Slider

വരിക്കപ്ലാവ്

0
വരിക്കപ്ലാവ്
,,,,,,,,,,,,,,,,,,,,,,,,,,,,,,
''എൻെറ അപ്പൻ വച്ച പ്ലാവാണങ്കിൽ അതിൻെറ ചക്ക ഞാൻ ഇടും ''
''എൻെറ അപ്പൻ വച്ച പ്ലാവാണങ്കിൽ അതിൻെറ കട ഞാൻ വെട്ടും ''
''പ്ലാവിൻെറ കട വെട്ടാൻ വരുന്നവൻെറ തല
ഞാൻ വെട്ടും ''
''അതിന് നീ വേറെ അപ്പന് ജനിക്കണം ''
കലാപത്തിൻെറ ക്ലെെമാക്സിന് കൗതുക
പുർവ്വം കാതോർക്കുകയായിരുന്നു ഞാൻ .
അയൽക്കാരുടെ ജീവിതത്തിലേക്ക് ഒരിക്കലും ഒളിഞ്ഞു നോക്കാൻ ആഗ്രഹമില്ലായിരുന്നു .
രണ്ടു സഹോദന്മാർ തമ്മിലുളള തർക്കത്തിൽ താനും ഒരു കക്ഷിയാണ് .
മദ്ധ്യസ്ഥന്മാർക്ക് മുമ്പിൽ ഒരു സാക്ഷിയും .
വല്ലപ്പോഴും വരിക്കപ്ലാവിൻെറ ചക്ക ചുളയുടെ രുചി ഞാനും അറിഞ്ഞിട്ടുളളതാണ്
കഴിഞ്ഞ നാലഞ്ച് കൊല്ലംവരെ പ്ലാവിൻ ചുവട്ടിൽ ഒരു കശപിശയും കേട്ടിരുന്നില്ല .
കുട്ടികൾ കൂട്ടം കൂടി ഊഞ്ഞാല് കെട്ടി
കളിച്ചിരുന്നു .ഇന്നിപ്പോൾ കുട്ടികളുടെ കളിയൊച്ച നിലച്ചു.അവിടെ അതിർത്തിയിൽ
നിന്ന് പോർവിളികൾ ഉയരുന്നു .
പുളിച്ചോട്ടിൽ വർക്കി നല്ല കർഷകനായിരുന്നു .പറമ്പിൽ നട്ടു പിടിപ്പിക്കാത്ത വൃക്ഷങ്ങളില്ല .മാവും പ്ലാവും
തെങ്ങും,കൗങ്ങും,പുളിയും,നെല്ലിയും,ജാതിയും നിറഞ്ഞു നിൽക്കുന്ന ഒരേക്കർ പറമ്പ്
കുരുമുളകും,വാഴയും,ഇഞ്ചിയും,മഞ്ഞളും
ചേമ്പും ചേനയും പറമ്പിൽ സമൃദ്ധിയായി
വളർന്നു നിൽക്കും .
അത് വഴി കടന്നു പോകുന്നവർ നോക്കി
നിന്നു അസൂയപ്പെടും
വർക്കി ചേട്ടന് മൂന്ന് ആൺ മക്കളും ,രണ്ടു
പെൺമക്കളും.
മൂത്ത മകൾ കന്യാസ്ത്രിയായി .രണ്ടാമത്തെ മകളെ കെട്ടിച്ചു.ആൺമക്കൾ ഉദ്യോഗത്തിലും കച്ചവടത്തിലുമായി കഴിയുന്നു .
നല്ല അദ്ധ്വാനിയായിരുന്നു വർക്കി ചേട്ടൻ . ചില്ലറ പിടിവാശിയുണ്ട്. നാട്ടുക്കാർക്ക് ശല്യക്കാരനല്ല.
വർക്കി ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് തന്നെ
തൻേറ ഒരേക്കർ പറമ്പ് നാലായി ഭാഗിച്ചു.
മൂന്ന് ഭാഗം ആൺ മക്കൾക്കും ഒരു ഭാഗം
വർക്കി ചേട്ടനും .തൻേറ കാലശേഷം തനിക്കുളളതെല്ലാം മക്കൾക്ക് പറഞ്ഞു വച്ചു
വർക്കി ചേട്ടൻേറ ഭാര്യ കുഞ്ഞന്നം നേരത്തെ
മരിച്ചു .ഭാര്യ മരിച്ചെങ്കിലും മക്കളുടെ സ്നേഹം പററി വർക്കി ചേട്ടൻ കഴിഞ്ഞു പോന്നു.
ആരുടെ വീട്ടിലും എന്ത് ആവശ്യം വന്നാലും
അപ്പനും മക്കളും ഒന്നിച്ചു കുടി ആലോചിക്കും.
പിന്നെ അവിടെ കശപിശക്ക് കാരണമൊന്നും
കാണില്ല.പെസഹാക്ക് അപ്പം മുറിക്കാൻ
അപ്പൻ മൂന്ന് മക്കളുടെ വീട്ടിലും ചെല്ലും.
പ്രാർത്ഥിച്ച് അപ്പം മുറിച്ച് ഭക്ഷിച്ച് അടുത്ത
വീട്ടിലേക്ക് പോകുന്ന അപ്പുപ്പനൊപ്പം കുട്ടികൾ കൂടും .
മൂത്ത മകൻ ബാങ്ക് മാനേജരാണങ്കിലും
മാവേൽ കയറി മാങ്ങ പറിച്ച് അനുജന്മാരുടെ
വീട്ടിൽ എത്തിക്കും.രണ്ടാമത്തെ മകന് ടൗണിൽ കട .മാർക്കററിൽ നല്ല വാളമീൻ വന്നാൽ വാങ്ങും. മുറിച്ച് മൂന്ന് വീട്ടിലേക്കും
ഒപ്പം ഭാഗിച്ച് കൊടുക്കും.
ഇളയ മകൻ ഗൾഫിൽ . നാട്ടിൽ വരുമ്പോൾ
അപ്പനും ചേട്ടൻന്മാർക്കും ചേട്ടത്തിമാർക്കും
കുട്ടികൾക്കും പെട്ടി നിറയെ തുണികൾ
കൊണ്ട് വരും .അവയൊക്കെ പരാതിയില്ലാതെ പങ്ക് വച്ച് കൊടുക്കും
ആ കുടുംബത്തിൽ ഒരു ഇമ്പം ഉണ്ടായിരുന്നു
വർക്കി ചേട്ടൻേറ മരണം പെട്ടന്നായിരുന്നു.
ഒരു ദിവസം വല്ലാതെ കിതച്ചാണ് പറമ്പിൽ നിന്ന് കയറി വന്നത് .നന്നായി വിയർക്കുന്നുണ്ടായിരുന്നു.ഒന്ന് കിടക്കണം
എന്ന് പറഞ്ഞ് കട്ടിലിൽ കയറി കിടന്നു
അതോടെ തീർന്നു .....
മൂന്ന് കുടുംബത്തെ ഇണക്കി നിറുത്തിയ
ചങ്ങല അവിടെ മുറിഞ്ഞു വീണു.
പറമ്പിലെ വലിയ മരങ്ങൾ മക്കൾ വെട്ടി വിററു. അവിടെ ജാതിയും ഒട്ടുമാവും
വച്ച് പിടിപ്പിച്ചു.ഇഞ്ചിയും മഞ്ഞളും വളർന്ന
മുററത്ത് പു ചെടികൾ നട്ടു വളർത്തി.
സന്ധ്യക്ക് വീട്ടുമുററത്തിരുന്ന് അവർ
സ്വപ്നങ്ങളുടെ കെട്ടഴിച്ചു.
സന്ധ്യാപ്രാർത്ഥനകൾ സീരിയലുകളുടെ
ആരവത്തിൽ അറിയാതെ പോയി.
സ്വപ്നങ്ങളുടെ ഉയരം കൂടിയപ്പോൾ
പണച്ചെപ്പിൻെറ ഭാരം കുറഞ്ഞു വന്നു.
പണി പോയി ഗൾഫിൽ നിന്നു മടങ്ങി വന്ന
മകൻ ,പണി തുടങ്ങിയ തറവാട്ട് പുരയുടെ മുഖച്ഛായ പാതി വഴിയെ മങ്ങിപ്പോയി.
അയാളത് വിററ് ദേശം മാറി.
ആ പുരയിടം വാങ്ങിയ എനിക്ക് തർക്ക
ഭൂമിയിൽ താവളം തീർക്കേണ്ടി വന്നു.
പ്ലാവൊഴിച്ച് മതിൽ കെട്ടി കാഴ്ച്ചക്കാരനായി
നിന്നു .
വർക്കി ചേട്ടൻേറ എല്ലാ മക്കളുടെയും
അതിർത്തികൾ ചേരുന്നിടത്താണ്
വരിക്കപ്ലാവ് .ജീവിച്ചിരുന്നക്കാലത്ത് അത് വെട്ടാൻ അയാൾക്ക് മനസ്സ് വന്നില്ല .
നല്ല രുചിയുളള വരിക്ക ചക്ക.
ചക്ക പാകമായാൽ എല്ലാ മക്കളുടെ വീട്ടിലും
കൊടുത്തയക്കും .മക്കളും ഭാര്യമാരും ചേർന്നിരുന്ന് ചക്ക വെട്ടിപൊളിച്ച് കഴിക്കും.
തൻെറ കാലശേഷം മക്കളുടെ സ്നേഹത്തിൻെറ കെട്ടു പൊട്ടാതിരിക്കാൻ
വരിക്ക ചക്ക ഒരു വഴിയാകുമെന്ന് വർക്കി
ചേട്ടൻ ആഗ്രഹിച്ചു.
അയാൾ മരിച്ചപ്പോൾ ചക്ക പങ്കുവക്കാൻ
ആളില്ലാതായി.
പിന്നെ ആവശ്യക്കാർ ചക്കയിട്ട് കൊണ്ട്
പോകാൻ തുടങ്ങി.
ആരുമറിയാതെ അകന്ന് പോയ മനസ്സുകൾ.
പൊട്ടിത്തെറിക്കാൻ വരിക്ക പ്ലാവ് പ്രതിയായി
വന്നു .കൂടപ്പിറപ്പ് സ്നേഹം താലികെട്ടികൊണ്ട് വന്നവർ തകർത്തെറിഞ്ഞു.
മൂത്ത മകൻ പ്ലാവിലെ ചക്ക കച്ചവടക്കാർക്ക്
മൊത്തമായി വിററു.
രണ്ടാമത്തെ മകൻ പ്ലാവ് തന്നെ തടി വിലക്ക്
വിററു.
തർക്കഭൂമി നാട്ടു മദ്ധ്യസ്ഥന്മാർ കയറ് കെട്ടി
തിരിച്ചു .
അവർ തിരിച്ച് പോകും മുമ്പേ അളന്ന് വച്ച
കുററികൾ ദൂരെ പറന്ന് കളിച്ചു.
പ്രശ്നഭൂമിയിൽ സമാധാനത്തിന്
പ്രാപ്ത്തനായവൻേറ ശബ്ദം മരുഭൂമിയിൽ
ഉയരുന്നുണ്ടോയെന്ന് ഞാൻ കാത്തോർത്തിരുന്നു .....
........മാത്യു ......
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo