"ഞാൻ ഒരു മനുഷ്യനെ കണ്ടു"
**************************************
**************************************
ഒരിക്കൽ ഞാനൊരു മനുഷ്യനെ കണ്ടു
കുറച്ചുനേരത്തേയ്ക്ക് മാത്രം
ഒറ്റയ്ക്ക് വന്നപ്പോൾ ആണ് കണ്ടത്
പൂർണ്ണ നഗ്നനായിരുന്നു
ചുരുട്ടിയ മുഷ്ടിയിൽ എന്തോ ഒളിപ്പിച്ചിരുന്നു
ഉറക്കെ കരയുന്നുണ്ടായിരുന്നു
മതങ്ങളിൽ ചാലിച്ച നിറമില്ലായിരുന്നു നെറ്റിയിൽ
ചോരയുടെ മണവും ചൂരലിന്റെ നിറവുമായിരുന്നു
മതം മണത്തറിയാൻ ഒരു പേരില്ലായിരുന്നു
എവിടേയ്ക്ക് ആണ് വന്നതെന്നറിയല്ലായിരുന്നു
എന്താണ് ലക്ഷ്യം എന്നും അറിയില്ലായിരുന്നു
ഇന്നലെയും നാളെയും അറിയില്ല
ആരും ശത്രുക്കളില്ല
ബന്ധങ്ങൾ എന്തെന്ന് അറിയില്ല
മോഹവും സ്വപ്‌നവും ഇല്ല
സുഖദുഃഖങ്ങൾ അറിയില്ല
ദൈവത്തെ അറിയില്ല
നാണവും മാനവും അറിയില്ല
കുശുമ്പും കുന്നായ്മയും ഇല്ല
പകയും വിധ്വേഷവും ഇല്ല
പകലും രാത്രിയും ഇല്ല
സ്ത്രീപുരുഷ ഭേദമറിയില്ല
ജനനവും മരണവും അറിയില്ല
അറിയുന്നത് ഒന്നുമാത്രം
വിശക്കുമ്പോൾ കരയണം
വയർനിറഞ്ഞാൽ ഉറങ്ങണം
കണ്ണ്റതുക്കുംവരെ ആയിരുന്നു
ആ ജീവിതവും അതിന്റെ ആയുസ്സും
കണ്ണ് തുറന്നു നാല്പാടും നോക്കി
ഒരാൾ പറഞ്ഞു ഞാനാണമ്മ ഞാൻ മാത്രം
മറ്റൊരാൾ ഞാൻ അച്ഛനും
ചുരുട്ടിവച്ചിരുന്ന മുഷ്ടി നിവർത്തി
അതുവരെ കൂടെകരുതിയ തന്റെലോകത്തെ-
നിയമങ്ങളെ സ്വതന്ത്രമാക്കി
ആഹാരംനൽകി സ്നേഹിക്കാൻ പഠിപ്പിച്ചു
ആശയം നൽകി അതിര് പഠിപ്പിച്ചു
കേൾക്കെപറഞ്ഞ് അസഭ്യം പഠിപ്പിച്ചു
ചൂണ്ടിക്കാട്ടി വെറുക്കാൻ പഠിപ്പിച്ചു
മന്ത്രങ്ങൾ നൽകി തന്ത്രങ്ങൾ പഠിപ്പിച്ചു
കൊടുക്കാതെ വാങ്ങാൻ പഠിപ്പിച്ചു
മനസ്സിൽ കയറി മതങ്ങൾ പഠിപ്പിച്ചു
മതമറിയാൻ അടയാളം നൽകി
ആളിനെ അറിയാൻ പേര് നൽകി
കൂടുതലറിയാൻ പേരിന് വാല് നൽകി
കടമകളറിയാൻ കണക്കുകൾ കാട്ടി
പാറക്കമുറ്റുംവരെ പകുത്തുനൽകി
തിരിച്ചുനൽകണം എന്ന കരാറിൽ
പറന്നകന്നപ്പോൾ ആണ് തോന്നിയത്
പറയേണ്ടത് പറയാൻ ബാക്കിയാണല്ലോ എന്ന്
ഇനി പറഞ്ഞിട്ടെന്ത്കാര്യം...?
മനുഷ്യനായി ജനിച്ചവനേ-
മനുഷ്യനായി വളർത്താൻ
മനുഷ്യന് മാത്രമേ കഴിയു
അതിന് നീയും മനുഷ്യനാകണം.
കുറച്ചുനേരത്തേയ്ക്ക് മാത്രം
ഒറ്റയ്ക്ക് വന്നപ്പോൾ ആണ് കണ്ടത്
പൂർണ്ണ നഗ്നനായിരുന്നു
ചുരുട്ടിയ മുഷ്ടിയിൽ എന്തോ ഒളിപ്പിച്ചിരുന്നു
ഉറക്കെ കരയുന്നുണ്ടായിരുന്നു
മതങ്ങളിൽ ചാലിച്ച നിറമില്ലായിരുന്നു നെറ്റിയിൽ
ചോരയുടെ മണവും ചൂരലിന്റെ നിറവുമായിരുന്നു
മതം മണത്തറിയാൻ ഒരു പേരില്ലായിരുന്നു
എവിടേയ്ക്ക് ആണ് വന്നതെന്നറിയല്ലായിരുന്നു
എന്താണ് ലക്ഷ്യം എന്നും അറിയില്ലായിരുന്നു
ഇന്നലെയും നാളെയും അറിയില്ല
ആരും ശത്രുക്കളില്ല
ബന്ധങ്ങൾ എന്തെന്ന് അറിയില്ല
മോഹവും സ്വപ്‌നവും ഇല്ല
സുഖദുഃഖങ്ങൾ അറിയില്ല
ദൈവത്തെ അറിയില്ല
നാണവും മാനവും അറിയില്ല
കുശുമ്പും കുന്നായ്മയും ഇല്ല
പകയും വിധ്വേഷവും ഇല്ല
പകലും രാത്രിയും ഇല്ല
സ്ത്രീപുരുഷ ഭേദമറിയില്ല
ജനനവും മരണവും അറിയില്ല
അറിയുന്നത് ഒന്നുമാത്രം
വിശക്കുമ്പോൾ കരയണം
വയർനിറഞ്ഞാൽ ഉറങ്ങണം
കണ്ണ്റതുക്കുംവരെ ആയിരുന്നു
ആ ജീവിതവും അതിന്റെ ആയുസ്സും
കണ്ണ് തുറന്നു നാല്പാടും നോക്കി
ഒരാൾ പറഞ്ഞു ഞാനാണമ്മ ഞാൻ മാത്രം
മറ്റൊരാൾ ഞാൻ അച്ഛനും
ചുരുട്ടിവച്ചിരുന്ന മുഷ്ടി നിവർത്തി
അതുവരെ കൂടെകരുതിയ തന്റെലോകത്തെ-
നിയമങ്ങളെ സ്വതന്ത്രമാക്കി
ആഹാരംനൽകി സ്നേഹിക്കാൻ പഠിപ്പിച്ചു
ആശയം നൽകി അതിര് പഠിപ്പിച്ചു
കേൾക്കെപറഞ്ഞ് അസഭ്യം പഠിപ്പിച്ചു
ചൂണ്ടിക്കാട്ടി വെറുക്കാൻ പഠിപ്പിച്ചു
മന്ത്രങ്ങൾ നൽകി തന്ത്രങ്ങൾ പഠിപ്പിച്ചു
കൊടുക്കാതെ വാങ്ങാൻ പഠിപ്പിച്ചു
മനസ്സിൽ കയറി മതങ്ങൾ പഠിപ്പിച്ചു
മതമറിയാൻ അടയാളം നൽകി
ആളിനെ അറിയാൻ പേര് നൽകി
കൂടുതലറിയാൻ പേരിന് വാല് നൽകി
കടമകളറിയാൻ കണക്കുകൾ കാട്ടി
പാറക്കമുറ്റുംവരെ പകുത്തുനൽകി
തിരിച്ചുനൽകണം എന്ന കരാറിൽ
പറന്നകന്നപ്പോൾ ആണ് തോന്നിയത്
പറയേണ്ടത് പറയാൻ ബാക്കിയാണല്ലോ എന്ന്
ഇനി പറഞ്ഞിട്ടെന്ത്കാര്യം...?
മനുഷ്യനായി ജനിച്ചവനേ-
മനുഷ്യനായി വളർത്താൻ
മനുഷ്യന് മാത്രമേ കഴിയു
അതിന് നീയും മനുഷ്യനാകണം.
കാദംബരി
**************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക