കായലിന്റെ ഒത്തനടുക്കയി ഒരു തുരുത്തുണ്ട് ഏറിയാൽ ഒരു നാലഞ്ചുപേർക്ക് നിൽക്കാൻ കഴിയുന്നത്ര വീതിയിൽ. ആ വലിയ മൺകട്ടയെ ആരാണ് ആ കായലിനു നടുക്ക് ഉറപ്പിച്ചു വച്ചിരിക്കുന്നതെന്നു പലപ്പോഴും എനിക്ക് സംശയം തോന്നിയിട്ടുണ്ട്. വീശിയടിക്കുന്ന കാറ്റിലോ കോരിച്ചൊരിയുന്ന മഴയിലോ ആ തുരുത്തിനെ കായൽ വിഴുങ്ങാറില്ലായിരുന്നു... ചില നേരങ്ങളിൽ കായൽ ആ തുരുത്തിനെ പുണരുന്നതായി കാണാം... എന്നാൽ തൊട്ടടുത്ത നിമിഷം ആ ആലിംഗനം കഴിഞ്ഞു തുരുത്തിനെ കായൽ സ്വാതന്ത്രമാക്കിയിരുന്നു...... ആ തുരുത്തിനു ജീവനുണ്ട് എന്നു തെളിയിക്കുന്ന ഏക വസ്തു അതിൽ നിൽക്കുന്ന ആ ചെറിയ വൃക്ഷമാണ്.... ഏകദേശം ഒരഞ്ചടി മാത്രം ഉയരം......എന്നാൽ എനിക്ക് ആ കായലോ തുരുത്തോ അതിൽ നിൽക്കുന്ന മരമോ ഒന്നുമല്ല പ്രാധാന്യം രാത്രിയിൽ ആ മരത്തിലെ കൊമ്പിലായി ആരോ തെളിയിക്കുന്ന ആ വിളക്കാണ്...... സ്വർണ്ണനിറമുള്ള വിളക്ക്.................
ഞാൻ ശങ്കു. കായലിൽ നിന്ന് ഏറിയാൽ ഒരു നൂറു മീറ്റർ മാത്രമേ ഉള്ളു എന്റെ വീട്ടിലേക്കു. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരപകടം എന്റെ അച്ഛനെയും അമ്മയെയും കൊണ്ട് പോയി.... ഇപ്പോൾ വീട്ടിൽ അമ്മൂമ്മയും ഞാനും തനിച്ചാണ്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി കായലിന് നടുവിൽ ആ വിളക്ക് മരം കാണുന്നത്...
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞാൻ ആദ്യമായി കായലിന് നടുവിൽ ആ വിളക്ക് മരം കാണുന്നത്...
ഈ രാത്രിയിൽ ആരാണ് ദൈവമെ കായലിന്റെ ഒത്ത നടുക്ക് നിൽക്കുന്ന മരത്തിൽ വിളക്ക് തെളിയിക്കുന്നതെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ആറാം ക്ലാസിലെത്തി ഈ കഴിഞ്ഞ കാലങ്ങളിലെല്ലാം തന്നെ കായലിന്റെ നടുവിലുള്ള ആ വിളക്ക് മരം തിളങ്ങി നിന്നു..... അതിന്റെ രഹസ്യത്തെക്കുറിച്ച് പലരോടും ഞാൻ ചോദിച്ചു പക്ഷെ ആരും തന്നെ കൃത്യമായ മറുപടി എനിക്ക് തന്നില്ല.
എന്നാൽ ഒരു ദിവസം അടുത്ത വീട്ടിലെ രാമു ചേട്ടൻ എനിയ്ക്കൊരു കഥ പറഞ്ഞു തന്നു.അതെന്തെന്നാൽ പൊഴിമുറിച്ചപ്പോൾ കായലിൽ അകപ്പെട്ടു പോയ ഒരു മത്സ്യകന്യകയുടെ കഥ. പൊഴി അടച്ചപ്പോൾ തിരികെ പോകാൻ സാധിക്കാതെ കായലിൽ ആ മത്സ്യകന്യക അകപ്പെടുകയും ചെയ്തുവെന്ന് ....
എന്നും രാത്രി ആ തുരുത്തിൽ കയറി ഇരുന്ന് കരയുന്ന മത്സ്യകന്യകയുടെ തിളങ്ങുന്ന കണ്ണുകളാണ് ആ പ്രകാശം പുറപ്പെടുവിക്കുന്നതെന്നുള്ള കഥ..പല രാത്രികളിലും മത്സ്യകന്യകയെ കാണാൻ ഞാൻ കായലിനരികിൽ നിലാവെളിച്ചത്തിൽ ഉറക്കമിളച്ചിരുന്നിട്ടുണ്ട്.
ഒരു രാത്രി ഞാൻ രണ്ടും കല്പിച്ച് മത്സ്യകന്യകയെ കാണാൻ തന്നെ തീരുമാനിച്ചു. രാത്രിയിൽ അമ്മുമ്മ കാണാതെ വീട്ടിൽ നിന്നിറങ്ങി കായലോരത്ത് വന്ന് നിന്നു. തുരുത്തിൽ പ്രകാശം കത്തി നിൽപ്പുണ്ട് ....
ഇന്നെനിക്ക് വേദന കൊണ്ട് കരയുന്ന മത്സ്യകന്യകയെ നേരിൽ കാണണം.
രണ്ടും കല്പിച്ച് കായലിന്റെ ആഴങ്ങളിലേക്ക് ഞാനെടുത്ത് ചാടി. ബാല്യത്തിൽ പഠിച്ച നീന്തലിന്റെ പാഠങ്ങൾ എന്നെ വളരെ വേഗം മുന്നോട്ട് നയിച്ചു. മുന്നോട്ട് പോകും തോറും പ്രകാശത്തിന്റെ തീവ്രത കൂടി വന്നു. അടുക്കും തോറും കൈകാലുകൾ തളരുന്നത് പോലെ. ശ്വാസം വലിച്ചെടുക്കാൻ കിണഞ്ഞ് ശ്രമിച്ചു.പക്ഷെ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. കായലിന്റെ ആഴങ്ങളിലേക്ക് ആരോ വലിച്ച് കൊണ്ട് പോകുന്ന പോലെ കാലുകളും കൈകളും തളർന്ന പോലെ ..
പെട്ടെന്ന് ഞാൻ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ഉപ്പ് രസമുള്ള ഒരു കവിൾ വെള്ളം ഞാൻ കുടിച്ചു... നീന്താൻ കഴിയുന്നില്ല.. രണ്ടും കല്പിച്ച് മുകളിലേക്ക് ആഞ്ഞൊന്ന് വന്നു.രണ്ടു കൈകളും വെള്ളത്തിലടിച്ച് പൊങ്ങിയ ശേഷം ഉറക്കെ വിളിക്കാൻ ശ്രമിച്ചു. ഉപ്പ് വെള്ളം തൊണ്ടയിൽ കുടുങ്ങിയത് കൊണ്ടാകും സ്വരം പകുതിയിൽ മുറിഞ്ഞ് പോയി.
പക്ഷെ ആ നിലാവിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു തുരുത്തിലെ പ്രകാശത്തിന് മുന്നിൽ കുത്തിയിരുന്ന മത്സ്യകന്യക വെള്ളത്തിലോട്ട് എടുത്ത് ചാടിയത്.
എന്നും രാത്രി ആ തുരുത്തിൽ കയറി ഇരുന്ന് കരയുന്ന മത്സ്യകന്യകയുടെ തിളങ്ങുന്ന കണ്ണുകളാണ് ആ പ്രകാശം പുറപ്പെടുവിക്കുന്നതെന്നുള്ള കഥ..പല രാത്രികളിലും മത്സ്യകന്യകയെ കാണാൻ ഞാൻ കായലിനരികിൽ നിലാവെളിച്ചത്തിൽ ഉറക്കമിളച്ചിരുന്നിട്ടുണ്ട്.
ഒരു രാത്രി ഞാൻ രണ്ടും കല്പിച്ച് മത്സ്യകന്യകയെ കാണാൻ തന്നെ തീരുമാനിച്ചു. രാത്രിയിൽ അമ്മുമ്മ കാണാതെ വീട്ടിൽ നിന്നിറങ്ങി കായലോരത്ത് വന്ന് നിന്നു. തുരുത്തിൽ പ്രകാശം കത്തി നിൽപ്പുണ്ട് ....
ഇന്നെനിക്ക് വേദന കൊണ്ട് കരയുന്ന മത്സ്യകന്യകയെ നേരിൽ കാണണം.
രണ്ടും കല്പിച്ച് കായലിന്റെ ആഴങ്ങളിലേക്ക് ഞാനെടുത്ത് ചാടി. ബാല്യത്തിൽ പഠിച്ച നീന്തലിന്റെ പാഠങ്ങൾ എന്നെ വളരെ വേഗം മുന്നോട്ട് നയിച്ചു. മുന്നോട്ട് പോകും തോറും പ്രകാശത്തിന്റെ തീവ്രത കൂടി വന്നു. അടുക്കും തോറും കൈകാലുകൾ തളരുന്നത് പോലെ. ശ്വാസം വലിച്ചെടുക്കാൻ കിണഞ്ഞ് ശ്രമിച്ചു.പക്ഷെ മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. കായലിന്റെ ആഴങ്ങളിലേക്ക് ആരോ വലിച്ച് കൊണ്ട് പോകുന്ന പോലെ കാലുകളും കൈകളും തളർന്ന പോലെ ..
പെട്ടെന്ന് ഞാൻ വെള്ളത്തിനടിയിലേക്ക് താഴ്ന്നു പോയി. ഉപ്പ് രസമുള്ള ഒരു കവിൾ വെള്ളം ഞാൻ കുടിച്ചു... നീന്താൻ കഴിയുന്നില്ല.. രണ്ടും കല്പിച്ച് മുകളിലേക്ക് ആഞ്ഞൊന്ന് വന്നു.രണ്ടു കൈകളും വെള്ളത്തിലടിച്ച് പൊങ്ങിയ ശേഷം ഉറക്കെ വിളിക്കാൻ ശ്രമിച്ചു. ഉപ്പ് വെള്ളം തൊണ്ടയിൽ കുടുങ്ങിയത് കൊണ്ടാകും സ്വരം പകുതിയിൽ മുറിഞ്ഞ് പോയി.
പക്ഷെ ആ നിലാവിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു തുരുത്തിലെ പ്രകാശത്തിന് മുന്നിൽ കുത്തിയിരുന്ന മത്സ്യകന്യക വെള്ളത്തിലോട്ട് എടുത്ത് ചാടിയത്.
കണ്ണ് തുറന്നപ്പോൾ തുരുത്തിൽ മലന്ന് കിടക്കുകയായിരുന്നു ഞാൻ. തുരുത്തിലെ മരത്തിൽ ആരോ കത്തിച്ച് തൂക്കിയിരുന്ന റാന്തൽ.
അടുത്തിരിക്കുന്ന പ്രകാശേട്ടനെ കണ്ടപ്പോൾ ഞാൻ ഞെട്ടി.( വീടിനടുത്തുള്ള ചേട്ടൻ )
"ഈ പാതിരാത്രിക്ക് എന്തിനാടാ ചെറുക്കാ കായലിൽ ചാടിയേ"
ചോദ്യം കേട്ടെങ്കിലും മിണ്ടാൻ നാവ് പൊന്തിയില്ല.
അടുത്തിരിക്കുന്ന പ്രകാശേട്ടനെ കണ്ടപ്പോൾ ഞാൻ ഞെട്ടി.( വീടിനടുത്തുള്ള ചേട്ടൻ )
"ഈ പാതിരാത്രിക്ക് എന്തിനാടാ ചെറുക്കാ കായലിൽ ചാടിയേ"
ചോദ്യം കേട്ടെങ്കിലും മിണ്ടാൻ നാവ് പൊന്തിയില്ല.
മത്സ്യകന്യകയെ ഞാൻ ചുറ്റും നോക്കി.
മണൽ വാരാനായി രാത്രിയിൽ ഇറങ്ങിയതാണ് പ്രകാശേട്ടൻ തളർന്നപ്പോൾ തുരുത്തിൽ കയറി ഇരുന്നതാണ് അവർ കത്തിച്ച് വച്ചിരുന്ന റാന്തലാണ് ഞാൻ ഇത്രയും നാൾ മത്സ്യകന്യകയുടെ തിളങ്ങുന്ന കണ്ണുകളെന്ന് വിചാരിച്ചത് .. ജീവൻ തിരിച്ച് കിട്ടിയതിൽ ദൈവത്തോട് പ്രാർത്ഥിച്ചു.കൂടെ രാമു ചേട്ടനെ മനസിൽ പ്രാകി കൊണ്ട് റാന്തൽ വെളിച്ചത്തിലേക്ക് നോക്കി അങ്ങനെ കിടന്നു.......
മണൽ വാരാനായി രാത്രിയിൽ ഇറങ്ങിയതാണ് പ്രകാശേട്ടൻ തളർന്നപ്പോൾ തുരുത്തിൽ കയറി ഇരുന്നതാണ് അവർ കത്തിച്ച് വച്ചിരുന്ന റാന്തലാണ് ഞാൻ ഇത്രയും നാൾ മത്സ്യകന്യകയുടെ തിളങ്ങുന്ന കണ്ണുകളെന്ന് വിചാരിച്ചത് .. ജീവൻ തിരിച്ച് കിട്ടിയതിൽ ദൈവത്തോട് പ്രാർത്ഥിച്ചു.കൂടെ രാമു ചേട്ടനെ മനസിൽ പ്രാകി കൊണ്ട് റാന്തൽ വെളിച്ചത്തിലേക്ക് നോക്കി അങ്ങനെ കിടന്നു.......
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക