പെട്ടെന്നൊരുനാൾ ഒന്നും മിണ്ടാതെയങ്ങു പോയിട്ട് പിന്നെ സ്വപ്നങ്ങളിൽ വന്നു ഒരു പാടൊരുപാട് കാര്യങ്ങൾ ചോദിച്ചും പറഞ്ഞു
സന്തോഷിച്ചിരിക്കുമ്പോൾ പിന്നെയും എന്നെ സങ്കടത്തിന്റെ കൂരിരുട്ടിൽ തനിച്ചാക്കി വാപ്പച്ചി എവിടെപ്പോയതാ?
സന്തോഷിച്ചിരിക്കുമ്പോൾ പിന്നെയും എന്നെ സങ്കടത്തിന്റെ കൂരിരുട്ടിൽ തനിച്ചാക്കി വാപ്പച്ചി എവിടെപ്പോയതാ?
എനിക്കിനിയും കുറെയേറെ പറയാനുണ്ടായിരുന്നു.
അവസാനമായി ഒരു നോക്കു കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തേക്കാൾ അതൊരു അനുഗ്രഹമായാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്.
കാരണം എന്റെ മനസിൽ ഇപ്പോഴും വാപ്പിയുടെ ചിരിക്കുന്ന മുഖമേയുള്ളൂ.
ഞാൻ നെഞ്ചു പൊട്ടി കരയുമ്പോൾ ഒന്നും അറിയാതെ കണ്ണുമടച്ച് കിടക്കുന്ന വാപ്പിയെ എനിക്ക് കാണേണ്ടി വന്നില്ലല്ലോ.
ഇപ്പോഴും ദൂരെ എവിടെയോ ഒരു വർക്ക് സൈറ്റിൽ പോയിരിക്കുകയാണ് എന്നൊരു തോന്നലാണ്.
നാട്ടിൽ ചെന്ന് എല്ലാവരും കൂടി ഒത്തുചേരുമ്പോൾ മാത്രമാണ് അഭാവം ഇത്തിരിയെങ്കിലും അനുഭവപ്പെടുന്നത്.
ചെലപ്പോഴൊക്കെ വെറുതെ ദൂരെ നിന്നെങ്കിലും ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നോർത്ത് കരയാറുണ്ട്.
എത്ര പ്രാവശ്യം കേണു പറഞ്ഞു അപേക്ഷിച്ചിട്ടുണ്ട് ഇങ്ങനെ ഒരു പാട് പുകവലിക്കല്ലേ എന്ന്.
അന്നൊക്കെ നിസ്സാരമായി ചിരിച്ചു തള്ളിയപ്പോൾ വാപ്പിയും കരുതിയിരുന്നില്ലേ, ഇനിയും കുറെ ദൂരം കൂടി ഞങ്ങളോടൊപ്പം തന്നെയുണ്ടാവും എന്ന്.
നമുക്ക് ഇനിയും എന്തൊക്കെ പറയാനും കേൾക്കാനും കാണാനുമൊക്കെ ഉണ്ടായിരുന്നു.
എത്ര വലിയ സന്തോഷ നിമിഷങ്ങളും പെട്ടെന്ന് നിറങ്ങളെല്ലാം മാഞ്ഞു പോയി കൺ നിറയുന്ന അവസ്ഥയിലാണ് ഇപ്പോൾ അവസാനിക്കുന്നത്.
വാപ്പിക്കറിയോ ,,ഞങ്ങളെ വിട്ടിട്ടുപോയതിന് ശേഷമുള്ള ഒരു ആഘോഷങ്ങളിലും ഒന്നിച്ചൊരു ഫാമിലി ഫോട്ടോ എടുത്തിട്ടില്ല ഇതുവരെ.
ആ കൈയിൽ പിടിക്കാതെ ഓരം ചേർന്നിരിക്കാതെ അതൊന്നും പൂർണതയിൽ എത്തില്ലല്ലോ.
അന്നു പുകച്ചു കളഞ്ഞ സിഗരറ്റിന്റെ എണ്ണം കുറച്ചിരുന്നെങ്കിൽ
ഇന്നു അനുഭവിക്കുന്ന സങ്കടത്തിന്റെ ദിനങ്ങളും കുറയ്ക്കാമായിരുന്നല്ലോ എന്നോർക്കുമ്പോൾ ഉള്ളു നിറയെ നഷ്ട ബോധമാണ്,
കുറെക്കൂടി നിർബന്ധിച്ച് പിന്തിരിപ്പിക്കാമായിരുന്നല്ലോ എന്നോർത്ത്.
ഓർക്കുന്നുണ്ടോ അന്നൊരിക്കൽ പനി പിടിച്ചു കിടന്ന സമയത്ത് ഉമ്മച്ചി സിഗരറ്റും ലൈറ്ററുമെടുത്ത് ഒളിപ്പിച്ചു വെച്ചത്.
അന്നു വാപ്പിയുടെ ദയനീയാവസ്ഥ കണ്ടു വിഷമം തോന്നിയിട്ട് ഉമ്മച്ചി കാണാതെ അതി വിദഗ്ധമായി തെരഞ്ഞുപിടിച്ച് കൈയിൽ വെച്ചു തന്ന് , ഉമ്മച്ചിടെ വരവറിയിക്കാൻ കാവലു നിന്നത്.
അന്നു തന്ന ഉമ്മയോടൊപ്പം എനിക്കൊരു വാക്ക് കൂടി തന്നിരുന്നു, 'ഇനിയെന്റെ പൊന്നുമോള് പറയുന്ന പോലെ ഞാൻ വല്ലപ്പോഴും ഒന്നോ രണ്ടോ , അതിൽ കൂടില്ല എന്ന്.
എന്നിട്ടു പിന്നെയും എന്നെ പറ്റിച്ചു. ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാം നിറവേറ്റി തരാൻ എല്ലാവരും ഉണ്ട്, ഒന്നിനുമൊരു കുറവുമില്ല.
എന്നിട്ടും പലപ്പോഴും ആൾക്കൂട്ടത്തിൽ തനിയെ ആവുന്നത് പോലെ തോന്നുകയാണ്.
കാലം മുറിവുണക്കും എന്നൊക്കെ വെറുതെ പറയുന്നതാണ്.
ചില മുറിവുകളുടെ നീറ്റൽ കാലം പോകവെ കൂടുന്നത് പോലെയാണ് തോന്നുന്നത്.
സ്വപ്നത്തിൽ മതിവരുവോളം കാണാനും പറയാനും കഴിയാതെ കണ്ണുതുറന്നു പോവുമ്പോൾ നിരാശയുടെ ആഴക്കടലിലേക്ക് പതിക്കുന്നത് പോലെ തോന്നും.
സ്വപ്നത്തിൽ മതിവരുവോളം കാണാനും പറയാനും കഴിയാതെ കണ്ണുതുറന്നു പോവുമ്പോൾ നിരാശയുടെ ആഴക്കടലിലേക്ക് പതിക്കുന്നത് പോലെ തോന്നും.
വാപ്പിയുടെ ശബ്ദം , കാണുമ്പോൾ നെറ്റികൾ തമ്മിൽ മുട്ടിക്കുന്ന സ്നേഹപ്രകടനം തരുന്ന സുഖമുള്ള നോവ് , ഉറക്കം നീണ്ടു പോവുന്ന പ്രഭാതങ്ങളിൽ കാലിനടിയിൽ ചൊറിഞ്ഞു ഇക്കിളിയിട്ടുണർത്തുന്നതുമെല്ലാം തൊട്ടു മുൻപ് അനുഭവിച്ചതു പോലെ സ്വപ്നമോ യാഥാർത്ഥ്യമോ എന്നറിയാതെ ഇരുട്ടിലേക്ക് കൺതുറക്കുമ്പോൾ കണ്ണീരിനെ നിയന്ത്രിക്കാനാവില്ല.
വാപ്പിക്ക് ഓർമ്മയുണ്ടോ അന്നൊരു വൈകുന്നേരം പാടത്തിനക്കരെ തെങ്ങിൻ തോപ്പിലേക്ക് പോവുമ്പോൾ ഇടയ്ക്ക് വെച്ച് മുറിഞ്ഞ പാടവരമ്പിന്റെ മറുഭാഗത്തേക്ക് ചാടാൻ ഞാൻ മടിച്ചു നിന്നത് ,
വരമ്പുകൾക്കിടയിലെ വെള്ളത്തിലറങ്ങി നിന്ന് അതിലെ പരൽ മീനുകളെ കാണിച്ച് എന്നെ വെള്ളത്തിലിറക്കാൻ നോക്കിയത് , ഒടുവിൽ എന്റെ വാശിക്ക് മുന്നിൽ സുല്ലിട്ട് അപ്പുറത്തേക്ക് എടുത്ത് വെക്കാൻ വേണ്ടി കൈ നീട്ടിയിട്ട് പിറകോട്ട് വലിച്ച് കുറെ പ്രാവശ്യം പറ്റിച്ചു ,
വാപ്പിക്ക് ഓർമ്മയുണ്ടോ അന്നൊരു വൈകുന്നേരം പാടത്തിനക്കരെ തെങ്ങിൻ തോപ്പിലേക്ക് പോവുമ്പോൾ ഇടയ്ക്ക് വെച്ച് മുറിഞ്ഞ പാടവരമ്പിന്റെ മറുഭാഗത്തേക്ക് ചാടാൻ ഞാൻ മടിച്ചു നിന്നത് ,
വരമ്പുകൾക്കിടയിലെ വെള്ളത്തിലറങ്ങി നിന്ന് അതിലെ പരൽ മീനുകളെ കാണിച്ച് എന്നെ വെള്ളത്തിലിറക്കാൻ നോക്കിയത് , ഒടുവിൽ എന്റെ വാശിക്ക് മുന്നിൽ സുല്ലിട്ട് അപ്പുറത്തേക്ക് എടുത്ത് വെക്കാൻ വേണ്ടി കൈ നീട്ടിയിട്ട് പിറകോട്ട് വലിച്ച് കുറെ പ്രാവശ്യം പറ്റിച്ചു ,
പിന്നെയെടുത്ത് കാലുകൾ വെളളത്തിൽ തൊടുവിച്ചതിന് ശേഷമാണ് ഞാൻ മറുകര കണ്ടത് .
നിത്യജീവിതത്തിലെ സങ്കടത്തിന്റെ കുഞ്ഞു കയങ്ങൾ താണ്ടി മുന്നോട്ട് പോവുമ്പോൾ എവിടെയൊക്കെയോ ഉള്ളിലിരുന്ന് അന്നത്തെ കുഞ്ഞുകൈകൾ അറിയാതെ ഇപ്പോഴും നീളാറുണ്ട്, ഏറ്റുവാങ്ങാൻ വാപ്പിയില്ലെന്ന ഓർമ്മയില്ലാതെ.
, ' എനിക്കിനിയും വാപ്പച്ചിയോടൊത്ത് ഒരു പാട് കാലം കഴിയണമായിരുന്നു.
, ' എനിക്കിനിയും വാപ്പച്ചിയോടൊത്ത് ഒരു പാട് കാലം കഴിയണമായിരുന്നു.
മീന വെയിലും മകരമഞ്ഞും ഇടവപ്പാതിയും തുലാവർഷവുമെല്ലാം ആ മടിയിലിരുന്ന് കൗതുകത്തോടെ ഒന്നൂടെ കണ്ടറിയണം ,
മദ്രസയിലും സ്ക്കൂളിലുമൊക്കെ വിരലിൽ തൂങ്ങി പോയിരുന്ന ആദ്യ നാളുകൾ ഇനിയും വേണം, പോകുന്ന വഴിയിൽ ഉടനീളം സംശയം ചോദിച്ച് ചോദിച്ച് വാപ്പച്ചിയെ ഉത്തരം മുട്ടിക്കണം ,
കൈ നിറയെ മൈലാഞ്ചിയിട്ട പെരുന്നാൾ രാവുകളിൽ കെട്ടിപ്പിടിച്ചു കിടന്ന് രാവിലെ വാപ്പിയുടെ ദേഹത്തും മുടിയിലുമെല്ലാം മൈലാഞ്ചിച്ചുവപ്പാക്കണം ,
വാപ്പച്ചിയുടെ അഭാവത്തിൽ കർശന നിയമങ്ങൾ ഇറക്കുന്ന ഉമ്മച്ചീടെ മുൻപിലൂടെ ഒരു ജേതാവിനെപ്പോലെ ആ കൈയും പിടിച്ച് ഗസലുകൾ കേൾക്കാൻ, നാടകം കാണാൻ ഒക്കെ പോവേണം.
മെഹ്ഫിലുകൾ പെയ്തിറങ്ങിയ രാവുകളിൽ വാപ്പിയുടെ തോളിൽ തല ചായ്ച്ചു പാതിമയക്കത്തിൽ കേട്ടിരിക്കണം,
സ്ക്കൂൾ വിട്ടു വരുന്ന സമയത്ത് നിനച്ചിരിക്കാതെ ലീവിൽ വന്ന വാപ്പിയെ കാണുമ്പോൾ സന്തോഷം കൊണ്ടു കരയണം ,
എല്ലാവരും കളിയാക്കുമ്പോൾ ആ നെഞ്ചിൽ മുഖം ചേർത്ത് ചമ്മലൊതുക്കേണം
. അടുത്ത് വന്നാൽ ചേർത്തു പിടിച്ചിരുന്ന ആ സുരക്ഷിതത്വത്തിന്റെ, വാൽസല്യത്തിന്റെ മണം ഇനിയെന്നാ കിട്ടുക ? സ്വർഗത്തിൽ പോലും ഞങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആധി കാരണമാണോ നേരത്തെ പോയത് എന്ന് ചിന്തിക്കാറുണ്ട്.
. അടുത്ത് വന്നാൽ ചേർത്തു പിടിച്ചിരുന്ന ആ സുരക്ഷിതത്വത്തിന്റെ, വാൽസല്യത്തിന്റെ മണം ഇനിയെന്നാ കിട്ടുക ? സ്വർഗത്തിൽ പോലും ഞങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആധി കാരണമാണോ നേരത്തെ പോയത് എന്ന് ചിന്തിക്കാറുണ്ട്.
ഒരു ദിവസമെങ്കിലും നമ്മൾക്കെല്ലാവർക്കും കൂടി ഒന്നിച്ച് കഴിയാനായെങ്കിൽ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്. പിന്നെ എന്റെ വാപ്പച്ചിടെ അടുത്ത് ആദ്യം എത്തുന്നത് ഞാനാവണേ എന്ന് മനമുരുകി തേടുന്നു.
ഇനിയും പ്രിയപ്പെട്ടവരുടെ വേർപാടൊന്നും താങ്ങാൻ വയ്യെനിക്ക് ,
പിന്നെ വാപ്പീടെ അടുത്ത് ,ഏറ്റവും അടുത്ത് ഞാൻ തന്നെ മതി,
ഭൂമിയിലായാലും സ്വർഗ്ഗത്തിലായാലും !! .
ഭീമമായ സമ്പാദ്യത്തിന്റെ പിൻബലത്തിൽ വേണ്ടതെല്ലാം ഒരുക്കി എന്ന വിശ്വാസത്തിൽ കേവലമായ ദൗർബല്യങ്ങളിൽ മുഴുകി വിലപ്പെട്ട ജീവിതത്തെ നിസ്സാരമായി കാണുന്ന വർ അറിഞ്ഞെങ്കിൽ .....
നിങ്ങളോടൊപ്പമുളള ഓരോ നിമിഷങ്ങളും അമൂല്യ നിധിപോലെ കണ്ട്, അവയ്ക്കായ് ഭിക്ഷക്കാരെ പോലെ കേഴുന്ന ഉറ്റവരെക്കുറിച്ച്, കാലത്തിന് പോലും ഉണക്കാനാവാതെ അവർക്കുള്ളിൽ നീറുന്ന മുറിവുകളെക്കുറിച്ച്..
നാട്ടിൽ ഉപ്പയുടെ മരണം അറിഞ്ഞിട്ടും സാഹചര്യങ്ങൾ കൊണ്ട് വരാൻ സാധിക്കാതിരുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു
Mila Mohammed
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക