
"നിർത്തടി നിന്റെ ചാട്ടം..'"
അമ്മ കലിതുള്ളി നിൽക്കുന്നുണ്ട്.
"പഠിച്ചു വല്ല നിലയിലും എത്താൻ നോക്ക് പെണ്ണെ .. ചാട്ടവും വായ്നോട്ടവുമായി നടക്കാതെ.. പെണ്ണാണെന്നുള്ള വിചാരം ഇതിനിനി എന്നുണ്ടാവുമോ ഈശ്വരാ" എന്നും പറഞ്ഞു'അമ്മ വെള്ളവുംകോരി ബക്കറ്റും തൂക്കിപിടിച്ചു കുളിമുറിയിലേക്ക് കേറിപോയി..
പി. ടി. ഉഷയുടെയും ഷൈനി വിൽസന്റെയും അമ്മമാരൊക്കെ ഇങ്ങനെയായിരിക്കുമോ.. ഞാൻഒരുനിമിഷം ആലോചിച്ചു..
ചാടുന്ന ഉയരം അളക്കാനായി വെച്ചിരുന്ന തടിക്കഷണം 'അമ്മ വെട്ടിക്കൂട്ടി അടുപ്പത്തുവെച്ചു. അതുകൊണ്ടുതന്നെഇപ്പൊ കയറു കെട്ടിയാണ് ചാട്ടം..
സ്കൂളിലെ ഡ്രിൽ ടീച്ചർ ബ്രിജിറ്റ് നല്ല ഉയരവും തടിയുമൊക്കെയുള്ള ഒരു സ്ത്രീയാണ്. ഞങ്ങളുടെ പെൺപള്ളിക്കൂടത്തിൽ നിന്ന് ഒരുപാടു പ്രതിഭകളെ ടീച്ചർ വാർത്തെടുത്തിട്ടുണ്ട്. എന്നിലെ ചാട്ടക്കാരിയെ കണ്ടെത്തിയതും ടീച്ചർ തന്നെയായിരുന്നു. പക്ഷെ എന്റെ ചാട്ടം വീട്ടുകാർക്ക് അത്ര ബോധിച്ചില്ല. ഹൈസ്കൂളിൽ എത്തിപ്പോയി എന്നതായിരുന്നു പ്രധാന കാരണം.
സ്കൂളിനൊരു പ്രതീക്ഷയായി ഞാൻ വളർന്നുവരുന്ന സമയത്താണ് ബ്രിജിറ്റ് ടീച്ചർ റിട്ടയർ ആയിപോയത്.. ശരിക്കും സങ്കടം തോന്നി.. പിന്നെ കുറെ ദിവസത്തേക്ക് ഡ്രിൽ പീരീഡ് ഭയങ്കര ബോർ ആയിത്തോന്നി.. പെൺകുട്ടികളുടെ മുഖ്യ വിനോദങ്ങളായ അക്കു കളി, പാറ കളി, ഖോ ഖോ ഇതൊക്കെ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും അരങ്ങേറി..
അങ്ങനെയിരിക്കെ ഒരു ദിവസം പ്യൂൺ ക്ലാസ്സിൽ വന്നു, ഒരു നോട്ടീസ്ടീച്ചർക്ക് കൊടുത്തു.. ടീച്ചർ എന്നെ നോക്കി കണ്ണ് കൊണ്ട് പുറത്തേക്കു പോകാൻ അനുമതിയും തന്നു. പോകുന്ന വഴി പ്യൂണിന്നോട് കാര്യമന്വേഷിച്ചിട്ടും അയാൾ ഒന്നും മിണ്ടിയില്ല.. നേരെ ചെന്ന് നിന്നതു ഒരു അപരിചിതന്റെ മുന്നിൽ.. വേറെയും കുറെ കുട്ടികൾ അവിടുണ്ട്.
ആ അപരിചിതൻ ഞങ്ങളുടെ പുതിയ കായിക അധ്യാപകനായിരുന്നു. കയ്യിലൊരു ലിസ്റ്റ് ഉണ്ട്.
എന്റെ പേരും, ഞാനും ഒരാൾ തന്നെയല്ലേ എന്ന് ഒരിക്കൽ കൂടി സാർ പരിശോധിച്ചു.. പിന്നെ ഞങ്ങളെ നേരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.. ഉപജില്ലാ മത്സരത്തിന് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമായിരുന്നു അത്. ഞങ്ങളുടെ ചാട്ടത്തിന്റെ ഉയരം അദ്ദേഹം അളക്കാൻ തുടങ്ങി.. എന്റെ പേര് വിളിച്ചു.. എനിക്കാകെ എന്തോ ഒരു വല്ലായ്മ തോന്നി.. യൂണിഫോം ആയി ഒരു ചുരിദാർ തയ്പ്പിച്ചു തരാൻ പറഞ്ഞിട്ട് 'അമ്മ വീണ്ടും വീണ്ടും പാവാടയും ഷർട്ടും തുന്നിച്ചു തന്നുകൊണ്ടേയിരുന്നു. ഈ പാവാടയുമുടുത്തു ഏന്തയാലും ഞാൻ ചാടില്ലന്നു തീരുമാനിച്ചു.. എനിക്കെങ്ങനെയും ക്ലാസ്സിൽ പോയാൽ മതി എന്നായി.
എനിക്ക് സുഖമില്ലാന്നുപറഞ്ഞു അന്ന് തടിതപ്പി.. ബ്രിജിറ്റ് ടീച്ചർ പോയതോടെഎന്റെ ഉത്സാഹമെല്ലാം അവസാനിച്ചിരുന്നു. പിറ്റേദിവസം സാർ എന്നെ വിളിപ്പിച്ചു.. തലേ ദിവസം റിസേർച് നടത്തി കണ്ടുപിടിച്ച ഒരു നുണ സാറിനോട് തട്ടിവിട്ടു..
"സാർ, ഡോക്ടർ എന്നോട് ചാടരുതെന്നു പറഞ്ഞിട്ടുണ്ട്"....
അമ്മ കലിതുള്ളി നിൽക്കുന്നുണ്ട്.
"പഠിച്ചു വല്ല നിലയിലും എത്താൻ നോക്ക് പെണ്ണെ .. ചാട്ടവും വായ്നോട്ടവുമായി നടക്കാതെ.. പെണ്ണാണെന്നുള്ള വിചാരം ഇതിനിനി എന്നുണ്ടാവുമോ ഈശ്വരാ" എന്നും പറഞ്ഞു'അമ്മ വെള്ളവുംകോരി ബക്കറ്റും തൂക്കിപിടിച്ചു കുളിമുറിയിലേക്ക് കേറിപോയി..
പി. ടി. ഉഷയുടെയും ഷൈനി വിൽസന്റെയും അമ്മമാരൊക്കെ ഇങ്ങനെയായിരിക്കുമോ.. ഞാൻഒരുനിമിഷം ആലോചിച്ചു..
ചാടുന്ന ഉയരം അളക്കാനായി വെച്ചിരുന്ന തടിക്കഷണം 'അമ്മ വെട്ടിക്കൂട്ടി അടുപ്പത്തുവെച്ചു. അതുകൊണ്ടുതന്നെഇപ്പൊ കയറു കെട്ടിയാണ് ചാട്ടം..
സ്കൂളിലെ ഡ്രിൽ ടീച്ചർ ബ്രിജിറ്റ് നല്ല ഉയരവും തടിയുമൊക്കെയുള്ള ഒരു സ്ത്രീയാണ്. ഞങ്ങളുടെ പെൺപള്ളിക്കൂടത്തിൽ നിന്ന് ഒരുപാടു പ്രതിഭകളെ ടീച്ചർ വാർത്തെടുത്തിട്ടുണ്ട്. എന്നിലെ ചാട്ടക്കാരിയെ കണ്ടെത്തിയതും ടീച്ചർ തന്നെയായിരുന്നു. പക്ഷെ എന്റെ ചാട്ടം വീട്ടുകാർക്ക് അത്ര ബോധിച്ചില്ല. ഹൈസ്കൂളിൽ എത്തിപ്പോയി എന്നതായിരുന്നു പ്രധാന കാരണം.
സ്കൂളിനൊരു പ്രതീക്ഷയായി ഞാൻ വളർന്നുവരുന്ന സമയത്താണ് ബ്രിജിറ്റ് ടീച്ചർ റിട്ടയർ ആയിപോയത്.. ശരിക്കും സങ്കടം തോന്നി.. പിന്നെ കുറെ ദിവസത്തേക്ക് ഡ്രിൽ പീരീഡ് ഭയങ്കര ബോർ ആയിത്തോന്നി.. പെൺകുട്ടികളുടെ മുഖ്യ വിനോദങ്ങളായ അക്കു കളി, പാറ കളി, ഖോ ഖോ ഇതൊക്കെ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും അരങ്ങേറി..
അങ്ങനെയിരിക്കെ ഒരു ദിവസം പ്യൂൺ ക്ലാസ്സിൽ വന്നു, ഒരു നോട്ടീസ്ടീച്ചർക്ക് കൊടുത്തു.. ടീച്ചർ എന്നെ നോക്കി കണ്ണ് കൊണ്ട് പുറത്തേക്കു പോകാൻ അനുമതിയും തന്നു. പോകുന്ന വഴി പ്യൂണിന്നോട് കാര്യമന്വേഷിച്ചിട്ടും അയാൾ ഒന്നും മിണ്ടിയില്ല.. നേരെ ചെന്ന് നിന്നതു ഒരു അപരിചിതന്റെ മുന്നിൽ.. വേറെയും കുറെ കുട്ടികൾ അവിടുണ്ട്.
ആ അപരിചിതൻ ഞങ്ങളുടെ പുതിയ കായിക അധ്യാപകനായിരുന്നു. കയ്യിലൊരു ലിസ്റ്റ് ഉണ്ട്.
എന്റെ പേരും, ഞാനും ഒരാൾ തന്നെയല്ലേ എന്ന് ഒരിക്കൽ കൂടി സാർ പരിശോധിച്ചു.. പിന്നെ ഞങ്ങളെ നേരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി.. ഉപജില്ലാ മത്സരത്തിന് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിന്റെ തുടക്കമായിരുന്നു അത്. ഞങ്ങളുടെ ചാട്ടത്തിന്റെ ഉയരം അദ്ദേഹം അളക്കാൻ തുടങ്ങി.. എന്റെ പേര് വിളിച്ചു.. എനിക്കാകെ എന്തോ ഒരു വല്ലായ്മ തോന്നി.. യൂണിഫോം ആയി ഒരു ചുരിദാർ തയ്പ്പിച്ചു തരാൻ പറഞ്ഞിട്ട് 'അമ്മ വീണ്ടും വീണ്ടും പാവാടയും ഷർട്ടും തുന്നിച്ചു തന്നുകൊണ്ടേയിരുന്നു. ഈ പാവാടയുമുടുത്തു ഏന്തയാലും ഞാൻ ചാടില്ലന്നു തീരുമാനിച്ചു.. എനിക്കെങ്ങനെയും ക്ലാസ്സിൽ പോയാൽ മതി എന്നായി.
എനിക്ക് സുഖമില്ലാന്നുപറഞ്ഞു അന്ന് തടിതപ്പി.. ബ്രിജിറ്റ് ടീച്ചർ പോയതോടെഎന്റെ ഉത്സാഹമെല്ലാം അവസാനിച്ചിരുന്നു. പിറ്റേദിവസം സാർ എന്നെ വിളിപ്പിച്ചു.. തലേ ദിവസം റിസേർച് നടത്തി കണ്ടുപിടിച്ച ഒരു നുണ സാറിനോട് തട്ടിവിട്ടു..
"സാർ, ഡോക്ടർ എന്നോട് ചാടരുതെന്നു പറഞ്ഞിട്ടുണ്ട്"....
"എന്താ കാര്യം"?
"എന്റെ ഹൃദയത്തിലൊരു ദ്വാരമുണ്ട് "...
"ഏതു ഡോക്ടറെ പറഞ്ഞെ ?"
"പേരറിയില്ല.. ശ്രീ ചിത്ര യിലെ ഡോക്ടറാ"...
"എന്നാ കുട്ടി ക്ലാസ്സിൽ പൊയ്ക്കോ"..
എന്നും പറഞ്ഞു എന്റെ പേരിനു പുറത്തൂടെ സാർ ചുവന്ന മഷി കൊണ്ടൊരു വരയും വരച്ചു..
ദിവസങ്ങൾ കടന്നുപോയി.. വേനലവധിവന്നു.. കൂടെ കസിന്റെ കല്യാണവും.. കല്യാണ ദിവസം കൂട്ടുകാരുമൊത്തു തകർക്കുമ്പോളതാ മുന്നിൽ സ്പോർട്സ്മാസ്റ്റർ... പുള്ളിക്കെന്താ ഈ വീട്ടിൽ കാര്യം....എന്ന് ചിന്തിച്ചു നിൽക്കുമ്പോളതാ എന്റെ 'അമ്മ വന്നു സാറിന്റെ കൈയും പിടിച്ചു നിൽക്കുന്നു.. "ചേച്ചിക്ക് സുഖമാണോ" എന്ന് സാർ... അമ്മക്കിങ്ങനെ ഒരനിയനുണ്ടോ എന്ന് ഞാൻ ഓർത്തുനോക്കി.. ഒരെത്തും പിടിയും കിട്ടുന്നില്ല..
അമ്മയുടെ അടുത്തു അന്തം വിട്ടു നിൽക്കുന്ന എന്നെ ചൂണ്ടിക്കൊണ്ട് സാർ എന്തോ ചോദിയ്ക്കാൻ തുടങ്ങി.. ചോദിക്കും മുൻപ് 'അമ്മ എന്നെ പിടിച്ചുവലിച്ചു സാറിന്റെ മുന്നിൽ നിർത്തി..
"ഇവൾ നിന്റെ സ്കൂളിലാ"..
"എനിക്കറിയാം.. എന്നാ ഓപ്പറേഷൻ" എന്ന് സാർ.
ഓപ്പറേഷൻഎന്ന് സാർ പറഞ്ഞതും ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.. എനിക്ക് തലകറങ്ങും പോലെ തോന്നി.. ഭൂമിദേവി മാറുപിളർന്നു എന്നെക്കൂടി അങ്ങുകൊണ്ടുപോയെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.. പക്ഷെ ഒന്നും സംഭവിച്ചില്ല.. അല്പനേരത്തേക്കു ബോധം നഷ്ടപ്പെട്ടെങ്കിലും അത് തിരിച്ചു വന്നപ്പോൾ അമ്മയും സാറും പൊട്ടിച്ചിരിക്കുകയായിരുന്നു.
എന്നും പറഞ്ഞു എന്റെ പേരിനു പുറത്തൂടെ സാർ ചുവന്ന മഷി കൊണ്ടൊരു വരയും വരച്ചു..
ദിവസങ്ങൾ കടന്നുപോയി.. വേനലവധിവന്നു.. കൂടെ കസിന്റെ കല്യാണവും.. കല്യാണ ദിവസം കൂട്ടുകാരുമൊത്തു തകർക്കുമ്പോളതാ മുന്നിൽ സ്പോർട്സ്മാസ്റ്റർ... പുള്ളിക്കെന്താ ഈ വീട്ടിൽ കാര്യം....എന്ന് ചിന്തിച്ചു നിൽക്കുമ്പോളതാ എന്റെ 'അമ്മ വന്നു സാറിന്റെ കൈയും പിടിച്ചു നിൽക്കുന്നു.. "ചേച്ചിക്ക് സുഖമാണോ" എന്ന് സാർ... അമ്മക്കിങ്ങനെ ഒരനിയനുണ്ടോ എന്ന് ഞാൻ ഓർത്തുനോക്കി.. ഒരെത്തും പിടിയും കിട്ടുന്നില്ല..
അമ്മയുടെ അടുത്തു അന്തം വിട്ടു നിൽക്കുന്ന എന്നെ ചൂണ്ടിക്കൊണ്ട് സാർ എന്തോ ചോദിയ്ക്കാൻ തുടങ്ങി.. ചോദിക്കും മുൻപ് 'അമ്മ എന്നെ പിടിച്ചുവലിച്ചു സാറിന്റെ മുന്നിൽ നിർത്തി..
"ഇവൾ നിന്റെ സ്കൂളിലാ"..
"എനിക്കറിയാം.. എന്നാ ഓപ്പറേഷൻ" എന്ന് സാർ.
ഓപ്പറേഷൻഎന്ന് സാർ പറഞ്ഞതും ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.. എനിക്ക് തലകറങ്ങും പോലെ തോന്നി.. ഭൂമിദേവി മാറുപിളർന്നു എന്നെക്കൂടി അങ്ങുകൊണ്ടുപോയെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി.. പക്ഷെ ഒന്നും സംഭവിച്ചില്ല.. അല്പനേരത്തേക്കു ബോധം നഷ്ടപ്പെട്ടെങ്കിലും അത് തിരിച്ചു വന്നപ്പോൾ അമ്മയും സാറും പൊട്ടിച്ചിരിക്കുകയായിരുന്നു.
By Uma Pradeep
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക