ആയിരം ദീപങ്ങൾ മിഴി ചിമ്മി നിൽക്കുന്ന,
അമ്പല നടയിൽ വച്ചൊരു സന്ധ്യാ നേരത്ത്,
ആദ്യമായ് കണ്ടു എൻ സഖിയെ.
ആദ്യമായ് കണ്ടു എൻ സഖിയെ.
അമ്പല നടയിൽ വച്ചൊരു സന്ധ്യാ നേരത്ത്,
ആദ്യമായ് കണ്ടു എൻ സഖിയെ.
ആദ്യമായ് കണ്ടു എൻ സഖിയെ.
ആ മുഖം ആദ്യമായ് കണ്ടു നിന്നപ്പോൾ,
ആത്മാവിൽ കുളിർ മഴ പെയ്ത പോലെ.
ആ നിമിഷം ഞാൻ കുറിച്ചിട്ടു മനസ്സിൽ,
അവളാന്റെ ആത്മസഖി.
അവൾ മാത്രമാണെന്റെ ആത്മസഖി .
ആത്മാവിൽ കുളിർ മഴ പെയ്ത പോലെ.
ആ നിമിഷം ഞാൻ കുറിച്ചിട്ടു മനസ്സിൽ,
അവളാന്റെ ആത്മസഖി.
അവൾ മാത്രമാണെന്റെ ആത്മസഖി .
അന്തിവെയിലിന്റെ പൊൻപ്രഭയേറ്റ്,
അരുണാഭമായ മുഖശ്രീയോടെ,
അരളിയും,ചെത്തിയും,ചെന്താമരയും'
അരുമയോടെ വച്ച പൂത്താലവുമായ്,
അവൾ വരുന്നതും കാത്തു ഞാൻ നിന്നു,
അമ്പല മുറ്റത്തെ ആൽമരചോട്ടിൽ.
അരുണാഭമായ മുഖശ്രീയോടെ,
അരളിയും,ചെത്തിയും,ചെന്താമരയും'
അരുമയോടെ വച്ച പൂത്താലവുമായ്,
അവൾ വരുന്നതും കാത്തു ഞാൻ നിന്നു,
അമ്പല മുറ്റത്തെ ആൽമരചോട്ടിൽ.
അഷ്ടപദിയുടെ രാഗലയങ്ങൾ,
അലയടിക്കുന്ന ഈ ധന്യ വേളയിൽ,
ആട്ടവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ,
അവളുടെ കണ്ണുകൾ കഥ പറയുന്നത്,
ആരോരും കാണാതെ കണ്ടു ഞാൻ നിന്നു,
ആത്മ ഹർഷത്തോടെ കണ്ടു നിന്നു.
അലയടിക്കുന്ന ഈ ധന്യ വേളയിൽ,
ആട്ടവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ,
അവളുടെ കണ്ണുകൾ കഥ പറയുന്നത്,
ആരോരും കാണാതെ കണ്ടു ഞാൻ നിന്നു,
ആത്മ ഹർഷത്തോടെ കണ്ടു നിന്നു.
അഷ്ടമി രോഹിണി നാളിൽ,
അമ്പാടി കണ്ണൻറെ തിരുനടയിൽ ,
അഞ്ജനമെഴുതിയ കണ്ണുകൾ പൂട്ടി,
അഞ്ജലിബദ്ധയായ് അവൾ നിന്നു ,
ആരാധനയോടെ ഞാൻ അരികെ,
അവളുടെ കാർവർണനായ്.
അമ്പാടി കണ്ണൻറെ തിരുനടയിൽ ,
അഞ്ജനമെഴുതിയ കണ്ണുകൾ പൂട്ടി,
അഞ്ജലിബദ്ധയായ് അവൾ നിന്നു ,
ആരാധനയോടെ ഞാൻ അരികെ,
അവളുടെ കാർവർണനായ്.
രാധാ ജയചന്ദ്രൻ, വൈക്കം.
05.03.2017.
05.03.2017.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക