നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അനന്താനന്ദാന്വേഷണം.14.

അനന്താനന്ദാന്വേഷണം.14.
^^^^^^^^^^^^^^^^^^^^^^^^^
കർമ്മങ്ങളിൽ മുഴുകിയിരുന്ന
മുത്തേടന്റെ കണ്ണുകളിൽ ഒരുതിളക്കം അലയടിച്ചു,
തോമസ്ജോണിനെ വിവരമറിയിക്കാൻ
മകനെ പറഞ്ഞയച്ചശേഷം
പതിയെ അനങ്ങാതെ എണീറ്റ്
ഒൻപത് ദീപക്കാലിലും എണ്ണപകർന്നു
വിശ്വസിക്കാൻ പറ്റാത്തപോലെ സൂക്ഷിച്ചുനോക്കി,
പാൽനദിച്ചെമ്പിലെ വാഴനാര് വലയിൽ
ഒരുപ്രാവ് പറന്നിറങ്ങി ശാന്തമായി
പാൽ കൊത്തിക്കുടിക്കുന്നു
വലയിൽ അങ്ങിങ്ങ് നടന്ന് പാൽ കൊത്തിക്കുടിച്ചിട്ട്,വലയിൽ പതുങ്ങിയിരുന്നു
ഇവിടെങ്ങും കാണാത്ത നിറമാണതിന്
വലുപ്പം കൂടുതലുംഇളം തവിട്ട്നിറം
ചിറകുകൾക്കരികിലൂടെ പുരികവണ്ണത്തിൽ ഇളംകറുപ്പുവര
അത് കണ്ണടച്ചിരിക്കുന്നു.
നോക്കിനിൽക്കേ മുത്തേടൻ ഞെട്ടിത്തരിച്ചു,
പ്രാവിന്റെ ഉടൽ ചെരഞ്ഞു വീണിരിക്കുന്നു
അതേ അതിന്റെ ജീവൻ പറന്നകന്നു,
ഡോക്ടറും
ജോമീയും,അനീഷും പാഞ്ഞെത്തി.
മുത്പേടനും മകനും ചേർന്ന് ബന്ധനപ്പുര
കളമെഴുതി നിറദീപങ്ങളാൽ മന്ത്രബലംവരുത്തി.
ഡോക്ടറും ജോമിയുംകൂടി
പ്രാവിന്റെ ശരീരത്തിൽ
ബ്രയിൻ റീഡർ ഘടിപ്പിച്ചു
താഴെ ചെറിയോരു സിഗ്നൽ ചിപ്പും
മുകളിൽ കുഞ്ഞു സോളാർ ബാറ്ററി
തലയോട്ചേർന്ന് കടുകുമണിപോലെ രണ്ട് റിസീവറുകൾ
ഇപ്പോൾ ഒരോ യന്ത്രപ്രാവ് എന്നു തോന്നും
മുകളിലും താഴെയും നല്ല തിളങ്ങുന്ന
വെള്ളിനിറം.
* * *
തോമസ് ജോൺ ഇരുകണ്ണുമടച്ചു പ്രാർത്ഥനയിലാണ്
ജനിജൻ വിവേചിക്കാനാവാത്ത വികാരങ്ങളോടെ ധ്യാനപൂർവ്വം
വലിയൊരു ഓട്ടുരുളിയിൽ നിൽക്കുകയാണ്
കണ്ണുതുറന്ന തോമസ്ജോൺ
കിണ്ടിയിൽ കരുതിയിരുന്ന എണ്ണ
ജനിയുടെ ശിരസ്സിലൂടെ ധാരയായി ഒഴിക്കുകയാണ്
ജനിജൻ
ഇനിയും തന്റെമേൽ ഏതെങ്കിലും ദോഷമോ അശുദ്ധിയോ ഉണ്ടെങ്കിൽ
അതിനെ ഇല്ലായ്മചെയ്യാൻ
ആ എണ്ണ ശരീരമാകെ ലേപനം ചെയ്തു.
ഉണ്ണീ,
ഒരു വാക്കേ എനിക്കിനി പറയാനുള്ളൂ,
സൂഷ്മതയാണ് ഏത് വിദ്യയും ഫലമണിയിക്കുന്നത്
ഭൂമിമുഴുവൻ പ്രകാശംതരുന്ന വലിയ സൂര്യന്റെ കിരണങ്ങളിൽ
കണ്ണുചീമ്പി നോക്കുമ്പോൾ കാണുന്ന
പ്രകാശകണികയാണ്
നീളത്തിനെ അളക്കുന്ന അളവുകോലിന്റെ സൂഷ്മാംശം
ഈ സൂഷ്മാംശങ്ങളിൽ കണ്ണെത്തുമ്പൊഴേ വിദ്യ സിദ്ധിയാവുകയുള്ളൂ.
നിലവറയിലെത്തിയ ജനിജൻ
മന്ത്രോച്ചാരണങ്ങളോടെ
ഏഴ് തിരിയിട്ട അഞ്ച് വിളക്കുകൾ തെളിച്ചോ
ദൈവനാമത്തിൽ ഒരുദീപം
ചിരാതിൽ തെളിച്ച് തറയിൽ വച്ചു
വികാരഭരിതമായ നിമിഷം
സഹായികളുടെപോലും ശ്വാസഗതി ഉയർന്നുവന്നു
ജനിജൻ എണ്ണത്തോണിയിലേക്ക്
വജ്രാസനത്തിൽ ഇരുന്നു
നമസ്കരിച്ചശേഷം തിരിഞ്ഞ്
കാൽനീട്ടി കൈകൾ വശങ്ങളിൽ പിടിച്ച്
തലമാത്രം എണ്ണയുടെ മുകളിൽ കാണും വിധം കിടന്നു
മന്ത്രാക്ഷരങ്ങൾ ആയിരത്തിഒന്ന്
ഉരുവിടാൻ തുടങ്ങി,
മന്ത്രജപം പൂർത്തീകരണമായ നിമിഷം
കരങ്ങൾ പിടിയയഞ്ഞ് എണ്ണത്തോണിയിലേക്ക് മുങ്ങിപ്പോയി
കണ്ണുകളിൽ നിന്നും ചലനത്തെ വലിച്ചെടുത്തുകൊണ്ട്
ജനിജന്റെ. ആത്മാവ് പറന്നുയർന്നു,
സഹായികൾ ചമതയില എടുത്ത്
പ്രാർത്ഥനയോടെ ജനിയുടെ
മുഖം ചമതയിലകളാൽ പൊതിഞ്ഞുമൂടി.
° ° °
ഒരുറക്കത്തിൽ നിന്നെന്നപോലെ
പാൽനദിച്ചെമ്പിൽ
പ്രാവ് എണീറ്റുനിന്നു
ചിറകടിച്ചുയർന്ന് ചെമ്പിനൊന്ന് വലംവച്ച്
ജനിയുടെ ആത്മാവ് പ്രാവിന്റെ ശരീരവുമായി
ഈശാനദിക്ക് ലക്ഷ്യമാക്കി
പറന്നകന്നു.
എല്ലാവരെയും ഒരമ്പരപ്പ് ബാധിച്ചിരിക്കുന്നു ആരും സംസാരിക്കുന്നില്ല
തോമസ്ജോണിന്റഞ ശ്വാസഗതി
ബന്ധനപ്പുരയും കടന്ന് വെളിയിൽ കേൾക്കാം.
അനീഷ് മൗനം മുറിച്ചു
വരൂ നമുക്ക് ടിവി റൂമിലേക്ക് പോകാം.
മുത്തേടനാണ് മറുപടി പറഞ്ഞത്,
നിങ്ങൾ നടക്ക്
കുഞ്ഞിവിടെ നിൽക്കട്ടെ,
കുഞ്ഞേ
ഈ രാത്രി വളരെ പ്രധാനപ്പെട്ടതാണ്
ആത്മാവില്ലാത്ത ഒരു ശരീരം
ഇവിടെയുണ്ട്
അതറിഞ്ഞെത്തിയ ദുരാത്മാക്കൾ പുറത്തും പേടിക്കരുത്
വേണ്ട പ്രാർത്ഥനാ കരുതലുകൾ എടുക്കണം
രണ്ടുവീടുകളുടെയും കോടിക്കോണുകൾ
ബനഡിക്ടൻ കുരിശ് സ്ഥാപിച്ചുറപ്പിക്കണം
എന്ത് ശബ്ദം കേട്ടാലും നോക്കരുതെന്ന്
മോളെ പറഞ്ഞു മനസ്സിലാക്കണം.
° ° ° °
ടി.വി.സ്ക്രീനിനു മുന്നിൽ
ആശങ്കയോടെ ഇരിക്കുകയാണ്
തോമസ് ജോണും
ജോമിയും,അനീഷും
യാതൊരോ സിഗ്നലും തെളിയാതെ
മണിക്കൂറുകൾ കടന്നുപോയിരിക്കുന്നു
ഫാനിന്റെ കീഴിലിരുന്നിട്ടും
തോമസ്ജോണിനെ വിയർത്തൊഴുകി
മകന്റെ ജീവനും മകളുടെ ജീവിതവും
ഏതോ തുലാസിലാടുന്ന തോന്നൽ
ഒരു ശ്വാസംമുട്ടൽ പോലെ സാറിനെ വിഷമിപ്പിച്ചു,
അഞ്ച് മണി കഴിഞ്ഞുകാണും
പെട്ടെന്ന് ടിവി സ്ക്രീൻ ഒന്നു തുള്ളിതിളങ്ങി,
അനീഷ് വേഗം സിസ്റ്റം പരമാവധി ക്ളാരിറ്റിയിൽ കൊണ്ടുവന്നു,
പതിയെ ഇളംവെയിലിൽ തിളങ്ങുന്ന
നിഴൽച്ചാർത്തു വീണ
ഒരു വനം തെളിഞ്ഞുവന്നു,
വലിയൊരു ദീർഘനിശ്വാസത്തോടെ
മൂന്നുമുഖങ്ങളും പുഞ്ചിരിയിലേക്കുവന്നു
ജോമി അനീഷിന്റെ കൈപിടിച്ച് കുലുക്കി
സന്തോഷം പ്രകടിപ്പിച്ചു.
അനീഷേ ലൊക്കേഷൻ സെർച് ചെയ്യ്
എവിടാണെന്ന് നോക്കാം
ഒരുമിനിട്ടിനകം അനീഷിന്റെ
മറുപടിവന്നു,
സൈലന്റ് വാലി ആണ് കാണുന്നത്,
തോമസ് ജോൺ ചാടിഎണീറ്റു
ഇരുവരുടെയും തോളിൽ കൈവച്ച്
അദ്ദേഹം ഉറക്കെപ്പറഞ്ഞു,
ലക്ഷ്യത്തിലേക്ക് തന്നെ…
സൈലന്റ് വാലി..
സൃഷ്ടിയുടെ താഴ്വവരയായ വനം
അതേ അതുതന്നെ
മരങ്ങളും പക്ഷികളുമായി
വനശബ്ദങ്ങൾക്കിടയിൽ പെട്ടെന്നാണ് മനുഷ്യസ്വരം കയറിവന്നത്
ആണ്ടൊരു മിനുമിനുപ്പൻ പക്കി.
ചിത്രം പതിയെ തെളിഞ്ഞു,
വനനരന്മാരുടെ കുട്ടികൾ
അമ്പും വില്ലും കുട്ടയുമൊക്കെയായി
അഞ്ചാറ് കുട്ടികൾ
ജനിജന്റെ ചിന്തകൾ കാഴ്ചകൾ എല്ലാം
നമുക്ക് കാണാം അതെല്ലാം ഡോക്യുമെന്ററി ആയി എല്ലാ എഫക്റ്റോടുംകൂടി തയ്യാറാക്കണം
ജോമി അനീഷിനെ ഓർമ്മപ്പെടുത്തി
സാറിനെ ധൈര്യപ്പെടുത്താനുള്ള
ജോമിയുടെ സംഭാഷണം
മനോഹരമായ ഒരു പുഞ്ചിരിയിൽ അനീഷ്
സ്വീകരിച്ചു.
മുന്നിൽ തെളിഞ്ഞ ദൃശ്യം കണ്ടമൂന്നുപേരും വിറച്ചുപോയി
പ്രാവിനു നേരേ ഉന്നംപിടിച്ച് അമ്പുകുലച്ച്
നിൽക്കുന്ന കുട്ടികൾ..
പുറകിലൊരു ഉയർന്ന മരച്ചില്ലയിൽ
പ്രാവിനുനേരേ വായ് തുറന്ന
പട്ടംപോലെ ഉടൽവിരിച്ച
ഒരു പറക്കും പാമ്പ്….
ഒരു നിമിഷം
തോമസ്ജോൺ ബോധരഹിതനായി
നിലംപതിച്ചു.
VG.വാസ്സൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot