Slider

അനന്താനന്ദാന്വേഷണം 16.

0
അനന്താനന്ദാന്വേഷണം 16.
^^^^^^^^^^^^^^^^^^^^^^^^^
ജനിജൻ
ആത്മാവുണർത്തി ജാഗരൂകനായി
ധ്യാനാവസ്ഥയിൽ ആയിരിക്കുന്നു
പ്രാവ്
ചിറകുകൾ വെയിലേൽക്കും വിധം
ചിറകുവിതിർത്തുവച്ച്
വലീയൊരു വൃക്ഷശിഖരത്തിൽ
സ്വസ്ഥമായി ഇരിക്കുന്നു,
മെല്ലെ മെല്ലെ
ഒരു പുൽമേട് തെളിയുകയായി
എന്തൊരുഭംഗിയാണതിന്
ഒരു ദ്വീപ് പോലെ കാണാം.
മുകളിൽ നിന്ന് കളകളംപാടി അലതല്ലി ചിരിച്ച് ഒഴുകിയെത്തിയ നദി,
രണ്ടായിപിരിഞ്ഞ് ആ പുൽ പരവതാനിയെ ചുറ്റിവന്ന് വീണ്ടും
ഒന്നായി ശാന്തമായൊഴുകുന്നു
പുൽമേടിന്റെ പടിഞ്ഞാറ് ഭാഗം
ഇടതൂർന്ന മുളംകാടിനാൽ സമൃദ്ധം,
അതിൽ നിറയെ പക്ഷികൾ
പറന്നുല്ലസിക്കുന്നു
പുൽമേടിനെ പുള്ളിയുടുപ്പാക്കുംപോലെ
വെൺമുയലുകൾ ചാടിയും
പുള്ളിമാനുകൾ ഓടിയുംകളിക്കുന്നു
ഹിംസ്രജന്തുക്കളോ
വിഷപാപാമ്പുകളോ ഇല്ലാത്ത
അതിസുന്ദരമായ കാനനപച്ച,
നദിയോരത്ത് ഒരരികിൽ
പന്ത്രണ്ട് മല്ലയോദ്ധാക്കൾ
മെയ് അഭ്യാസത്തിലും
ആയുധ പരിശീലനത്തിലും മുഴുകിയിരിക്കുന്നു
പരിചകൾ കൂട്ടിയിടിക്കൂന്ന
ചമൽക്കാരശബ്ദം
ഉറുമി പുളഞ്ഞു വീശുന്ന
സീൽക്കാരം
നെടു വടി വീശലിന്റെ ഹുങ്കാരശബ്ദം
ഏതോ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാർ.
° ° ° °
മനോഹരമായ ഒരു നൃത്തഗാനത്തിന്റെ
ശീലുകൾ എവിടെനിന്നോ നേർത്ത് ഒഴുകിയെത്തുന്നു
ആ ഗാനം തെളിമയുള്ളതായി
താഴെ നദിയിലൂടെ വലിയ ഒരു
അരയന്നം ഒഴുകിവരുന്നു
അരയന്നരൂപമുള്ള വലിയ തട്ട് പണിതിട്ടുള്ള അരയന്നത്തോണിയാണത്
നർത്തകിമാരുടെ നൃത്തം തുടരുകയാണ്
സിംഹാസനത്തിലിരിക്കുന്നത്
മഹാനായ മുസിരീസ് മഹാരാജാവ്
അദ്ദേഹം സന്തോഷവാനാണ്.
അരയന്നത്തോണി തീരത്തണഞ്ഞു
മല്ലന്മാരോടിയെത്തി
മഹാരാജാവിനെ വണങ്ങി
തോണിയുടെ തട്ട് തുറക്കപ്പെട്ടു
രത്നങ്ങൾ സ്വർണ്ണനിധികൾ
പവിഴവും മുത്തൂം അടങ്ങിയ
നിധികുംഭങ്ങൾ
മല്ലന്മാരും നർത്തകിമാരും
തലയിലേറ്റി.
പല്ലക്കിലേറിയ രാജാവും പരിവാരങ്ങളും
കിഴക്കേ ചരിവിലേക്ക് യാത്രയായി.
° ° ° °
അതാ
ഏതാനും പുൽക്കുടിലുകൾ
ചുറ്റുപാടുമുള്ള മാനുകൾ ചെവിവട്ടംപിടിച്ചു
അവ ഒതുങ്ങിനിന്നു
മുനികുമാരന്മാരുടെ ഗുരുകുലമാണവിടം
പരിചിതരെ പ്രതീക്ഷിച്ചെന്നപോലെ
ഉള്ളിൽ നിന്നും മുനികുമാരന്മാർ
നിരയായിറങ്ങിവന്നു
സ്വാത്വികമാനസനായ,
നന്മാനന്ദ മഹർഷി വരികയായി,
തൊട്ടുപിന്നിൽ പർണ്ണശാലയുടെ
ചുമതലക്കാരനും മഹർഷീയുടെ സന്തസഹചാരിയുമായ
ധർമ്മരാജമുനി,
രാജാവ് പല്ലക്കിൽനിന്നിറങ്ങി
ഗുരുവായ
നന്മാനന്ദമഹർഷിയെ സർവ്വാംഗനമസ്കാരം ചെയ്തു
അവീടുത്തെ അനുഗ്രഹത്താൽ
രാജ്യം അനുദിനം ശ്രേയസ് നേടുന്നു ഗുരോ,
ഗുരു ശിഷ്യന്റെ ശിരസ്സിലൂടെ കൈ തഴുകി
പർണ്ണശാലയുടെ ഉള്ളിൽ നിന്നാരംഭീക്കുന്ന ഭൂമിക്കടിയിലെ
നിധിയറയിലേക്ക്
ധർമ്മരാജൻ വഴികാണിച്ചു.
തുരങ്കത്തിലെ അള്ളയറകളിലെ
തിളങ്ങുന്ന നിധീകളിലേക്കുനോക്കുമ്പോൾ
ധർമ്മരാജന്റെ കണ്ണുകൾ
വല്ലാതെ തിളങ്ങിനിന്നു.
° ° ° °
നന്മാനന്ദമഹർഷിയുടെ
വാക്കുകൾക്കായി മുനികുമാരന്മാർ ചെവികൂർപ്പിച്ചു
കടലിലൂടെയുള്ള ഒരാക്രമണം സമ്പത്ത് നഷ്ടപ്പെടുത്താതിരിക്കാനാണ്
രാജാവ് ഈ വനത്തിൽ നിധിയറ ഉണ്ടാക്കിയത്
എന്നാൽ അതിനു മുകളിൽ
നാം പർണ്ണശാല കെട്ടിയത്
മനസ്സിനെ അടംക്കം ചെയ്യുന്നതിനാണ്
കഴിഞ്ഞ മൂന്നു സൂര്യസഞ്ചാരകാലം കൊണ്ട്
സ്വർണ്ണത്തിനും രത്നത്തിനും മീതെ കിടന്ന്
ശാന്തമായുറങ്ങാൻ നിങ്ങൾ പഠിച്ചു
സൂര്യൻ മൂന്നുവട്ടം
ഉത്തരദക്ഷിണ സഞ്ചാരം പൂർത്തിയാക്കി
ഇപ്പോൾ നേരേ
മേൽ ഇടം സ്ഥാനമാക്കീയിരിക്കുന്നു
അടക്കം ചെയ്യുക എന്നാൽ സംസ്കാരം ,
ഏതൊന്നിനെയാണോ ശുദ്ധീകരിച്ച്
സംസ്കരിച്ച് മികച്ച ഒന്നിനെ വീണ്ടെടുക്കുന്നത്
അതാണ് സംസ്കാരം.
ഞങ്ങൾ ഏഴു മഹർഷിമാരാണ്
ഭൂമിയുടെ തെക്കേയറ്റത്തെ കടൽമുനമ്പിൽ ഒത്തുചേർന്നത്,
സാധുജനങ്ങളുടെ പൂജാരാധനകൾക്കായീ
മുപ്പത്തിമു കോഠി
അഥവാ
മുപ്പത്തിമൂന്ന്. യഥാർത്ഥമായ
ദേവതാശക്തീകളെ
തിരിച്ചറിഞ്ഞ് ജനങ്ങൾക്കത് പകർന്നുനൽകി .
ഞങ്ങൾ അവിടെനിന്ന് യാത്രയായി
ഒരാളെങ്കിലും ഉത്തരാഗ്ര ഹിമഗിരിയിൽ
എത്തിച്ചേരുവാനുള്ളയാത്ര
ഇവിടെയെത്തിയപ്പോൾ
എനിക്കുള്ള ഇടമാണിതെന്നറിഞ്ഞ
ഞാൻ ഇവിടം പർണ്ണശാലാ കേന്ദ്രമാക്കി
ഒരു കാലം ഏഴു മഹർഷിമാരും ഒത്തുചേരാം എന്ന സത്യവാക്കീൽ
മറ്റ്‌ മഹർഷിമാർ യാതാര തുടർന്നു .
° ° ° °
മുനികുമാരന്മാർ അത്ഭുത പരതന്ത്രരായിരിക്കേ
പുറത്ത് ചെറുകാറ്റ് വീശാൻ തുടങ്ങി
കാറ്റിനു ശക്തി വർദ്ധിച്ചു വന്നു,
നന്മാനന്ദ മഹർഷി ശിഷ്യരുമായി
പുറത്തിറങ്ങി
മുളങ്കാടിനെ നോക്കി
ധ്യാനം ചെയ്യാനാവശ്യപ്പെട്ടു
കാറ്റീലാടിയുലഞ്ഞ മുളങ്കാട്
മെല്ലെമെല്ലെ
ഒരു ഹുങ്കാരസ്വരം പുറപ്പെടുവിച്ചു,
പതിയെ ആ സ്വരം തെളിഞ്ഞുവന്നു
ഊ..ഊ..ഉം..ഊ..ഉം
ഇപ്പോൾ അത് കാതുകളെയും
ശരീരത്തെയും പ്രകമ്പനം കൊള്ളിക്കുകയാണ്….
പൂർണ്ണമായി അത് തെളിഞ്ഞിരീക്കുന്നു
ജനിജൻ
ആകെ പ്രകമ്പിതനായി
ഊ...ഉം..ഉം...ഓ..ഓം..ഓം..ഓം..ഓം
ഓം കാര നാദം
ആ വനമാകെ മുഴങ്ങി
നന്മാനന്ദമഹർഷിയുടെ സ്വരം
കാതുകളിൽ അലയടിച്ചു
പ്രകൃതിയുടെ ആദ്യശബ്ദമാണ്
നാം കേൾക്കുന്നത്
പ്രകൃതിയുടെ
ആകെ മന്ത്രവും ഇതുതന്നെ
ഓം
ഓം കാരം
VG.വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo