ഭക്ഷണത്തിനു വേണ്ടി മാത്രമേ അവർ കടിപിടി കൂടാറുണ്ടായിരുന്നുള്ളു... വിശപ്പ് അത് സഹിക്കാൻ വയ്യാഞ്ഞിട്ടാണ്. വിശപ്പടങ്ങിക്കഴിഞ്ഞാൻ പങ്കുപറ്റാൻ വരുന്നവരോടു പോലും അവർ അനുകമ്പ കാട്ടിയിരുന്നു.... ചാവാലി നായ്ക്കൾ.
പണ്ടാരപറമ്പിലെ മാലിന്യ കൂമ്പാരത്തിനു മുന്നിൽ അന്ന് കിട്ടിയ എച്ചിൽ കൂടിനുവേണ്ടിയുള്ള തർക്ക സംഭാഷണങ്ങൾ നടന്നു കൊണ്ടിരിക്കെ മതിലിനരികെ രണ്ടു മനുഷ്യർ പരസ്പരം അസഭ്യവാക്കുകൾ വാരി എറിയുന്നതവരുടെ ശ്രദ്ധയിൽ പെട്ടു.
അവർ-'ടൈഗറും ടോമിയും'. ഓമനെപ്പേരിട്ടു വിളിക്കാൻ ഉടമസ്ഥരില്ലാത്തതുകോണ്ടാവാം കേട്ടു പരിചയമുള്ള ചില ശ്വാനനാമങ്ങൾ അവർ കടമെടുത്തു പരസ്പരം വിളിച്ചു പോന്നു. രണ്ടും രണ്ട് വ്യത്യസ്ഥ രാഷ്ട്രീയകക്ഷികളുടെ ലോക്കൽ അണികളാണെന്ന് ടൈഗർ ടോമിയോടു പറഞ്ഞു. തിരഞ്ഞെടുപ്പു സമയത്ത് പോസ്റ്റർ ഒട്ടിക്കാനും ജാഥക്കും ഒക്കെ പോകുന്നതവൻ കണ്ടിട്ടുണ്ടത്രേ..... കുറേകാലമായി മനുഷ്യരോടടുത്തു ജീവിക്കുന്നതുകൊണ്ട് അവരുടെ സംസാരത്തിൻ്റെ അർത്ഥം ടൈഗറിനും ടോമിക്കും മനസിലായി.
'ഛെ..., കേട്ടാലറക്കുന്ന വാക്കുകൾ'-അവർ പരസ്പരം പറഞ്ഞു.
'ഛെ..., കേട്ടാലറക്കുന്ന വാക്കുകൾ'-അവർ പരസ്പരം പറഞ്ഞു.
'ഇവിടുന്ന് നോക്കുമ്പോ കാണുന്ന ആ വളവില്ലെ...? അവിടുന്നുള്ളിലേക്ക് മൂന്നാമത്തെ വീടാണ് അതിലൊരാളുടെ, അവിടുന്നിത്തിരി കൂടി നടന്നാലടുത്തവൻ്റെ വീടും...'
-ജൂലിയുടെ പുറകെയുള്ള നടത്തം തുടങ്ങിയതിൽ പിന്നെ ടൈഗറിനാനാട്ടിലെ വഴികളെല്ലാം മന:പാഠമാണ്. കുറേ നാൾ പുറകെ നടക്കേണ്ടിവന്നു അവളുടെ മനസ്സലിയാൻ. കമ്പിയും പാരയും ഗർഭാശയം വരെ പിളർക്കുന്ന വൈകൃത്യങ്ങൾക്കൊന്നും അതുവരേക്കും അവരാരും സാക്ഷിയായിരുന്നില്ല. അതു നന്നായി....അവരുടെ വഴികാട്ടികൾ മനുഷ്യരാണല്ലോ?
-ജൂലിയുടെ പുറകെയുള്ള നടത്തം തുടങ്ങിയതിൽ പിന്നെ ടൈഗറിനാനാട്ടിലെ വഴികളെല്ലാം മന:പാഠമാണ്. കുറേ നാൾ പുറകെ നടക്കേണ്ടിവന്നു അവളുടെ മനസ്സലിയാൻ. കമ്പിയും പാരയും ഗർഭാശയം വരെ പിളർക്കുന്ന വൈകൃത്യങ്ങൾക്കൊന്നും അതുവരേക്കും അവരാരും സാക്ഷിയായിരുന്നില്ല. അതു നന്നായി....അവരുടെ വഴികാട്ടികൾ മനുഷ്യരാണല്ലോ?
ഇപ്പോൾ ദിവസവും രാത്രി ആരുംകാണാതെ ടൈഗർ ആ വളവു തിരിഞ്ഞു പോകാറുണ്ട്. ആദ്യത്തെ മൂന്നു വീടു കഴിഞ്ഞാലുള്ള കുറ്റിക്കാട്ടിൽ ഒരു ചെറിയ ചവറു കൂനയുണ്ട്. അതിനു പിന്നിൽ അവൾ കാത്തിരിപ്പുണ്ടാവും-ജൂലി.
അന്നു രാത്രിയും അവനാ വളവു തിരിഞ്ഞു. മൂന്നു വീടുകളും പിന്നിട്ട് കുറ്റികാട്ടിലേക്കു കേറുന്ന വഴിയിൽ കുറച്ച് മനുഷ്യർ... അവർ ആരോടൊ കയർത്തു സംസാരിക്കുന്നു.
ആരാണവരെന്നു മനസ്സിലാവാൻ അവൻ മണം പിടിച്ച് നോക്കി.... കരളുവാട്ടുന്ന ഭ്രാന്തൻ ദ്രവത്തിൻ്റെ ചീഞ്ഞ മണം.
പകലുകണ്ട ആ രണ്ടു മുഖങ്ങളും ആ കൂട്ടത്തിലുണ്ടെന്ന് എല്ലാരുടേയും കാലിനു പിന്നിലൂടെ ചുറ്റിത്തിരിഞ്ഞപ്പോളവനു മനസ്സിലായി.പണ്ടാര പറമ്പിൽ നടന്ന കശപിശയുടെ ബാക്കി... അതിലൊരുവൻ കൂട്ടുകാരേം കൂട്ടിവന്നതാണ് ചോദിക്കാൻ.
അന്നു രാത്രിയും അവനാ വളവു തിരിഞ്ഞു. മൂന്നു വീടുകളും പിന്നിട്ട് കുറ്റികാട്ടിലേക്കു കേറുന്ന വഴിയിൽ കുറച്ച് മനുഷ്യർ... അവർ ആരോടൊ കയർത്തു സംസാരിക്കുന്നു.
ആരാണവരെന്നു മനസ്സിലാവാൻ അവൻ മണം പിടിച്ച് നോക്കി.... കരളുവാട്ടുന്ന ഭ്രാന്തൻ ദ്രവത്തിൻ്റെ ചീഞ്ഞ മണം.
പകലുകണ്ട ആ രണ്ടു മുഖങ്ങളും ആ കൂട്ടത്തിലുണ്ടെന്ന് എല്ലാരുടേയും കാലിനു പിന്നിലൂടെ ചുറ്റിത്തിരിഞ്ഞപ്പോളവനു മനസ്സിലായി.പണ്ടാര പറമ്പിൽ നടന്ന കശപിശയുടെ ബാക്കി... അതിലൊരുവൻ കൂട്ടുകാരേം കൂട്ടിവന്നതാണ് ചോദിക്കാൻ.
പെട്ടന്നതു സംഭവിച്ചു സംസാരിച്ചു നിന്നവരിലൊരാൾ മറ്റേ ആളുടെ നെഞ്ചിലേക്കോരു കഠാര കുത്തിയിറക്കി. രണ്ടുപേർ ചേർന്ന് അയാളുടെ വായ പോത്തിപ്പിടിച്ചു. കുത്തുകൊണ്ടയാൾ നിലത്തു വീണു പിടച്ചു. കൂടെയുള്ള മറ്റൊരാളാ നെഞ്ചിലെ കഠാര വലിച്ചൂരി....
'കുത്തടാ അവനെ...'- ഒരുത്തൻ രോക്ഷംകൊണ്ടു.
ഊരിയെടുത്തവൻ വീണ്ടും വീണ്ടും കഠാര ആഞ്ഞു കുത്തി. പലകുറി കുത്തേറ്റതിനിടയിൽ ചില മാംസ ഭാഗങ്ങളും ചോരയും അവിടെ ചിന്നി ചിതറി.
'മതി. പോവാം..അവനിനി എണീക്കില്ല'- മറ്റൊരുത്തൻ്റെ പതിഞ്ഞ ശബ്ദം.
'കുത്തടാ അവനെ...'- ഒരുത്തൻ രോക്ഷംകൊണ്ടു.
ഊരിയെടുത്തവൻ വീണ്ടും വീണ്ടും കഠാര ആഞ്ഞു കുത്തി. പലകുറി കുത്തേറ്റതിനിടയിൽ ചില മാംസ ഭാഗങ്ങളും ചോരയും അവിടെ ചിന്നി ചിതറി.
'മതി. പോവാം..അവനിനി എണീക്കില്ല'- മറ്റൊരുത്തൻ്റെ പതിഞ്ഞ ശബ്ദം.
എല്ലാരും അവിടം വിട്ടു പോയപ്പോൾ ടൈഗർ അടുത്തു ചെന്നു മണം പിടിച്ചു നോക്കി. അതേ... അയാൾ തന്നെ.
വളവുതിരിഞ്ഞു വരുമ്പോൾ മൂന്നാമത് കാണുന്ന വീട്ടിലെ രാഷ്ട്രീയ പ്രവർത്തകൻ.
അവൻ കുരച്ചു ഉറക്കെ... കാത്തിരുന്നു മടുത്ത ജൂലി അവിടേക്കോടിയെത്തി.
വളവുതിരിഞ്ഞു വരുമ്പോൾ മൂന്നാമത് കാണുന്ന വീട്ടിലെ രാഷ്ട്രീയ പ്രവർത്തകൻ.
അവൻ കുരച്ചു ഉറക്കെ... കാത്തിരുന്നു മടുത്ത ജൂലി അവിടേക്കോടിയെത്തി.
'ചുടു ചോരയുടെ മണം..'- അവൾ ടൈഗറിനെ നോക്കി. നിലത്തു കിടക്കുന്നയാളപ്പോഴും മൂളുന്നുണ്ടായിരുന്നു. അവരു നോക്കിനിൽക്കെ അയാൾ മൃത്യുവരിച്ചു.
കല്ലെറിഞ്ഞ ചിലരെ ഓടിച്ചിട്ട് ഒാരോ ചെറിയ കടി കൊടുത്തു വിടുന്നതിനിടയിൽ മനുഷ്യ രക്തം അവരുടെ വായിൽ പറ്റാറുണ്ടെങ്കിലും ഏറെ രുചിയുള്ള അതിനുവേണ്ടി അതുവരെ അവർക്ക് കൊതിയൊന്നും തോന്നിയിരുന്നില്ല. ജൂലി പതിയെ ആ ചോര മണപ്പിച്ചു. അതവളെ മത്തു പിടുപ്പിച്ചു. ചിതറി കിടക്കുന്ന ഒരു മാംസ കഷ്ണം അവളുടെ കണ്ണിൽ പെട്ടു.
'ജൂലി വേണ്ടാ...'- ടൈഗർ വിലക്കി.
'സകല ജീവികളേയും മനുഷ്യർ കൊന്നു തിന്നാറുണ്ട്.. അവരുടെ എച്ചിൽ മാത്രം കഴിച്ച് നമ്മളെത്ര നാളിങ്ങനെ... ?നിനക്കറിയില്ലേ... ടൈഗർ മനുഷ്യർ അവരാണു നമ്മുടെ വഴികാട്ടികൾ...!'
ജൂലി ആ മാംസം രുചിയോടെ കഴിച്ചു. ചിതറിക്കിടന്ന മറ്റൊരു കഷ്ണം ടൈഗറും.
രുചിയുണ്ടെങ്കിലും ഇന്നത്തേക്കിതു മതി അവർ തിരിച്ചു നടന്നു..
കുറ്റികാടിറങ്ങി മുന്നോട്ടു നീങ്ങിയപ്പോൾ ടൈഗർ ആ വീട്ടിലേക്കു നോക്കി.മൂന്നാമത്തെ വീട്ടിലെ വെളിച്ചമപ്പോഴും അണഞ്ഞിരുന്നില്ല.
രുചിയുണ്ടെങ്കിലും ഇന്നത്തേക്കിതു മതി അവർ തിരിച്ചു നടന്നു..
കുറ്റികാടിറങ്ങി മുന്നോട്ടു നീങ്ങിയപ്പോൾ ടൈഗർ ആ വീട്ടിലേക്കു നോക്കി.മൂന്നാമത്തെ വീട്ടിലെ വെളിച്ചമപ്പോഴും അണഞ്ഞിരുന്നില്ല.
പിറ്റേന്ന് ടൈഗറും ജൂലിയും തലേന്നത്തെ രുചിതേടി അതേസ്ഥലത്തേക്കു വച്ചു പിടിച്ചു. മൂന്നാമത്തെ വീട്ടിൽ ആൾകൂട്ടമുണ്ടായിരുന്നു. കുറ്റികാടിനിടയിലെ മാംസ പിണ്ഠം ആരോ മാറ്റിയിരിക്കുന്നു. നിരാശയോടെ തിരിച്ചു വരും വഴി അവർ ടോമിയെ കണ്ടു. തലേ ദിവസത്തെ രുചിവിശേഷം അവനോടവർ പങ്കുവച്ചു. മൂന്നുപേരും വായിൽ വെള്ളവും നിറച്ചു റോഡിലൂടെ നടന്നു. ദൂരേ നിന്നു വടിയും കുത്തിപ്പിടിച്ചോരു വൃദ്ധ അവർക്കെതിരെ നടന്നു വരുന്നുണ്ടായിരുന്നു. മൂന്നു തെരുവു നായ്ക്കളെ കണ്ട് പേടിച്ചാവാം അടുത്തെത്തിയപ്പോൾ വൃദ്ധ അവർക്കു നേരെ കൈയ്യിലിരുന്ന ഊന്നുവടി വീശി. അത് ടൈഗറിൻ്റെ കാലിൽ തട്ടി..ടൈഗർ കുരച്ചുകൊണ്ട് മുന്നോട്ട് ചാടി.
'വേണ്ടാ...പോയ്കോട്ടെ'- ടോമി മുരണ്ടു.
'വേദനിപ്പിക്കുന്നവരെ കൊല്ലാം ടോമി..
മനുഷ്യർ കാണിച്ചു തന്ന വഴിയാണ്...അറിയില്ലേ...അവരാണ് നമ്മുടെ വഴികാട്ടികൾ! ഇന്നലെ....എന്തു രുചിയായിരുന്നെന്നോ..?'- ജൂലി ടോമിയെ ഓർമ്മിപ്പിച്ചു.
മനുഷ്യർ കാണിച്ചു തന്ന വഴിയാണ്...അറിയില്ലേ...അവരാണ് നമ്മുടെ വഴികാട്ടികൾ! ഇന്നലെ....എന്തു രുചിയായിരുന്നെന്നോ..?'- ജൂലി ടോമിയെ ഓർമ്മിപ്പിച്ചു.
"ശത്രുക്കളെയെല്ലാം മനുഷ്യർ കൊല്ലുന്നുണ്ട്... അല്ലെങ്കിൽ തന്നെ വിധേയത്ത്വം കാണിക്കാൻ മനുഷ്യർ വളർത്തുന്ന മുന്തിയതരം ഇനമൊന്നുമല്ലായിരുന്നു അവർ. ഇക്കാലമത്രയും കണ്ടുപഠിച്ചതവരെയാണെന്നു മാത്രം...."
നാവിലും മനസ്സിലും മനുഷ്യമാംസത്തിൻ്റെ രുചി ഇരച്ചുകേറിയ ആ നിമിഷം അവരാ വൃദ്ധക്കു മേൽ ചാടി വീണു.
അമൃത അരുൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക