
ഇത്രയും ദിവസത്തെ ജോലിക്കിടയിൽ ഒരിക്കൽ പോലും അയാൾ ചിന്തിച്ചിരുന്നില്ല ഇരിക്കുന്ന ഇടത്തെക്കുറിച്ചും കാഴ്ച്ചക്കാരന് അതുണ്ടാക്കുന്ന ഭയത്തെക്കുറിച്ചും .
അപ്രതീക്ഷിതമായി കാറ്റൊന്ന് ആഞ്ഞ് വീശിയപ്പോൾ ഉറപ്പിച്ച മരപ്പലകയിലും മുകളിലെ കമ്പി വലയിലും അയാൾ മുറുക്കെ പിടിച്ചു. സമാന്തരമായി പണി കഴിഞ്ഞ കെട്ടിടത്തിലെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഒരു കുഞ്ഞ് അയാളെ നോക്കി പുഞ്ചിരിച്ചു.
ഉയരങ്ങളിലുള്ള ജോലി മിക്കവാറും അയാൾക്കായിരിക്കും .അയാൾ അതൊരിക്കലും ബുദ്ധിമുട്ടായി കണ്ടതുമില്ല.
പതിനാലാം നിലയുടെ ബാൽക്കെണി ക്കരികിലായി കോൺക്രീറ്റിന്റെ പറിച്ചെടുക്കാൻ ബുദ്ധിമുട്ടായ പലകയാണ് ഇ ന്നയാളുടെ ഉദ്യമം. ഞാണിന്മേൽ കളി പോലെ ഇളകിയാടുന്ന പലകയിൽ നൂലിൻമേൽ കൊരുത്ത തന്റെ ജീവന്റെ വിലയെ പറ്റിയായിരുന്നില്ല അയാളുടെ ചിന്ത.
തൊട്ടടുത്ത കോമ്പൌണ്ടിൽ അവസാന മിനുക്കുപണികളിലേർപ്പെട്ടിരിക്കുന്ന ശില്പിയിലേക്കും പണി കഴിയാറായ ദൈവിക രൂപത്തിലേക്കും ആയിരുന്നു.. നാളെ കഴിഞ്ഞാൽ ശില്പിക്ക് പിന്നീടൊരിക്കലും തന്റെ കരവിരുതിനെ സ്പർശിക്കാൻ കഴിയില്ലായിരിക്കും.
താഴെ പണി കഴിഞ്ഞ കെട്ടിടത്തിൽ തൊഴിലാളികൾ പ്രവേശിക്കാതിരിക്കാൻ ഉയർന്നുപൊങ്ങിയ മതിലിലേക്ക് അയാളുടെ കണ്ണൊന്നുടക്കി. തങ്ങളുടെ അദ്ധ്വാനവും വിയർപ്പും കൊണ്ട് ഉയർന്നുപൊങ്ങിയ ആ കൂറ്റൻ കെട്ടിടം അവകാശികൾക്കായി കാത്ത് കെട്ടി കിടക്കുന്നു. ഇനിയൊരിക്കലും അതിന്റെ ഇടനാഴിയിലേക്ക് ഒരു കാൽവെപ്പില്ലെന്ന തിരിച്ചറിവ് അയാളുടെ ചുണ്ടിൽ നേർത്ത ചിരി പടർത്തി. ആത്മാവിന്റെ വെളിപാടുപോലെ ശില്പിയും ഞാനും നടന്നടുക്കുന്നത് ഒരൊറ്റ ഏക കത്തിലേക്ക് തന്നെ. നിശിതമായ വിധിയുടെ ഓർമ്മപ്പെടുത്തലെന്ന പോലെ കാറ്റ് വീണ്ടും വീശിയടിച്ചു കൊണ്ടിരുന്നു.
താഴെ പണി കഴിഞ്ഞ കെട്ടിടത്തിൽ തൊഴിലാളികൾ പ്രവേശിക്കാതിരിക്കാൻ ഉയർന്നുപൊങ്ങിയ മതിലിലേക്ക് അയാളുടെ കണ്ണൊന്നുടക്കി. തങ്ങളുടെ അദ്ധ്വാനവും വിയർപ്പും കൊണ്ട് ഉയർന്നുപൊങ്ങിയ ആ കൂറ്റൻ കെട്ടിടം അവകാശികൾക്കായി കാത്ത് കെട്ടി കിടക്കുന്നു. ഇനിയൊരിക്കലും അതിന്റെ ഇടനാഴിയിലേക്ക് ഒരു കാൽവെപ്പില്ലെന്ന തിരിച്ചറിവ് അയാളുടെ ചുണ്ടിൽ നേർത്ത ചിരി പടർത്തി. ആത്മാവിന്റെ വെളിപാടുപോലെ ശില്പിയും ഞാനും നടന്നടുക്കുന്നത് ഒരൊറ്റ ഏക കത്തിലേക്ക് തന്നെ. നിശിതമായ വിധിയുടെ ഓർമ്മപ്പെടുത്തലെന്ന പോലെ കാറ്റ് വീണ്ടും വീശിയടിച്ചു കൊണ്ടിരുന്നു.
(കവിതസഫൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക