൾ പുറത്തിറങ്ങാതായി. വീട്ടിനുള്ളിൽ പരസ്പരം പരിതപിച്ച് സ്വയം നീറി പുകഞ്ഞു.
" എവിടെയാ നമ്മൾ തോറ്റത് മീനാക്ഷിയേ..? എനിക്ക് ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല. അമിതമായ ലാളന ഞാൻ കൊടുത്തില്ല, സ്നേഹക്കുറവും കാണിച്ചില്ല. പഠിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്തു. എന്നിട്ടും നമ്മളെ അവൻ തിരിച്ചറിഞ്ഞില്ലല്ലോ ടീ"
"നിങ്ങളിങ്ങനെ വേദനിക്കല്ലേ അസുഖം കൂടും."
"ഇനിയെന്തിനാ മീനാക്ഷീ നമ്മൾ? അവനിനി എപ്പഴാ പുറത്ത് വരിക.? വന്നാലും അവനിനി..."അയാളുടെ കണ്ണുകൾ നിറയുന്നത് മീനാക്ഷിക്ക് സഹിച്ചില്ല.
"മക്കൾക്കും തിരിച്ചറിവ് വേണം അല്ലേ ടീ.. അല്ലാതെ നമ്മള് നല്ല വഴി തെളിച്ച് കൊടുത്തിട്ട് ഒരു കാര്യവുമില്ല." അയാൾക്ക് എല്ലാം കെട്ടടങ്ങിയ മനുഷ്യന്റെ രൂപമായിരുന്നു.
"അവന്റെ വിവാഹവും കുട്ടികളും എല്ലാം നമ്മള സ്വപ്നമല്ലായിരുന്നോ.. ആ പ്രായത്തിൽ നമ്മള മോൻ ജയിലിൽ!"
നിങ്ങള് നിറുത്ത്. നമ്മക്ക് ഉറങ്ങാം.. മീനാക്ഷി ലൈറ്റണയ്ക്കാൻ എഴുന്നേറ്റു.
ലൈറ്റണയ്ക്കെല്ലെടീ മീനാക്ഷി.. വയ്യ എന്തൊക്കെയോരുൾഭയം, അഭിമാനിയായിരുന്നു ഞാൻ ഇനി എനിക്ക് എന്ത് വിലയാടീ .. സമൂഹത്തിൽ. എങ്ങിനെ പുറത്തിറങ്ങും ഞാൻ.വയ്യ. നമുക്ക് അങ്ങ് മരിച്ചു കളഞ്ഞാലോടീ.. അയാൾ അതുവരെ അടക്കി പറഞ്ഞതും, അടക്കി വച്ചതും പൊട്ടിപൊട്ടി പുറത്തേക്ക് വലിയ ശബദ്ദത്തോടെ പതിക്കുന്നുണ്ടായിരുന്നു.
"എനിക്കും തോന്നിയിരുന്നു കുറുപ്പേട്ടാ.. ചത്ത് കളയാൻ, പലപ്പോഴും. " മീനാക്ഷി അതുപറയുമ്പോൾ അയാൾ അവളുടെ മുഖത്തേക്ക് ദയനീയമായി നോക്കി.
"വേണ്ട... മീനാക്ഷീ നമുക്ക് ജീവിക്കാം.. നമുക്ക് നമ്മളെ മനഃസാക്ഷിയല്ലേ വലുത്. എല്ലാ കടമയും നമ്മള് നിറവേറ്റിയില്ലേ ഭംഗിയായി. പിഴച്ചത് നമ്മൾക്കല്ലാന്ന് ഉറപ്പല്ലേ... ആ വിശ്വാസം ഉള്ളതുകൊണ്ട് നമുക്ക് തലയുയർത്തിത്തന്നെ നടക്കാം.. നീ ലൈറ്റണയ്ക്ക്."
മുറിയിലെ വെട്ടം അണഞ്ഞു.പുതിയൊരു വെട്ടത്തിന് വേണ്ടിയായിരിക്കുമോ അത്?
ശുഭം!
ഷം സി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക