അമാവാസിയും വെള്ളിയാഴ്ച്ചയും ഒരുമിച്ച് വന്നതിന്റെ ഭീകരത ആ രാത്രിയിൽ പ്രകടമായിരിന്നു.
മരിച്ച് മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കൾ ഇറങ്ങി നടക്കുന്ന ദിവസം,ഇഴ ജന്തുക്കൾക്ക് വിഷം കൂടുന്ന നാൾ. ഓർക്കുമ്പോൾ തന്നെ അകാരണമായൊരു ഭയം മനസ്സിന് വലയം ചെയ്യാൻ തുടങ്ങി.
ഈ വഴിയിൽ കൂടി മിക്കവാറും രാത്രികാലങ്ങളിൽ ഒറ്റക്ക് നടന്നു പോകാറുണ്ട്.അന്നൊക്കെ മനസ്സ് ശാന്തമായിരുന്നു. പക്ഷേ ഇന്ന് എന്തോ ഒരു വല്ലായ്മ. ആവശ്യമില്ലാത്ത ഈ യാത്ര ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
ഈരാത്രിഇവിടെയെത്തിപ്പെടുക
എന്നുള്ളത് ചിലപ്പോൾ തന്റെ
നിയോഗമായിരിക്കാം. അല്ലെങ്കിലും
ദൈവത്തിന്റെ തീർപ്പുകൾ താനായിട്ട് മാറ്റാൻ ശ്രമിച്ചാൽ നടക്കില്ലാലോ.
മരിച്ച് മണ്ണടിഞ്ഞു പോയവരുടെ ആത്മാക്കൾ ഇറങ്ങി നടക്കുന്ന ദിവസം,ഇഴ ജന്തുക്കൾക്ക് വിഷം കൂടുന്ന നാൾ. ഓർക്കുമ്പോൾ തന്നെ അകാരണമായൊരു ഭയം മനസ്സിന് വലയം ചെയ്യാൻ തുടങ്ങി.
ഈ വഴിയിൽ കൂടി മിക്കവാറും രാത്രികാലങ്ങളിൽ ഒറ്റക്ക് നടന്നു പോകാറുണ്ട്.അന്നൊക്കെ മനസ്സ് ശാന്തമായിരുന്നു. പക്ഷേ ഇന്ന് എന്തോ ഒരു വല്ലായ്മ. ആവശ്യമില്ലാത്ത ഈ യാത്ര ഒഴിവാക്കാമായിരുന്നു എന്നു തോന്നി.
ഈരാത്രിഇവിടെയെത്തിപ്പെടുക
എന്നുള്ളത് ചിലപ്പോൾ തന്റെ
നിയോഗമായിരിക്കാം. അല്ലെങ്കിലും
ദൈവത്തിന്റെ തീർപ്പുകൾ താനായിട്ട് മാറ്റാൻ ശ്രമിച്ചാൽ നടക്കില്ലാലോ.
ഇരുട്ടിനെ എന്തിനാണ് താനടക്കമുള്ളയാളുകൾ ഇങ്ങനെ ഭയപ്പെടുന്നത്?പകലിനെപ്പോലെ തന്നെ പ്രപഞ്ചത്തിന്റെ പ്രതിഭാസമാണ് ഇരുട്ട്, ഇത്രയൊക്കെ അറിഞ്ഞിട്ടും കാരണമില്ലാത്ത കാര്യങ്ങളെ കുറിച്ചോർത്ത് വെറുതെ വ്യാകുലപ്പെടുന്നു.
ഭീതി ജനിപ്പിക്കുന്ന മുഖമുള്ള കടവാവലുകൾ !!! മുഖത്ത് വന്ന് തട്ടിയപ്പോൾ തുടങ്ങിയ പേടിയാണ്.
വരാൻ പോകുന്ന വിപത്തുക്കളെ കുറിച്ച് മനസ്സിലിരുന്ന് ആരോ മുന്നറിയിപ്പ് തരുന്നപ്പോലൊരു തോന്നൽ.
വരാൻ പോകുന്ന വിപത്തുക്കളെ കുറിച്ച് മനസ്സിലിരുന്ന് ആരോ മുന്നറിയിപ്പ് തരുന്നപ്പോലൊരു തോന്നൽ.
' ഈ വഴിപോകരുത് ഇന്ന് ഒടിയൻ വരുന്ന ദിവസമാണ് '
ആ വാചകങ്ങൾ മാത്രമാണ് തന്നിൽ ഭയം ഉളവാക്കാൻ കാരണമായതെന്ന് തോന്നുന്നു.
ആ കറുത്തരാത്രിയുടെ
ഗ്രഹണത്തിലകപ്പെട്ട ചന്ദ്രിക ദൂരെയെങ്ങോ പോയി ഒളിച്ചു നിന്നു.
വെട്ടത്തിന്റെ ചെറുകണികപോലും ആ പ്രദേശങ്ങളിൽ കാണാനില്ല.കൈയിൽ കരുതിയ ചൂട്ട് കത്തി തീരാൻ തുടങ്ങുന്നു. ഇനിയും കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേയ്ക്ക് ,പക്ഷേ അതുവരെ അണയാതെ ഈ ചൂട്ടുവെളിച്ചം കൂട്ടിനുണ്ടാകുമോ? അവന് സംശയം തോന്നി.സാദ്ധ്യത വളരെ വിരളമാണ്.
ഈ ഒറ്റയടിപാതക്ക് ഇന്നു നീളകൂടുതലുണ്ടോ?അതോ തന്റെ നടത്തത്തിനെ വേഗത കുറവോ? ദൂരീകരിക്കാനാവാത്ത സംശയങ്ങൾ ഉള്ളിലൊതുക്കി കൊണ്ട് അവൻ നടന്നു.
ഗ്രഹണത്തിലകപ്പെട്ട ചന്ദ്രിക ദൂരെയെങ്ങോ പോയി ഒളിച്ചു നിന്നു.
വെട്ടത്തിന്റെ ചെറുകണികപോലും ആ പ്രദേശങ്ങളിൽ കാണാനില്ല.കൈയിൽ കരുതിയ ചൂട്ട് കത്തി തീരാൻ തുടങ്ങുന്നു. ഇനിയും കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേയ്ക്ക് ,പക്ഷേ അതുവരെ അണയാതെ ഈ ചൂട്ടുവെളിച്ചം കൂട്ടിനുണ്ടാകുമോ? അവന് സംശയം തോന്നി.സാദ്ധ്യത വളരെ വിരളമാണ്.
ഈ ഒറ്റയടിപാതക്ക് ഇന്നു നീളകൂടുതലുണ്ടോ?അതോ തന്റെ നടത്തത്തിനെ വേഗത കുറവോ? ദൂരീകരിക്കാനാവാത്ത സംശയങ്ങൾ ഉള്ളിലൊതുക്കി കൊണ്ട് അവൻ നടന്നു.
വഴിയരുകിൽ കിടന്ന നായകൾ കൂട്ടത്തോടെ ഓരിയിട്ടു, ഏതോ മരകൊമ്പിലിരുന്ന കാലൻ
കോഴിയുടെ കൂവൽ കേട്ടു,
ആ ശബ്ദം അസഹ്യമായി തോന്നി.
ഓരോന്ന് ആലോചിച്ചു കൊണ്ടുള്ള നടത്തത്തിനിടയിൽ എപ്പോഴോ അവന്റെ മനസ്സിൽ ഒടിയനെകുറിച്ചുള്ള ചിന്തകൾ മുള പൊട്ടി. ആരാണത് ! മനുഷ്യനാണോ?അതോ മനുഷ്യരൂപം പൂണ്ട പിശാചോ?
ആ ചോദ്യത്തിനുള്ള, ഉത്തരത്തിനു വേണ്ടി കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടുള്ള കഥകളിലേക്ക് അവന്റെ മനസ്സ് അതിശീഘ്രം സഞ്ചരിച്ചു.........
കോഴിയുടെ കൂവൽ കേട്ടു,
ആ ശബ്ദം അസഹ്യമായി തോന്നി.
ഓരോന്ന് ആലോചിച്ചു കൊണ്ടുള്ള നടത്തത്തിനിടയിൽ എപ്പോഴോ അവന്റെ മനസ്സിൽ ഒടിയനെകുറിച്ചുള്ള ചിന്തകൾ മുള പൊട്ടി. ആരാണത് ! മനുഷ്യനാണോ?അതോ മനുഷ്യരൂപം പൂണ്ട പിശാചോ?
ആ ചോദ്യത്തിനുള്ള, ഉത്തരത്തിനു വേണ്ടി കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടുള്ള കഥകളിലേക്ക് അവന്റെ മനസ്സ് അതിശീഘ്രം സഞ്ചരിച്ചു.........
വളരെ പണ്ട് കാലത്ത് പറയര് കുലത്തിൽപ്പെട്ട ഒരു സ്ത്രിയെ ഒരു നമ്പൂതിരി ഉപദ്രവിച്ചു.
കായികമായി പ്രതികരിക്കാൻ
കഴിവില്ലാതിരുന്ന അവളുടെ ഭർത്താവ്, കളിമണ്ണിൽ ഒരു വിഗ്രഹമുണ്ടാക്കി. അവർണ്ണനെ അരാധിക്കാനുള്ള പാകത്തിന് വേണ്ടി തീയിലിട്ടു കരിച്ചു. കരിങ്കുട്ടി എന്ന പേരിൽ പറയൻ
ആ വിഗ്രഹത്തെ ഉപാസിക്കുകയും അവസാനം കരിങ്കുട്ടി പ്രത്യക്ഷപ്പെട്ട് പറയന് ഒടിമരുന്ന് ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഗർഭണിയായ സ്ത്രികളെ ബോധരഹിതയാക്കി ,വയറുകീറി ആ പൂർണ്ണ വളർച്ചയെത്താത്ത ഭ്രൂണത്തെ ശ്വാസം മുട്ടിച്ച് കൊന്ന് മൺകലത്തിലിട്ട് തിളപ്പിക്കും.മാംസം വെള്ളിത്തിലലിഞ്ഞ് കുഴമ്പ് പരുവത്തിലാകുന്നതു വരെ അടുപ്പിൽ തീയുടെ
ശക്തികൂട്ടിക്കൊണ്ടിരിക്കും. കുറുകിയാ മാംസത്തിൽ നൂറ്റിയൊന്ന് പച്ചയില മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്നതാണ് ഒടിമരുന്ന്.
കായികമായി പ്രതികരിക്കാൻ
കഴിവില്ലാതിരുന്ന അവളുടെ ഭർത്താവ്, കളിമണ്ണിൽ ഒരു വിഗ്രഹമുണ്ടാക്കി. അവർണ്ണനെ അരാധിക്കാനുള്ള പാകത്തിന് വേണ്ടി തീയിലിട്ടു കരിച്ചു. കരിങ്കുട്ടി എന്ന പേരിൽ പറയൻ
ആ വിഗ്രഹത്തെ ഉപാസിക്കുകയും അവസാനം കരിങ്കുട്ടി പ്രത്യക്ഷപ്പെട്ട് പറയന് ഒടിമരുന്ന് ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുകയും ചെയ്തു.
ഗർഭണിയായ സ്ത്രികളെ ബോധരഹിതയാക്കി ,വയറുകീറി ആ പൂർണ്ണ വളർച്ചയെത്താത്ത ഭ്രൂണത്തെ ശ്വാസം മുട്ടിച്ച് കൊന്ന് മൺകലത്തിലിട്ട് തിളപ്പിക്കും.മാംസം വെള്ളിത്തിലലിഞ്ഞ് കുഴമ്പ് പരുവത്തിലാകുന്നതു വരെ അടുപ്പിൽ തീയുടെ
ശക്തികൂട്ടിക്കൊണ്ടിരിക്കും. കുറുകിയാ മാംസത്തിൽ നൂറ്റിയൊന്ന് പച്ചയില മരുന്നുകൾ ചേർത്ത് ഉണ്ടാക്കുന്നതാണ് ഒടിമരുന്ന്.
രാത്രിയിൽ നഗ്നനായി നിന്ന് ചെവിയുടെ പിൻഭാഗങ്ങളിൽ ആ മരുന്ന് തേച്ച് പിടിപ്പിച്ചാൽ മനസിൽ ആഗ്രഹിച്ച മൃഗത്തിന്റെ രൂപത്തിൽ മനുഷ്യനു പരിണാമം ചെയ്യാൻ സാധിക്കും. കാളയായും, ചെന്നായായും മാറുന്ന ഒടിയന്റെ കണ്ണുകൾ ഇരുട്ടിന്റെ ഭയാനകതയിൽ മാത്രം കാണാൻ കഴിയും.
രാത്രികാലങ്ങളിൽ പറയന്റെ ഒടിവേലകൾ ദർശിക്കുന്നവർക്ക് ജീവനാശം സുനിശ്ചിതമാണെന്ന് പറയപ്പെടുന്നു. ആ ഒടിമരുന്നു ഉപയോഗിച്ച് ഭാര്യയെ ഉപദ്രവിച്ച നമ്പൂതിരിയെ പറയൻ കൊലപ്പെടുത്തി.......
രാത്രികാലങ്ങളിൽ പറയന്റെ ഒടിവേലകൾ ദർശിക്കുന്നവർക്ക് ജീവനാശം സുനിശ്ചിതമാണെന്ന് പറയപ്പെടുന്നു. ആ ഒടിമരുന്നു ഉപയോഗിച്ച് ഭാര്യയെ ഉപദ്രവിച്ച നമ്പൂതിരിയെ പറയൻ കൊലപ്പെടുത്തി.......
അന്ന് മുത്തശ്ശി പറഞ്ഞ കഥ കേട്ട് രാത്രി പല പ്രവശ്യം ഞെട്ടി കരിഞ്ഞിട്ടുണ്ട്. വളർന്ന് വലുതായപ്പോൾ എല്ലാം കെട്ടുകഥകൾ മാത്രമാണെന്ന് കരുതി ചിരിച്ച് തള്ളി,പക്ഷേ ഇന്ന് എന്തോ അതെല്ലാം വെറും കഥകളായി മാത്രം ചിന്തിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.
ആ പറയന്മാർ പണ്ടുകാലങ്ങളിൽ താമസിച്ചിരുന്ന വീട് അടുക്കാൻ കുറച്ച് മിനിറ്റുകൾ നടന്നാൽ മതി.
ആ തിരച്ചറിവ് അവന്റെ മനസ്സിനെ കൂടുതൽ ദുർബലനാക്കി.
മനസ്സിൽ നിന്നും ശരീരമാസകലം ആ ഭയം പടർന്നു കയറി.
ആ പറയന്മാർ പണ്ടുകാലങ്ങളിൽ താമസിച്ചിരുന്ന വീട് അടുക്കാൻ കുറച്ച് മിനിറ്റുകൾ നടന്നാൽ മതി.
ആ തിരച്ചറിവ് അവന്റെ മനസ്സിനെ കൂടുതൽ ദുർബലനാക്കി.
മനസ്സിൽ നിന്നും ശരീരമാസകലം ആ ഭയം പടർന്നു കയറി.
കരിമ്പനകളിൽ കാറ്റ് പിടിക്കുന്ന ശബ്ദം കാതുകളിലേയ്ക്ക് ഇരച്ച് കയറി. പെട്ടെന്നായിരുന്നു ശൂന്യതയിൽ നിന്ന് കണ്ണുകൾ ചൂഴ്ന്നെടുക്കാൻ വരുന്ന പരുന്തിൻ കാലുകൾ അവൻ കണ്ടത്!!!അവന്റെ നേർക്ക് പാഞ്ഞടുത്ത ആ ശവം തീനിപക്ഷിക്കു നേരെ ചൂട്ട് ആഞ്ഞ് വീശി. അന്തരീക്ഷത്തിൽ ആ ചൂട്ട് കറങ്ങി തിരഞ്ഞതല്ലാതെ അവിടെ മറ്റൊന്നും ഉണ്ടായിരുന്നില്ല. 'ഭയത്തിനടിമപ്പെട്ട മനസ്സും , കണ്ണുകളും തന്നെ വഞ്ചിച്ചിരിക്കുന്നു. അവൻ പിറുപിറുത്തു, കൊണ്ട് നടത്തം തുടർന്നു. ചൂട്ട് എരിഞ്ഞ് തീരാറായി ഇനി ഒരഞ്ച് മിനിറ്റ് കൂടി കത്തും,അതിന് മുമ്പ് ഒടിയൻ വീട് കടന്ന്
കുടുബക്ഷേത്രത്തിന്റെ വാതിക്കലെത്തിയാൽ രക്ഷപ്പെട്ടു.
കുടുബക്ഷേത്രത്തിന്റെ വാതിക്കലെത്തിയാൽ രക്ഷപ്പെട്ടു.
ഇരുട്ടിന്റെ ഭയനകതയിലും
അതിർശ്യമായ ഏതോ പൈശാചിക ശക്തിയുടെ സാമീപ്യം അവൻ തിരിച്ചറിഞ്ഞു.
നടത്തം നിർത്തി തിരിഞ്ഞു നോക്കി.
പെട്ടെന്നാണ് തന്നെ പിൻതുടർന്നു കൊണ്ടിരിക്കുന്ന പുക വമിക്കുന്ന ആ രണ്ടു തീക്ഷണമായ കണ്ണുകൾ അവൻ കണ്ടത്!!!
കൈയിലുണ്ടായിരുന്ന ചൂട്ട് ആരോ ഊതിക്കെടുത്തിയപ്പോലെ പെട്ടെന്ന് അണഞ്ഞു. വലിയ ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ തൊണ്ടയിൽ കുരുങ്ങിയ ആ ശബ്ദവീചികൾ പുറത്തേയ്ക്ക് വന്നില്ല.
അതിർശ്യമായ ഏതോ പൈശാചിക ശക്തിയുടെ സാമീപ്യം അവൻ തിരിച്ചറിഞ്ഞു.
നടത്തം നിർത്തി തിരിഞ്ഞു നോക്കി.
പെട്ടെന്നാണ് തന്നെ പിൻതുടർന്നു കൊണ്ടിരിക്കുന്ന പുക വമിക്കുന്ന ആ രണ്ടു തീക്ഷണമായ കണ്ണുകൾ അവൻ കണ്ടത്!!!
കൈയിലുണ്ടായിരുന്ന ചൂട്ട് ആരോ ഊതിക്കെടുത്തിയപ്പോലെ പെട്ടെന്ന് അണഞ്ഞു. വലിയ ഉച്ചത്തിൽ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ തൊണ്ടയിൽ കുരുങ്ങിയ ആ ശബ്ദവീചികൾ പുറത്തേയ്ക്ക് വന്നില്ല.
കാലുകൾ കുതിരയെപ്പോലെ പായുകയാണ്. ഒടുന്ന ഓട്ടത്തിൽ ആ ഒടിയൻ വീടിന്റെ ഭാഗത്തേയ്ക്ക് കണ്ണുകൾ പായിച്ചു. 'അവിടുത്തെ കാഴ്ചകൾ അവനിലുണ്ടായിരുന്ന ഭയത്തെ പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ പോന്നവയായിരുന്നു.....
ഒരു നിമിഷം മാത്രം നോക്കാൻ കഴിഞ്ഞുള്ളു ഉടൻ കണ്ണുകൾ പിൻവലിച്ച് ഓട്ടം തുടർന്നു. ആ ഓട്ടം ചെന്ന് അവസാനിച്ചത് അവന്റെ വീട്ടുമുറ്റത്തായിരുന്നു .
കതകിൽ ആഞ്ഞു തട്ടി അമ്മ വന്നു കതക് തുറന്നതും.
വെട്ടിയിട്ട വാഴപ്പിണ്ടി കണക്ക് അവൻ തളർന്നവീണതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം മാത്രം നോക്കാൻ കഴിഞ്ഞുള്ളു ഉടൻ കണ്ണുകൾ പിൻവലിച്ച് ഓട്ടം തുടർന്നു. ആ ഓട്ടം ചെന്ന് അവസാനിച്ചത് അവന്റെ വീട്ടുമുറ്റത്തായിരുന്നു .
കതകിൽ ആഞ്ഞു തട്ടി അമ്മ വന്നു കതക് തുറന്നതും.
വെട്ടിയിട്ട വാഴപ്പിണ്ടി കണക്ക് അവൻ തളർന്നവീണതും ഒരുമിച്ചായിരുന്നു.
ബോധം തെളിഞ്ഞ് അവൻ ചുറ്റുപാടും നോക്കി വീട്ടുകാരുടെ മുഖത്ത് മുഴുവൻ അങ്കലാപ്പും പരിഭ്രമവും നിറഞ്ഞുനിന്നു.
ബോധക്ഷയം സംഭവിച്ചതിന്റെ കാരണമറിയാൻ ആരൊക്കയോ തിരക്ക് കൂട്ടി.അവൻ അവരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അവന്റെ മനസ്സുമുഴുവൻ ആ ഒടിയൻ വീടിനകത്തായിരുന്നു.
ബോധക്ഷയം സംഭവിച്ചതിന്റെ കാരണമറിയാൻ ആരൊക്കയോ തിരക്ക് കൂട്ടി.അവൻ അവരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അവന്റെ മനസ്സുമുഴുവൻ ആ ഒടിയൻ വീടിനകത്തായിരുന്നു.
എന്തായിരുന്നത്? കാളയോ, ചെന്നായോ ഏതാണെന്ന് തിരിച്ചറിയാനാവാത്ത ഒരു മൃഗത്തിന്റെ ചുവന്നു തുടുത്ത കണ്ണുകൾ തന്നെ പകയോട് നോക്കുന്നു. പെട്ടെന്നായിരുന്നു അത് സംഭവിച്ചത് ആനയോളം വലുപ്പം പൂണ്ട ആ ജന്തു തനിക്ക് നേരെ പാഞ്ഞടുത്തു.
അരയിൽ കെട്ടിയിരുന്ന ചെമ്പ് തകിട് വിറകൊണ്ടു. മനസിലിരുന്ന് ആരോ വിളിച്ച് പറഞ്ഞു ' അപകടം' ഭീതി കൊണ്ട്
വിറങ്ങലിച്ചു നിന്ന കാലുകൾ ആരുടെയോ ആജ്ഞ കേട്ട് ചലിച്ച് തുടങ്ങി.
അരയിൽ കെട്ടിയിരുന്ന ചെമ്പ് തകിട് വിറകൊണ്ടു. മനസിലിരുന്ന് ആരോ വിളിച്ച് പറഞ്ഞു ' അപകടം' ഭീതി കൊണ്ട്
വിറങ്ങലിച്ചു നിന്ന കാലുകൾ ആരുടെയോ ആജ്ഞ കേട്ട് ചലിച്ച് തുടങ്ങി.
ജീവിതത്തിനും , മരണത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെ ഓടുകയായിരുന്നു. കുടുംബക്ഷേത്രത്തിന്റെ അകത്തു കടന്നിട്ടുപ്പോലും തിരഞ്ഞു നോക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. നാളെ പകൽ വെളിച്ചത്തിൽ ആ ഒടിയൻ വീടിനകത്ത് കയറണം എന്ന ചിന്തയോട് ഉറങ്ങാൻ കിടന്നു. അസുഖകരമായ ഓർമ്മകളെ ഇരുട്ടിൽ മേയാൻ വിട്ട്, അശാന്തമായൊരു ഉറക്കത്തിലേയ്ക്ക് അവന്റെ മനസ്സ് വഴുതി വീണു.
കാറ്റ് വീശുകയായിരുന്നു പാല പൂവിന്റെ മണമുള്ള കാറ്റ്. വർഷങ്ങളായി അടഞ്ഞുകിടന്ന ആ ഒടിയൻ വീടിന്റെ വാതിൽ തള്ളി തുറന്ന് അവൻ അകത്ത് കയറി. മാറാലകൾ പിടിച്ചു കിടന്ന മുറികളിൽ നിന്നും കടവാവലുകൾ പറന്നകന്നു ,കരിമ്പൂച്ച മുരണ്ടുകൊണ്ട് വെളിയിലേയ്ക്ക്ചാടി.
മുറിമുഴുവൻ അരിച്ച് പെറുക്കി പേടിപെടുത്തുന്ന ഒരു ജന്തുവിനെയും അവിടെ കണ്ടില്ല. ഇന്നലെ രാത്രി ഭയത്തിനടിമ്മപ്പെട്ടതുകൊണ്ടാവാം തനിക്ക് അങ്ങനെയൊക്കെ തോന്നിയത്. അവൻ ആശ്വാസിച്ചു. നടത്തം ചെന്ന് നിന്നത് അടുക്കളയിലായിരുന്നു. വർഷങ്ങളായി അടഞ്ഞു കിടന്ന വീടിന്റെ അടുപ്പിൽ മൺകലം ഇരിക്കുന്നതു കണ്ട് കൗതുകത്തോട് അതിനകത്തേയ്ക്ക് നോക്കി ' ദൈവമേ, അവൻ നിലവിളിച്ചു.
പൊക്കിൾകൊടിപ്പോലും മുറിഞ്ഞു പോകാത്ത ഒരു പിഞ്ച് കുഞ്ഞിന്റെ ഭ്രൂണം
ആ മൺകലത്തിൽ കിടന്നഴുകി നാറാൻ
തുടങ്ങിയിരുന്നു.
അവനിൽ ഭയത്തിന്റെ വിത്തുകൾ വീണ് മുളച്ച് തുടങ്ങി. ആ നശിച്ച വീട്ടിൽ നിന്നും എത്രയും വേഗം പുറത്തു കടക്കണം എന്ന ചിന്തയോട് അടുക്കള വാതിൽ പിടിച്ച് ആഞ്ഞ് വലിച്ചു. തുറക്കുന്നില്ല താൻ അകത്തേയ്ക്ക് വരുമ്പോൾ തുറന്നിട്ടു വന്ന വാതിൽ എങ്ങനെ അടഞ്ഞു. അവൻ നിസാഹായനായി നോക്കി നിൽക്കെ പുറത്ത് ഇരുട്ട് പടർന്ന് തുടങ്ങി.അവൻ ഉച്ചത്തിൽ നിലവിളിച്ചു. ആ ശബ്ദം കേട്ട് ആ വീടിന്റെ മുൻവാതിലുകളും അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടു.
മുറിമുഴുവൻ അരിച്ച് പെറുക്കി പേടിപെടുത്തുന്ന ഒരു ജന്തുവിനെയും അവിടെ കണ്ടില്ല. ഇന്നലെ രാത്രി ഭയത്തിനടിമ്മപ്പെട്ടതുകൊണ്ടാവാം തനിക്ക് അങ്ങനെയൊക്കെ തോന്നിയത്. അവൻ ആശ്വാസിച്ചു. നടത്തം ചെന്ന് നിന്നത് അടുക്കളയിലായിരുന്നു. വർഷങ്ങളായി അടഞ്ഞു കിടന്ന വീടിന്റെ അടുപ്പിൽ മൺകലം ഇരിക്കുന്നതു കണ്ട് കൗതുകത്തോട് അതിനകത്തേയ്ക്ക് നോക്കി ' ദൈവമേ, അവൻ നിലവിളിച്ചു.
പൊക്കിൾകൊടിപ്പോലും മുറിഞ്ഞു പോകാത്ത ഒരു പിഞ്ച് കുഞ്ഞിന്റെ ഭ്രൂണം
ആ മൺകലത്തിൽ കിടന്നഴുകി നാറാൻ
തുടങ്ങിയിരുന്നു.
അവനിൽ ഭയത്തിന്റെ വിത്തുകൾ വീണ് മുളച്ച് തുടങ്ങി. ആ നശിച്ച വീട്ടിൽ നിന്നും എത്രയും വേഗം പുറത്തു കടക്കണം എന്ന ചിന്തയോട് അടുക്കള വാതിൽ പിടിച്ച് ആഞ്ഞ് വലിച്ചു. തുറക്കുന്നില്ല താൻ അകത്തേയ്ക്ക് വരുമ്പോൾ തുറന്നിട്ടു വന്ന വാതിൽ എങ്ങനെ അടഞ്ഞു. അവൻ നിസാഹായനായി നോക്കി നിൽക്കെ പുറത്ത് ഇരുട്ട് പടർന്ന് തുടങ്ങി.അവൻ ഉച്ചത്തിൽ നിലവിളിച്ചു. ആ ശബ്ദം കേട്ട് ആ വീടിന്റെ മുൻവാതിലുകളും അവന്റെ മുന്നിൽ കൊട്ടിയടക്കപ്പെട്ടു.
ആ വീടിന്റെ മച്ചിനു മുകളിൽ സൂര്യന്റെ വെള്ളിവെളിച്ചം കണ്ട് ഭയന്നിരുന്ന അരൂപിയായ ആ പൈശാചിക ശക്തി, രാത്രിയായതോടെ ഏതോ മൃഗരൂപം പൂണ്ട് ധൂമിക വമിക്കുന്ന ചുവന്ന കണ്ണുകളുമായി അവനു നേരെനടന്നടുത്തുകൊണ്ടിരുന്നു...........
************************
മനു എണ്ണപ്പാടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക