മനുഷ്യനെ സൃഷ്ടിച്ചതിനുശേഷം ബ്രഹ്മാവ്
അവന്റെ ശരീരത്തിന്റെ വെെകൃതങ്ങള്‍ ഒളിപ്പിക്കാന്‍
പലതരം വസ്ത്രങ്ങള്‍ സൃഷ്ടിച്ചു.
''അപ്പോള്‍ മനസ്സിന്റെ വെെകൃതങ്ങളോ?'' സൃഷ്ടിയുടെ വെെചിത്ര്യങ്ങള്‍ കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ട് ബ്രഹ്മാവിന്റെ അടുത്തിരുന്നിരുന്ന സരസ്വതി ചോദിച്ചു.
അവന്റെ ശരീരത്തിന്റെ വെെകൃതങ്ങള്‍ ഒളിപ്പിക്കാന്‍
പലതരം വസ്ത്രങ്ങള്‍ സൃഷ്ടിച്ചു.
''അപ്പോള്‍ മനസ്സിന്റെ വെെകൃതങ്ങളോ?'' സൃഷ്ടിയുടെ വെെചിത്ര്യങ്ങള്‍ കൗതുകത്തോടെ നിരീക്ഷിച്ചുകൊണ്ട് ബ്രഹ്മാവിന്റെ അടുത്തിരുന്നിരുന്ന സരസ്വതി ചോദിച്ചു.
''അതിനല്ലേ, ഞാന്‍ നിന്നെ കൂട്ടുപിടിച്ചത് ?
നീ കവിതയായി, കഥയായി, കലയായി, സംഗിതമായി, തത്വമീമാംസയായി
മനുഷ്യമനസ്സിന് ആവരണമായി അവതരിക്കണം.
യുഗങ്ങളിലൂടെ പരിണമിച്ച് പരിണമിച്ച് നീ അവന്റെ മനസ്സുതന്നെയായി പരിണമിക്കുന്ന ദിനം ,
അവന്‍ അമര്‍ത്യനാവും , ദേവനാവും.
സരസ്വതീ, നിനക്കുള്ള നിയോഗം വളരെ ശ്രമകരമാണ്.
വാനരമനസ്സിനെ നീ നാരായണനാക്കണം.
പോവുക.
സ്വസ്തി.''
നീ കവിതയായി, കഥയായി, കലയായി, സംഗിതമായി, തത്വമീമാംസയായി
മനുഷ്യമനസ്സിന് ആവരണമായി അവതരിക്കണം.
യുഗങ്ങളിലൂടെ പരിണമിച്ച് പരിണമിച്ച് നീ അവന്റെ മനസ്സുതന്നെയായി പരിണമിക്കുന്ന ദിനം ,
അവന്‍ അമര്‍ത്യനാവും , ദേവനാവും.
സരസ്വതീ, നിനക്കുള്ള നിയോഗം വളരെ ശ്രമകരമാണ്.
വാനരമനസ്സിനെ നീ നാരായണനാക്കണം.
പോവുക.
സ്വസ്തി.''
By
രാജൻ പടുത്തോൾ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക