വിധിയുടെ വികൃതിയിൽ.....
====== =================
====== =================
എയർപോട്ടിലേക്ക് വണ്ടി കുതിച്ചു പായുകയാണ്..., തല താഴ്ത്തിയിരിക്കുകയാണ് നിസാർ..., എനിക്കവന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യമില്ലായിരുന്നു...., റൂമിൽ നിന്നും ഇറങ്ങിയതു മുതൽപിന്നെ ആരും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല...., ഞാൻ നിയാസിനു നേരെ നോക്കി..., അവന്റെ ശ്രദ്ധയത്രയും ഡ്രൈവിങ്ങിലായിരുന്നു...., സാദാരണ ആസ്വദിച്ച് ഡ്രൈവുചെയ്യുന്ന നിയാസിന്റെ മുഖത്ത് വല്ലാത്തൊരു കാർമേഘം മൂടിയ പോലെ..., എന്റെ ചിന്തകൾ ഞങ്ങളുടെ ഇന്നലകളിലേക്ക് തിരിച്ചു സഞ്ചരിക്കാൻ തുടങ്ങി.
* * * * * * * * * * * * * * * * * * * * * * * *
* * * * * * * * * * * * * * * * * * * * * * * *
കൂട്ടുകാരോടൊത്ത് അടിച്ചു പൊളിച്ച് കറങ്ങി നടക്കുമ്പോഴാണ് മറ്റൊരു കൂട്ടുകാരൻ മുഖേനെ ഓർക്കാപുറത്തൊരു വിസ തരപ്പെടുന്നത്..., നാട്ടിൽ ഞാൻ ചെയ്തിരുന്ന ജോലി തന്നേയാണവിടെയും...,ക്രൈൻഓപ്പറേറ്റർ...., നാടും വീടും പിന്നെ തന്റെ പ്രിയപ്പെട്ട കൂട്ടുകാരേയും പിരിയുന്ന വിഷമം ഉള്ളിലൊതുക്കി ഞാൻ കുവൈറ്റിലേക്ക് വിമാനം കയറി.
നാട്ടിലെ എണ്ണിയാൽ തീരാത്ത സുഹൃത്തുകൾക്കു പകരമായി ഞാൻ തിരഞ്ഞെടുത്തത് മൂന്നു പേരെയായിരുന്നു.., എന്റെ അതേ കമ്പനിയിൽ ജോലി ചെയ്യുന്ന നിയാസും, നിസാറും, മൻസൂറും..,
ഇരട്ട സഹോദരങ്ങളായ നിസാറും, മൻസൂറും എന്റെ റൂംമേറ്റു കൂടിയായിരുന്നു, സഹോദരങ്ങളാണെങ്കിലും നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്ന ഇരുവരും, മിനുട്ടുകളുടെ മാത്രം വ്യത്യാസത്തിൽ മൻസൂറായിരുന്നു ജേഷ്ഠൻ....,
നാട്ടിലെ എണ്ണിയാൽ തീരാത്ത സുഹൃത്തുകൾക്കു പകരമായി ഞാൻ തിരഞ്ഞെടുത്തത് മൂന്നു പേരെയായിരുന്നു.., എന്റെ അതേ കമ്പനിയിൽ ജോലി ചെയ്യുന്ന നിയാസും, നിസാറും, മൻസൂറും..,
ഇരട്ട സഹോദരങ്ങളായ നിസാറും, മൻസൂറും എന്റെ റൂംമേറ്റു കൂടിയായിരുന്നു, സഹോദരങ്ങളാണെങ്കിലും നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്ന ഇരുവരും, മിനുട്ടുകളുടെ മാത്രം വ്യത്യാസത്തിൽ മൻസൂറായിരുന്നു ജേഷ്ഠൻ....,
വളരെ സന്തോഷത്തോടെ ഞങ്ങളുടെ പ്രവാസ ജീവിതം പിച്ചവെച്ചു തുടങ്ങിയപ്പോഴാണ് വിധിയുടെ കനലാട്ടം എന്റെ ഒരു സുഹൃത്തിനെ രോഗത്തിന്റെ രൂപത്തിൽ പിടികൂടിയത്.
രാവിലെ എഴുന്നേൽക്കുമ്പോൾ പതിവായി ശർദ്ദിക്കുന്ന മൻസൂറിനെ ഞങ്ങൾ ഹോസ്പിലിൽ കാണിച്ചു. ഭേതമാവാത്തതിനാൽ പലവട്ടം പലഹോസ്പിറ്റലുകളിലും മാറി മാറി കാണിച്ചെങ്കിലും മൻസൂറിന്റെ ആരോഗ്യ സ്ഥിതി നാൾക്കുനാൾ മോശമായിക്കൊണ്ടിരുന്നു..., ശർദ്ദിക്കു പുറമെ കടുത്ത പനിയും ക്ഷീണവും കൂടി പിടിപെട്ടതോടെ മൻസൂറിനെ നാട്ടിലേക്ക് പറഞ്ഞു വിടാൻ ഞങ്ങൾ തീരുമാനിച്ചു, കമ്പനിയിൽ നിന്നും ആറു മാസത്തെ മെഡിക്കൽ ലീവും വാങ്ങി അവനെ ഞങ്ങൾ നാട്ടിലേക്കു യാത്രയാക്കി.
രാവിലെ എഴുന്നേൽക്കുമ്പോൾ പതിവായി ശർദ്ദിക്കുന്ന മൻസൂറിനെ ഞങ്ങൾ ഹോസ്പിലിൽ കാണിച്ചു. ഭേതമാവാത്തതിനാൽ പലവട്ടം പലഹോസ്പിറ്റലുകളിലും മാറി മാറി കാണിച്ചെങ്കിലും മൻസൂറിന്റെ ആരോഗ്യ സ്ഥിതി നാൾക്കുനാൾ മോശമായിക്കൊണ്ടിരുന്നു..., ശർദ്ദിക്കു പുറമെ കടുത്ത പനിയും ക്ഷീണവും കൂടി പിടിപെട്ടതോടെ മൻസൂറിനെ നാട്ടിലേക്ക് പറഞ്ഞു വിടാൻ ഞങ്ങൾ തീരുമാനിച്ചു, കമ്പനിയിൽ നിന്നും ആറു മാസത്തെ മെഡിക്കൽ ലീവും വാങ്ങി അവനെ ഞങ്ങൾ നാട്ടിലേക്കു യാത്രയാക്കി.
മൻസൂർ പോയതിൽ പിന്നെ റൂമിലെ കളി ചിരികളെല്ലാം അവസാനിച്ചു..., നാട്ടിലെത്തി വിദഗ്ദ ചികിത്സക്കു വിധേയനായപ്പോഴാണ് മൻസൂറിന്റെ രണ്ടു കിഡ്നിയും തകരാറിലാണെന്ന വിവരം ഞങ്ങളറിയുന്നത്.., എത്രയും പെട്ടെന്ന് കിഡ്നി മാറ്റിവെക്കണമെന്ന് ഡോക്റ്റർമാർ വിധിയെഴുതിയപ്പോൾ ഉമ്മ മകനു വേണ്ടി കിഡ്നി നൽകാൻ തയ്യറായി....,
മൻസൂറിന്റെ രോഗവിവരം കേട്ടതിൽപിന്നെ ഞങ്ങളുടെ ദിനചര്യകളെല്ലാം യാന്ത്രികമായി, എപ്പൊ നോക്കിയാലും നിസാറിനെ അതീവ ദു:ഖിതനായി ആരോടുമൊന്നും മിണ്ടാതെ കാണപ്പെട്ടു..., അതിരുനൊരു മാറ്റം വരുമല്ലോ എന്നു കരുതി ഞാൻ നിയാസിനെ കൂടി ഞങ്ങളുടെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്യിപ്പിച്ചു.
വളരെ പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയങ്ങളായിരുന്നു നിസാറും മൻസൂറും...., സഹോദരന്റെ ചികിത്സക്കുള്ള പണത്തേക്കുറിച്ചോർത്ത് നിസാർ വല്ലാതെ വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാനും നിയാസും ചേർന്ന് ഞങ്ങളുടെ കമ്പനിയെ കാര്യങ്ങൾ ധരിപ്പിച്ചു കുറച്ച് ചികത്സാ സഹായ ഫണ്ട് തരപ്പെടുത്താൻ ശ്രമിച്ചു.അതിനിടക്കു ഞങ്ങളുടെ പരിചയത്തിൽ പെട്ടവരുമായി സംസാരിച്ച് ചിക്തസാ സഹായ ഫണ്ട് സ്വരൂപിക്കുന്നതിനിടയിലാണ് മറ്റൊരു വാർത്ത കൂടി ഞങ്ങളെ തളർത്തിക്കളഞ്ഞത്...,
പിന്നേയും വിശദമായി ടെസ്റ്റുകൾ മാറിമറി നടത്തിയ ഡോക്റ്റർമാർ അവസാനം വിധിയെഴുതിയത്രെ... കിഡ്നിമാറ്റിവെക്കാൻ പറ്റുന്ന ഒരു ആരോഗ്യസ്ഥിതിയിലല്ല മൻസൂറെന്ന്.....! ഡെയാലിസ് ചെയ്തു ജീവൻ നിലനിറുത്തി മുന്നോട്ടു പോവുക മാത്രമാണ് ഇനിയുള്ള ഏക വഴിയെന്ന്...!
പിന്നേയും വിശദമായി ടെസ്റ്റുകൾ മാറിമറി നടത്തിയ ഡോക്റ്റർമാർ അവസാനം വിധിയെഴുതിയത്രെ... കിഡ്നിമാറ്റിവെക്കാൻ പറ്റുന്ന ഒരു ആരോഗ്യസ്ഥിതിയിലല്ല മൻസൂറെന്ന്.....! ഡെയാലിസ് ചെയ്തു ജീവൻ നിലനിറുത്തി മുന്നോട്ടു പോവുക മാത്രമാണ് ഇനിയുള്ള ഏക വഴിയെന്ന്...!
മൻസൂറിന്റെ വാർത്ത കേട്ട നിസാർ തല ചുറ്റി നിലത്തു വീണു, ഞാനും നിയാസും അവനെ താങ്ങിപ്പിടിച്ചു ബെഡ്ഡിൽ കിടത്തി.., അതൊരു തുടക്കമാണെന്ന് പിന്നീടാണ് ഞങ്ങൾ മനസ്സിലാക്കിയത്. നിസാറിന് പിന്നേയും ഇടക്കിടക്ക് തല ചുറ്റലും പനിയും കാണപ്പെട്ടു..., തുടർന്നു ശർദ്ദിയും കൂടി കണ്ടതോടെ എനിക്കും നിയാസിനും ഭയമായി. പക്ഷേ നിസാറിന് യാതൊരു വിധ ഭയവുമില്ലായിരുന്നു...., വീട്ടിലേയും സഹോദരന്റേയും അവസ്ഥകൾ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന അവൻ സ്വന്തം കാര്യം ചിന്തിച്ചിട്ടേയില്ലെന്നു പറയുന്നതാകും ശരി..,
ഞാനും നിയാസും കൂടി നിർബന്ധിച്ച് നിസാറിനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി, ഡോക്റ്റർ ശർദ്ദിക്കും പനിക്കുമുള്ള മരുന്ന് കുറിച്ചു തന്ന ശേഷം കുറവില്ലെങ്കിൽ വീണ്ടും കാണിക്കാൻ പറഞ്ഞു. ഞങ്ങൾ മൂന്നു പേരും അവിടെ നിന്നുമിറങ്ങി. നിസാറിനേയും നിയാസിനേയും മരുന്നു വാങ്ങാൻ പറഞ്ഞയച്ചു കൊണ്ട് ഞാൻ വീണ്ടും ഡോക്റ്ററുടെ അടുത്തേക്കു തന്നെ ചെന്നു.
നിസാറിന് വിശദമായൊരു ടെസ്റ്റിന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'രോഗിക്ക് എന്ത് മരുന്ന് എപ്പോൾ നൽകണമെന്നും എന്തു ടെസ്റ്റ് നടത്തണമെന്നൊക്കെ നിങ്ങൾ എന്നേ പഠിപ്പിക്കെണ്ടന്നു'പറഞ്ഞ് ഡോക്റ്ററെന്നോട് ദേഷ്യപ്പെട്ടു..., ഞാൻ നിസാറിന്റെ സഹോദന്റെ രോഗാവസ്ഥയേ പറ്റി ഡോക്റ്ററോട് പറഞ്ഞു. അവനിലും നിസാറിലും ആദ്യമായി കണ്ട രോഗലക്ഷണത്തെ കുറിച്ചു കൂടി പറഞ്ഞതോടെ ഡോക്റ്റർ ടെസ്റ്റിനു കുറിച്ചു തന്നു.
നിസാറിന് വിശദമായൊരു ടെസ്റ്റിന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'രോഗിക്ക് എന്ത് മരുന്ന് എപ്പോൾ നൽകണമെന്നും എന്തു ടെസ്റ്റ് നടത്തണമെന്നൊക്കെ നിങ്ങൾ എന്നേ പഠിപ്പിക്കെണ്ടന്നു'പറഞ്ഞ് ഡോക്റ്ററെന്നോട് ദേഷ്യപ്പെട്ടു..., ഞാൻ നിസാറിന്റെ സഹോദന്റെ രോഗാവസ്ഥയേ പറ്റി ഡോക്റ്ററോട് പറഞ്ഞു. അവനിലും നിസാറിലും ആദ്യമായി കണ്ട രോഗലക്ഷണത്തെ കുറിച്ചു കൂടി പറഞ്ഞതോടെ ഡോക്റ്റർ ടെസ്റ്റിനു കുറിച്ചു തന്നു.
ടെസ്റ്റെല്ലാം കഴിഞ്ഞു ഞങ്ങൾ റൂമിലേക്ക് തിരിച്ചു, പിറ്റേദിവസം റിസൾട്ട് വാങ്ങാൻ നിയാസ് ഹോസ്പിറ്റലിലേക്കു പോയി, കുറച്ചു സമയം കഴിഞ്ഞപ്പോൾ നിയാസ് എന്നേ മൊബൈലിൽ വിളിച്ചു കൊണ്ട് ചോദിച്ചു.
"മാനോ....., നിസാറെവിടെ...?"
"എന്റെ അടുത്തുണ്ട്...., റിസൾട്ട് കിട്ടിയോ...? എന്താണെടാ റിസൾട്ടിൽ....?"
- റിസൾട്ടറിയാൻ എനിക്കാകാംശയായി..,
- റിസൾട്ടറിയാൻ എനിക്കാകാംശയായി..,
"എടാ....., നമ്മൾ ഭയന്നതുതന്നെ സംഭവിച്ചു..., നിസാറിന്റേയും രണ്ടു കിഡ്നികളും......."
പറഞ്ഞു മുഴവനാക്കാൻ നിയാസിനു കഴിഞ്ഞില്ല..., ഞാൻ വേഗം ഫോൺ കട്ട് ചെയ്തു, നിസാറിനെ കുറിച്ചോർത്ത് എന്റെ മനസ്സ് പിടഞ്ഞു, ഫോട്ടോയിൽ ഒരിക്കലവൻ കാണിച്ചു തന്ന വൃദ്ധയായ അവന്റെ ഉമ്മയുടെ മുഖം എന്റെ മനസ്സിലേക്കൊടിയെത്തി..., ആ ഉമ്മ ഇതെങ്ങിനെ സഹിക്കും..., ചിന്തകളിൽ നിന്നുമെന്നെ ഉണർത്തിയത് നിസാറിന്റെ ശബ്ദമായിരുന്നു..,
"റിസൾട്ട് കിട്ടിയോ മാനോ....?"
നിസാറിന്റെ ചോദ്യത്തിനു മുന്നിൽ എന്തു മറുപടി പറയുമെന്നറിയാതെ ഞാൻ ഒരു നിമിഷം പകച്ചു നിന്നു..., ശേഷം ഞാൻ പറഞ്ഞു.
"കിട്ടി....., പേടിക്കാനൊന്നുമില്ലെന്നാ പറഞ്ഞത്..., ഇനി ആ റിസൾട്ട് ഡോക്റ്ററെ കൂടി ഒന്നു കാണി ഉറപ്പു വരുത്തണം.... "
"എനിക്കറിയാമായിരുന്നെടാ റിസൾട്ട് പോസറ്റീവാകുമെന്ന്....., എന്റെ മൻസൂറിനെ ചികിത്സിക്കാൻ..., എന്റെ കുടുംബത്തിനൊരത്താണിയാകാൻ ഞാൻ വേണമെന്നിരിക്കെ....., അതിനിനി ഞാനേയൊള്ളോ എന്നിരിക്കേ എന്നെ പടച്ചോൻ കൈവിടില്ലെന്നെനിക്കറിയാമായിരുന്നെടാ...."
നിസാറിന്റെ വാക്കു കേട്ട എനിക്ക് തലചുറ്റുന്ന പോലെ തോന്നി..., ഒന്നുറക്കെ പൊട്ടിക്കരയെണമെന്നെനിക്ക് തോന്നി... എങ്കിലും മുഖത്ത് കൃത്രിമ ചിരി വരുത്താൻ ഞാൻ ശ്രമിച്ചു. അൽപസമയത്തിനു ശേഷം നിയാസ് വണ്ടിയുമായി വന്നു,
എങ്ങിനെ നിസാറിനോട് ഈ വിവരമൊന്നു പറയുമെന്നറിയാതെ ഞങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായി...,
വളരെ നേരത്തെ ആലോചനക്കൊടുവിൽ ഞങ്ങൾ ചില തീരുമാനത്തിലെത്തി..., ഇവിടെ ലഭിക്കുന്നതിനേക്കാളും നല്ല ചികിത്സ കിട്ടുക നാട്ടിൽ തന്നെയാണ്....,
അതു കൊണ്ട് എത്രയും വേഗം നിസാറിനേയും നാട്ടിലെത്തിക്കുക...,
അവന്റേയും മൻസൂറിന്റേ യും ചികിത്സക്കാവശ്യമായ പണം തങ്ങളാലാകും വിധം സ്വരൂപിച്ചയച്ചുകൊടുക്കുക,
രോഗത്തേ കുറിച്ച് നിസാറിനൊരു സൂചന മാത്രം കൊടുക്കുക....,
എങ്ങിനെ നിസാറിനോട് ഈ വിവരമൊന്നു പറയുമെന്നറിയാതെ ഞങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലായി...,
വളരെ നേരത്തെ ആലോചനക്കൊടുവിൽ ഞങ്ങൾ ചില തീരുമാനത്തിലെത്തി..., ഇവിടെ ലഭിക്കുന്നതിനേക്കാളും നല്ല ചികിത്സ കിട്ടുക നാട്ടിൽ തന്നെയാണ്....,
അതു കൊണ്ട് എത്രയും വേഗം നിസാറിനേയും നാട്ടിലെത്തിക്കുക...,
അവന്റേയും മൻസൂറിന്റേ യും ചികിത്സക്കാവശ്യമായ പണം തങ്ങളാലാകും വിധം സ്വരൂപിച്ചയച്ചുകൊടുക്കുക,
രോഗത്തേ കുറിച്ച് നിസാറിനൊരു സൂചന മാത്രം കൊടുക്കുക....,
ഞങ്ങൾ മൂന്നു പേരും റിസൾട്ട് കാണിക്കാനായി ഹോസ്പിറ്റലിലേക്ക് തിരിച്ചു.ഹോസ്പിറ്റലിലേക്കുള്ള യാത്രയിലത്രയും നിസാറിനെ കുറച്ചു സന്തോഷവാനായി കണ്ടു, പതിവിനു വിപരീതമായി ചെറിയ തമാശകളൊക്കെ പറയുന്നുണ്ടായിരുന്നു, അവന്റെ തമാശകളിൽ ഞാനും നിയാസും ഉള്ളിലെ വേദന മറച്ചുവെച്ച് പുറത്തു ചിരി വരുത്തി..,
ഹോസ്പിറ്റലിലെത്തിയപ്പോൾ ഉടനെ നിസാർ വീണ്ടും ശർദ്ദിച്ചു..., കടുത്ത ക്ഷീണവുംകൂടി അനുഭവപ്പെട്ടതോടെ നിസാറിനെ അവിടെ അഡ്മിറ്റ് ചെയ്തു.
ഒരു രോഗിക്ക് ഒരു നെഴ്‌സ് എന്ന രീതിയായിരുന്നവിടെ.., ഞാൻ നെഴ്സിനെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു..., കിഡ്നി രണ്ടും വീക്കാണെന്ന വിവരം ഇതുവരെ നിസാർ അറിഞ്ഞിട്ടില്ലെന്നും അതേ കുറിച്ചൊരു സൂചന മാത്രം നൽകിയാൽ മതിയെന്നൊക്കെ നെഴ്സിനോട് പറഞ്ഞുറപ്പിച്ചു.
ഒരു രോഗിക്ക് ഒരു നെഴ്‌സ് എന്ന രീതിയായിരുന്നവിടെ.., ഞാൻ നെഴ്സിനെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു..., കിഡ്നി രണ്ടും വീക്കാണെന്ന വിവരം ഇതുവരെ നിസാർ അറിഞ്ഞിട്ടില്ലെന്നും അതേ കുറിച്ചൊരു സൂചന മാത്രം നൽകിയാൽ മതിയെന്നൊക്കെ നെഴ്സിനോട് പറഞ്ഞുറപ്പിച്ചു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഡോക്റ്റർ വന്നു, റിസൽറ്റെല്ലാം വിശദമായി നോക്കിയ ശേഷം ഡോക്റ്റർ നിസാറിനോടായി പറഞ്ഞു.
"നിങ്ങളുടെ ഇരു കിഡ്നികളും തകരാറിലാണ്....., ഇപ്പോൾ ടെസ്റ്റ് ചെയ്തതെന്തായാലും നന്നായി...., എത്രയും പെട്ടെന്ന് കിഡ്നിമാറ്റിവെക്കൽ സർജറി നടത്തണം...., അതിനേറ്റവും നല്ലത് നാട്ടിൽ തന്നെയാണ്....,"
നിസ്സഹായ അർത്ഥത്തോടെ നെഴ്സ് എന്റെ മുഖത്തേക്കു നോക്കി..., ഞാൻ ഇടങ്കണ്ണിട്ട് നിസാറിനെയൊന്നു നോക്കി..., നേരിട്ടു നോക്കാനുള്ള മനക്കരുത്തെനിക്കില്ലായിരുന്നു...., നിറ കണ്ണുകളോടെ കവിളിലേക്കൊലിച്ചിറങ്ങുന്ന കണ്ണീരുമായിരിക്കുന്ന നിസാറിന്റെ മുഖം കണ്ടതും ഞാനവന്റെ മുഖത്തു നിന്നും കണ്ണെടുത്തു....., അപ്പൊഴേക്കും നിയാസ് എന്റെ കയ്യും പിടിച്ച് പുറത്തേവരാന്തയിലേക്ക് നടന്നു......,
* * * * * * * * * * * * * * * * * * * * * * * *
"മാനോ ഇറങ്ങെടാ...."
"മാനോ ഇറങ്ങെടാ...."
നിയാസിന്റെ വാക്കുകൾ കേട്ടപ്പോയാണ് ഞാൻ ചിന്തയിൽ നിന്നുമുണർന്നത്..,
ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത ശേഷം യാന്ത്രികമെന്നോണം നിസാറിന്റെ കയ്യും പിടിച്ചു എയർപോട്ടിലേക്ക് നടന്നു.., അവസാനം യാത്ര പറയാൻ ഒരുങ്ങവേ നിസാർ എന്നെയും നിയാസിനേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകെണ്ടു ചോദിച്ചു....,
ഞങ്ങൾ വണ്ടി പാർക്ക് ചെയ്ത ശേഷം യാന്ത്രികമെന്നോണം നിസാറിന്റെ കയ്യും പിടിച്ചു എയർപോട്ടിലേക്ക് നടന്നു.., അവസാനം യാത്ര പറയാൻ ഒരുങ്ങവേ നിസാർ എന്നെയും നിയാസിനേയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞുകെണ്ടു ചോദിച്ചു....,
"എടാ.... നമ്മളിനിയും ഇവിടെ വെച്ചു തന്നേ കാണില്ലെടാ..... അതിനെനിക്ക്.... എനിക്ക് മാത്രമല്ല..... എന്റെ... എന്റെ... മൻസൂറിനും കഴിയില്ലെടാ.....?"
കുറച്ചു സമയത്തെ മൗനത്തിനു ശേഷം ഞാനും നിയാസും എന്തൊക്കെയോ പറഞ്ഞ് നിസാറിനെ ആശ്വസിപ്പിച്ചു....., അസുഖമെല്ലാം മാറി തിരിച്ചുവരുമെന്നും പറഞ്ഞു...., അത് വിശ്വസിച്ചിട്ടാണോ അതോ അതിൽ പ്രതീക്ഷ ഇല്ലാത്തതിനാലാണോ എന്നറിയില്ല അവസാനം മുഖത്തൊരു ചിരി വരുത്തി കൂടെ പോകുവാൻ തെയ്യാറായി വന്നിരുന്ന നാട്ടുകാരന്റെ കയ്യും പിടിച്ചവൻ യാത്രയായി.....,
പൊട്ടിത്തെറിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു അഗ്നിപർവ്വതം കണക്കെ ഞങ്ങളുടെ മനസ്സ് നീറിപ്പുകഞ്ഞു കൊണ്ടിരുന്നു...., തിരികെ വണ്ടിയിലെത്തിയതും അതുവരെ പിടിച്ചു നിറുത്തിയ നിയന്ത്രണം നഷ്ടമായ ഞങ്ങളിരുവരും പൊട്ടിക്കരഞ്ഞു....,
(പ്രവാസിയായ എന്റെ ഒരു സുഹൃത്തിന്റേയും അവന്റെ കൂട്ടുകാരുടെയും അനുഭവകഥ അറിഞ്ഞപ്പോൾ അതൊരു എഴുത്ത് രൂപത്തിലാക്കിയതാണ് ഈ രചന).

രണ്ടത്താണി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക