Click here http://www.nallezhuth.com for full post
...............
ഇന്നലെയും വീട്ടില്‍ നിന്ന് എഴുത്തൊന്നും വന്നില്ല ... അച്ഛന്റെ അസുഖം കുറഞ്ഞുകാണുമോ എന്തോ.? അമ്മ പോയതോടുകൂടിയാണ് അച്ഛന്റെ അസുഖം കൂടിയത്.
...............
ഇന്നലെയും വീട്ടില്‍ നിന്ന് എഴുത്തൊന്നും വന്നില്ല ... അച്ഛന്റെ അസുഖം കുറഞ്ഞുകാണുമോ എന്തോ.? അമ്മ പോയതോടുകൂടിയാണ് അച്ഛന്റെ അസുഖം കൂടിയത്.
കഴിഞ്ഞ ആഴ്ച വന്ന കത്തില്‍ അച്ഛന്‍ എഴുതി : "മോളേ നിന്റെ അമ്മ പോയതോടെ ഞാന്‍ തളര്‍ന്നു പോയി " എന്ന്...
ശരിയായിരുന്നു..അച്ഛന്റെ എല്ലാം അമ്മയായിരുന്നു...
ശരിയായിരുന്നു..അച്ഛന്റെ എല്ലാം അമ്മയായിരുന്നു...
ഇവിടെയുളള ടെലിഫോണ്‍ ബൂത്തിൽ എന്നും തിരക്കാണ്... വീട്ടില്‍ ഫോണില്ലാത്തതുകൊണ്ട് അടുത്ത വീട്ടിലേക്ക് വിളിക്കണം.. ഇന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് വന്ന് വിളിക്കാം .
പുറത്ത് നേഴ്സ്മാരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വാനിന്റെ ഹോണടി കേട്ടു ..
ഇന്നും ഐ സി യൂവിലാണ് ഡ്യൂട്ടി ..........
ഇന്നും ഐ സി യൂവിലാണ് ഡ്യൂട്ടി ..........
ഐ സീ യൂവിലെ ഏഴാം നമ്പര്‍ ബെഡ്ഡിൽ അയാള്‍ അപ്പോള്‍ ഉറങ്ങുകയായിരുന്നു...
ഹാർട്ട് ഒാപ്പറേഷൻ കഴിഞ്ഞിട്ട് ഒരാഴ്ചയോളമായി . വൃദ്ധയായ ഭാര്യയും ഒരു മകനും ഇടക്കിടെ വന്നു നോക്കും...
അയാള്‍ക്ക് മരുന്നുകള്‍ കൊടുക്കുമ്പോൾ ഞാന്‍ അയാളെ ആശ്വസിപ്പിച്ചു ... "വേഗത്തില്‍ അസുഖം മാറും ഒന്നും പേടിക്കേണ്ട "എന്നൊക്കെ പറഞ്ഞു... എല്ലാം മനസ്സിലായത് പോലെ അയാള്‍ തലയാട്ടി ...
ഇന്നലെ എന്നെ അയാള്‍ അടുത്തേക്ക് വിളിച്ചു .. അപ്പോള്‍ അയാള്‍ തീരെ അവശനായിരുന്നു......
ഞാന്‍ അടുത്തിരുന്ന് അയാളുടെ ചുളിവുകൾ വീണ നേർത്ത കൈവിരലുകളിൽ തലോടി..
അത് എന്റെ അച്ഛന്റെ വിരലുകള്‍ പോലെ അപ്പോഴെനിക്ക് തോന്നി .....
അയാള്‍ക്ക് മനസ്സിലാവില്ല എന്നറിയാമെങ്കിലും കുറെ നേരം മലയാളത്തില്‍ ഞാന്‍ എന്റെ അച്ഛനോടെന്നപോലെ അയാളോട് സംസാരിച്ചു ...
എല്ലാം മനസ്സിലായത്പോലെ അയാള്‍ വീണ്ടും തലയാട്ടി ...
ഒടുവില്‍ എന്റെ കൈകള്‍ മുറുകെ പിടിച്ച് എന്നോടെന്തോ പറഞ്ഞു...
അപ്പോള്‍ തിമിരം ബാധിച്ച ആ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് നിന്നിരുന്നു.....
.........................
.........................
അപ്പോള്‍ തിമിരം ബാധിച്ച ആ കണ്ണുകളില്‍ കണ്ണുനീര്‍ നിറഞ്ഞ് നിന്നിരുന്നു.....
.........................
.........................
വാനിൽ നിന്നിറങ്ങി ആശുപത്രിയുടെ ഇടനാഴിയിലുടെ നടക്കുമ്പോള്‍ ഐസീയുവിന്റെ വാതിലിന്റെ കണ്ണാടിയിലൂടെ ഒന്നു നോക്കി ...
അവിടെ ഏഴാം നമ്പര്‍ ബെഡ് ശൂന്യമായിരുന്നു....!!!!!!
എന്തായിരിക്കും ഇന്നലെ അയാള്‍ അവസാനമായി എന്നോട് പറഞ്ഞത്..?!!
ഡ്യൂട്ടി കഴിഞ്ഞു വന്ന് രാത്രി വളരെ നേരം ആലോചിച്ച് കിടന്നു..
വാതിലില്‍ മുട്ട് കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോൾ പുറത്ത് ഹോസ്റ്റൽ വാച്ച്മാൻ...
വീട്ടില്‍ നിന്നും കുറെ കോളുകൾ വന്നെന്ന്...
ഫോണ്‍ വച്ചിരിക്കുന്ന വാച്ച്മാന്റെ കാബിനിലേക്ക് ഒാടുമ്പോൾ അങ്ങകലെയുളള അച്ഛന്റെ മുഖമായിരുന്നു മനസ്സില്‍ .....
Manfred Pramod.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക