°°°°°°°°°°°°
മാളൂട്ടിയുടെ അച്ഛച്ഛൻ കുളത്തിൽ വീണു എന്നറിഞ്ഞ നിമിഷം മുതൽ മാളൂട്ടി ഏങ്ങലടിച്ചു കരയുന്നുണ്ടായിരുന്നു.അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു.ഞാനവളെ ചേർത്ത് പിടിച്ചു അച്ഛച്ഛന് ഒന്നുമില്ലെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. പക്ഷേ എൻറെ കണ്ണുകളും നിറഞ്ഞിരുന്നു. കാരണം ആശുപത്രിയിൽ നിന്ന് കോൾ വന്നിരുന്നു മരിച്ചു എന്ന്. ആ പത്തു വയസ്സുകാരിയോട് അച്ഛച്ഛൻ നാളെ തിരിച്ചു വരും എന്ന് ഞാൻ പറഞ്ഞു.
അവളെ ഒരു വിധം ഞാൻ സമാധാനിപ്പിച്ചു.
എന്നും സ്കൂളിൽ കൊണ്ട് പോവുന്നതും,തിരിച്ചു കൊണ്ട് വരുന്നതും അവളുടെ അച്ഛച്ഛൻ ആയിരുന്നു.അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളും അച്ഛച്ഛൻ തന്നെ.
പിറ്റേന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ്ട് വന്ന മൃതദേഹത്തിനരികിൽ നിന്ന് അവൾ വാവിട്ടു കരഞ്ഞു. ആ വേർപാട് അവൾക്ക് ഉൾക്കൊള്ളുവാൻ കഴിയുന്നുണ്ടായിരുന്നില്ല.
എന്നും സ്കൂളിൽ കൊണ്ട് പോവുന്നതും,തിരിച്ചു കൊണ്ട് വരുന്നതും അവളുടെ അച്ഛച്ഛൻ ആയിരുന്നു.അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളും അച്ഛച്ഛൻ തന്നെ.
പിറ്റേന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞു കൊണ്ട് വന്ന മൃതദേഹത്തിനരികിൽ നിന്ന് അവൾ വാവിട്ടു കരഞ്ഞു. ആ വേർപാട് അവൾക്ക് ഉൾക്കൊള്ളുവാൻ കഴിയുന്നുണ്ടായിരുന്നില്ല.
ദഹിപ്പിക്കാനായി ശരീരം എടുക്കുബോൾ
അച്ഛച്ഛനെ കൊണ്ട് പോവല്ലേയെന്ന് അവൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ആ കുരുന്നിൻ്റെ നിലവിളി കണ്ട് നിന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
മുത്തശ്ശനും, മുത്തശ്ശിയും ഇല്ലാത്ത വീടുകളിൽ യാന്ത്രികമായി ചലിക്കുന്ന മനുഷ്യരാണുള്ളത്.അച്ഛനും, അമ്മയും ഓൺലൈൻ റൂമിൽ കയറി കതകടച്ചിരിക്കുബോൾ മക്കൾ കംപ്യൂട്ടറിലും,ടെലിവിഷനിലും ഒതുങ്ങി പോവുന്നു.
അച്ഛച്ഛനെ കൊണ്ട് പോവല്ലേയെന്ന് അവൾ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. ആ കുരുന്നിൻ്റെ നിലവിളി കണ്ട് നിന്ന എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
മുത്തശ്ശനും, മുത്തശ്ശിയും ഇല്ലാത്ത വീടുകളിൽ യാന്ത്രികമായി ചലിക്കുന്ന മനുഷ്യരാണുള്ളത്.അച്ഛനും, അമ്മയും ഓൺലൈൻ റൂമിൽ കയറി കതകടച്ചിരിക്കുബോൾ മക്കൾ കംപ്യൂട്ടറിലും,ടെലിവിഷനിലും ഒതുങ്ങി പോവുന്നു.
അച്ഛച്ഛനോടൊപ്പം കളിച്ചും, ചിരിച്ചും
കഥ പറഞ്ഞും ആടു മേയ്ക്കാൻ പോയിരുന്ന പുൽമേടുകൾ അവൾക്കിനി ഓർമ്മകൾ മാത്രം. ആടു മേയ്ക്കാൻ പോയി കാലു തെറ്റി കുളത്തിൽ വീണ ആ മനുഷ്യനായിരുന്നു അവളുടെ ലോകം. അയാളുടെ വിരൽത്തുമ്പിൽ തൂങ്ങിയാണ് അവൾ നടന്നിരുന്നത്.
അവളുടെ ബാഗും തോളിൽ തൂക്കി മറുകൈയ്യിൽ അവളെയും പിടിച്ചു ആ മുത്തച്ഛൻ നടന്നു പോവുന്നത് എൻറെ ഒരു ദിവസത്തിൻ്റെ തുടക്ക കാഴ്ച ആയിരുന്നു.
കഥ പറഞ്ഞും ആടു മേയ്ക്കാൻ പോയിരുന്ന പുൽമേടുകൾ അവൾക്കിനി ഓർമ്മകൾ മാത്രം. ആടു മേയ്ക്കാൻ പോയി കാലു തെറ്റി കുളത്തിൽ വീണ ആ മനുഷ്യനായിരുന്നു അവളുടെ ലോകം. അയാളുടെ വിരൽത്തുമ്പിൽ തൂങ്ങിയാണ് അവൾ നടന്നിരുന്നത്.
അവളുടെ ബാഗും തോളിൽ തൂക്കി മറുകൈയ്യിൽ അവളെയും പിടിച്ചു ആ മുത്തച്ഛൻ നടന്നു പോവുന്നത് എൻറെ ഒരു ദിവസത്തിൻ്റെ തുടക്ക കാഴ്ച ആയിരുന്നു.
ഇന്ന് അവൾ തനിയെ നടന്നു പോവുമ്പോൾ
എൻ്റെ ഹൃദയത്തിൽ ഒരു നോവു പടരും.
പുഞ്ചിരിക്കുന്ന ,കുശലം പറയുന്ന ഞാൻ തമ്പാച്ചാൻ എന്ന് വിളിക്കുന്ന ആ വല്യച്ഛൻ്റെ മുഖം എനിക്ക് ഓർമ്മയിൽ തെളിയും.പിന്നെ രണ്ടു തുള്ളി കണ്ണുനീർ ഞാൻ അറിയാതെ തന്നെ അടർന്നു വീഴും.
എൻ്റെ ഹൃദയത്തിൽ ഒരു നോവു പടരും.
പുഞ്ചിരിക്കുന്ന ,കുശലം പറയുന്ന ഞാൻ തമ്പാച്ചാൻ എന്ന് വിളിക്കുന്ന ആ വല്യച്ഛൻ്റെ മുഖം എനിക്ക് ഓർമ്മയിൽ തെളിയും.പിന്നെ രണ്ടു തുള്ളി കണ്ണുനീർ ഞാൻ അറിയാതെ തന്നെ അടർന്നു വീഴും.
ചിലരങ്ങനെയാണ്
മരിച്ചാലും വീണ്ടും വീണ്ടും
കണ്ണുനീരോടെ മാത്രം ഓർമ്മയിൽ എത്തുന്ന ജീവനുള്ള ബന്ധങ്ങൾ..........................
മരിച്ചാലും വീണ്ടും വീണ്ടും
കണ്ണുനീരോടെ മാത്രം ഓർമ്മയിൽ എത്തുന്ന ജീവനുള്ള ബന്ധങ്ങൾ..........................
രാജിരാഘവൻ
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക