Slider

പറയാന്‍ വെെകിയ പ്രണയം (കഥ)

0

ഇതു വെറുമൊരു കഥയല്ല.. എന്‍റെ സുഹൃത്തിന്‍റെ ജീവിതത്തിലുണ്ടായ അനുഭവമാണ്.. അവന്‍ ഇപ്പോഴും കാത്തിരിക്കുകയാണ്..
ഒരു കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ് അനൂപ്.
ജീവിതത്തോട് പടപൊരുതി ജയിച്ചവന്‍..
ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു അവന്‍..
സ്വന്തം കഴിവുകൊണ്ട് അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ മുന്നോട്ട് നയിച്ചു.. സ്വന്തമായി ഒരു വീടുണ്ടാക്കി..
മോശമല്ലാത്ത രീതിയില്‍ ഒരു ചെറിയ ബിസിനസ് സ്ഥാപനവും നടത്തുന്നു..
''കുട്ടിക്കാലം മുതല്‍ നീ ഈ കുടുംബത്തിനു വേണ്ടി ഒറ്റയ്ക്ക് കഷ്ടപ്പെടുന്നു... ഇനി നിനക്ക് ഒരു കൂട്ട് വേണം.. എത്രയും പെട്ടെന്ന് ഒരു പെണ്‍കുട്ടിയെ കണ്ടു പിടിക്കണം.''
ഒരു ദിവസം അനൂപിന്‍റെ അമ്മ പറഞ്ഞു..
ജീവിതകാലം മുഴുവന്‍ കൂടെ നില്‍ക്കേണ്ട പെണ്‍കുട്ടിയെ അങ്ങനെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ അനൂപിനു താല്പര്യമില്ലായിരുന്നു.. മനസ്സിനു ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയെ നല്ല വണ്ണം മനസ്സിലാക്കിയതിനു ശേഷം ജീവിതത്തിലേക്ക് ക്ഷണിക്കാനാണ് അവന്‍ ആഗ്രഹിച്ചത്..
അങ്ങനെയിരിക്കേ ഒരു ദിവസം അവന് പെെസക്ക് ഒരു അത്യാവശ്യം വന്നു..
വേറെ വഴിയൊന്നും കാണാത്തതിനാല്‍ അവന്‍ കഴുത്തിലുള്ള ചെയിന്‍ ഊരി തൊട്ടടുത്തുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെക്കാന്‍ ചെന്നു.
ടോക്കണ്‍ വാങ്ങി ക്യാഷ് കൗണ്ടറിനു മുന്നില്‍ ചെന്നു നിന്നു.. അപ്പോളാണ് അവിടെയിരുന്ന പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്.. ഒരു കണിക്കൊന്ന പൂത്തതുപോലെ മഞ്ഞ ചുരിദാര്‍ അണിഞ്ഞ ഒരു സുന്ദരി..
അനൂപിന് ഒറ്റ ക്കാഴ്ചയിലേ എന്തോ അവളെ ഇഷ്ടമായി..
അവളെത്തന്നെ നോക്കി നിന്നു ടോക്കണ്‍ നമ്പര്‍ വിളിച്ചതു അറിഞ്ഞില്ല..
''ടോക്കണ്‍ നാല്‍പ്പത്''..
അവള്‍ ഒന്നു കൂടി ഉച്ചത്തില്‍ വിളിച്ചു..
അവന്‍ വേഗം കൗണ്ടറിനു മുന്‍പില്‍ ചെന്നു ..
''എന്താ സ്വപ്നം കാണുകയായിരുന്നോ?''
അവള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു..
അവന്‍ ഒന്നും മിണ്ടാതെ പെെസ വാങ്ങി പോക്കറ്റില്‍ വെച്ചു.. എണ്ണിനോക്കുക പോലും ചെയ്തില്ല..
അനൂപ് തിരിച്ചു തന്‍റെ സ്ഥാപനത്തില്‍ എത്തി.. അവന്‍റെ മനസ്സു നിറയെ ആ പെണ്‍കുട്ടി ആയിരുന്നു..
'പുറം കാഴ്ചയില്‍ അവളെ ഇഷ്ടമായി..
ഇനി അവളെപ്പറ്റി കൂടുതല്‍ അറിയണം.. ''
അവന്‍ തീര്‍ച്ചയാക്കി..
അപ്പോളാണ് അവന്‍റെ ഫോണ്‍ റിംഗ് ചെയ്തത്..
അവന്‍ ഫോണ്‍ എടുത്തു.
''ഹലോ, അനൂപല്ലേ,''
ഒരു കിളി നാദം..
''അതേ''..
''എന്‍റെ പേര് റിന്‍ഷ.. നിങ്ങള്‍ നേരത്തെ പണയം വെക്കാന്‍ വന്ന സ്ഥാപനത്തിലെ കാഷ്യറാ..''
''ഇവളെന്തിനാണ് എന്നെ വിളിക്കുന്നത്'..
അവന്‍ വിചാരിച്ചു..
''നിങ്ങള്‍ക്ക് ഞാന്‍ തന്ന പെെസയില്‍ ഒരു ആയിരം രൂപ അധികമുണ്ടോ എന്നു ഒന്നു നോക്കുമോ? ഇവിടെ ഒരു ആയിരം രൂപ കുറവുണ്ട്.. എന്‍റെ പണി പോകും.. പ്ളീസ് ''..
അവള്‍ ദയനീയമായി പറഞ്ഞു..
''ശരി , ഞാന്‍ നോക്കാം''..
അവന്‍ ഫോണ്‍ വെച്ചു ..
അനൂപ് പോക്കറ്റില്‍ നിന്നും പെെസയെടുത്ത് എണ്ണി നോക്കി..
''ശരിയാണല്ലോ ആയിരം രൂപ അധികമുണ്ട്..''
അവന്‍ വേഗം പെെസയുമായി ഫെെനാന്‍സിലേക്ക് ചെന്നു..
''ആരാണ് സ്വപ്നം കണ്ടത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ''..
അവന്‍ ആയിരം രൂപ അവളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു..
അവള്‍ ഒന്നും മിണ്ടാതെ പെെസ വാങ്ങി..
''ഇനിയെങ്കിലും ശ്രദ്ധിച്ചു ചെയ്യൂ.. എല്ലാരും എന്നെ പോലെ ആകണമെന്നില്ല.''.
അതും പറഞ്ഞ് അവന്‍ പുറത്തേക്കിറങ്ങി..
ഉച്ച ഭക്ഷണത്തിനു ശേഷം തന്‍റെ ഓഫീസില്‍ മൊബെെലും നോക്കി വെറുതേയിരിക്കുകയായിരുന്നു അനൂപ്.
പെട്ടെന്ന് ഒരു കോള്‍ വന്നു..
''അവളാണല്ലോ, എന്താണാവോ വീണ്ടും വിളിക്കുന്നത്..''
മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്‍ ഫോണ്‍ എടുത്തു..
''ഹലോ, ഞാനാണ് നേരത്തെ വിളിച്ച റിന്‍ഷ'',.
''മ്ം, എന്തേ?.
അവന്‍ ചോദിച്ചു..
''ഞാന്‍ നന്ദി പറയാന്‍ വിളിച്ചതാ.. ഇന്നു എന്‍റെ ജോലിയിലെ ആദ്യത്തെ ദിവസമായിരുന്നു''..
''നന്ദിയൊന്നും വേണ്ട..,പെെസ കെെകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം''..
''ശരി ശ്രദ്ധിച്ചോളാം''..
അവള്‍ ഫോണ്‍ വെച്ചു..
അനൂപിന് ഒരുപാട് സന്തോഷം തോന്നി..
അവളുടെ പേരറിയാന്‍ പറ്റി.. നമ്പറും കിട്ടി..
''വെറുതേ വിളിച്ചു ശല്യപ്പെടുത്തുകയൊന്നുമില്ല.. അവളുടെ സ്വഭാവമൊക്കെ ഒന്നു പഠിച്ചതിനുശേഷം വിവാഹാഭ്യര്‍ത്ഥന നടത്താം''..
അവന്‍ ഫോണ്‍ നമ്പര്‍ സേവ് ചെയ്തു..
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ പെെസ റെഡിയാക്കി പണയം വെച്ച സ്വര്‍ണ്ണം എടുക്കാനായി അവള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയി..
ഹൃദ്യമായിരുന്നു അവളുടെ സ്വീകരണം..
കൗണ്ടറില്‍ തിരക്കായതിനാല്‍ അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല..
തിരിച്ചു ഓഫീസില്‍ എത്തിയപ്പോള്‍ അവന്‍ ഓര്‍ത്തു..
''ഒന്നു വിളിച്ചാലോ??''
പിന്നെ വിചാരിച്ചു
'' വേണ്ട , അവള്‍ എന്തു കരുതും.''
പിറ്റേദിവസം രാവിലെ അവന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു..
അപ്പോളതാ വരുന്നു അവള്‍.. പിങ്ക് നിറത്തിലുള്ള ചുരിദാര്‍ ധരിച്ച് ഒരു വിടര്‍ന്ന പനിനീര്‍ പൂ പോലെ...
അവനെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് അടുത്തു വന്നു..
''എന്നും ഇവിടെ നിന്നാണോ ബസ് കയറുന്നത്..''
അവന്‍ ചോദിച്ചു..
''അതേ'',.
''പക്ഷേ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ''?
''ഞാന്‍ എപ്പോളും നേരത്തെ പോകുന്നതാ.. ഇന്നു കുറച്ച് വെെകി.. അതാ''.
അവള്‍ പറഞ്ഞു..
അപ്പോഴേക്കും ബസ് വന്നു. രണ്ടു പേരും ബസില്‍ കയറി പോയി..
ഓഫീസില്‍ എത്തിയപ്പോള്‍ അവന്‍ വെറുതേ ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്തു..
''അവളെ ഒന്നു സേര്‍ച്ച് ചെയ്തു നോക്കിയാലോ?''''
അവന്‍ അവളുടെ പേര് സേര്‍ച്ചു ചെയ്തു.. ആ പേരില്‍ ഫോട്ടോ ഇല്ലാത്ത ഒന്നിലധികം പ്രൊഫെെലുകള്‍..
''ഇതില്‍ ഏതാവും അവളുടേത്.''
അവനു കണ്‍ഫ്യൂഷനായി..
രണ്ടും കല്പിച്ച് ഒരു ഏകദേശ ധാരണ വെച്ചു ഒരു പനിനീര്‍ പൂവിന്‍റെ ചിത്രമുള്ള പ്രൊഫെെലിനു ഒരു ഫ്രണ്ട് റിക്വസ്റ്റ് കൊടുത്തു..
ഉച്ചഭക്ഷണത്തിന്‍റെ സമയമായപ്പോള്‍ അവനു നോട്ടിഫിക്കേഷന്‍ വന്നു..
അവള്‍ ഫ്രണ്ട് റിക്വസ്റ്റ് ആക്സപ്റ്റ് ചെയ്തിരിക്കുന്നു..
''അപ്പോ അതവളുടെ പ്രൊഫെെല്‍ തന്നെ..''
'ഹായ്'
അവന്‍ വെറുതെ അവന്‍ വെറുതേ അവളുടെ ഇന്‍ബോക്സില്‍ മെസ്സേജ് അയച്ചു..
നോ റിപ്ളെ..
അവന്‍ ലോഗൗട്ട് ചെയ്തു..
കുറച്ച് കഴിഞ്ഞപ്പോള്‍ വാട്സാപ്പില്‍ ഒരു മെസ്സേജ്..
''എന്‍റെ നമ്പര്‍ സേവ് ചെയ്തില്ലായിരുന്നോ''
അവളുടെ മെസ്സേജ് ആണ്...
റിന്‍ഷയുടെ.
''എന്തേ''
അവന്‍ മറുപടി അയച്ചു..
''അല്ല, എഫി ബിയില്‍ മെസ്സേജ് അയച്ചതുകൊണ്ട് ചോദിച്ചതാ''..
അങ്ങനെ അവര്‍ ചാറ്റിംഗിലൂടെ കൂടുതല്‍ അടുത്തു..നല്ല സുഹൃത്തുക്കളായി..
രാവിലെയും വെെകുന്നേരവുമുള്ള പോക്കും വരവുമൊക്കെ ഒരേ സമയത്താക്കി..
''അവള്‍ തനിക്ക് യോജിച്ചവള്‍ തന്നെ.. ഇനി തന്‍റെ മനസ്സിലുള്ളത് അവളെ അറിയിക്കാം''..
അനൂപ് തീരുമാനിച്ചു..
പിറ്റേന്നു രാവിലെ ബസ് സ്റ്റോപ്പില്‍ വെച്ചു കണ്ടപ്പോള്‍ അവന്‍ തന്‍റെ ആഗ്രഹം അറിയിച്ചു..
കുറച്ച് നേരത്തേക്ക് അവള്‍ ഒന്നും മിണ്ടിയില്ല.. പിന്നെ പതിയെ പറഞ്ഞു..
''രണ്ടു ദിവസം മുന്‍പ് പറയാമായിരുന്നില്ലേ.. കുറച്ച് ദിവസങ്ങളായിട്ട് വീട്ടില്‍ ഒരു കല്യാണാലോചന നടക്കുന്നുണ്ടായിരുന്നു.. ഇന്നലെ ഞാന്‍ അതിനു സമ്മതം മൂളി.. അനൂപേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു.. ഇതുവരെ ഇങ്ങനെയൊരു കാര്യം പറയാത്തത് കൊണ്ടു എന്നെ അങ്ങനെ കണ്ടിട്ടുണ്ടാവില്ല എന്നു ഞാന്‍ വിചാരിച്ചു''..
അവളുടെ വാക്കുകള്‍ ഒരു കല്ലു മഴയായി തന്‍റെ മേല്‍ പതിക്കുന്നതായി അവനു തോന്നി..
'' ഇനി... ഇനിയൊന്നും ചെയ്യാനാവില്ലേ''?
അവന്‍ വെറുതേ ചോദിച്ചു..
''ഇനിയിപ്പോള്‍ ഞാന്‍ എങ്ങനെയാ വീട്ടില്‍ മാറ്റി പറയുക ? എനിക്ക് അതിനു പറ്റുമെന്നു തോന്നുന്നില്ല..''
അവള്‍ തന്‍റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി..
എന്തു ചെയ്യണമെന്നറിയാതെ അവന്‍ പകച്ചു നിന്നു..
അടുത്ത ആഴ്ച അവളുടെ വിവാഹം ഉറപ്പിക്കലാണ്.. അനൂപ് ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.. അതിനു മുന്‍പേ അവള്‍ വീട്ടുകാരോട് തന്‍റെ ഇഷ്ടം അറിയിക്കുമായിരിക്കും...
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo