നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പടിയിറക്ക०

പുറത്ത് തിമിർത്തു പെയ്തുന്ന വര്‍ഷപാത०
കണ്ണാടി ജനലിൽ നീർചാലുകൾ ഒലിച്ചിറക്കി. ഓരോ ചാലുകളു० അന്തര്‍ധാനം ചെയ്യുമ്പോൾ, ഒന്നിനു പുറകേ മറ്റൊന്നു ഒഴുകി കൊണ്ടേയിരുന്നു... പ്രകൃതിയുടെ തോരാത്ത അശ്രുകണ० പോലെ...
എന്റെ വിസ്മയമാർന്ന
ചിന്താമണ്ഡലത്തിലു० വിവിധ നിറങ്ങളുടെ നീർചാലുകൾ ഒഴുകിയിറങ്ങാൻ തുടങ്ങി...
ഇവിടുന്നാണ് എന്റെ പണിപുരയുടെ പ്രവര്‍ത്തന० ആര०ഭിക്കുന്നത്.
3'x3' ന്റെ വലിയ ക്യാൻവാസ് പൊക്കിയെടുത്ത് ഈസലിൽ (ചിത്രപീഠം) കയറ്റി വയ്ക്കുമ്പോൾ മനസ്സ് ഘനീഭവിച്ചിരുന്നു.
പുറത്തെ ഇള०തെന്നലിനൊപ്പ० ഒരു മൃദു കാൽപ്പെരുമാറ്റ०.
"പ്രമേയം ഇന്നു० നിങ്ങളുടെ പ്രിയപ്പെട്ടവൻ
തന്നെയാണോ.? "
കാതുകളുടെ പുറകിൽ നിന്നാണ് നേർത്ത ഈർഷ കലർന്ന സ്വര०.
ചോദ്യകർത്താവിനെ മനസ്സിലായെങ്കിലു० ഞാൻ ഗൗനിക്കാൻ പോയില്ല. എനിക്കറിയാ०, ഞങ്ങളുടെ മാനസികമായ അടുപ്പം അവളെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടെന്ന്.
അതിന്റെ പരിഭവത്തിലാണവൾ. തന്റെതു മാത്രമായിരുന്ന പ്രിയതമൻ ഇപ്പോൾ എല്ലാവരുടേയു० സ്വന്തമായി മാറിയതിൽ അവൾക്ക് തീർത്താൽ തീരാത്ത കലിപ്പുണ്ട്. അല്ലാ.. ഏതൊരു നാരീമണിക്കാണ് അതില്ലാതെയിരിക്ക്യാ.?!
ക്യാൻവാസ് പ്രൈം ചെയ്യാനുള്ള ഓയിൽ കളർ ബേൺഡ് സിയന്നയുടെ ട്യൂബു०, ലിൻസീഡ് ഓയിലും, ശുദ്ധീകരിച്ച ടെർപ്പൻടൈനു०, ഫ്ളാറ്റ് ബ്രഷു० ഒക്കെ എടുത്ത് അടുത്തുള്ള സ്റ്റൂളിലേക്ക് ഒരുക്കി വച്ചു.
"എനിക്കറിയാ० നിങ്ങൾ അതുതന്നയേ വരയ്ക്കു എന്ന്.."
"അവൻ നിന്റെയു० പ്രിയപ്പെട്ടവൻ തന്നെയല്ലേ.... "
തനിക്കു മാത്രം കേൾക്കാവുന്ന സ്വരത്തിൽ മന്ത്രിച്ചു. പുറത്തെ കാറ്റിന്റെ മർമരത്തോടൊപ്പ० വാക്കുകളും പറന്നു പോയ്ക്കൊട്ടെ എന്നു കരുതി. എന്നിട്ടും അവളതു കേട്ടു...
"ഹും... എന്റെയോ.. ?"
അവളുടെ പുച്ഛചിരിയുടെ മാറ്റൊലി കാതുകളെ പ്രകമ്പന० കൊള്ളിച്ചു.
ഒരു ചെറിയ സ്റ്റീൽ കിണ്ണത്തിൽ ലിൻസീഡ് ഓയിലും, ടെർപ്പൻടൈനു० ഒരു പ്രത്യേക അനുപാതത്തിൽ എടുത്ത് നല്ലപോലെ യോജിപ്പിച്ച് മിശ്രിതം തയ്യാറാക്കി. സിയന്നയുടെ ട്യൂബ് എടുത്ത്, പാലറ്റിലേക്ക് കുറച്ചധികം കളർ ഞെക്കി വച്ചു. എന്നിട്ട് ഓയിലിലു० കളറിലു० മുങ്ങിനിവർന്ന്, ബ്രഷ്
ഗാഢാനുരാഗത്തോടെ ക്യാൻവാസിനെ പ്രണയിക്കാൻ തുടങ്ങി, പതിയെ തലോടി.. തലോടി...
വെള്ളയോടു പിണങ്ങി ക്യാൻവാസ് ബ്രൗൺ നിറത്തിൽ പരിഭവിച്ച് നിന്നു. വ്യസനിച്ചു വാടി തളർന്ന യശോധരയുടെ മുഖം പോലെ...
അടുത്തത് രൂപരേഖ വരയ്ക്കണ०. തന്റെ കഴുത്തിനു തൊട്ടു പുറകിൽ ചൂടുള്ള ഉച്ഛ്വാസവായു. അവൾ തന്നോടു മുട്ടിയുരുമി നിൽപ്പുണ്ട്. എന്തു വരയ്ക്കുന്നു എന്ന ആകാംക്ഷയിൽ.
വര തുടങ്ങിയതു० പരിഭവകെട്ടുകൾ ചുരുൾ നിവർത്തി, ശക്തിയോടെയു० തെല്ല് ധാർഷ്ട്യത്തോടെയു०.
"എനിക്കപ്പോഴെ അറിയാമായിരുന്നു നിങ്ങൾ ഇതുതന്നെയേ വരയ്ക്കുള്ളുവെന്ന്. "
ഒന്നു० മിണ്ടാൻ പോയില്ല. ഇനി ഇവിടുന്നങ്ങോട്ട് അവളുടെ വിഷാദങ്ങളു०, ധർമ്മസങ്കടങ്ങളു० ഞാനും ഉൾക്കൊള്ളണമല്ലോ.!
'നിനക്കറിയോ... എന്റെ ഗൗതമൻ പടിയിറങ്ങുമ്പോൾ ചിന്തിക്കാതിരുന്നത് എന്തെന്ന്? "
അറിയാമായിരുന്നിട്ടു० മൗനത്തിന്റെ ആമത്തോടിലേക്ക് ഞാൻ തല വലിച്ചു.
"കൊട്ടു०, കുരവയുമായി, ലുമ്പിനിയിലെ, അല്ലല്ലാ.. കപിലവസ്തുവിലെ ആളുകൾ മൊത്തം തിങ്ങികൂടിയിരുന്നു അന്ന്.
ആ നാട്ടിലേയു०, പോരാഞ്ഞ്
അയൽനാട്ടിലേയു० പൂക്കൾ മുഴുവൻ കൊണ്ടുവന്ന് അലങ്കരിച്ച
കതിർമണ്ഡപ०!"
യശോദര ആ കാഴ്ചകൾ മുന്നിൽ കണ്ടപോലെ ശബ്ദമിടറിയൊന്നു നിർത്തി. അപ്പോൾ അവളുടെ മുഖത്ത് ആ പൂക്കളുടെ മൊത്ത० ലാവണ്യ० വിടർന്നു വിരിഞ്ഞു.
"തന്റെ കൈയും പിടിച്ച്, പുരഹിതൻ ചൊല്ലി തന്ന മന്ത്രങ്ങൾ ഏറ്റു ചൊല്ലി, അഗ്നിക്കു ഏഴുവട്ട० പ്രദക്ഷിണ० വയ്ക്കുമ്പോൾ, സംസ്കൃത പണ്ഡിതനുംകൂടിയായ ഗൗതമന് അതിന്റെയെല്ലാ० അർത്ഥങ്ങൾ നല്ലതുപോലെ അറിയാമായിരുന്നു. എന്നിട്ടും പടിയിറക്കത്തിന്റെ ചിന്താമണ്ഡലത്തിലെ വാടികൊഴിഞ്ഞ പൂക്കളായി മാറി ആ
പ്രതിജ്ഞകളെല്ലാ०!"
ശബ്ദമിടറി യശോധര കിതച്ചു നിർത്തി, ശ്വാസം വലിച്ചു വിട്ടു..
എന്റെ ബ്രഷ് രേഖരൂപത്തിന് കണ്ണുകൾ വരയ്ക്കാൻ തുടക്കമിട്ടിരുന്നു.
"എത്ര ശാന്തതയോടെയാണ് അദ്ദേഹം കണ്ണുകൾ അടച്ചിരിക്കുന്നത്, അല്ലേ?"
അവളുടെ ചിലമ്പിച്ച സ്വരത്തിൽ തെല്ലഭിമാന०.
'അതേ എനിക്കു० വേണ്ടത് ഇതേ ശാന്തതയാണ്.' മനസ്സിൽ മന്ത്രിച്ചു.
"എനിക്കറിയാം... എന്റെയു०, ഞങ്ങളുടെ കുഞ്ഞുരാഹുലയുടേയു० ദൈന്യതയാർന്ന മുഖം കാണാതിരിക്കാൻ ആണ് മിക്കവാറും ഗൗതമൻ കണ്ണുകൾ അടച്ചിരിക്കുന്നത്."
യശോധര സ്ത്രീ സഹജമായ സ്‌പര്‍ദ്ധയില്ക്ക് ഊളിയിട്ടു.
'ലോക നന്മക്കായി ധ്യാനം ചെയ്യുന്നയീ കണ്ണുകൾ!!'
എന്റെ ചിരിയെ പെട്ടന്നു തന്നെ അണ കെട്ടി നിർത്തി. അവൾ എന്തു കരുതു०.
"ഗൗതമന്റെ പടിയിറക്കത്തിനു० രണ്ടുനാൾ മുന്നേ തന്നെ അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. എന്റെ മുറച്ചെറുക്കൻ കൂടിയായിരുന്ന പ്രിയതമനെ ഞാൻ ഒരുപാട് പ്രണയിച്ചിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെ സന്തോഷിപ്പിക്കുവാൻ ഞാൻ എന്നാൽ ആവതു० ശ്രമിച്ചിരുന്നു."
"എല്ലാത്തിനും കാരണ० അച്ഛൻ ശുദ്ദോധന മഹാരാജാവ് തന്നെ."
വരയിൽ നിന്നും ശ്രദ്ധ മാറ്റി, കണ്ണുകളാൽ അവളുടെ മുഖത്തേക്ക് ചോദ്യശരമെറിഞ്ഞു.
"രാജാവെന്തു പിഴച്ചു.? "
"സിദ്ധാർത്ഥ് ജനിച്ച സമയത്ത് ശാക്യസാമ്റാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ ഏഴിടങ്ങളിൽ അശരീരിയുണ്ടായി പോലും.
നിപുണനു०, ശ്രേഷ്ഠനു०, വൈദഗ്ദ്ധ്യവുമുള്ള
ഒരു അത്ഭുത ശിശു രാജ്യത്തു പിറന്നിരിക്കുന്നുവെന്ന്.
ഏതോ ഒരു മഹർഷിവര്യൻ പ്രവചിച്ചു..
'ഈ അത്ഭുത ശിശുവിനെ പുറ०ലോക० കാണിക്കാതെ, കൊട്ടാരക്കെട്ടിനുള്ളിൽ വളർത്തി വലുതാക്കിയാൽ, അവൻ ലോക० മുഴുവനു० അറിയപ്പെടുന്ന മികച്ചൊരു ഭരണാധികാരിയായി മാറുമെന്ന്. മറിച്ച്,
പുറ०കാഴ്ചകൾ കണ്ടു വളർന്നാൽ തീർച്ചയായു० ഈ കുഞ്ഞ് ആത്മീയ ജ്ഞാനം നേടി ലോകമറിയുന്ന ആദ്ധ്യാത്മിക ഗുരു മുഖ്യനായി മാറുമെന്ന്.
രണ്ടായാലു० നന്ന്... '
പക്ഷേ മഹാരാജാവിന് നിപുണനായൊരു ഭരണാധികാരിയെ ആയിരുന്നു ആവശ്യ०.
എന്നിട്ടോ, ഞങ്ങളുടെ കല്യാണ० കഴിഞ്ഞ്, ഒരു കുഞ്ഞു പിറന്നു കഴിഞ്ഞപ്പോൾ, ഇനി പ്രശ്നമൊന്നുമില്ലെന്നു കരുതി ഗൗതമനെ ആ കാല്പനികലോകത്തു നിന്നും, പുറ०ലോകത്തേക്ക് യാത്ര തിരിക്കാൻ അനുമതി നൽകി."
തുടർന്നു പറയാൻ കെൽപ്പില്ലാതെ, വ്യസനത്തോടെ യശോദര പറഞ്ഞു നിർത്തി.
ഓലഞ്ഞാലിപക്ഷിയുടെ കൂടുപോലുള്ള കാതുകൾ വരയ്ക്കാൻ തുടങ്ങിയതു० അവൾ ഏതോ സുന്ദരമായ ഓർമ്മയുടെ ബാക്കിപത്രം പോലെ ആ ചെവികൾക്കു മേൽ അരുമായായി വിരലുകൾ ഓടിച്ചു.
ഞാനും, ബ്രഷു० വിസ്മയത്തോടെ അതു നോക്കി നിന്നു.
"ഗൗതമൻ ബോധിസക്തൻ ആയതിനു ശേഷം എത്ര കാലമെടുത്തോയെന്തോ ചെവികൾ ഇത്രയു० നീട്ടി വലുതാക്കാൻ. "
ഞാനു० അതുതന്നെ ഓർത്തുകൊണ്ടിരുന്നു. പണ്ട് അമ്മയുടെ തറവാട്ടിലെ വലിയ മുത്തശ്ശിക്കു० ഇതുപോലെ നീണ്ട ചെവികൾ ഉണ്ടായിരുന്നു, അതിന്റെ അറ്റത്ത് ചുവന്നകല്ലു പതിച്ച വലിയൊരു കടുക്കനു०.
ഞങ്ങൾ കുട്ടികൾ ആ കാതിനിടയിൽ കൂടെ കൈ കടത്താൻ ശ്രമിക്കുമായിരുന്നു.
അല്ലെങ്കിൽ നീണ്ടു കിടക്കുന്ന ചെവികളെ ഊഞ്ഞാലു പോലെ ആട്ടിക്കളിച്ചിരുന്നു.
എല്ലാ കുറുമ്പുകൾക്കു० ഇരുന്നു തന്നിട്ടുള്ള, കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുന്ന പാവം നാരായണിമുത്തശ്ശി.
ഗൗതമന്റെ ബാഹ്യകാഴ്ചകൾ എന്തെല്ലാമായിരിക്കു० എന്ന ചിന്തയിൽ, ബ്രഷ് മന്ദ० മന്ദമായി കാതുകളുടെ ആകൃതി മെനഞ്ഞുകൊണ്ടിരുന്നു.
പിന്നീട്, അധരങ്ങളിൽ ചായ० തേയ്ക്കാൻ ബ്രഷ് വ്യഗ്രത പൂണ്ടപ്പോൾ, അവൾ പതിയെ ബ്രഷിന്റെ മുന്നേറ്റത്തെ വിരലുകൾ കൊണ്ട് തടഞ്ഞു നിർത്തി. എന്നിട്ട്, പാലറ്റിൽ നിന്നും, ചൂണ്ടാണി വിരലുകൊണ്ട് അവൾക്കിഷ്ടമുള്ള രണ്ടു കളറുകൾ, തേച്ചെടുത്ത്, ആ വിരലുകൊണ്ടുതന്നെ ചിത്രത്തിന്റെ ചുണ്ടുകൾ മെനഞ്ഞു.
ബ്രഷിന്റെ പകപ്പ് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
"എന്നെ പോലെ ഈ അധരങ്ങൾ അറിഞ്ഞവർ ആരുമില്ല. എനിക്കേ ഇതിന്റെ യഥാർത്ഥ ആകാരമറിയൂ... "
കുസൃതിയോടെ അവൾ ഓരങ്ങൾ തേച്ചു മിനുക്കി.
"ആഹാ... മിടുക്കി"
സന്തോഷം കൊണ്ട് എന്നിലെ ചിത്രകാരിയുടെ കണ്ണുകൾ തിളങ്ങി. ഒരുപാടു തവണ വരച്ചിട്ടുള്ള ഈ ശ്രേഷ്ഠരൂപത്തിന് ഇത്രയു० മനോഹരമായുള്ള അധരങ്ങൾ ആദ്യം..!
വദനത്തിന്റെ ബാക്കി
രൂപീകരണത്തിനായി അവൾ മാറി നിന്നു തന്നു. എന്നിട്ട് കുസൃതികലർന്ന സ്നേഹത്തോടെ സ്വയ० മെനഞ്ഞ ആ ചുണ്ടുകളിൽ നോക്കി
ആത്മീയനിര്‍വൃതിയടഞ്ഞു നിന്നു.
"വിധി പാവം ഗൗതമനോട് ക്രൂരത കാണിച്ചിട്ടുണ്ട്. "
വര നിർത്തി അവളുടെ തുടർവാക്കുകൾക്കായി കാതോർത്തു.
"പിറന്ന് ഏഴാ० നാൾ തന്നെ അമ്മ മായാദേവി ഇഹലോകവാസ० വെടിഞ്ഞു. മഹാരാജാവ് ഉടൻ തന്നെ കുഞ്ഞു സിദ്ധാർത്ഥിന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ വേണ്ടി മായാദേവിയമ്മയുടെ സഹോദരിയെ വിവാഹം കഴിച്ചുകൊണ്ടു വന്നു, മഹാപാജപതിയമ്മയുടെ
കൈകളിൽ സിദ്ധു സുരക്ഷിതനായിരുന്നു.
അമ്മയുടെ കുടു०ബ പേരാണ് ഗൗതമ.
അമ്മയെ സ്വന്തം പേരിലും, ഹൃദയത്തിലും കൂടെകൊണ്ടു നടക്കുന്നവൻ - ഗൗതമൻ.
സത്യത്തെ സിദ്ധാന്തിക്കുന്നവൻ സിദ്ധാർത്ഥ്, സിദ്ധാർത്ഥ ഗൗതമ. എന്നിട്ടും എന്റെയോ, ഞങ്ങളുടെ കുഞ്ഞു രാഹുലയുടേയോ സത്യത്തെ അദ്ദേഹം തിരിച്ചറിയാതെ പോയോ?"
ബ്രഷ് പതിയെ ക്ലേശകരമാർന്ന ചുരുൾമുടികെട്ടിലേക്കുള്ള പ്രവാസം ആര०ഭിച്ചു. മുടിച്ചുരുളുകൾ - അതിന്റെ പകിട്ട്‌ എടുത്തറിയണമെങ്കിൽ
സമയം എടുത്തുതന്നെ ചെയ്യണമത്.
വിവിധ കളറുകളിൽ മുങ്ങിനിവർന്ന ബ്രഷ്, പതിയെ പതിയെ വരകളുടെ ശാഠ്യത്തെ
കീഴടക്കികൊണ്ടിരുന്നു.
"എന്റെ ഗൗതമന്റെ മുടി ചുരുണ്ടതല്ല. "
"ങേ..? "
"അതോ... കാട്ടാളനായിരുന്ന രന്താക്കർത്ത തപസ്സിരുന്നപ്പോൾ ദേഹ० മുഴുവൻ ചിതൽപ്പുറ്റു കൊണ്ടു മൂടിയതറിയില്ലേ?"
"അറിയാം.. "
വിചിന്തനത്തിനവസാന०,
ചിതൽപുറ്റിൽ നിന്നും ഇറങ്ങി വന്ന അദ്ദേഹത്തെ 'വാൽമീകി' - ചിതൽപുറ്റിൽ നിന്നും ഉൽഭവിച്ചവൻ, എന്ന പേരിട്ട് ആളുകൾ വിളിക്കാനു० തുടങ്ങി.
"അതേ. "
"അതുപോലെ ഗൗതമന്റെ പേരിലും ഒരു കഥ പ്രചാരത്തിലുണ്ട്. ആദ്യ ഘട്ടങ്ങളിലെ ധ്യാന ദിനങ്ങളിൽ, ഒരിക്കൽ അതിരാവിലെ ബോധിമരച്ചുവട്ടിൽ ധ്യാനത്തിനിരുന്ന ഗൗതമൻ നേര० നട്ടുച്ചയായിട്ടു० കണ്ണുകൾ തുറന്നില്ല. സൂര്യന്റെ തീക്ഷ്ണത ബോധിയിലകൾക്കിടയിലൂടെ പ്രഭുവിന്റെ മുണ്‌ഡനം ചെയ്ത അനാഡംബരത്വത്തിൽ
രൂക്ഷമായി പതിച്ചുകൊണ്ടിരുന്നു.
ഇതെല്ലാ० കണ്ടുകൊണ്ട്, ബോധിവല്‍ക്കല നനവിൽ പാർത്തിരുന്ന ഒരു ഒച്ചിന് സഹിച്ചില്ല. വരണ്ട ഉപരിതലം ഇഷ്ടപ്പെടാത്ത ഈ ജീവികൾ സ്വന്തമായി ശ്ലേഷ്‌മം പുറപ്പെടുവിച്ച് ആ നനവിൽ ജീവിക്കുന്നവരാണല്ലോ..!
സൂര്യതാപം കൂടിവന്നപ്പോൾ ആ ഒച്ച് പതിയെ ഗൗതമന്റെ മേലങ്കിയിലൂടെ ഇഴഞ്ഞ് ചെന്ന് ശിരോസ്ഥിയിൽ കുടിയേറി...
ഇതു കണ്ട് മറ്റുള്ള ഒച്ചുകളു० ഈ പ്രക്രിയ ആവർത്തിച്ച് അവിടെ ആസനസ്ഥരായി. അങ്ങനെ നൂറ്റെട്ടു ഒച്ചുകൾ പ്രഭുവിന്റെ തലയിലിരുന്ന് ഉണങ്ങി വരണ്ട് രക്തസാക്ഷിത്വം വരിച്ചു. ഇതൊന്നു०
സ്വാമിയൊട്ടറിഞ്ഞതുമില്ല."
"ഓ അങ്ങിനെയാണോ.? പക്ഷേ ഞാനെവിടേയോ വായിച്ചിട്ടുണ്ട്.... മുണ്ഡനം ചെയ്ത തലയിൽ പിന്നീടു വളർന്നു വന്ന മുടികൾ ഗൗതമൻ സൗകര്യാർത്ഥ० ചെറിയ ചുട്ടലുകളാക്കി ചുരുട്ടി ചുരുട്ടി വച്ചതു കൊണ്ടാണ് അങ്ങിനെയെന്ന്. "
എന്റെ പറച്ചിൽ കേട്ട് യശോദരക്കു ചിരി പൊട്ടി.
"ഞാനൊരു കഥയല്ലേ പറഞ്ഞത്.. "
"ഓ... "
"എന്നാലും യശോദരേ... നീയല്ലേ ബുദ്ധന്റെ പ്രിയപ്പെട്ടവൾ, നിനക്കു മാത്രമല്ലേ 'ബുദ്ധപ്രിയ' എന്ന പട്ട० ചാർത്തി കിട്ടിയത്.?"
"അതൊക്കെയതേ... പക്ഷേ ഞാനല്ല ആദ്യത്തെ ബുദ്ധപ്രിയ."
"പിന്നെ.. "
"ഗൗതമന്റെ അമ്മ - മഹാപാജപതിയമ്മ"
കള്ളച്ചിരിയിൽ ബുദ്ധപ്രിയയുടെ കവിളുകൾ തുടുത്തു. ശോഭിച്ച ആ കവിളുകളിൽ ബ്രഷ് കുങ്കുമം വർണ്ണ० തേച്ചു മിനുക്കി.
പരിഭാഷണത്തിനിടെ പൂർത്തീകരിച്ച ചിത്രത്തിൽ നോക്കി സ്നേഹാധിക്യത്തോടെ ഞങ്ങൾ ഒരുമിച്ചു മൊഴിഞ്ഞു..
ബുദ്ധപ്രിയ :
"എന്റെ ഗൗതമൻ എത്ര സുന്ദരൻ"
ചിത്രകാരി :
"ബുദ്ധാ ദ ഗ്രെയ്റ്റ് "
----------------------------------------
ഗൗതമ ബുദ്ധ :
"മനസ്സാണെല്ലാ०, നീയെന്തു ചിന്തിക്കുന്നുവോ, അതുതന്നെയായിതീരു०. "
* ഭുതകാലത്തിൽ ജീവിക്കാതിരിക്കുക.
* ഭാവി സ്വപ്ന० കാണാതിരിക്കുക.
* വർത്തമാന കാലത്തിലേക്ക് നിന്റെ മനസ്സിനെ ഏകോപിപ്പിക്കുക.
* മൂന്നു കാര്യങ്ങൾ അധിക കാലം മറഞ്ഞിരിക്കില്ല..
സൂര്യൻ - ചന്ദ്രൻ പിന്നെ സത്യം..!!
ജയശ്രീ മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot