Slider

പെൺകുട്ടി

0

കണ്ണുകൾ ഇറുകെ അടച്ചു കിടന്നിട്ടും അവൾക്കു ഉറക്കം വന്നില്ല. ഇനി വിടർന്നു വരുന്ന പ്രഭാതം അവളുടെ ജീവിതത്തിന്റെ പുതു വസന്തവും പേറിയാണ് വരുന്നത്. പതിനേഴു വർഷങ്ങൾ കാത്തിരുന്നിട്ടും അമ്മയാകാൻ കഴിയാത്ത അവൾക്കു അമൂല്യമായ ആ നിധി നാളെ കിട്ടുകയാണ്.. തന്നെ ''അമ്മ' എന്നു വിളിക്കാൻ ഒരു കുഞ്ഞ്. !
തന്റെ സുഹൃത്തു ഡോ:നിശയുടെ പരിചയത്തിൽ നിന്നും ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവളും പ്രദീപും തീരുമാനിച്ചു. ജീവിതത്തിൽ, അധ്യാപികയായി ഓരോ കോളേജിൽ നിന്നും മാറി മാറി പോകുമ്പോഴും അവൾക്കു മാതൃത്വം അന്യമായി നിന്നു . അപ്പോഴും ബാങ്ക്‌ മാനേജറായി പ്രദീപ് അവൾക്കു ഇന്നും കൂട്ടായി നിൽക്കുന്നു.
"താൻ ഇതുവരെ ഉറങ്ങിയില്ലേ ആരതി ?"
എഴുതിക്കൊണ്ടിരുന്ന ഡയറി മടക്കിവച്ചു പ്രദീപ് ചോദിച്ചു. "എനിക്കു ഉറക്കം വരുന്നില്ല മാഷേ... " അവൾ ഒന്നു പുഞ്ചിരിച്ചു.
"മാഷേ.... നമുക്കു ആ കുഞ്ഞിനെ 'ദേവൂട്ടി 'എന്നു വിളിക്കണം. " "അതിനെന്താ !അതാണോ താൻ ഇത്രയും സമയം ഓർത്തേ ?"
അവൾ അയൽക്കരികിൽ വന്നിരുന്നു. "അല്ല, മാഷേ നമ്മുടെ ദേവൂട്ടിയെപ്പറ്റി ഒരു വിവരവുമില്ലല്ലോ ?അവൾ ചിലപ്പോൾ പത്താം ക്ലാസ്സിൽ എങ്കിലും ആയികാണും.... "
"അതെ ആരതി, ദേവൂട്ടി ഇപ്പൊ വലിയ കുട്ടിയായി കാണും. അവിടെന്നു പോയതിൽ പിന്നെ ഫോൺ വിളിയൊക്കെ പയ്യെ ഇല്ലാതായി ... തിരക്കുകൾ !"
"ഇപ്പൊ ആ നമ്പർ നിലവിലെ ഇല്ലാല്ലോ ?'ദേവൂട്ടി' നമുക്കു പിറക്കാതെ പോയ കുട്ടിയ... ഈ കുഞ്ഞിനെ 'ദേവൂട്ടി 'എന്നുത്തന്നെ പേരിടണം. "
"ശരി താൻ ഉറങ്ങിക്കോളൂ.... "
ദേവൂട്ടി !വർഷങ്ങൾക്കു മുൻപ് ആരതിക്കു ട്രാൻസ്ഫർ കിട്ടി കട്ടപ്പനയിൽ ജോലി നോക്കുമ്പോൾ വീടിനടുത്തായി താമസിച്ച കുട്ടി. അന്നു അവൾക്കു ഏകദേശം ആറു വയസ്സു കാണും. അമ്മ, അവൾക്കു രണ്ടു വയസ്സുള്ളപ്പോഴേക്കും മരണം കാൻസർ എന്ന സത്വത്താൽ കൊണ്ടുപോയി. ഒരുകൂട്ടം പാവകളുമായി വർഷങ്ങളിൽ പലപ്പോഴായി വിദേശത്തുനിന്നു എത്തുന്ന അച്ഛൻ . പിന്നെ ഏക ആശ്രയം അവളുടെ അച്ചാമ്മ ആയിരുന്നു. 'ടീച്ചർ അമ്മേ ' എന്നു വിളിച്ചു ആരതിയെ ചുറ്റിപ്പറ്റി നിന്നു ഒരുപാടു സംസാരിക്കുന്ന, ആരതിയോടൊപ്പം കളിക്കുന്ന, ഒരു പ്രകാശം പരത്തുന്ന പെൺകുട്ടിയായിരുന്നു ദേവൂട്ടി .വല്ലപ്പോഴുമാണ് അവളുടെ അച്ഛൻ വരുന്നെങ്കിലും,അതു അവൾക്കൊരു ഉൽസവംപോലെയായിരുന്നു . അച്ഛൻ വന്നാൽ അവള്കുയാരെയും വേണ്ടാതാകും. ആ അച്ഛന്റെയും മകളുടെയും സ്നേഹത്തിന്റെയും പരിഭവങ്ങളുടെയും താലോലിക്കലിന്റെയും ലോകത്തു അന്യരായി മകളില്ലാത്തതിന്റെ മനസിനുളിലെ വേദനകളെ കടിച്ചുപിടിച്ചു പ്രദീപും ആരതിയും നോക്കിനിൽക്കാറുണ്ടാരണ്ടരുന്നു.അച്ഛൻ പോകുമ്പോൾ നിറക്കണ്ണൂകളോടെ തന്റെ പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു മെല്ലെ മെല്ലെ അവൾ ആരതിയുടെ അടുത്തു പരുങ്ങിവന്നുനിൽക്കും.'ഇനി ഞാൻ ഒറ്റയ്ക്കാണ് ടീച്ചർ അമ്മേ ' എന്നു ആ കുഞ്ഞു മനസു പറയാതെ വായിച്ചെടുക്കാൻ ആരതിക്കു കഴിയുമായിരുന്നു. ദേവൂട്ടി ഉള്ളപ്പോൾ അവർക്കു മക്കൾ ഇല്ലെയെന്ന യാഥാർഥ്യം അവർ മറന്നിരുന്നു. നീല മിഴികൾ ഉള്ള അവളുടെ പൊട്ടിച്ചിരിയും കുസൃതികളും അവരുടെ ജീവിതത്തിന്റെ ക്യാൻവാസിൽ നിറംപിടിപ്പിച്ച ചിത്രങ്ങളായി മാറി. മൂന്നു വർഷങ്ങൾ മാത്രം അവിടെ നിന്നിട്ടുള്ളുവെങ്കിലും ജീവിതത്തിൽ ഓമനിച്ചു കൊണ്ടു നടന്ന ദേവൂട്ടിയെ മറക്കാൻ അവർക്കായില്ല.
'ദയ' ഹോസ്പിറ്റലിനു മുന്നിൽ കാർ ചെന്ന് നിന്നപ്പോൾ ആരതിയുടെ മനസ്സിൽ പ്രതീക്ഷയുടെ മന്ദഹാസം വിടർന്നു . ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ അഞ്ചു മാസമുള്ള കുട്ടി അവർക്കു സ്വന്തമാകുകയാണ്. തന്നെ 'അമ്മ 'എന്നു വിളിക്കാൻ.... തന്നോട് ചേർന്നു കിടക്കാൻ.....
മതിവരുവോളം താലോലിക്കാൻ....
എപ്പോഴും സ്നേഹിക്കാൻ...... എല്ലാത്തിലുമുപരി തന്റെ ജീവിതത്തിനു അർത്ഥമേകാൻ അവൾ വരുകയാണ്.അവർ നേരെ ഡോ :നിശയുടെ അടുത്തേയ്ക്കു ചെന്നു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടാലോ ?ആക്ച്വലി, ആ കുഞ്ഞിന്റെ അമ്മ ഒരു മെന്റൽ പേഷ്യയെന്റണ്. ജീവിതത്തിൽ ഒരിക്കലും ആ കുഞ്ഞിനെ അവൾക്കു അംഗീകരിക്കാൻ പറ്റില്ല.അപ്പോൾ നമുക്കു മുന്നോട്ടു പോകാലോ "
ആരതിയുടെ കണ്ണുകൾ അപ്പോഴും പരതിയത് കുഞ്ഞിനെയാണ്. ഒരു സ്റ്റാഫ് നേഴ്സ് കുഞ്ഞുമായി വന്നു. അവൾ മിഴികൾ ഇറുകെ അടച്ചു ഉറങ്ങുകയാണ്. ആരതി ആ കുഞ്ഞിനേ വാരിയെടുത്തു. മൂർത്താവിൽ ചുംബിച്ചു. ഈറൻ മിഴികളോടെ അവൾ പ്രദീപിനെ നോക്കി പുഞ്ചിരിച്ചു.അയാൾ കുഞ്ഞിന്റെ കൈകൾ ചേർത്തു ചുംബിച്ചു. ആരതി ചോദിച്ചു "ഈ കുഞ്ഞിന്റെ അച്ഛൻ ?"
നിശ ഒന്നു പുഞ്ചിരിച്ചു. "അച്ഛൻ വരില്ല "
ആരതി ആകാംഷയോടെ ചോദിച്ചു "അപ്പോൾ ചതിച്ചതാണോ ?"
നിശ കുറച്ചു നേരം മൗനമായി നിന്നു എന്നിട്ടു തുടർന്നു "രക്ഷകനാകേണ്ടിയിരുന്ന ആൾ പച്ച മാംസമായി മാത്രം ആ പെൺകുട്ടിയെ കണ്ടു. പതിനാലു വയസുള്ള തന്റെ ചോരയിൽ പിറന്ന മകളെ അയാൾ............... "
ബാക്കി തുടരാൻ നിശയ്ക്കു കഴിഞ്ഞില്ല. അവളുടെ ശബ്‍ദം ഇടറി. നിശ മെല്ലെ വരാന്തയിലേക്ക് നടന്നു. കൂടെ ആരതിയും പ്രദീപും.ഏറെ നേരെത്തിന്റെ മൗനത്തിനു ശേഷം നിശ പറഞ്ഞു.
"ആറു മാസത്തിനു മുൻപു ആ പതിനാലു വയസുള്ള പെൺകുട്ടിയെ സാമൂഹ്യ പ്രവർത്തകർ ഇവിടെ എത്തിച്ചു. അപ്പോഴേക്കും അവൾ വിഷാദ രോഗത്തിന്റെ നടുവിൽ ആയിരുന്നു. ആ കുഞ്ഞുകുട്ടിക്കു എന്തറിയാൻ ?അവൾക്കു ഈ കുഞ്ഞിനെ കാണുന്നതേ ഭയമാണ്..... !!!"
നിശ അവരെയും കൊണ്ടു ഒരു മുറിയിലേക്ക് കയറി.ജനലിനരികിൽ വീണു കിടക്കുന്ന മഴത്തുളിയെ തട്ടിമാറ്റി പാറിപ്പറന്ന മുടിയുമായി ഒരു പെൺകുട്ടി.
"ഇതാണ് ആ പെൺകുട്ടി.. !മറ്റുകുട്ടികളെപോലെ ഓടിച്ചാടി നടക്കേണ്ട ഇവൾ ഒരു ജീവ ശവംപോലെ ഈ മെന്റൽ ഹോസ്പിറ്റലിലെ പേഷ്യന്റ് ആണ്. ഇനി ഒരിക്കലും ഈ യാഥാർഥ്യ ലോകത്തേക്ക് തിരിച്ചു വരില്ലയെന്ന എനിക്കു തോന്നുന്നേ ?വന്നിട്ടും എന്തിനാ അവളുടേ ആ ലോകത്തിൽ അവൾ ജീവികട്ടെ. തിരികെ വന്നാൽ ആത്മഹത്യയെന്ന ഓപ്ഷനെ അവൾക്കു കാണുകയുള്ളു. "
ആരതി ഒന്നും പറയാതെ ജനലിനരികിൽ ചെന്നു. ആ പെൺകുട്ടിയുടെ മുഖം അവൾ കണ്ടു. വിദൂരതയിൽ തന്റെ നീല മിഴികളുമായിനിൽക്കുന്ന പെൺകുട്ടി. പൊട്ടിച്ചിരിച്ചു അവൾക്കരികിൽ 'ടീച്ചർ അമ്മേ 'എന്നു വിളിച്ചു നടന്ന അവളുടെ ദേവൂട്ടി. ആരതിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.അവൾ അവളുടെ പാറി പറന്നു കിടക്കുന്ന മുടിയിഴകൾ തഴുകി. ആരതി അവളെ ഇറുകെ കെട്ടിപിടിച്ചു. കരഞ്ഞുകൊണ്ടവൾ ശബ്‌ദം ഇടറി വിളിച്ചു. "മോളേ............. ദേവൂട്ടി............ !"
രേഷ്മ എസ്‌ .ദേവൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo