നാട്ടുവഴിലുടെ നടക്കുമ്പോഴാണ് വഴിക്കരികിലെ കാടിനോട് ചേര്‍ന്നൊരു ചിതല്‍പ്പുറ്റ് എന്തോ ചിതല്‍പുറ്റിന്‍റെ കുറെ ഭാഗം അടര്‍ന്നു പോയിരിക്കുന്നു.
ഞാന്‍ അതൊന്നു നോക്കി എന്തെരു അത്ഭുത നിര്‍മ്മിതി
ചിതലുകള്‍ അവയുടെ കൊട്ടാരത്തിനകം ഭിത്തികെട്ടി തിരിച്ച് ഓരോ ഭാഗങ്ങളാക്കി അതിനകത്ത് മുട്ടകള്‍ നിറച്ചിരിക്കുന്നു. അപ്പോഴാണ് ഒരുകാരൃയം ഓര്‍മ്മവന്ന
ത് ഏതെല്ലാം തരം ചിതലുകള്‍ ചിലവ മരങ്ങളിലും ചില
വ കരിയില കൂനകളിലും മറ്റു ചിലവ ഉണങ്ങിയ ഓലക
ളിലും എന്നു വേണ്ട ആധുനികതയുടെ കോണ്‍ക്രീറ്റ് കെട്ടി
ടങ്ങളില്‍ പോലും ഇവയെ കാണാം. ചിതലുകള്‍ക്കുമുണ്ടാ
യിരിക്കാം ഒരു സംസ്കാരം ചിതലുകളുടെ മണ്‍ കൂരകള്‍
ക്കരികില്‍ ചെന്നാല്‍ നേര്‍ത്ത ചല ചല ശബ്ദം കേള്‍ക്കാറാ
യ് വരും ചിതലുകള്‍ക്ക് കേള്‍വിശക്തിയണ്ടോ? ഉണ്ടായി
രിക്കാം.ചിലപ്പോഴെങ്കിലും അവ ചിന്തിക്കാറുണ്ടോ? ഉണ്ടായിരിക്കാം. അവയുണ്ടാക്കുന്ന മണ്‍കൂരകളെ തകര്‍
ക്കുവാന്‍ മറ്റൊന്നിനും കഴിയുകയില്ലെന്ന് വേരുമൊരു
തോന്നല്‍ സ്വയം പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്നു തോന്നു
ന്ന സകലര്‍ക്കും തോന്നാറുള്ളത്.പക്ഷെ അവയുടെ ബലം കുറഞ്ഞ പണികള്‍ക്ക് വെള്ളത്തുള്ളികളോട് മത്സരിച്ചു
നില്‍ക്കുവാന്‍ കഴിയാറില്ല. ശക്തമായി ഒരു തുള്ളി വെള്ളം വീഴുന്നിടത്തുനിന്ന് മണ്‍കൂരകളൂടെ അല്ലെങ്കില്‍
മണ്‍....കൊട്ടാരങ്ങളുടെ ഭിത്തികള്‍അടര്‍ന്നുപോകുന്നു.അ
ടര്‍ന്നു വീഴുന്നത് മണ്‍ ഭിത്തികള്‍ ആണെങ്കിലും ആ വീ
ഴ്ചകളില്‍ തകരുന്നത് ഒരുപാട് സ്വപ്നങ്ങളുടെ കൂമ്പാര
മാണ്. ചിതലുകളുടെ സ്വപ്നങ്ങള്‍ അല്ലെങ്കില്‍ ചിതലരിച്ച
സ്വപ്നങ്ങള്‍.കട്ടുറുമ്പുകളും ചോനനുറുമ്പുകളും ജീവിത
ത്തെ തച്ചുടയ്ക്കാന്‍ വരുമെന്നറിയാം എങ്കിലും അതിജീ
വനത്തിന്‍റ പണിപ്പുരയില്‍ നിന്നുകൊണ്ട് അവ വീണ്ടും പ
ണിയുന്നു. പണിയുന്നിടത്തെ ജീര്‍ണ്ണതകളെ ആവാഹിച്ച് ആഹരിച്ച് തമസ്ക്കരിച്ചുകൊണ്ട് ഊറ്റത്തോടെ പണിതുയ
ര്‍ത്തുന്ന മണ്‍കൂരകള്‍ അല്ല കൊട്ടാരങ്ങള്‍ അതെ മണ്‍........
കൊട്ടാരങ്ങള്‍ വെറും മണ്‍....കൊട്ടാരങ്ങള്‍. ഇളം കറുത്ത
കൊമ്പുകളും തവിട്ടു കലര്‍ന്ന തലയും വെളുത്ത ഉടലുക
ളുമുള്ള കാണാന്‍അതിസൌന്ദരൃമില്ലാത്തതെങ്കിലും കൌതുക മുണര്‍ത്തുന്ന മേനി അഴകുള്ള ജീവികള്‍ അതെ
ചിതലുകള്‍.കാല്‍ച്ചുവട്ടിലെ മണ്ണില്‍ നിന്നാണ് അവ ജനി
ക്കുന്നത്.അതില്‍ തന്നെ യാണവയുടെ മരണവും മരിച്ചവ
യില്‍ നിന്നും ഉടലെടുത്ത് ജീവിച്ചു് മരിച്ചവയെ അരിച്ചി
ല്ലാതെയാക്കി അവിടെ മരിക്കുന്ന ചിതലുകള്‍. ചിതലുകള്‍
ചിലപ്പോഴെങ്കിലും ചിത്രങ്ങള്‍ വരക്കാറുണ്ടോ?ഉണ്ടെന്നാ
ണ് തോന്നുന്നത് ചിതലരിച്ച ബാക്കി പത്രങ്ങള്‍ക്ക് ചിത്ര ങ്ങളോട് സാമ്യം തോന്നാറുണ്ട് പച്ചയായ ജീവിതങ്ങളുടെ
നേര്‍ ചിത്രങ്ങളോട്. പാതി വഴിയില്‍ തകര്‍ന്നടിഞ്ഞു് മറ്റു
ചിലതിനാല്‍ തകര്‍ക്കപെട്ട മറ്റുള്ളവയ്ക്കു വേണ്ടിസ്വയം
തകര്‍ത്ത ജീവിതങ്ങളോട്. ചിതലുകള്‍ക്ക് പരിഷ്കാരങ്ങ
ള്‍ വന്നില്ല. കാലമിത്ര കഴിഞ്ഞീട്ടും അവ പഴയതു പോലെ
തന്നെ പഴകിയ ഉപയോഗിക്കാത്ത ചേതനയില്ലാത്തവയി
ല്‍ നിന്നും പണിയുന്നവ അവക്ക് പരിഷ്ക്കാരങ്ങള്‍ വന്നി
ല്ലെങ്കിലും പരിഷ്കാരങ്ങളുടെ ശിഷ്ടത്തില്‍ നിന്നും ആവി
ഷ്കാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. മണ്ണു കൊണ്ടവ കൊട്ടാരം പണിയുമ്പോള്‍ മണ്‍....കൊട്ടാരം പണിയുമ്പോള്‍
മണ്ണടിയാതെ തലമുറകളിലേക്ക് കൈമാറാന്‍ കരുത്തുള്ള
ആവിഷ്ക്കാരങ്ങള്‍. അവയക്ക് കാലാന്തരത്തില്‍ പോലും
മാറ്റങ്ങള്‍ വരുന്നില്ല. അല്ലെങ്കില്‍ വരുത്തുന്നില്ല. ചിതലുക
ള്‍ ചിലപ്പോഴൊക്കെ തങ്ങളുടെ കൊട്ടാരം വിട്ടു് പറക്കാറു
ണ്ട് പൂത്തുമ്പികള്‍ക്കും പൂമ്പാറ്റകള്‍ക്കും മറ്റു പറവകള്‍
ക്കുമൊപ്പം പറക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവക്കും ചിറ
കുകള്‍ മുളക്കുന്നു. അവയും പറന്നുയരുന്നു. ക്ഷണനേര
ത്തെ ജീവിതത്തിനു വേണ്ടി ക്ഷണികമായൊരു പറക്കല്‍
...ആവേശത്തോടെയുള്ള പറക്കല്‍...പകലാണെങ്കില്‍ സൂ
രൃനെ നോക്കി രാത്രിയാണെങ്കില്‍ ഏതെങ്കിലും വെളിച്ച
ത്തെ നോക്കി ഇരുണ്ട കൊട്ടാരങ്ങളില്‍ നിന്നും ഇരുട്ടുനിറ
ഞ്ഞ ജീവിതങ്ങളില്‍ നിന്നും വെളിച്ചത്തിലേക്ക് പണ്ട് പല
രും പറഞ്ഞുകേട്ടിരുന്നു "വെളിച്ചം ദുഃഖമാണുണ്ണി തമസ്സ
ല്ലോ സുഖ പ്രദം" ഇതു പക്ഷെ ചിതലുകള്‍ കേട്ടിരിക്കാന്‍
വഴിയില്ല കേട്ടിരുന്നെങ്കില്‍ അവ ഈ വെളിച്ചത്തിലേക്ക്
വരില്ലായിരുന്നു. കാലങ്ങള്‍ക്കു മുന്‍പ് ചിതലുകള്‍ രാത്രി
കളില്‍ വിളക്കു വെട്ടത്തിലേക്ക് പറന്നു വന്നു. അന്നവര്‍ പാത്രങ്ങളില്‍ വെള്ളം വച്ച് അതിനു നടുവിലായി കത്തി
ച്ച വിളക്കുവച്ചു് അവയെ കൊന്നൊടുക്കി. ഇന്നു് രാത്രിക
ളില്‍ അവ പ്രകാശത്തെ നോക്കി പറക്കുന്നു.ആ പ്രകാശ
ത്തിന്റെ ചൂടുകൊണ്ട് അവ വാടി കരിഞ്ഞ് ഇല്ലാതെയാ
കുന്നു. അങ്ങിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വ
ന്നത്തിന്‍െറ പരിണിത ഫലം. വെളിച്ചം ചിലപ്പോഴൊക്കെ
മരണ സമാനമാകുന്നു. ചിറകുകള്‍ മുളച്ചപ്പോള്‍. വെളിച്ച
ത്തിലൂടെ പറന്നപ്പോള്‍ അവയുടെ പേരിനുപോലും മാറ്റം
വന്നു. അവയ്ക്ക് സ്വന്തം പേരുകള്‍ പോലും നഷ്ടമായി.....
......ഈയ്യലുകള്‍.....അവ പറക്കുന്നു ...ചിറകുകൊഴിഞ്ഞ്
നിലത്തു വീണ് മണ്ണിലുടെ ഇഴയുന്നു. ചിതലുകള്‍....അല്ല
വെറും ഈയ്യലുകള്‍......വെളിച്ചത്തിലുടെയുള്ള പറക്കലി
നൊടുവില്‍ ക്ഷീണിച്ചു്... തളര്‍ന്നു്.... ചിറകറ്റു്..തങ്ങള്‍ പ
ണിതുയര്‍ത്തിയ തങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട മണ്‍......
കൊട്ടാരങ്ങള്‍ നിലയുറപ്പിച്ച മണ്ണിലേക്ക് ഇരുട്ടത്തായിരു
ന്നപ്പോള്‍ നിറഭേദങ്ങളെ പറ്റി ചിന്തിക്കേണ്ടായിരന്നു. വെ
ളിച്ചത്തിനു നിറഭേദങ്ങളുണ്ട്. ഇരുട്ടിന് എല്ലാ നിറങ്ങളും
കറുപ്പുതന്നെ......ഒരൊറ്റനിറം കറുപ്പു്......ഇരുട്ടിന് കീറലു
കളും തുന്നലുകളും ചിത്രപ്പണികളും അലങ്കാരങ്ങളുമെ
ല്ലം ഒരുപോലെ....വര്‍ണ്ണങ്ങളില്ല വര്‍ണ്ണനകളില്ല....ഇരുളിന്
കാഴ്ച്ചയില്ലെന്നു പറയുന്നു. അതുകൊണ്ട് ഒന്നും കാണു
ന്നില്ല. പക്ഷെ ചിതലുകള്‍ കാണുന്നു. വെളിച്ചത്തിന്നു കാഴ്ച്ചയുണ്ട് എല്ലാം കാണുന്നു എന്ന് അവകാശപ്പെടുന്നെ
ങ്കിലും പലതും കാണുന്നില്ല. അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല
എന്നു നടിക്കുന്നു. ചിതലുകളുടെ ചിത്രപ്പണികള്‍ ഇരുട്ടി
ലാണ്.അവയ്ക്ക് നിറങ്ങളില്ല. അവയുടെ പണികളുടെതക
ര്‍ച്ചയിലേക്ക് അഥവാ ഇരുട്ടിലേക്ക് വെളിച്ചം കടക്കുമ്പോ
ള്‍ ചിത്രങ്ങള്‍ തെളിവായ് വരും.ചിതലുകളുടെ ചിത്രങ്ങള്‍
ഭാവനാന്മകമല്ല. കാഴ്ച്ചക്കാരന്‍റെ ഭാവനയാണ് ചിത്രത്തിന്
ആധാരം. ചിതലുകള്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടി
രിക്കുന്നു. വെളിച്ചത്തിന്‍റെ നിറങ്ങളാണ് ചിത്രങ്ങള്‍ക്ക്
പച്ചയണെങ്കില്‍... പച്ച...ചുവപ്പാണെങ്കില്‍...ചുവപ്പ്.....
കാലപ്പനികതയുടെ ചരിത്രമുറങ്ങുന്നിടത്തു പോലും ചിത
ലുകള്‍ ഉറങ്ങുന്നില്ല. ജീവസ്സുറ്റതെന്ന മനുഷ്യ സങ്കല്പങ്ങ
ളെ പോലും ചിതലുകള്‍ ചിതറിക്കുന്നു. ചരിത്രത്തിന്റെ
ചാരിത്ര്യത്തിന്നകത്തുകൂടെ കടന്ന് ചിതലുകള്‍ ചിതലരി
ച്ചില്ലാതെയാക്കുന്നു. ചിതലുകള്‍ അരിച്ചില്ലാതെയാക്കു
ന്നോരറിവ് തിന്നു തീര്‍ന്നവയുടെ അസ്ഥിവാരമിളകുമ്പോ
ള്‍ മാത്രം. വേലികെട്ടി തിരിച്ചതും വേവലാധിപ്പെട്ടതും
വേഗത്തില്‍ കാത്തുവച്ചതും എല്ലാം ചിതലരിക്കുന്നു.
ചിതലുകള്‍ ചിന്തകള്‍ക്കപ്പുറം ചിതറിക്കുന്നവ. വാതിലു
കള്‍ക്കകവും പുറവും ചിതലരിക്കുന്നു.ഈ ചിതലുകളെ
ക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്‍റെ ശരീരത്തില്‍ ഇല്ലാത്ത മനസ്സിനു വല്ലാത്ത വേദന ചിതലുകള്‍ എന്നെ നോക്കി ചി
രിക്കുന്നുവോ?...ഇല്ലായിരിക്കാം എന്‍റെ പിന്മുറകള്‍ എന്‍റെ തലമുറകളിലേ
ക്ക്എന്നിലൂടെ പകരുവാന്‍ തന്നവ... ഞാന്‍ പകര്‍ന്നു കൊടു
ക്കേണ്ട മൂല്ല്യങ്ങളെ തകര്‍ക്കുവാന്‍ ആഹോരാത്രം പണി
പ്പെടുന്ന ചിതലുകള്‍ ചിരിക്കാറില്ല..........അവയ്ക്ക് ചിരിക്കാന്‍ .....എവിടെ .....നേരം..............................
ഞാന്‍ അതൊന്നു നോക്കി എന്തെരു അത്ഭുത നിര്‍മ്മിതി
ചിതലുകള്‍ അവയുടെ കൊട്ടാരത്തിനകം ഭിത്തികെട്ടി തിരിച്ച് ഓരോ ഭാഗങ്ങളാക്കി അതിനകത്ത് മുട്ടകള്‍ നിറച്ചിരിക്കുന്നു. അപ്പോഴാണ് ഒരുകാരൃയം ഓര്‍മ്മവന്ന
ത് ഏതെല്ലാം തരം ചിതലുകള്‍ ചിലവ മരങ്ങളിലും ചില
വ കരിയില കൂനകളിലും മറ്റു ചിലവ ഉണങ്ങിയ ഓലക
ളിലും എന്നു വേണ്ട ആധുനികതയുടെ കോണ്‍ക്രീറ്റ് കെട്ടി
ടങ്ങളില്‍ പോലും ഇവയെ കാണാം. ചിതലുകള്‍ക്കുമുണ്ടാ
യിരിക്കാം ഒരു സംസ്കാരം ചിതലുകളുടെ മണ്‍ കൂരകള്‍
ക്കരികില്‍ ചെന്നാല്‍ നേര്‍ത്ത ചല ചല ശബ്ദം കേള്‍ക്കാറാ
യ് വരും ചിതലുകള്‍ക്ക് കേള്‍വിശക്തിയണ്ടോ? ഉണ്ടായി
രിക്കാം.ചിലപ്പോഴെങ്കിലും അവ ചിന്തിക്കാറുണ്ടോ? ഉണ്ടായിരിക്കാം. അവയുണ്ടാക്കുന്ന മണ്‍കൂരകളെ തകര്‍
ക്കുവാന്‍ മറ്റൊന്നിനും കഴിയുകയില്ലെന്ന് വേരുമൊരു
തോന്നല്‍ സ്വയം പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്നു തോന്നു
ന്ന സകലര്‍ക്കും തോന്നാറുള്ളത്.പക്ഷെ അവയുടെ ബലം കുറഞ്ഞ പണികള്‍ക്ക് വെള്ളത്തുള്ളികളോട് മത്സരിച്ചു
നില്‍ക്കുവാന്‍ കഴിയാറില്ല. ശക്തമായി ഒരു തുള്ളി വെള്ളം വീഴുന്നിടത്തുനിന്ന് മണ്‍കൂരകളൂടെ അല്ലെങ്കില്‍
മണ്‍....കൊട്ടാരങ്ങളുടെ ഭിത്തികള്‍അടര്‍ന്നുപോകുന്നു.അ
ടര്‍ന്നു വീഴുന്നത് മണ്‍ ഭിത്തികള്‍ ആണെങ്കിലും ആ വീ
ഴ്ചകളില്‍ തകരുന്നത് ഒരുപാട് സ്വപ്നങ്ങളുടെ കൂമ്പാര
മാണ്. ചിതലുകളുടെ സ്വപ്നങ്ങള്‍ അല്ലെങ്കില്‍ ചിതലരിച്ച
സ്വപ്നങ്ങള്‍.കട്ടുറുമ്പുകളും ചോനനുറുമ്പുകളും ജീവിത
ത്തെ തച്ചുടയ്ക്കാന്‍ വരുമെന്നറിയാം എങ്കിലും അതിജീ
വനത്തിന്‍റ പണിപ്പുരയില്‍ നിന്നുകൊണ്ട് അവ വീണ്ടും പ
ണിയുന്നു. പണിയുന്നിടത്തെ ജീര്‍ണ്ണതകളെ ആവാഹിച്ച് ആഹരിച്ച് തമസ്ക്കരിച്ചുകൊണ്ട് ഊറ്റത്തോടെ പണിതുയ
ര്‍ത്തുന്ന മണ്‍കൂരകള്‍ അല്ല കൊട്ടാരങ്ങള്‍ അതെ മണ്‍........
കൊട്ടാരങ്ങള്‍ വെറും മണ്‍....കൊട്ടാരങ്ങള്‍. ഇളം കറുത്ത
കൊമ്പുകളും തവിട്ടു കലര്‍ന്ന തലയും വെളുത്ത ഉടലുക
ളുമുള്ള കാണാന്‍അതിസൌന്ദരൃമില്ലാത്തതെങ്കിലും കൌതുക മുണര്‍ത്തുന്ന മേനി അഴകുള്ള ജീവികള്‍ അതെ
ചിതലുകള്‍.കാല്‍ച്ചുവട്ടിലെ മണ്ണില്‍ നിന്നാണ് അവ ജനി
ക്കുന്നത്.അതില്‍ തന്നെ യാണവയുടെ മരണവും മരിച്ചവ
യില്‍ നിന്നും ഉടലെടുത്ത് ജീവിച്ചു് മരിച്ചവയെ അരിച്ചി
ല്ലാതെയാക്കി അവിടെ മരിക്കുന്ന ചിതലുകള്‍. ചിതലുകള്‍
ചിലപ്പോഴെങ്കിലും ചിത്രങ്ങള്‍ വരക്കാറുണ്ടോ?ഉണ്ടെന്നാ
ണ് തോന്നുന്നത് ചിതലരിച്ച ബാക്കി പത്രങ്ങള്‍ക്ക് ചിത്ര ങ്ങളോട് സാമ്യം തോന്നാറുണ്ട് പച്ചയായ ജീവിതങ്ങളുടെ
നേര്‍ ചിത്രങ്ങളോട്. പാതി വഴിയില്‍ തകര്‍ന്നടിഞ്ഞു് മറ്റു
ചിലതിനാല്‍ തകര്‍ക്കപെട്ട മറ്റുള്ളവയ്ക്കു വേണ്ടിസ്വയം
തകര്‍ത്ത ജീവിതങ്ങളോട്. ചിതലുകള്‍ക്ക് പരിഷ്കാരങ്ങ
ള്‍ വന്നില്ല. കാലമിത്ര കഴിഞ്ഞീട്ടും അവ പഴയതു പോലെ
തന്നെ പഴകിയ ഉപയോഗിക്കാത്ത ചേതനയില്ലാത്തവയി
ല്‍ നിന്നും പണിയുന്നവ അവക്ക് പരിഷ്ക്കാരങ്ങള്‍ വന്നി
ല്ലെങ്കിലും പരിഷ്കാരങ്ങളുടെ ശിഷ്ടത്തില്‍ നിന്നും ആവി
ഷ്കാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. മണ്ണു കൊണ്ടവ കൊട്ടാരം പണിയുമ്പോള്‍ മണ്‍....കൊട്ടാരം പണിയുമ്പോള്‍
മണ്ണടിയാതെ തലമുറകളിലേക്ക് കൈമാറാന്‍ കരുത്തുള്ള
ആവിഷ്ക്കാരങ്ങള്‍. അവയക്ക് കാലാന്തരത്തില്‍ പോലും
മാറ്റങ്ങള്‍ വരുന്നില്ല. അല്ലെങ്കില്‍ വരുത്തുന്നില്ല. ചിതലുക
ള്‍ ചിലപ്പോഴൊക്കെ തങ്ങളുടെ കൊട്ടാരം വിട്ടു് പറക്കാറു
ണ്ട് പൂത്തുമ്പികള്‍ക്കും പൂമ്പാറ്റകള്‍ക്കും മറ്റു പറവകള്‍
ക്കുമൊപ്പം പറക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവക്കും ചിറ
കുകള്‍ മുളക്കുന്നു. അവയും പറന്നുയരുന്നു. ക്ഷണനേര
ത്തെ ജീവിതത്തിനു വേണ്ടി ക്ഷണികമായൊരു പറക്കല്‍
...ആവേശത്തോടെയുള്ള പറക്കല്‍...പകലാണെങ്കില്‍ സൂ
രൃനെ നോക്കി രാത്രിയാണെങ്കില്‍ ഏതെങ്കിലും വെളിച്ച
ത്തെ നോക്കി ഇരുണ്ട കൊട്ടാരങ്ങളില്‍ നിന്നും ഇരുട്ടുനിറ
ഞ്ഞ ജീവിതങ്ങളില്‍ നിന്നും വെളിച്ചത്തിലേക്ക് പണ്ട് പല
രും പറഞ്ഞുകേട്ടിരുന്നു "വെളിച്ചം ദുഃഖമാണുണ്ണി തമസ്സ
ല്ലോ സുഖ പ്രദം" ഇതു പക്ഷെ ചിതലുകള്‍ കേട്ടിരിക്കാന്‍
വഴിയില്ല കേട്ടിരുന്നെങ്കില്‍ അവ ഈ വെളിച്ചത്തിലേക്ക്
വരില്ലായിരുന്നു. കാലങ്ങള്‍ക്കു മുന്‍പ് ചിതലുകള്‍ രാത്രി
കളില്‍ വിളക്കു വെട്ടത്തിലേക്ക് പറന്നു വന്നു. അന്നവര്‍ പാത്രങ്ങളില്‍ വെള്ളം വച്ച് അതിനു നടുവിലായി കത്തി
ച്ച വിളക്കുവച്ചു് അവയെ കൊന്നൊടുക്കി. ഇന്നു് രാത്രിക
ളില്‍ അവ പ്രകാശത്തെ നോക്കി പറക്കുന്നു.ആ പ്രകാശ
ത്തിന്റെ ചൂടുകൊണ്ട് അവ വാടി കരിഞ്ഞ് ഇല്ലാതെയാ
കുന്നു. അങ്ങിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വ
ന്നത്തിന്‍െറ പരിണിത ഫലം. വെളിച്ചം ചിലപ്പോഴൊക്കെ
മരണ സമാനമാകുന്നു. ചിറകുകള്‍ മുളച്ചപ്പോള്‍. വെളിച്ച
ത്തിലൂടെ പറന്നപ്പോള്‍ അവയുടെ പേരിനുപോലും മാറ്റം
വന്നു. അവയ്ക്ക് സ്വന്തം പേരുകള്‍ പോലും നഷ്ടമായി.....
......ഈയ്യലുകള്‍.....അവ പറക്കുന്നു ...ചിറകുകൊഴിഞ്ഞ്
നിലത്തു വീണ് മണ്ണിലുടെ ഇഴയുന്നു. ചിതലുകള്‍....അല്ല
വെറും ഈയ്യലുകള്‍......വെളിച്ചത്തിലുടെയുള്ള പറക്കലി
നൊടുവില്‍ ക്ഷീണിച്ചു്... തളര്‍ന്നു്.... ചിറകറ്റു്..തങ്ങള്‍ പ
ണിതുയര്‍ത്തിയ തങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട മണ്‍......
കൊട്ടാരങ്ങള്‍ നിലയുറപ്പിച്ച മണ്ണിലേക്ക് ഇരുട്ടത്തായിരു
ന്നപ്പോള്‍ നിറഭേദങ്ങളെ പറ്റി ചിന്തിക്കേണ്ടായിരന്നു. വെ
ളിച്ചത്തിനു നിറഭേദങ്ങളുണ്ട്. ഇരുട്ടിന് എല്ലാ നിറങ്ങളും
കറുപ്പുതന്നെ......ഒരൊറ്റനിറം കറുപ്പു്......ഇരുട്ടിന് കീറലു
കളും തുന്നലുകളും ചിത്രപ്പണികളും അലങ്കാരങ്ങളുമെ
ല്ലം ഒരുപോലെ....വര്‍ണ്ണങ്ങളില്ല വര്‍ണ്ണനകളില്ല....ഇരുളിന്
കാഴ്ച്ചയില്ലെന്നു പറയുന്നു. അതുകൊണ്ട് ഒന്നും കാണു
ന്നില്ല. പക്ഷെ ചിതലുകള്‍ കാണുന്നു. വെളിച്ചത്തിന്നു കാഴ്ച്ചയുണ്ട് എല്ലാം കാണുന്നു എന്ന് അവകാശപ്പെടുന്നെ
ങ്കിലും പലതും കാണുന്നില്ല. അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല
എന്നു നടിക്കുന്നു. ചിതലുകളുടെ ചിത്രപ്പണികള്‍ ഇരുട്ടി
ലാണ്.അവയ്ക്ക് നിറങ്ങളില്ല. അവയുടെ പണികളുടെതക
ര്‍ച്ചയിലേക്ക് അഥവാ ഇരുട്ടിലേക്ക് വെളിച്ചം കടക്കുമ്പോ
ള്‍ ചിത്രങ്ങള്‍ തെളിവായ് വരും.ചിതലുകളുടെ ചിത്രങ്ങള്‍
ഭാവനാന്മകമല്ല. കാഴ്ച്ചക്കാരന്‍റെ ഭാവനയാണ് ചിത്രത്തിന്
ആധാരം. ചിതലുകള്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടി
രിക്കുന്നു. വെളിച്ചത്തിന്‍റെ നിറങ്ങളാണ് ചിത്രങ്ങള്‍ക്ക്
പച്ചയണെങ്കില്‍... പച്ച...ചുവപ്പാണെങ്കില്‍...ചുവപ്പ്.....
കാലപ്പനികതയുടെ ചരിത്രമുറങ്ങുന്നിടത്തു പോലും ചിത
ലുകള്‍ ഉറങ്ങുന്നില്ല. ജീവസ്സുറ്റതെന്ന മനുഷ്യ സങ്കല്പങ്ങ
ളെ പോലും ചിതലുകള്‍ ചിതറിക്കുന്നു. ചരിത്രത്തിന്റെ
ചാരിത്ര്യത്തിന്നകത്തുകൂടെ കടന്ന് ചിതലുകള്‍ ചിതലരി
ച്ചില്ലാതെയാക്കുന്നു. ചിതലുകള്‍ അരിച്ചില്ലാതെയാക്കു
ന്നോരറിവ് തിന്നു തീര്‍ന്നവയുടെ അസ്ഥിവാരമിളകുമ്പോ
ള്‍ മാത്രം. വേലികെട്ടി തിരിച്ചതും വേവലാധിപ്പെട്ടതും
വേഗത്തില്‍ കാത്തുവച്ചതും എല്ലാം ചിതലരിക്കുന്നു.
ചിതലുകള്‍ ചിന്തകള്‍ക്കപ്പുറം ചിതറിക്കുന്നവ. വാതിലു
കള്‍ക്കകവും പുറവും ചിതലരിക്കുന്നു.ഈ ചിതലുകളെ
ക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്‍റെ ശരീരത്തില്‍ ഇല്ലാത്ത മനസ്സിനു വല്ലാത്ത വേദന ചിതലുകള്‍ എന്നെ നോക്കി ചി
രിക്കുന്നുവോ?...ഇല്ലായിരിക്കാം എന്‍റെ പിന്മുറകള്‍ എന്‍റെ തലമുറകളിലേ
ക്ക്എന്നിലൂടെ പകരുവാന്‍ തന്നവ... ഞാന്‍ പകര്‍ന്നു കൊടു
ക്കേണ്ട മൂല്ല്യങ്ങളെ തകര്‍ക്കുവാന്‍ ആഹോരാത്രം പണി
പ്പെടുന്ന ചിതലുകള്‍ ചിരിക്കാറില്ല..........അവയ്ക്ക് ചിരിക്കാന്‍ .....എവിടെ .....നേരം..............................
...... ജോസ്.പി.കെ
പരിയാരം
പരിയാരം
മത്സര രചനയാകിൽ നോ കമന്റ്സ്.
ReplyDeleteനന്മകൾ, ആശംസകൾ!!