
ശക്തമായി പെയ്യുന്ന മഴയുടെ വന്യസൗന്ദര്യം ആസ്വദിച്ച് മടിപിടിച്ച് ഒാർമകളിലേക്ക് തിരികെ നടന്നപ്പോഴാണ് അവള്‍ വീണ്ടും മനസ്സിലേക്ക് വന്നത്. മുണ്ടന്മുടി. എൻ്റെ ബാല്യകാലസഖി. കർണാടകയിലേക്ക് പറിച്ച് നടുന്നതിനും ഒരുപാട് കാലം മുൻപ് എൻ്റെ സുഖ ദുഃഖങ്ങളില്‍ കൂടെയുണ്ടായിരുന്ന പ്രീയപ്പെട്ടവൾ. "എന്റെ നാട് " അതിന്‍റെ മുഴു സൌന്ദര്യത്തോടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നു. 20 ലേറെ വര്‍ഷങ്ങള്‍ എന്റെ നാടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിന്ന് മായിക്കാന്‍ പര്യാപ്തമല്ല. അത്രയേറെ സുന്ദരിയാണവള്‍. അവളുടെ കാഴ്ച കളിലേക്ക് ഇറങ്ങി ചെല്ലുവാന്‍ വേണ്ടി മാത്രം ഒരു യാത്ര പോകണം അവിടേക്ക് . ഇല്ല ......ഒരു വട്ടം പോകുന്നതുകൊണ്ട് മുണ്ടന്മുടിയുടെ സൌന്ദര്യം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ പറ്റില്ല . കാരണം തലയുയാര്‍ത്തി പിടിച്ചു നില്‍ക്കുന്ന "കോട്ടപ്പാറ" എന്ന ഗാഭീരനും മുണ്ടന്മുടിക്ക് ആ പേര് സമ്മാനിച്ച " മുണ്ടന്മുടി" മലക്കും ഇടയില്‍ കിടക്കുന്ന , ഒട്ടനവധി ചെറു തോടുകളാലും വെള്ളച്ചാട്ടങ്ങളാലും അനുഗ്രഹിക്കപെട്ട മുണ്ടന്മുടിക്ക് മഴക്കാലത്തും വേനല്‍ കാലത്തും രണ്ടു സൗന്ദര്യം ആണല്ലോ . അതിനാല്‍ രണ്ടുവട്ടമെങ്കിലും പോയേ പറ്റൂ .
ജൂണിലോ ജൂലയിലോ ഉള്ള ആദ്യ യാത്ര വണ്ണപ്പുറത്തുനിന്നും മുണ്ടന്മുടി വഴി വളഞ്ഞു പുളഞ്ഞ് കുത്തനെയുള്ള കയറ്റങ്ങള്‍ ഏറെയുള്ള ഇടുക്കി റോഡിലൂടെയാവണം. വണ്ണപ്പുറത്ത് നിന്നും മൂന്നു km ( അതോ അതില്‍ കൂടുതലോ ) നപ്പുറമുള്ള നിരപ്പുപാറ കഴിഞ്ഞുള്ള കുത്തനെയുള്ള കയറ്റം തീരുന്നിടത്തെ വളവില്‍ നിന്നും മുണ്ടന്മുടിയിലെ വെള്ളച്ചാട്ടങ്ങലുടെ ആദ്യ കാഴ്ച തുടങ്ങുകയായി. പെരുമഴകാലത്തുമാത്രം
രൌദ്രഭാവംകൈകൊള്ളുന്ന, ഇല്ലെങ്കില്‍ ശാന്തനും സൌമ്യനുമായ , ഇതുവരെ ഒരു പേരുപോലും കിട്ടാത്ത സുന്ദരന്‍ . റോഡില്‍ നിന്നുതന്നെ കാണാന്‍ പറ്റുന്ന അവന്‍റെ അടുത്ത് ഇറങ്ങിച്ചെന്ന് ഇത്തിരിനേരം ഇരിക്കണം . അതിനടുത്തു തന്നെയുള്ള കശുമാവ് വളവില്‍നിന്നും വെണ്മറ്റം റോഡില്‍ നൂറു മീറ്ററോളം പോയാല്‍ മഴക്കാലത്ത് ശക്തന്‍ ആവുകയും വേനല്‍കാലത്ത് ഇല്ലെന്നാവുകയും ചെയ്യുന്ന " കാളചാടി കുത്ത് " താഴെ അവന്‍റെ കാല്‍ച്ചുവടുവരെയെത്തുവാന്‍ ഇപ്പോഴും ഇത്തിരി ബുന്ധിമുട്ടാണത്രേ.
കോട്ടപ്പാറയുടെ പശ്ചാത്തലത്തില്‍ മനോഹരമായി പണിതുയര്‍ത്തിയ മുണ്ടന്മുടി പള്ളിയും പിന്നിട്ട് മുന്പോട്ട്. മുണ്ടന്മുടി - നാരംങ്ങാനം റോഡില്‍ 2 km പോയാല്‍ കമ്പകക്കാനത്തെയും നാരംങ്ങാനത്തെയും വേര്‍തിരിക്കുന്ന കമ്പകക്കാനം പാറകെട്ടില്‍ നിന്ന് താഴോട്ടു പതിക്കുന്ന ഈ സുന്ദരനെ മഴക്കാലത്ത് മാത്രമേ കാണാന്‍ കിട്ടൂ . വെള്ളം കുറവാണെങ്കിലും അവന്‍റെ ഉയരം ഒന്ന് നോക്കിനിന്നു പോവുകതന്നെ ചെയ്യില്ലേ ആരും. പക്ഷെ വേനല്‍ക്കാലത്ത് ഇതൊരു കൂറ്റന്‍ പാറ മാത്രം.
രൌദ്രഭാവംകൈകൊള്ളുന്ന, ഇല്ലെങ്കില്‍ ശാന്തനും സൌമ്യനുമായ , ഇതുവരെ ഒരു പേരുപോലും കിട്ടാത്ത സുന്ദരന്‍ . റോഡില്‍ നിന്നുതന്നെ കാണാന്‍ പറ്റുന്ന അവന്‍റെ അടുത്ത് ഇറങ്ങിച്ചെന്ന് ഇത്തിരിനേരം ഇരിക്കണം . അതിനടുത്തു തന്നെയുള്ള കശുമാവ് വളവില്‍നിന്നും വെണ്മറ്റം റോഡില്‍ നൂറു മീറ്ററോളം പോയാല്‍ മഴക്കാലത്ത് ശക്തന്‍ ആവുകയും വേനല്‍കാലത്ത് ഇല്ലെന്നാവുകയും ചെയ്യുന്ന " കാളചാടി കുത്ത് " താഴെ അവന്‍റെ കാല്‍ച്ചുവടുവരെയെത്തുവാന്‍ ഇപ്പോഴും ഇത്തിരി ബുന്ധിമുട്ടാണത്രേ.
കോട്ടപ്പാറയുടെ പശ്ചാത്തലത്തില്‍ മനോഹരമായി പണിതുയര്‍ത്തിയ മുണ്ടന്മുടി പള്ളിയും പിന്നിട്ട് മുന്പോട്ട്. മുണ്ടന്മുടി - നാരംങ്ങാനം റോഡില്‍ 2 km പോയാല്‍ കമ്പകക്കാനത്തെയും നാരംങ്ങാനത്തെയും വേര്‍തിരിക്കുന്ന കമ്പകക്കാനം പാറകെട്ടില്‍ നിന്ന് താഴോട്ടു പതിക്കുന്ന ഈ സുന്ദരനെ മഴക്കാലത്ത് മാത്രമേ കാണാന്‍ കിട്ടൂ . വെള്ളം കുറവാണെങ്കിലും അവന്‍റെ ഉയരം ഒന്ന് നോക്കിനിന്നു പോവുകതന്നെ ചെയ്യില്ലേ ആരും. പക്ഷെ വേനല്‍ക്കാലത്ത് ഇതൊരു കൂറ്റന്‍ പാറ മാത്രം.
അവിടെനിന്നും മുണ്ടന്മുടി - തൊമ്മന്‍കുത്ത് നടപ്പുവഴിയെ താഴോട്ട് നടന്ന്‍പോകണം ( മുണ്ടന്‍മുടിയില്‍ നിന്നും തൊമ്മന്‍കുത്തിനുള്ള എളുപ്പമാര്‍ഗ്ഗം , പക്ഷെ നടപ്പുവഴി മാത്രം). തോടിനു കുറുകേയിട്ട കുഞ്ഞുപാലത്തിലൂടെ തോടുകടന്ന്‍ "ആനിപ്പാറയുടെയും" "ആനചാടി കുത്തിന്റെയും " സൌന്ദര്യത്തിലേക്ക്. "എന്റടുത്ത് നിങ്ങള്‍ വരുന്നത് എനിക്കെന്തിഷ്ടമാണന്നോ? നിങ്ങള്‍ കളിക്കുകയോ കുളിക്കുകയോ ചെയ്തോളൂ , പക്ഷെ ആനിപ്പാറയില്‍ നിന്ന് തെന്നി താഴേക്കു വീഴാതെ നോക്കി കൊള്ളണം" എന്ന ഭാവം ഉള്ള സുന്ദരനായ വെള്ളച്ചാട്ടം . ഇവന്‍ ചെറുതായീ അറിയപെട്ടുതുടങ്ങിയത്രേ! തൊമ്മന്‍കുത്തില്‍ വരുന്നവരില്‍ ചിലരെങ്കിലും ഈ സുന്ദരനെ കാണുവാനായി എത്താറുണ്ടത്രേ . ഇനിയും ചെറിയ ചെറിയ എത്ര വെള്ളചാട്ടങ്ങള്‍ ഞങ്ങള്‍ ഇവിടുത്തുകാര്‍ക്കുവേണ്ടി മാത്രം ഉള്ളതാണ് പുറംലോകത്ത് അറിയപ്പെടാന്‍ ആഗ്രഹമേ ഇല്ല എന്ന് പറഞ്ഞ് ഒതുങ്ങി കഴിയുന്നു, അവരെയെല്ലാം കണ്ടു വരാന്‍ ഒരു ദിവസം കൊണ്ട് പറ്റില്ലല്ലോ .
ആനിപാറയില്‍ നിന്നും ഒരു km റെ തോമ്മന്‍കുത്ത് കവലക്ക് ഉള്ളൂ എന്ന് വച്ച് അതിലെ പോയാല്‍, നാരംങ്ങാനം ചെന്ന് , മരുതിയിയും തേക്കും മറ്റു മരങ്ങളും നിറഞ്ഞ വനത്തിലൂടെ , പണ്ടത്തെ ജീപ്പുറോഡ് ഇപ്പോള്‍ നടപ്പുവഴിയായി പരിണമിച്ചതിലൂടെ നടന്നുപോയി നേരെ എഴുനിലകുത്തില്‍ എത്തുന്നതിന്റെ സുഖം കിട്ടില്ലല്ലോ. അവിടെ നിന്നും തോമ്മന്‍കുത്തിന്, അവിടെമിപ്പോള്‍ സഞ്ചാരിടകളുടെ ഇഷ്ടസ്ഥലമായതോടെ ഗൈഡ്കളും പാസും എല്ലാം ആയത്രേ, പണ്ടത്തെപോലെ അതിലെയെല്ലാം ഓടിച്ചാടി നടക്കാന്‍ സമ്മതിക്കില്ലാത്രേ, തൊമ്മന്‍കുത്ത് വെള്ളചാട്ടത്തിന്റെ തൊട്ടു മുകളില്‍ നിന്ന് വെള്ളച്ചാട്ടം മുറിച്ചുകടന്നു, മുകളില്‍ നിന്ന് കുത്തനെതാഴേക്കു വന്നിരിക്കുന്ന പാറയുടെ ഉള്ളിലുള്ള ഗുഹയില്‍ കടന്ന് വെള്ളച്ചാട്ടത്തിന്റെ മുഴക്കത്തില്‍ ലയിക്കാന്‍ സമ്മതിക്കുമോ ആവോ, പണ്ട് തൊമ്മന്‍കുത്തിനു പോകുമ്പോള്‍ ഏറെ ഇഷ്ടമുള്ള കാര്യങ്ങളില്‍ ഒന്നായിരുന്നല്ലോ അത്. തൊമ്മന്‍കുത്തില്‍ നിന്നും കരിമണ്ണൂര്‍ തൊടുപുഴ വഴി തിരിച്ചു പോകണം.
വേനല്‍ക്കാല യാത്ര തോമ്മകുത്ത് കവലയില്‍ നിന്നും കോണ്‍വെന്റ് റോഡേപോയി ആനിപ്പാറ, ആനചാടികുത്തിലെത്തി , അവിടെനിന്നും തുടങ്ങുന്ന മുണ്ടന്മുടി മലയിലൂടെ കയറി പോകണം . കൂടെ വരുന്നവര്‍ക്ക് ഈ പാറവഴിയുള്ള കയറ്റം ബുന്ധിമുട്ടാണെങ്കില്‍ അവര്‍ വണ്ണപ്പുറം വഴി മുണ്ടന്മുടി പള്ളിക്കല്‍ വന്നിട്ട് മലകയറികൊള്ളട്ടെ . മലമുകളില്‍ ധാരാളമായി ഉണ്ടായിരുന്ന നെല്ലി മരങ്ങള്‍ ഇപ്പോളും ഉണ്ടാവുമോ ആവോ ...രണ്ടു നെല്ലിക്കാ പറിച്ചു തിന്ന് പണ്ടത്തെ ഓര്‍മകളില്‍ ലയിക്കാന്‍...... മുണ്ടന്മുടി മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഇന്നും കണ്മുന്നില്‍ ....തോമ്മന്കുത്ത് മാത്രമല്ല ഉടുമ്പന്നൂര്‍ , കരിമണ്ണൂര്‍ , മുതലക്കോടം, തൊടുപുഴ തുടങ്ങി ഒട്ടേറെ സ്ഥലങ്ങള്‍ ഒന്നിച്ചൊരു കാഴ്ചയായി അതാ........... മുണ്ടന്മുടിയുടെ ശിരസ്സായ " മുട്ടായി പാറയില്‍ " കയറി ഇത്തിരി നേരം നിശബ്ദതമായി ഇരുന്നാല്‍ മുള്ളന്‍പന്നി പോലുള്ള കുറച്ചു കാട്ടുമൃഗങ്ങളെയും അടുത്തു കാണാന്‍ കിട്ടിയെന്നു വന്നേക്കാം.
ഈ കാഴ്ചകളില്‍ ലയിച്ച് ഇവിടിരുന്നാല്‍ കോട്ടപ്പാറയില്‍ കയറാന്‍ പറ്റില്ല എന്ന ഓര്‍മപെടുത്തല്‍ ഉള്ളില്‍ നിന്ന് വന്നുതുടങ്ങുമ്പോള്‍ വേഗം തിരിച്ചിറങ്ങി പള്ളിക്കലെത്തി കുരിശുമല റോഡില്‍കൂടി കോട്ടപ്പാറ കയറാന്‍ പോകണം. ഇപ്പോള്‍ വണ്ണപ്പുറം - മുള്ളരിങ്ങാട് റോഡെപോയാല്‍ അവിടെ നിന്ന് മലമുകളിലൂടെ നടന്ന് കുരിശുമലമുകളില്‍ എത്താമത്രേ ! കള്ളിപാറ നിന്നും പടിക്കകം വരെയും റോഡ് ഉണ്ടത്രേ ! പക്ഷെ കുരിശുമല റോഡെപോയീ കോട്ടപ്പാറയുടെ ഏതാണ്ട് മദ്ധ്യഭാഗത്തു നിന്നും പാറയിടുക്കിലൂടെയുള്ള വഴിയെ പിടിച്ചു കയറി കോട്ടപ്പാറയുടെയും കുരിശുമലമുടിയുടെയും മുകളില്‍ എത്തുന്നതിന്റെ ഹരം .....അതൊന്നു വേറെതന്നെയല്ലേ....... ഇപ്പോഴും മലമുകള്‍ നിറയെ ചുറ്റീന്ത് ഉണ്ടാവും. പണ്ടുതിന്ന ചുറ്റീന്തിന്‍ പഴത്തിന്റെ മധുരം ഇപ്പോഴും മനസ്സില്‍. കോട്ടപ്പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ അത് പറഞ്ഞറിഞ്ഞാല്‍ മതിയാവില്ല ..... കണ്ടറിയുകതന്നെ വേണന്ന് മനസ്സുപറയുന്നൂ. തൊട്ടു താഴെ മുണ്ടന്‍മുടിയുടെ തോട്ടയല്‍വാസി എങ്കിലും ഒരിക്കലും തമ്മില്‍ കാണാന്‍ ഭാഗ്യമില്ലാത്ത മുള്ളരിങ്ങാട്. പിന്നെ കൊച്ചി, നേര്യമംഗലം, ഊന്നുകല്ല്.......തുടങ്ങിയ ദൂരകാഴ്ച്ചകള്‍ ഏറെ....
മുണ്ടന്‍മുടിയുടെ പുത്രിയാകാന്‍ കഴിഞ്ഞത് എന്‍റെ സൗഭാഗ്യങ്ങളില്‍ ഒന്ന്. മനസ്സുകൊണ്ട് ഒരു യാത്ര നടത്തി വന്നപ്പോള്‍ തന്നെ ഇത്ര സന്തോഷം തോന്നുന്നുവെങ്കില്‍ അവിടെ ചെല്ലുമ്പോള്‍ എന്നെ കാത്തിരിക്കുന്ന സന്തോഷത്തിന് അതിരുകള്‍ ഉണ്ടാവുമോ.......പോകണം പോയേ മതിയാവൂ മുണ്ടന്‍മുടിക്ക്....എന്റെ നാട്ടിലേക്ക്..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക