ഒരു ഫേസ്ബുക് പ്രണയവും മഹാബലിയും
..................................................................................
കഴിഞ്ഞ ഓണത്തിന് നോം നിരീച്ചതാ.. ഒരു സ്മാർട്ട് ഫോൺ....ഇത്തവണ മേടിക്കണം.. പാതാളനെറ്റ് കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഒരേപോലാ.. പ്രജകൾക്ക് കെ എസ് ഇ ബി കറന്റ് കൊടുക്കുന്നപോലാ.. ഒന്നുമിന്നും.. പിന്നെ വെടീം പോകേം...
നെറ്റുള്ള സമയത്ത് വളരെ കഷ്ടപ്പെട്ട് ഒരു എഫ് ബി അക്കൗണ്ട് ഒക്കെയുണ്ടാക്കിയതാ.. പ്രൊഫൈലിൽ ഒരു ഉഗ്രൻ ക്ലോസ് അപ്പും... ഒരു തെണ്ടിയും ആ വഴിക്കുപോലും വന്നില്ല.. കാലനോക്കെ പേടിപ്പിക്കുന്ന ഫോട്ടോ ഇട്ടിട്ടും ഒത്തിരി ലൈകും കമെന്റും ഉണ്ട്... ആകെ ഫ്രണ്ട് ആയത് കാലനും ഇന്ദ്രനുമാ... അവർക്കൊക്കെ ഇപ്പൊ 5000 കഴിഞ്ഞു.. ഇവിടെ അഞ്ചോ പത്തോ... കണ്ണീക്കണ്ടവർക്കൊക്കെ റിക്വസ്റ്റ് അയച്ചു.. എവടെ ? അപ്സരസ്സുകളൊക്കെ ഇപ്പോഴും ബിസിയാ..
പച്ചകത്തിക്കിടക്കുന്നെ കാണുമ്പോ... ഹോ മനസ്സിലൊരു മാമ്പൂക്കാലം.... പിന്നെ ദിവാസ്വപ്നങ്ങളുടെ തേരോട്ടമാണ്.. പച്ചയുടെ ഈയറ്റത്ത് നോമായിരുന്നെങ്കിൽ.. അവളുടെ മധുമൊഴി കരളിലൊരു കുളിർമഴയായി പെയ്തിരുന്നെങ്കിൽ... അവളൊന്നു കൊഞ്ചിയിരുന്നെങ്കിൽ.. ആ സ്വരമൊന്നു കേട്ടിരുന്നെങ്കിൽ.. ഉണർന്നെണീക്കുമ്പോൾ ഒരു വോയിസ് മെസ്സേജ്... യ്യോ... യ്യോ... എനിക്ക് ചാകാൻ തോന്നുന്നേ...
ഫോൺ കടയിൽ തിരക്കോടുതിരക്ക്.. വന്നവനും പോന്നവനുമെല്ലാം അന്യഭാഷ സംസാരിക്കുന്നു.. ഇനി മലയാളം മറന്നോ?
'സഹോദരാ... '
'താനെന്താടോ ആളെ കളിയാക്കുവാണോ? ഞാൻ ആ ജാതിയല്ല.. '
തെങ്ങിന് കൊതവെട്ടിയപോലുള്ള അവന്റെ ഊ.....യ മുടി കണ്ടപ്പോഴേ കരുതീതാ അവനിട്ടൊന്നു കൊടുത്തിട്ടേ പോകൂന്ന്...... എന്താ സ്റ്റൈൽ.. ഇവനെയൊക്കെ വല്ല കാളയും ഉണ്ടാക്കിയതാണോ? ആരൊക്കെയോ ഉണ്ടിട്ട് കാഷ്ഠിച്ചിടുന്ന അമേദ്യം കഴിക്കാനാണല്ലോ ന്റെ ദൈവവമേ ന്റെ പ്രജകൾക്ക് വിധി.. ഓരോന്നിന്റെം മോന്ത കണ്ടാൽ കാക്കപോലും തൂറത്തില്ല... അതിനും ഒരല്പം വൃത്തിവേണം..
'ഒരു മൊബൈൽ..'
എങ്ങനെയോ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി ആ പു...................... മോനെ..അവന്റെയൊരഹങ്കാരം കസ്റ്റമർ ദൈവത്തിന്റെ രൂപമാണെന്ന് ഇവനെയൊക്കെ ആരാ ഇനി പഠിപ്പിക്കുന്നെ.. കട മൊതലാളിയാണെന്നു തോന്നുന്നു.. വേറൊരു ഭ്രാന്തൻ ഒരു മൂലയ്ക്കിരുന്നു ഫോണിൽ കുത്തിക്കളിക്കുന്നുണ്ട്.. ദിവസങ്ങളായി തേക്കാത്ത പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ട്..
'എത്രാ..?'
'20000... '
'കുറയുമോ.. ?' കേരളത്തിൽ ഇപ്പോളെല്ലാം തരികിടയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. ബാർഗൈൻ ചെയ്തില്ലെങ്കിൽ കടക്കാരൻ നമ്മളെ കുളിപ്പിച്ച് തൊട്ടിയിൽ കിടത്തും.. താരാട്ടും പാടിയുറക്കും..
'ഇല്ല.. ഒരു സെറ്റ് വിറ്റാൽ കിട്ടുന്നത് അമ്പതോ നൂറോ ആണ്.. അതിനിടയ്ക്ക് ഇപ്പൊ ജി എസ് ടി യും.. ' മൊതലാളിയാണ്..
പാവം മൊതലാളി.. ഇങ്ങനെ അമ്പതോ നൂറോ മേടിക്കാനിരിക്കാതെ ബ്രോഡ്‌വേയിൽ തോർത്ത് വിരിച്ചിരുന്നെങ്കിൽ വൈകുന്നേരമാകുമ്പോൾ പത്തമ്പതിനായിരം ഒപ്പിക്കാരുന്നു
'ഓൺലൈൻ പറേന്നത് 40 ശതമാനം ഡിസ്‌കൗണ്ട് ആണല്ലോ.. ?'
'എന്നാ പിന്നെ അതുമതി.. ഇവിടെ ഒറ്റ റേറ്റ്.. വേണോങ്കി മതി.. ഡാ ഇതങ്ങോട് മാറ്റിവെക്ക്... '
മൊതലാളീടെ ഫോൺ ചിലച്ചു..
'ന്തേലും കുന്താവട്ടെ.. ഒറ്റവില.. പതിനാറു റുപ്യാ.. '
'ഇയാളുപോയേ... പത്തൊമ്പതിൽ ഒറ്റരൂപാ കൊറയത്തില്ല.. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.. '
'ന്നാ വേണ്ടാ.. ഇനിയൊരു വിലയില്ല.. പതിനേഴുറുപ്യാ..'
'ബില്ലില്ല... '
'വേണ്ടാ.. '
'എടുക്ക്... '
ഇവനപ്പോ പറഞ്ഞതോ ഒരു സെറ്റു വിറ്റാ അമ്പതോ നൂറോ കിട്ടൂന്ന്.. കള്ളൻ... കൊച്ചുണ്ണി..
സെറ്റ് ആ മുള്ളൻപന്നിതന്നെ ആക്റ്റീവ് ആക്കി... ഫേസ്ബുക്, വാട്സാപ്പ്, സ്കൈപ്പ്, ഇൻസ്റ്റാഗ്രാം..
പുറത്തിറങ്ങിയപ്പോഴാ എന്തിനാ മൊബീൽ വാങ്ങിയെന്നുള്ള കാര്യം മറന്നുപോയെന്നോർത്തത്..
കവിത.. കവിത തികട്ടിവന്നാൽ പിന്നെ ഛർദ്ദിക്കണം.. അതൊക്കെ ആരെങ്കിലും വാരണം.. അതിനാണ്.. അതിനുമാത്രമാണ്..
ഒറ്റദിവസത്തെ ടൂർ..
വീണ്ടും പാതാളത്തിലോട്ടുചെന്നാൽ...
പാതാളനെറ്റ് സ്ലോ ആണ്.. ന്നാലും കുഴപ്പമില്ല..
നോക്കാം
യ്യോ.. ഫോട്ടോ മാറിയില്ല.. പേരും..
അടുത്ത മീറ്റിങ്ങിൽ സെറ്റുടുത്ത പെണ്ണിന്റെ കൂടെ സെല്ഫിയെടുത്തു .. ന്നിട്ട് ക്രോപ്പ് ചെയ്തു.. കലക്കി
ഇനി പേര്.... അനാമിക.. അതാ നല്ലത്..
പേരില്ലാത്തവൾ..
എന്തായാലും തികട്ടിവന്ന ഒരുകവിത പോസ്റ്റുചെയ്യാം..
വേണ്ടാ..
സ്വന്തം കവിത്വത്തിൽ സ്വയം അഹമ്മതി പാടില്ല
..................................................................................
കഴിഞ്ഞ ഓണത്തിന് നോം നിരീച്ചതാ.. ഒരു സ്മാർട്ട് ഫോൺ....ഇത്തവണ മേടിക്കണം.. പാതാളനെറ്റ് കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഒരേപോലാ.. പ്രജകൾക്ക് കെ എസ് ഇ ബി കറന്റ് കൊടുക്കുന്നപോലാ.. ഒന്നുമിന്നും.. പിന്നെ വെടീം പോകേം...
നെറ്റുള്ള സമയത്ത് വളരെ കഷ്ടപ്പെട്ട് ഒരു എഫ് ബി അക്കൗണ്ട് ഒക്കെയുണ്ടാക്കിയതാ.. പ്രൊഫൈലിൽ ഒരു ഉഗ്രൻ ക്ലോസ് അപ്പും... ഒരു തെണ്ടിയും ആ വഴിക്കുപോലും വന്നില്ല.. കാലനോക്കെ പേടിപ്പിക്കുന്ന ഫോട്ടോ ഇട്ടിട്ടും ഒത്തിരി ലൈകും കമെന്റും ഉണ്ട്... ആകെ ഫ്രണ്ട് ആയത് കാലനും ഇന്ദ്രനുമാ... അവർക്കൊക്കെ ഇപ്പൊ 5000 കഴിഞ്ഞു.. ഇവിടെ അഞ്ചോ പത്തോ... കണ്ണീക്കണ്ടവർക്കൊക്കെ റിക്വസ്റ്റ് അയച്ചു.. എവടെ ? അപ്സരസ്സുകളൊക്കെ ഇപ്പോഴും ബിസിയാ..
പച്ചകത്തിക്കിടക്കുന്നെ കാണുമ്പോ... ഹോ മനസ്സിലൊരു മാമ്പൂക്കാലം.... പിന്നെ ദിവാസ്വപ്നങ്ങളുടെ തേരോട്ടമാണ്.. പച്ചയുടെ ഈയറ്റത്ത് നോമായിരുന്നെങ്കിൽ.. അവളുടെ മധുമൊഴി കരളിലൊരു കുളിർമഴയായി പെയ്തിരുന്നെങ്കിൽ... അവളൊന്നു കൊഞ്ചിയിരുന്നെങ്കിൽ.. ആ സ്വരമൊന്നു കേട്ടിരുന്നെങ്കിൽ.. ഉണർന്നെണീക്കുമ്പോൾ ഒരു വോയിസ് മെസ്സേജ്... യ്യോ... യ്യോ... എനിക്ക് ചാകാൻ തോന്നുന്നേ...
ഫോൺ കടയിൽ തിരക്കോടുതിരക്ക്.. വന്നവനും പോന്നവനുമെല്ലാം അന്യഭാഷ സംസാരിക്കുന്നു.. ഇനി മലയാളം മറന്നോ?
'സഹോദരാ... '
'താനെന്താടോ ആളെ കളിയാക്കുവാണോ? ഞാൻ ആ ജാതിയല്ല.. '
തെങ്ങിന് കൊതവെട്ടിയപോലുള്ള അവന്റെ ഊ.....യ മുടി കണ്ടപ്പോഴേ കരുതീതാ അവനിട്ടൊന്നു കൊടുത്തിട്ടേ പോകൂന്ന്...... എന്താ സ്റ്റൈൽ.. ഇവനെയൊക്കെ വല്ല കാളയും ഉണ്ടാക്കിയതാണോ? ആരൊക്കെയോ ഉണ്ടിട്ട് കാഷ്ഠിച്ചിടുന്ന അമേദ്യം കഴിക്കാനാണല്ലോ ന്റെ ദൈവവമേ ന്റെ പ്രജകൾക്ക് വിധി.. ഓരോന്നിന്റെം മോന്ത കണ്ടാൽ കാക്കപോലും തൂറത്തില്ല... അതിനും ഒരല്പം വൃത്തിവേണം..
'ഒരു മൊബൈൽ..'
എങ്ങനെയോ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി ആ പു...................... മോനെ..അവന്റെയൊരഹങ്കാരം കസ്റ്റമർ ദൈവത്തിന്റെ രൂപമാണെന്ന് ഇവനെയൊക്കെ ആരാ ഇനി പഠിപ്പിക്കുന്നെ.. കട മൊതലാളിയാണെന്നു തോന്നുന്നു.. വേറൊരു ഭ്രാന്തൻ ഒരു മൂലയ്ക്കിരുന്നു ഫോണിൽ കുത്തിക്കളിക്കുന്നുണ്ട്.. ദിവസങ്ങളായി തേക്കാത്ത പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ട്..
'എത്രാ..?'
'20000... '
'കുറയുമോ.. ?' കേരളത്തിൽ ഇപ്പോളെല്ലാം തരികിടയാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്.. ബാർഗൈൻ ചെയ്തില്ലെങ്കിൽ കടക്കാരൻ നമ്മളെ കുളിപ്പിച്ച് തൊട്ടിയിൽ കിടത്തും.. താരാട്ടും പാടിയുറക്കും..
'ഇല്ല.. ഒരു സെറ്റ് വിറ്റാൽ കിട്ടുന്നത് അമ്പതോ നൂറോ ആണ്.. അതിനിടയ്ക്ക് ഇപ്പൊ ജി എസ് ടി യും.. ' മൊതലാളിയാണ്..
പാവം മൊതലാളി.. ഇങ്ങനെ അമ്പതോ നൂറോ മേടിക്കാനിരിക്കാതെ ബ്രോഡ്‌വേയിൽ തോർത്ത് വിരിച്ചിരുന്നെങ്കിൽ വൈകുന്നേരമാകുമ്പോൾ പത്തമ്പതിനായിരം ഒപ്പിക്കാരുന്നു
'ഓൺലൈൻ പറേന്നത് 40 ശതമാനം ഡിസ്‌കൗണ്ട് ആണല്ലോ.. ?'
'എന്നാ പിന്നെ അതുമതി.. ഇവിടെ ഒറ്റ റേറ്റ്.. വേണോങ്കി മതി.. ഡാ ഇതങ്ങോട് മാറ്റിവെക്ക്... '
മൊതലാളീടെ ഫോൺ ചിലച്ചു..
'ന്തേലും കുന്താവട്ടെ.. ഒറ്റവില.. പതിനാറു റുപ്യാ.. '
'ഇയാളുപോയേ... പത്തൊമ്പതിൽ ഒറ്റരൂപാ കൊറയത്തില്ല.. വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.. '
'ന്നാ വേണ്ടാ.. ഇനിയൊരു വിലയില്ല.. പതിനേഴുറുപ്യാ..'
'ബില്ലില്ല... '
'വേണ്ടാ.. '
'എടുക്ക്... '
ഇവനപ്പോ പറഞ്ഞതോ ഒരു സെറ്റു വിറ്റാ അമ്പതോ നൂറോ കിട്ടൂന്ന്.. കള്ളൻ... കൊച്ചുണ്ണി..
സെറ്റ് ആ മുള്ളൻപന്നിതന്നെ ആക്റ്റീവ് ആക്കി... ഫേസ്ബുക്, വാട്സാപ്പ്, സ്കൈപ്പ്, ഇൻസ്റ്റാഗ്രാം..
പുറത്തിറങ്ങിയപ്പോഴാ എന്തിനാ മൊബീൽ വാങ്ങിയെന്നുള്ള കാര്യം മറന്നുപോയെന്നോർത്തത്..
കവിത.. കവിത തികട്ടിവന്നാൽ പിന്നെ ഛർദ്ദിക്കണം.. അതൊക്കെ ആരെങ്കിലും വാരണം.. അതിനാണ്.. അതിനുമാത്രമാണ്..
ഒറ്റദിവസത്തെ ടൂർ..
വീണ്ടും പാതാളത്തിലോട്ടുചെന്നാൽ...
പാതാളനെറ്റ് സ്ലോ ആണ്.. ന്നാലും കുഴപ്പമില്ല..
നോക്കാം
യ്യോ.. ഫോട്ടോ മാറിയില്ല.. പേരും..
അടുത്ത മീറ്റിങ്ങിൽ സെറ്റുടുത്ത പെണ്ണിന്റെ കൂടെ സെല്ഫിയെടുത്തു .. ന്നിട്ട് ക്രോപ്പ് ചെയ്തു.. കലക്കി
ഇനി പേര്.... അനാമിക.. അതാ നല്ലത്..
പേരില്ലാത്തവൾ..
എന്തായാലും തികട്ടിവന്ന ഒരുകവിത പോസ്റ്റുചെയ്യാം..
വേണ്ടാ..
സ്വന്തം കവിത്വത്തിൽ സ്വയം അഹമ്മതി പാടില്ല
'മുന്നോട്ടു പോകുന്ന പശുവിന്റെ കൂടെ
പിന്നാലെ പോകുന്നു പശുവിന്റെ കൂട്ടം
പാവയ്ക്കയുടെ നീര് പാലിൽ കലർത്തിയാൽ
കാലങ്ങൾശേഷവും കയ്പൊന്നു മാറുമോ ?'
പിന്നാലെ പോകുന്നു പശുവിന്റെ കൂട്ടം
പാവയ്ക്കയുടെ നീര് പാലിൽ കലർത്തിയാൽ
കാലങ്ങൾശേഷവും കയ്പൊന്നു മാറുമോ ?'
പശുന്നൊക്കെ എഴുതിയോണ്ടിനി മതേതരതെണ്ടികൾ വണ്ടിവിളിച്ചോണ്ട് അടിക്കാൻ വരുമോ ആവോ?
ഈ പശു ആ പശുവല്ല എന്നൊരു അടിക്കുറിപ്പ് കൊടുത്താലോ?
ഈ പശു ആ പശുവല്ല എന്നൊരു അടിക്കുറിപ്പ് കൊടുത്താലോ?
കവിത പോസ്റ്റീട്ട് ഡാഷ് പോയ അണ്ണാനെക്കൂട്ട് മിഴുങ്ങസ്യാന്നും പറഞ്ഞിരിക്കാൻ തുടങ്ങീട്ട് നേരം കുറെയായി..
ഒരു ലൈക്.. പ്ലീസ്
അതെങ്ങനാ? ഇന്ദ്രന് അപ്സരസ്സുകളിൽനിന്നൊരു ഒഴിവുകിട്ടിയാലല്ലേ അങ്ങേരു വായിക്കൂ.. കാലൻ ആണെങ്കിൽ കർക്കിടകമാസത്തിൽ ഇങ്ങോട്ടുപോന്നതാ.. ക്വോട്ടാ തികയ്ക്കാൻ.. തിരിച്ചുപോയോ ആവോ?
അവർക്കൊക്കെ അയ്യായിരം ഫ്രണ്ട്‌സ് ഇല്ലേ? അവർക്കൊക്കെ നോട്ടിഫിക്കേഷൻ കിട്ടാനുള്ള സെറ്റ് അപ്പുണ്ടോ ?ആ ആർക്കറിയാം..
വേറെ അഞ്ചാറു തെണ്ടികൾ ഉണ്ടാരുന്നു.. അവന്മാരും നോക്കീട്ടില്ല..
ഓരോ ഡിസ്ട്രിക്റ്റും കവർ ചെയ്തുകഴിയുമ്പോൾ നോക്കും.. നതിങ്..
ഇനി കാസറഗോഡ് മാത്രേ ഒള്ളു.. ബന്തടുക്ക.. ബദിയടുക്ക.. തീരാൻപോവാ.. മണി നാലായി..
ഒരു ലൈക്.. പ്ലീസ്
അതെങ്ങനാ? ഇന്ദ്രന് അപ്സരസ്സുകളിൽനിന്നൊരു ഒഴിവുകിട്ടിയാലല്ലേ അങ്ങേരു വായിക്കൂ.. കാലൻ ആണെങ്കിൽ കർക്കിടകമാസത്തിൽ ഇങ്ങോട്ടുപോന്നതാ.. ക്വോട്ടാ തികയ്ക്കാൻ.. തിരിച്ചുപോയോ ആവോ?
അവർക്കൊക്കെ അയ്യായിരം ഫ്രണ്ട്‌സ് ഇല്ലേ? അവർക്കൊക്കെ നോട്ടിഫിക്കേഷൻ കിട്ടാനുള്ള സെറ്റ് അപ്പുണ്ടോ ?ആ ആർക്കറിയാം..
വേറെ അഞ്ചാറു തെണ്ടികൾ ഉണ്ടാരുന്നു.. അവന്മാരും നോക്കീട്ടില്ല..
ഓരോ ഡിസ്ട്രിക്റ്റും കവർ ചെയ്തുകഴിയുമ്പോൾ നോക്കും.. നതിങ്..
ഇനി കാസറഗോഡ് മാത്രേ ഒള്ളു.. ബന്തടുക്ക.. ബദിയടുക്ക.. തീരാൻപോവാ.. മണി നാലായി..
ബെല്ലടിച്ചു.. ഹോ.. ആരാണോ ആവോ ?
ഒരു ലൈക്.. കൂടെ ഫ്രണ്ട് റിക്വെസ്റ്റും..
വാണി വനമാലി
പെണ്ണാണല്ലോ? അങ്ങനെ പറയാൻ വരട്ടെ.. വനമാലി കൃഷ്ണാപ്പീടെ ഇരട്ടപ്പേരാ.. വാണി.. വാണി.. ഫേക്ക് ആണോ ?
അക്‌സെപ്റ്റ് ചെയ്യാല്ലേ ?
... എ ഫ്രണ്ട് ഈസ് ടൈപ്പിംഗ്...
എന്റെ ദൈവമേ.. കമെന്റ് വരാൻ പോണു..
വാണി വനമാലി :ജീവിതയാഥാർഥ്യങ്ങളുടെ കയ്പ്പും മധുരവും നാലുവരികളിൽ വരച്ചിട്ടു.. ജീവിതത്തെ, ജീവനെ പശുവിനോട് ഉപമിച്ചത് ഒത്തിരി ഇഷ്ടമായി.. പാവയ്ക്കയുടെ നീര് പാലിൽ കലർത്തിയാൽ പാല് പിരിഞ്ഞുപോകുമോ എന്നൊരു സന്ദേഹമില്ലാതില്ല..
ന്തായാലും അനാമികയുടെ കവിതയ്ക്ക് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ട്..
യ്യോ.. ഇത് പെണ്ണല്ല.. ഒരിക്കലുമല്ല.. ഇതാണാ.. ഒരു പെണ്ണിനും ഒരിക്കലും വേറൊരു പെണ്ണിനെ ഇങ്ങനെ പുകഴ്ത്താനാകില്ല..
മറുപടിക്കാം
നന്ദി വാണി... താങ്കളുടെ ഹൃദയത്തിൽതൊട്ട അഭിപ്രായത്തിനു നന്ദി.. ഇത്തരം പ്രോത്സാഹനങ്ങളാണ് ഒരു കവിയെ വളർത്തുന്നത്..ഇഷ്ടം..
ദേ മെസ്സേജ്
വാണി : ഹായ്
ഹായ്
വാണി : അനാമിക, നല്ലപേരാണുട്ടോ
നന്ദീട്ടോ
വാണി : ന്റെ വാക്കുകൾ കടമെടുത്തു ല്ലേ ?
സുന്ദരമായ വാക്കുകൾ സ്നേഹത്തിന്റെ മുഖങ്ങളാണ് കേട്ടിട്ടില്ലേ?
വാണി: ആള് കൊള്ളാല്ലോ.. ഇവിടെ ന്റെ ല്ലേ കടമെടുത്തു..
നന്ദി.. ഇഷ്ടം..
വാണി: ഇഷ്ടം സത്യത്തിൽ ഉള്ളതാണോ?
നല്ലവാക്കുകൾ പറഞ്ഞ വാണിയോട് ഇഷ്ടം തോന്നേണ്ടേ?
വാണി : എനിക്കീ വാക്കുകൾ മാത്രമേയുള്ളു അനാമിക.. സത്യത്തിൽ..
വാണി സ്ത്രീയാണോ പുരുഷനാണോ ?
വാണി : അതെന്താ അങ്ങനൊരു സംശയം?
ഒന്നൂല്ല..
വാണി: സംശയിക്കേണ്ട.. ഞാൻ പുരുഷനാണ്.. എനിക്ക് സത്യം പറയുന്നതിലാണ് താല്പര്യം..
ന്നിട്ടെന്തിനാ വാണി ന്നു പേര്?
വാണി: തന്നോട് ഒരടുപ്പം തോന്നിയോണ്ട് സത്യം പറയാം.. ന്റെ പേര് സെബാസ്റ്റ്യൻ.. കവിയാണ്.. നിരൂപകനാണ്, കഥാകൃത്താണ്, ഫോട്ടോഗ്രാഫറാണ്, വരയ്ക്കും, പെയിന്റിംഗ് അല്പമുണ്ട്.... അങ്ങനെ വളരെചെറിയ കഴിവുകളുള്ള ഒരു മനുഷ്യൻ.. എന്തോ അനാമികയുടെ വരികൾ വായിച്ചപ്പോൾ ആത്മാവിന്റെ ഒരു തേങ്ങൽ ആ വരികളിൽ ഞാൻ അനുഭവിച്ചറിഞ്ഞു.. എന്തിനോവേണ്ടി കൊതിക്കുന്ന ഒരു ഹൃദയം.. അന്തർദ്ദാഹം.. ശരിയല്ലേ?
അങ്ങനെയൊന്നുമില്ല.... എഴുതും അത്രതന്നെ..
വാണി: തെറ്റിദ്ധരിക്കില്ലെങ്കിൽ രാത്രിയിൽ ഞാനൊന്നു വന്നോട്ടെ ഇൻബോക്സിൽ.. ഞാനിങ്ങനെ പറയുന്ന ആദ്യത്തെ ആൾ അനാമികയാണ്.. സോറിട്ടോ..
ഉം
നന്ദി.. ചിലപ്പോൾ രാത്രിയിലെ ചാറ്റിങ്ങിൽ ഞാൻ അനാമികയുടെ മൊബൈൽ നമ്പർ ചോദിച്ചെന്നിരിക്കും.. അതെന്റെ ബലഹീനതയോ. ചൂഷണമോ ആയി കരുതാതെ തരുമെന്ന് ഞാൻ ബലമായി സംശയിച്ചാൽ എന്നെ കുറ്റം പറയല്ലേ..
ഇല്ല.. എനിക്കല്പം തിരക്കുണ്ട്.. ബൈ കാണാം
വാണി: പോവല്ലേ..
വാണി: പ്ലീസ്
വാണി:ന്റെ ഹൃദയം ചതഞ്ഞരയുന്നു..
ഒരു ലൈക്.. കൂടെ ഫ്രണ്ട് റിക്വെസ്റ്റും..
വാണി വനമാലി
പെണ്ണാണല്ലോ? അങ്ങനെ പറയാൻ വരട്ടെ.. വനമാലി കൃഷ്ണാപ്പീടെ ഇരട്ടപ്പേരാ.. വാണി.. വാണി.. ഫേക്ക് ആണോ ?
അക്‌സെപ്റ്റ് ചെയ്യാല്ലേ ?
... എ ഫ്രണ്ട് ഈസ് ടൈപ്പിംഗ്...
എന്റെ ദൈവമേ.. കമെന്റ് വരാൻ പോണു..
വാണി വനമാലി :ജീവിതയാഥാർഥ്യങ്ങളുടെ കയ്പ്പും മധുരവും നാലുവരികളിൽ വരച്ചിട്ടു.. ജീവിതത്തെ, ജീവനെ പശുവിനോട് ഉപമിച്ചത് ഒത്തിരി ഇഷ്ടമായി.. പാവയ്ക്കയുടെ നീര് പാലിൽ കലർത്തിയാൽ പാല് പിരിഞ്ഞുപോകുമോ എന്നൊരു സന്ദേഹമില്ലാതില്ല..
ന്തായാലും അനാമികയുടെ കവിതയ്ക്ക് കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ട്..
യ്യോ.. ഇത് പെണ്ണല്ല.. ഒരിക്കലുമല്ല.. ഇതാണാ.. ഒരു പെണ്ണിനും ഒരിക്കലും വേറൊരു പെണ്ണിനെ ഇങ്ങനെ പുകഴ്ത്താനാകില്ല..
മറുപടിക്കാം
നന്ദി വാണി... താങ്കളുടെ ഹൃദയത്തിൽതൊട്ട അഭിപ്രായത്തിനു നന്ദി.. ഇത്തരം പ്രോത്സാഹനങ്ങളാണ് ഒരു കവിയെ വളർത്തുന്നത്..ഇഷ്ടം..
ദേ മെസ്സേജ്
വാണി : ഹായ്
ഹായ്
വാണി : അനാമിക, നല്ലപേരാണുട്ടോ
നന്ദീട്ടോ
വാണി : ന്റെ വാക്കുകൾ കടമെടുത്തു ല്ലേ ?
സുന്ദരമായ വാക്കുകൾ സ്നേഹത്തിന്റെ മുഖങ്ങളാണ് കേട്ടിട്ടില്ലേ?
വാണി: ആള് കൊള്ളാല്ലോ.. ഇവിടെ ന്റെ ല്ലേ കടമെടുത്തു..
നന്ദി.. ഇഷ്ടം..
വാണി: ഇഷ്ടം സത്യത്തിൽ ഉള്ളതാണോ?
നല്ലവാക്കുകൾ പറഞ്ഞ വാണിയോട് ഇഷ്ടം തോന്നേണ്ടേ?
വാണി : എനിക്കീ വാക്കുകൾ മാത്രമേയുള്ളു അനാമിക.. സത്യത്തിൽ..
വാണി സ്ത്രീയാണോ പുരുഷനാണോ ?
വാണി : അതെന്താ അങ്ങനൊരു സംശയം?
ഒന്നൂല്ല..
വാണി: സംശയിക്കേണ്ട.. ഞാൻ പുരുഷനാണ്.. എനിക്ക് സത്യം പറയുന്നതിലാണ് താല്പര്യം..
ന്നിട്ടെന്തിനാ വാണി ന്നു പേര്?
വാണി: തന്നോട് ഒരടുപ്പം തോന്നിയോണ്ട് സത്യം പറയാം.. ന്റെ പേര് സെബാസ്റ്റ്യൻ.. കവിയാണ്.. നിരൂപകനാണ്, കഥാകൃത്താണ്, ഫോട്ടോഗ്രാഫറാണ്, വരയ്ക്കും, പെയിന്റിംഗ് അല്പമുണ്ട്.... അങ്ങനെ വളരെചെറിയ കഴിവുകളുള്ള ഒരു മനുഷ്യൻ.. എന്തോ അനാമികയുടെ വരികൾ വായിച്ചപ്പോൾ ആത്മാവിന്റെ ഒരു തേങ്ങൽ ആ വരികളിൽ ഞാൻ അനുഭവിച്ചറിഞ്ഞു.. എന്തിനോവേണ്ടി കൊതിക്കുന്ന ഒരു ഹൃദയം.. അന്തർദ്ദാഹം.. ശരിയല്ലേ?
അങ്ങനെയൊന്നുമില്ല.... എഴുതും അത്രതന്നെ..
വാണി: തെറ്റിദ്ധരിക്കില്ലെങ്കിൽ രാത്രിയിൽ ഞാനൊന്നു വന്നോട്ടെ ഇൻബോക്സിൽ.. ഞാനിങ്ങനെ പറയുന്ന ആദ്യത്തെ ആൾ അനാമികയാണ്.. സോറിട്ടോ..
ഉം
നന്ദി.. ചിലപ്പോൾ രാത്രിയിലെ ചാറ്റിങ്ങിൽ ഞാൻ അനാമികയുടെ മൊബൈൽ നമ്പർ ചോദിച്ചെന്നിരിക്കും.. അതെന്റെ ബലഹീനതയോ. ചൂഷണമോ ആയി കരുതാതെ തരുമെന്ന് ഞാൻ ബലമായി സംശയിച്ചാൽ എന്നെ കുറ്റം പറയല്ലേ..
ഇല്ല.. എനിക്കല്പം തിരക്കുണ്ട്.. ബൈ കാണാം
വാണി: പോവല്ലേ..
വാണി: പ്ലീസ്
വാണി:ന്റെ ഹൃദയം ചതഞ്ഞരയുന്നു..
ഞെട്ടിപ്പോയി.. 455 ലൈക്.. 93 കമെന്റ്.. ഇനീപ്പോ പാതാളത്തിൽച്ചെന്നാലും സമയം പോകുന്നതറിയത്തില്ല.. ഹി ഹി ഹി
(തുടരണോ?)
(തുടരണോ?)
വേണു 'നൈമിഷിക'

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക