എൽ. പി കഴിഞ്ഞപ്പോൾ നഗരത്തിലെ ഒരു വലിയ സ്ക്കൂളിലാണ് അച്ഛൻ എന്നെ ചേർത്തിയത്. അവിടെ പോയപ്പോഴാണ് ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കൽ എന്ന പരിപാടി ഞാൻ ആദ്യമായി കണ്ടത്. എല്ലാ കുട്ടികളുടേയും ,
ടീച്ചറിന്റെയും പേര് എഴുതി ഇടും. അതിൽ നിന്നാണ് എടുക്കുക. ടീച്ചർക്ക് തന്റെ പേര് കിട്ടാൻ മിക്ക കുട്ടികളും ആഗ്രഹിച്ചിട്ടുണ്ടാകും .
ടീച്ചറാകുമ്പോൾ നല്ല ഗിഫ്റ്റ് ഉറപ്പാണല്ലോ .
ഗിഫ്റ്റ് കൊടുക്കുമ്പോഴേ ആർക്കാണ് എന്നുള്ളത് അറിയാൻ പാടൂ എന്നൊക്കെയുണ്ട് . പക്ഷെ കുട്ടികൾ അല്ലേ. രഹസ്യം ചിലപ്പോഴെക്കെ പറഞ്ഞു പോകും.എന്നെ കിട്ടിയത് ക്ലാസ്സിലെ
ഒരു പണക്കാരി കുട്ടിയ്ക്കാണ് .ആ കുട്ടിയുടെ അടുത്തിരിക്കുന്ന എന്റെ കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത്. എനിക്കു കിട്ടിയത് ക്ലാസ്സിലെ എന്നെപ്പോലെത്തന്നെയുള്ള ഒരു സാധാരണ കുട്ടിയെയാണ്.എന്റെ ഓർമ്മയിൽ എനിക്ക് ആദ്യമായി കിട്ടുന്ന ക്രിസ്തുമസ് ഗിഫ്റ്റ് .അതും ക്ലാസ്സിലെ പണച്ചാക്ക്. ഹൊ എനിക്കു ഉറങ്ങാൻ വരെ കഴിഞ്ഞില്ല. എന്റെ അച്ഛൻ ഗവൺമെൻറ് ജോലിക്കാരനായിരുന്നു പക്ഷെ
പ്രാരബ്ധമെല്ലാം കഴിഞ്ഞ് ചിലവും കഴിഞ്ഞ്
മാസ പകുതിയാകുമ്പോഴേക്കും അച്ഛന്റെ
കൈയിലെ പൈസ കാലിയാകും. അതറിയാവുന്ന ഞാൻ ,ചില്ലറത്തുട്ടുകൾ ഇട്ടു വച്ചിരുന്ന എന്റെ കുടുക്ക പൊട്ടിച്ചു. അന്ന് 32 രൂപ കിട്ടിയുള്ളൂ .
അന്ന് അത് അത്ര ചെറിയ തുകയല്ലാട്ടോ. അച്ഛൻ അച്ഛന്റെ കൈയിൽ പൈസയുണ്ട് ,നിന്റെ പൈസ വേണ്ട എന്ന് എന്നു പറഞ്ഞെങ്കിലും, ഞാൻ സൂക്ഷിച്ചു വച്ച പൈസ കൊണ്ട് കൂട്ടുകാരിക്ക് ഗിഫ്റ്റ് ,അതൊരു സന്തോഷമായിരുന്നു. അങ്ങനെ ഞാനും അച്ഛനും കൂടി ഗിഫ്റ്റ് വാങ്ങാൻ പോയി.എന്റെ പൈസയിലൂടെ കുറച്ചു കൂടി കൂട്ടി മോശമല്ലാത്ത ഒരു ഗിഫ്റ്റ് തന്നെ അച്ഛൻ വാങ്ങിത്തന്നു. അങ്ങനെ ക്രിസ്തുമസ് സെലിബ്രേഷൻ വന്നു. അന്നാണ് ഗിഫ്റ്റ് കൈമാറുക. റോസ് ഉടുപ്പിട്ട് മാലാഖയെപ്പോലെ വന്ന ആ കുട്ടിയുടെ കൈയിലെ മനോഹരമായ ഗിഫ്റ്റ് ബോക്സ് എനിക്കുള്ളതാണല്ലോ എന്നറിയാമായിരുന്ന എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഗിഫ്റ്റ് കൈമാറ്റം നടന്നു.
വീട്ടിൽ പോയി തുറന്നു നോക്കിയാൽ മതിയെന്ന് ആ കുട്ടി പറഞ്ഞപ്പോൾ എന്റെ ഹൃദയഭാരം കൂടി. ഞാനും ,ഞാൻ വാങ്ങിയ ഗിഫ്റ്റ് എനിക്കു കിട്ടിയ ക്രിസ്തുമസ് ഫ്രണ്ടിന് കൊടുത്തു. കൂട്ടുകാർ മിക്കവരും ഗിഫ്റ്റ് തുറന്നു കാണിച്ചു തന്നെങ്കിലും ഞാൽ നിധിപ്പെട്ടി സൂക്ഷിക്കുന്ന പോലെ എന്റെ ഗിഫ്റ്റ് ബാഗിൽ ദദ്രമായി സൂക്ഷിച്ചു. ഗിഫ്റ്റ് പിന്നീട് കാണിക്കാം എന്ന് കൂട്ടുകാരോട് പറഞ്ഞു. ഞാൻ കൊടുത്ത ഗിഫ്റ്റ് ആ കുട്ടി തുറന്ന് കൂട്ടുകാരെ കാണിക്കുന്നതും ,അവർ നോക്കുന്നതും നന്നായി എന്ന് പറയുന്നതും കണ്ട് എനിക്ക് സന്തോഷമായി.അവൾ എന്നോട് വന്ന് ഗിഫ്റ്റ് വളരെ ഇഷ്ടായി എന്നു പറഞ്ഞു .അതു കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം ഏറെയായിരുന്നു .ഞാൻ തുറക്കാൻ പറ്റാത്ത ഗിഫ്റ്റ് പേക്കറ്റുമായി വീടെത്താൻ കാത്തിരുന്നു.അങ്ങനെ വീട്ടിലെത്തിയതേ റൂമിൽ ഓടി കേറി ഞാൻ ഗിഫ്റ്റ് തുറന്നു. മനോഹരമായ ആ ഗിഫ്റ്റ് പേപ്പർ നശിപ്പിക്കാതിരിക്കാൻ വളരെ പാടുപെട്ടാണ് തുറന്നത്.പേപ്പറിൽ ഉണ്ടാക്കിയ ഒരു ക്രിസ്തുമസ് കാർഡും, ഉപയോഗിച്ച ഒരു നെയിൽ പോളിഷും ,ഒരു പേക്കറ്റ് പൊട്ടും. പ്രതീക്ഷകൾ അധികമായതുകൊണ്ടാവും ,ഇത് കണ്ടപ്പോൾ പെട്ടെന്ന് കണ്ണു നിറഞ്ഞു. ഒൻപതു വയസ്സിലെ പക്വത ആയതു കൊണ്ടാവാം ,സങ്കടം മാറാൻ കുറെ സമയം എടുത്തു. കൂട്ടുകാരുടെ ഗിഫ്റ്റുകളും ,എന്റെ പൊട്ടിയ കാശു കുടുക്കയും, ഞാൻ കൊടുത്ത ഗിഫ്റ്റും എല്ലാം ഓർമ്മിച്ചപ്പോൾ സങ്കടം ഇരട്ടിയായി. ഗിഫ്റ്റ് വീട്ടിൽ കാണിക്കാൻ തന്നെ മടിയായി .എല്ലാവരോടും ഞാൻ കിട്ടാൻ പോണ ഗിഫ്റ്റിനെക്കുറിച്ച് വീമ്പും പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി
കളിയാക്കിക്കൊന്നു. അച്ഛൻ വന്നപ്പോൾ എന്റെ
സങ്കടം അണപൊട്ടി . അച്ഛൻ പറഞ്ഞത് നീ കൂടുതൽ പ്രതീക്ഷിച്ചതുകൊണ്ടാണ് .അല്ലാതെ ആ കുട്ടിയല്ല തെറ്റുകാരി. പിന്നെ നീ നല്ല ഗിഫ്റ്റ് കൊടുത്തത് നിനക്ക് നല്ല ഗിഫ്റ്റു കിട്ടാൻ വേണ്ടിയായിരുന്നോ. ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൂടെ പോയി ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ പറ്റിയിട്ടുണ്ടാകില്ല അതാകും. എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ വിഷമം കുറഞ്ഞു . ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് ക്ലാസ്സിൽ പോയപ്പോൾ ഞാൻ ആ കുട്ടിയുടെ അടുത്തു പോയി എന്റെ നെയിൽ പോളിഷ് ഇട്ട വിരലുകൾ കാണിച്ചു ചിരിച്ചു.
അവളും ചിരിച്ചു.............
പിന്നെയും കുറെ ക്രിസ്തുമസ് കാലം കടന്നു പോയി. ഗിഫ്റ്റുകൾ കിട്ടുകയും ,കൊടുക്കുകയും , ചെയ്തു. പിന്നെ അമിതമായി പ്രതീക്ഷ വയ്ക്കാത്തതും ,പ്രായത്തിന്റെ മാറ്റവും
കൊണ്ടാകാം ,പിന്നെ ഒരിക്കലും സമ്മാനങ്ങൾ കാണുമ്പോൾ സങ്കടം തോന്നിയിട്ടില്ല .
ടീച്ചറിന്റെയും പേര് എഴുതി ഇടും. അതിൽ നിന്നാണ് എടുക്കുക. ടീച്ചർക്ക് തന്റെ പേര് കിട്ടാൻ മിക്ക കുട്ടികളും ആഗ്രഹിച്ചിട്ടുണ്ടാകും .
ടീച്ചറാകുമ്പോൾ നല്ല ഗിഫ്റ്റ് ഉറപ്പാണല്ലോ .
ഗിഫ്റ്റ് കൊടുക്കുമ്പോഴേ ആർക്കാണ് എന്നുള്ളത് അറിയാൻ പാടൂ എന്നൊക്കെയുണ്ട് . പക്ഷെ കുട്ടികൾ അല്ലേ. രഹസ്യം ചിലപ്പോഴെക്കെ പറഞ്ഞു പോകും.എന്നെ കിട്ടിയത് ക്ലാസ്സിലെ
ഒരു പണക്കാരി കുട്ടിയ്ക്കാണ് .ആ കുട്ടിയുടെ അടുത്തിരിക്കുന്ന എന്റെ കൂട്ടുകാരി പറഞ്ഞാണ് അറിഞ്ഞത്. എനിക്കു കിട്ടിയത് ക്ലാസ്സിലെ എന്നെപ്പോലെത്തന്നെയുള്ള ഒരു സാധാരണ കുട്ടിയെയാണ്.എന്റെ ഓർമ്മയിൽ എനിക്ക് ആദ്യമായി കിട്ടുന്ന ക്രിസ്തുമസ് ഗിഫ്റ്റ് .അതും ക്ലാസ്സിലെ പണച്ചാക്ക്. ഹൊ എനിക്കു ഉറങ്ങാൻ വരെ കഴിഞ്ഞില്ല. എന്റെ അച്ഛൻ ഗവൺമെൻറ് ജോലിക്കാരനായിരുന്നു പക്ഷെ
പ്രാരബ്ധമെല്ലാം കഴിഞ്ഞ് ചിലവും കഴിഞ്ഞ്
മാസ പകുതിയാകുമ്പോഴേക്കും അച്ഛന്റെ
കൈയിലെ പൈസ കാലിയാകും. അതറിയാവുന്ന ഞാൻ ,ചില്ലറത്തുട്ടുകൾ ഇട്ടു വച്ചിരുന്ന എന്റെ കുടുക്ക പൊട്ടിച്ചു. അന്ന് 32 രൂപ കിട്ടിയുള്ളൂ .
അന്ന് അത് അത്ര ചെറിയ തുകയല്ലാട്ടോ. അച്ഛൻ അച്ഛന്റെ കൈയിൽ പൈസയുണ്ട് ,നിന്റെ പൈസ വേണ്ട എന്ന് എന്നു പറഞ്ഞെങ്കിലും, ഞാൻ സൂക്ഷിച്ചു വച്ച പൈസ കൊണ്ട് കൂട്ടുകാരിക്ക് ഗിഫ്റ്റ് ,അതൊരു സന്തോഷമായിരുന്നു. അങ്ങനെ ഞാനും അച്ഛനും കൂടി ഗിഫ്റ്റ് വാങ്ങാൻ പോയി.എന്റെ പൈസയിലൂടെ കുറച്ചു കൂടി കൂട്ടി മോശമല്ലാത്ത ഒരു ഗിഫ്റ്റ് തന്നെ അച്ഛൻ വാങ്ങിത്തന്നു. അങ്ങനെ ക്രിസ്തുമസ് സെലിബ്രേഷൻ വന്നു. അന്നാണ് ഗിഫ്റ്റ് കൈമാറുക. റോസ് ഉടുപ്പിട്ട് മാലാഖയെപ്പോലെ വന്ന ആ കുട്ടിയുടെ കൈയിലെ മനോഹരമായ ഗിഫ്റ്റ് ബോക്സ് എനിക്കുള്ളതാണല്ലോ എന്നറിയാമായിരുന്ന എന്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഗിഫ്റ്റ് കൈമാറ്റം നടന്നു.
വീട്ടിൽ പോയി തുറന്നു നോക്കിയാൽ മതിയെന്ന് ആ കുട്ടി പറഞ്ഞപ്പോൾ എന്റെ ഹൃദയഭാരം കൂടി. ഞാനും ,ഞാൻ വാങ്ങിയ ഗിഫ്റ്റ് എനിക്കു കിട്ടിയ ക്രിസ്തുമസ് ഫ്രണ്ടിന് കൊടുത്തു. കൂട്ടുകാർ മിക്കവരും ഗിഫ്റ്റ് തുറന്നു കാണിച്ചു തന്നെങ്കിലും ഞാൽ നിധിപ്പെട്ടി സൂക്ഷിക്കുന്ന പോലെ എന്റെ ഗിഫ്റ്റ് ബാഗിൽ ദദ്രമായി സൂക്ഷിച്ചു. ഗിഫ്റ്റ് പിന്നീട് കാണിക്കാം എന്ന് കൂട്ടുകാരോട് പറഞ്ഞു. ഞാൻ കൊടുത്ത ഗിഫ്റ്റ് ആ കുട്ടി തുറന്ന് കൂട്ടുകാരെ കാണിക്കുന്നതും ,അവർ നോക്കുന്നതും നന്നായി എന്ന് പറയുന്നതും കണ്ട് എനിക്ക് സന്തോഷമായി.അവൾ എന്നോട് വന്ന് ഗിഫ്റ്റ് വളരെ ഇഷ്ടായി എന്നു പറഞ്ഞു .അതു കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷം ഏറെയായിരുന്നു .ഞാൻ തുറക്കാൻ പറ്റാത്ത ഗിഫ്റ്റ് പേക്കറ്റുമായി വീടെത്താൻ കാത്തിരുന്നു.അങ്ങനെ വീട്ടിലെത്തിയതേ റൂമിൽ ഓടി കേറി ഞാൻ ഗിഫ്റ്റ് തുറന്നു. മനോഹരമായ ആ ഗിഫ്റ്റ് പേപ്പർ നശിപ്പിക്കാതിരിക്കാൻ വളരെ പാടുപെട്ടാണ് തുറന്നത്.പേപ്പറിൽ ഉണ്ടാക്കിയ ഒരു ക്രിസ്തുമസ് കാർഡും, ഉപയോഗിച്ച ഒരു നെയിൽ പോളിഷും ,ഒരു പേക്കറ്റ് പൊട്ടും. പ്രതീക്ഷകൾ അധികമായതുകൊണ്ടാവും ,ഇത് കണ്ടപ്പോൾ പെട്ടെന്ന് കണ്ണു നിറഞ്ഞു. ഒൻപതു വയസ്സിലെ പക്വത ആയതു കൊണ്ടാവാം ,സങ്കടം മാറാൻ കുറെ സമയം എടുത്തു. കൂട്ടുകാരുടെ ഗിഫ്റ്റുകളും ,എന്റെ പൊട്ടിയ കാശു കുടുക്കയും, ഞാൻ കൊടുത്ത ഗിഫ്റ്റും എല്ലാം ഓർമ്മിച്ചപ്പോൾ സങ്കടം ഇരട്ടിയായി. ഗിഫ്റ്റ് വീട്ടിൽ കാണിക്കാൻ തന്നെ മടിയായി .എല്ലാവരോടും ഞാൻ കിട്ടാൻ പോണ ഗിഫ്റ്റിനെക്കുറിച്ച് വീമ്പും പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി
കളിയാക്കിക്കൊന്നു. അച്ഛൻ വന്നപ്പോൾ എന്റെ
സങ്കടം അണപൊട്ടി . അച്ഛൻ പറഞ്ഞത് നീ കൂടുതൽ പ്രതീക്ഷിച്ചതുകൊണ്ടാണ് .അല്ലാതെ ആ കുട്ടിയല്ല തെറ്റുകാരി. പിന്നെ നീ നല്ല ഗിഫ്റ്റ് കൊടുത്തത് നിനക്ക് നല്ല ഗിഫ്റ്റു കിട്ടാൻ വേണ്ടിയായിരുന്നോ. ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും കൂടെ പോയി ഗിഫ്റ്റ് വാങ്ങി കൊടുക്കാൻ പറ്റിയിട്ടുണ്ടാകില്ല അതാകും. എന്നൊക്കെ പറഞ്ഞപ്പോൾ എന്റെ വിഷമം കുറഞ്ഞു . ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് ക്ലാസ്സിൽ പോയപ്പോൾ ഞാൻ ആ കുട്ടിയുടെ അടുത്തു പോയി എന്റെ നെയിൽ പോളിഷ് ഇട്ട വിരലുകൾ കാണിച്ചു ചിരിച്ചു.
അവളും ചിരിച്ചു.............
പിന്നെയും കുറെ ക്രിസ്തുമസ് കാലം കടന്നു പോയി. ഗിഫ്റ്റുകൾ കിട്ടുകയും ,കൊടുക്കുകയും , ചെയ്തു. പിന്നെ അമിതമായി പ്രതീക്ഷ വയ്ക്കാത്തതും ,പ്രായത്തിന്റെ മാറ്റവും
കൊണ്ടാകാം ,പിന്നെ ഒരിക്കലും സമ്മാനങ്ങൾ കാണുമ്പോൾ സങ്കടം തോന്നിയിട്ടില്ല .
ഒരു മഞ്ഞു മാസത്തിന്റെ ഓർമ്മയിലൂടെ ചുമ്മാ
ഒന്നു പോയതാ. എല്ലാവർക്കും നല്ല ക്രിസ്തുമസ് കാലം ആശംസിക്കുന്നു. എന്നും സന്തോഷമായിരിക്കാൻ സാധിക്കട്ടെ ...😍😍😍
ഒന്നു പോയതാ. എല്ലാവർക്കും നല്ല ക്രിസ്തുമസ് കാലം ആശംസിക്കുന്നു. എന്നും സന്തോഷമായിരിക്കാൻ സാധിക്കട്ടെ ...😍😍😍
രേരു ( രേവതി രൂപേഷ് )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക