ഇന്ന് നിന്റെ അമ്മയുടെ കല്യാണമായിരുന്നു അല്ലേടാ ,, അതും ഒരു അന്യ മതക്കാരന്റെ കൂടെ ,,,
ഷാജിയേട്ടൻ അത് ചോതിക്കുമ്പോ ഒരു പരിഹാസത്തിന്റെ ചിരിയുണ്ടായിരുന്നു ചുണ്ടിൽ ,,
കൂടെ നിന്നവരും അത് കേട്ട് ചിരിച്ചു ,
അത് കേട്ടതും കണ്ണന്റെ കണ്ണൊന്നു നിറഞ്ഞു അവൻ പുഴയിൽ വെള്ളത്തിലേക്ക് ഊളിയിട്ടു കണ്ണ് നിറയുന്നത് ആരും കാണണ്ട എന്ന് കരുതിയാ പാവം ,,
അവനും അമ്മയും മാത്രമേ അവന്റെ വീട്ടിൽ ഒള്ളു കണ്ണന് മൂന്നു വയസുള്ളപ്പോഴാണ് അവന്റെ അച്ഛൻ മരിക്കുന്നത് .
നിറയെ ആളുകൾ ഉള്ള പട്ടിണിയും പ്രാരാപ്തവും നിറഞ്ഞ കുടുംബത്തിലെ അങ്കമാണ് അവന്റെ 'അമ്മ ലീല ചേച്ചി ,
മുലകുടി കഷ്ടി മാറിയിട്ട് ഒള്ളു അന്ന് കണ്ണന്.
വിദ്യാഭ്യാസം ഇല്ലാത്ത ലീല ചേച്ചി തന്റെ പിഞ്ചു കുഞ്ഞിനെ കൊണ്ട് എങ്ങനെ ജീവിക്കും എന്ന ചിന്തയിലായിരുന്നു ,,
വിദ്യാഭ്യാസം ഇല്ലാത്ത ലീല ചേച്ചി തന്റെ പിഞ്ചു കുഞ്ഞിനെ കൊണ്ട് എങ്ങനെ ജീവിക്കും എന്ന ചിന്തയിലായിരുന്നു ,,
ഭർത്താവ് മരിച്ചാൽ പിന്നെ ഭർത്താവിന്റെ വീട്ടിൽ നിൽകുന്നത് എത്ര പ്രയാസമായിരിക്കും എന്നത് അറിയാവുന്നത് കൊണ്ടാവും
അവന്റ്റെ അമ്മയുടെ വീട്ടിലേക്ക് തിരികെ പോന്നത് .
അവിടെയും അത്ര നല്ല ജീവിത സാഹചര്യം ഒന്നുമല്ല കഷ്ടതയുടെ കൂട്ടത്തിൽ അവരും .
ലീലേച്ചിയുടെ താഴെ ഇനിയും കെട്ടിക്കാൻ പ്രായമായ മൂന്ന് അനിയത്തി മാർ കൂടി ഉണ്ട് ആ തറവാട്ടിൽ .
കുഞ്ഞിന്റെ മരുന്നും ജീവിതവും മുനോട്ട് പോവാൻ ഞാൻ വീട്ടിൽ തന്നെ ഇരുന്നാൽ ശരിയാവില്ല വല്ല തൊഴിലും നോക്കണം .എന്ന തീരുമാനത്തിൽ ലീല ചേച്ചി വൈകാതെ അടുത്തുള്ള ഒരു വലിയ വീട്ടിലെ അടുക്കള പണി എടുക്കാൻ തുടങ്ങി ,,
കുറഞ്ഞ ശമ്പളം ആണെങ്കിലും ബുദ്ധിമുട്ട് ഇല്ലാതെ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവാൻ അത് അവരെ സഹായിച്ചു ,,,
ഒരു ദിവസം
ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ ലീല ചേച്ചി കണ്ണനെ തിരക്കി .
ഒരു ദിവസം
ജോലി കഴിഞ്ഞു വീട്ടിൽ എത്തിയ ഉടനെ ലീല ചേച്ചി കണ്ണനെ തിരക്കി .
കണ്ണാ നീ ഉറങ്ങിയോ .
കണ്ണന് ആരും ചോറ് കൊടുത്തില്ലേ അമ്മെ .
ഉദ്യോഗം കഴിഞ്ഞു എത്തിയോ ഇവടെ ആർക്കും നിന്നേം നിന്റെ കുഞ്ഞിനേം നോക്കാൻ സമയമില്ല വേണേൽ ഉദ്യോഗത്തിന് പോവുമ്പോ കൂടെ കൊണ്ടുപോയ്‌ക്കോ ,,,
മനസും ശരീരവും തളർന്ന ലീല ചേച്ചി കണ്ണനെ കോരിയെടുത്ത് കുറേ കരഞ്ഞു .
അമ്മടെ കണ്ണൻ ഒന്നും കഴിച്ചില്ലേ .
എന്തിനാ അമ്മെ കരയുന്നെ .
ഒന്നുല്ല കണ്ണന് 'അമ്മ സൈദാലിക്കന്റെ കടയിൽ നിന്ന് പഴം വാങ്ങി തരാട്ടോ വായോ .
സമയം ആറുമണിയായ് തിരുമ്പാൻ ഉള്ള തുണികളും എടുത്ത് കണ്ണന്റെ കയ്യും പിടിച്ചു പുഴയിലേക്ക് നടന്നു .പുഴയിലേക്ക് പോവുന്ന വഴിയിലാ സൈദാലിക്കന്റെ കട .
കടയിൽ എത്തിയതും ഒരു നേന്ത്രപ്പഴം എടുത്തു കണ്ണന്റെ കൈയിൽ കൊടുത്തു അമ്മന്റെ മോൻ കഴിച്ചോട്ട ,,,
ഇക്ക ഒരു ഇരുപത്തൊന്നിന്റെ തിരുമ്പുന്ന സോപ്പ് കട്ട തായോ .
എഴുതി വെച്ചോ ഇക്ക മാസം ശമ്പളം കിട്ടുമ്പോ തീർക്കാം എല്ലാം കൂടി ,,,
ആ ലീലേ ഞാൻ നിന്നോട് പൈസ ചോദിച്ചോ അതിന് ,നീ ഉള്ളപ്പോ തന്നാ മതി .
ഇത് കണ്ടു നിന്ന ബാബു ചോദിച്ചു അതെന്താ ഇക്കാ ലീലക്ക് മാത്രം കിട്ടുമ്പോ തന്ന മതി എന്നൊരു വെപ്പ് ,,
ആ ചോദ്യത്തിന്റെ അർത്ഥം മനസിലാക്കിയ സെയ്‌ദാലിക്ക പറഞ്ഞു .
ന്റെ ബാബു ആ പാവത്തിന്റെ കാര്യം അറിയാലോ ആ കുഞ്ഞിനെ കൊണ്ട് ജീവിക്കാൻ പെടാ പാട് പെടുകയാ ആ പാവം .
പാടൊന്നും ഇല്ലാതെ ജീവിക്കാൻ വഴിയുണ്ടല്ലോ ഇക്കാ പെണ്ണല്ലേ ,,
ഷാജിയുടെ കമന്റ്
ഷാജിയുടെ കമന്റ്
കൂടെ നിന്നവർ എല്ലാരും ചിരിച്ചു .
എല്ലാരും കൂടി ഇനി അതിന്റെ ഇറച്ചി തിന്നണ്ട എങ്ങനെയെങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ പാവം .
കുറച്ചു ശബ്ദം കനപ്പിച്ചാണ് ഇക്ക അത് പറഞ്ഞത് അത് കേട്ടതും ബാബുവും ഷാജിയും കടയിൽനിന്നറങ്ങി നടന്നു ,,,
ഇക്കയോട് തിരിച്ചു പറയാൻ അവർക്ക് ധൈര്യം പോരാ കാരണം പണി ഇല്ലാതിരിക്കുമ്പോ വീട് പട്ടിണിയാവാതെ പോവുന്നത് സൈതാലിക്കാന്റെ കട ഉള്ളത് കൊണ്ടാണ് ,,,
കുറച്ചു കഴിഞ്ഞു മഹരിബ് ബാങ്ക് പള്ളിയിൽനിന്ന് ഉയർന്നു.
ആകാശത്ത് ചുവന്ന ചക്രവാളം മാഞ്ഞു തുടങ്ങി ഭൂമിയിൽ ഇരുട്ട് വീണ് തുടങ്ങി ,,,
ആകാശത്ത് ചുവന്ന ചക്രവാളം മാഞ്ഞു തുടങ്ങി ഭൂമിയിൽ ഇരുട്ട് വീണ് തുടങ്ങി ,,,
ഈറൻ അണിഞ്ഞ മുടിയിൽ നിന്ന് വെള്ളം ഇറ്റി വീഴുന്ന കോലത്തിൽ പുഴയിൽ നിന്ന് കയറി വരുന്ന ലീലയെ കണ്ട ഇക്ക നീട്ടി വിളിച്ചു ,,
എന്താ പെണ്ണെ നിനക്ക് ഒന്ന് നേരത്തെ തീർത്ത് പോന്നൂടെ നിന്റെ നീരാട്ട് ,,?
കുറച്ചു വൈകി പോയി ഇക്ക വേഗം ചെല്ലട്ടെ ഇനി ഇതുമതി അച്ഛന്റെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ,,,
(പാവം അതിനൊരു തുണ ഇല്ലാണ്ടെ ആയി .)
സൈതാലിക്ക ആരോടെന്നില്ലാതെ ഒറ്റക്ക് നിന്ന് പറഞ്ഞു ,,
വീട്ടിലേക്ക് കയറി ചെന്നതും അച്ഛൻ മുന്നിലെ തിണ്ടിൽ ഇരിപ്പുണ്ട് ,
എവിടെ അഴിഞ്ഞാടാൻ പോയതാടി ഇത്ര നേരം,
ഇരുട്ടിയാലും തീരിലെ നിന്റെ നീരാട്ട്
നേരോം കാലോം ഇല്ലാതെ ഇങ്ങോട്ട് കയറി വരാൻ പറ്റില്ല എങ്ങോട്ടാ എന്നുവെച്ച പൊക്കോ ,,,
ഇരുട്ടിയാലും തീരിലെ നിന്റെ നീരാട്ട്
നേരോം കാലോം ഇല്ലാതെ ഇങ്ങോട്ട് കയറി വരാൻ പറ്റില്ല എങ്ങോട്ടാ എന്നുവെച്ച പൊക്കോ ,,,
നിറഞ്ഞു കലങ്ങിയ കണ്ണുകളിൽ തീ ഒറ്റി വീണു എന്റെ വീട്ടുകാർക്കും ഞാനും മോനും ഒരു ഭാരമായി തുടങ്ങി എന്ന് വേദനയോടെ അവൾ മനസിലാക്കി .
കൂട്ടുകാരിയോട് ഈ കഥകൾ എല്ലാം പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു ,,
ലീലെ നീ കരയണ്ട നിന്റെ ഏട്ടൻ മരിച്ചപ്പോ കിട്ടിയ ആ മൂന്ന് സെന്റ് സ്ഥലത്ത് ഒരു കൂര ഉണ്ടാകാൻ നോക്ക് എന്നിട്ട് നീയും നിന്റെ മോനും മാസമാദാനത്തോടെ ജീവിക്കലോ .
അതിന് എത്ര പണം വേണം എന്റെ കൈയിൽ നയാ പൈസ ഇല്ലന്ന് നിനക്ക് അറിയാലോ ,,
ൻറെ ലീലെ നീ ഇപ്പോ ചെയുന്ന ജോലികൊണ്ട് നിനക്കൊരു വീട് വെക്കാൻ പറ്റില്ല ,,
നീ പ്രസവത്തിന് നിൽക്കാൻ പൊയ്ക്കോ അതാവുമ്പോ നല്ല കാശ് കിട്ടും നിനക്കൊരു വീട് ആവുന്നത് വരെ ,,
അതിന് ന്റെ കുട്ടിയെ ഞാൻ എന്ത് ചെയ്യും ഓൻ ഒന്നിനും ആയില്ലലോ ,?
അവനെ നീ ഏതെങ്കിലും ഒരു ഓർഫനേജിൽ ആക്ക് അവനവിടെ നിന്ന് പഠിച്ചോളും ഇപ്പോ മൂന്നിലല്ലേ ,,,
ദിവസങ്ങൾ വീണ്ടും ചിറകടിച്ചു നീങ്ങി ,,,
കണ്ണനെ അകത്തുള്ള ഒരു ഓർഫനേജിൽ കൊണ്ടുപോയി ചേർത്ത് തിരികെ പോരുന്ന നേരം അവനെ കെട്ടി പിടിച്ചു പൊട്ടി കരഞ്ഞു അമ്മടെ മോൻ വികൃതി ഒന്നും കാണിക്കാതെ നിൽക്കണം ട്ടോ ,,,
ആ അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടിട്ടാവും അവിടുത്തെ ആയ പറഞ്ഞു നിങ്ങൾ ധൈര്യമായി പൊയ്ക്കോളൂ ഇവന് ഇവിടെ ഒരു കുറവും ഉണ്ടാവില്ല ,,
ആ ഓർഫനേജിന്റെ ഗെയ്റ്റ് കഴിയും വരെ ആ 'അമ്മ തിരിഞ്ഞു നോക്കി .
കണ്ണിൽ നിന്ന് മറയുന്ന ദൂരം കണ്ണനും നോക്കി നിന്ന് ,
ആഴ്ചകൾ മാസങ്ങളായി ജോലി കഴിയുന്ന ദിവസം ആ 'അമ്മ മകന്റെ അടുത്തേക്ക് ഓടി വരും ,,
അവനു വേണ്ട പലഹാരങ്ങൾ എല്ലാം കൊണ്ട് കൊടുക്കും
ഒരു പകൽ മുഴുവൻ അവന്റെ കൂടെ ഇരിക്കും .
സൂര്യൻ കടലിലേക്ക് ഊളിയിട്ടിറങ്ങുന്ന നേരം ആ കവിളിൽ മതി വരുവോളം ചുംബനങ്ങൾ നൽകി യാത്ര പറഞ്ഞു ഇറങ്ങും ,,
അത്യാവശ്യം പൈസയൊക്കെ സമ്പാദിച്ചു തുടങ്ങി നാട്ടിലുള്ളവർ ലീലയിലെ മാറ്റം മറ്റൊരു അർത്ഥത്തിൽ വ്യാഖ്യാനിക്കാൻ തുടങ്ങി ,,
ചായക്കടകളിലും ബസ്റ്റോപ് കേന്ദ്രങ്ങളിലും ലീലയെ പല രീതിയിൽ ചിത്രീകരിച്ചു ,,
ഒന്നിനും മറുപടി നൽകാതെ തന്റെ ലക്‌ഷ്യം നിറവേറ്റാൻ കഠിന പരിശ്രമം തുടന്ന് കൊണ്ടേരുന്നു ലീല ,,
വീടുപണി തുടങ്ങി കടം മേടിച്ചും ലോൺ എടുത്തും തന്റെ കൊച്ചു സബാദ്യവും കൂട്ടി ആ മൂന്ന് സെന്ററിൽ ചെറിയൊരു വീട് വച്ചു.
സ്‌കൂൾ അവധി ദിവസങ്ങളിൽ കണ്ണനെയും വീട്ടിലേക്ക് കൊണ്ട് വരും ലീവ് കഴിഞ്ഞു കണ്ണനെ തിരികെ കൊണ്ട് വിടും ,,,
അങ്ങനെ ഒരു ദിവസം രാത്രി കണ്ണനും അമ്മയും ഉറങ്ങുന്ന നേരം വാതിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു .
ആരാണെന്ന് ചോദിച്ച ലീലയോട് ഞാൻ ആരായാലും എന്താ നിനക്ക് കാശ് കിട്ടിയ പോരെ വാതിൽ തുറക്കടി .
നിന്റെ അമ്മയെ പോയി വിളിക്കട തെണ്ടി
എന്ന് ആ വാതിൽ തുറക്കാതെ അവൾ പറഞ്ഞു ,,
എന്ന് ആ വാതിൽ തുറക്കാതെ അവൾ പറഞ്ഞു ,,
ഓ നീ കെട്ടി ഒരുങ്ങി പോവുന്നത് എന്തിനാ എന്ന് ഈ നാട്ടുകാർക്ക് എല്ലാം അറിയാം നീ ശീലാവതി ചമയുന്നോ ,
എന്ന് ചോദിച്ചു ആ മനുഷ്യൻ വീടിന്റെ ഓട്ടിൻ പുറത്തേക്ക് കുറച്ചു കല്ലുകൾ വാരി എറിഞ്ഞു തെറിയും വിളിച്ചു നടന്നു പോയി .
കണ്ണനും അമ്മയും അന്നുറങ്ങിയില്ല .കലങ്ങിയ കണ്ണുകളുമായി നേരം വെളുപ്പിച്ചു ,,
ദൈവമേ ഞാനിതെല്ലാം അനുഭവിക്കാൻ എന്ത് തെറ്റാണ് ചെയ്തത് ഭർത്താവ് മരിച്ചൊരു വിധവ ആയതോ എന്തിനാണ് എന്നോടി ക്രൂരതാ .
ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .
അടുത്ത ദിവസം കിണർ കുത്താൻ വന്ന സുലൈമാനോട് ലീല എല്ലാം പറഞ്ഞു ലീലയുടെ സങ്കടം കണ്ടിട്ടോ സഹതാപമോ സുലൈമാൻ ഞാൻ നിന്നെ വിവാഹം കഴിച്ചോട്ടെ എന്ന ചോദ്യം ചോദിച്ചു ,,,
ഭാര്യയും മക്കളും ഇല്ലാത്ത എനിക്ക് നിന്റെ അത്ര ബുദ്ധിമുട്ടുകൾ ഒന്നുമില്ല പക്ഷെ ഞാനും ഏകനാണ് ആരോരും ഇല്ലാത്തവൻ ,,,
കേൾക്കാൻ ഒരുപാട് ഇഷ്ടം ഉണ്ട് ഈ വാക്കുകൾ ഒക്കെ പക്ഷെ രണ്ടു ജാതിയിൽ പെട്ട നമ്മൾ അതിന് മുതിർന്നാൽ നാട്ടിൽ ഭൂകമ്പം ഉണ്ടാവും അറിയില്ലേ ഇക്ക ,,
എന്തക്കെ സംഭവിച്ചാലും ഞാൻ നിന്റെ കൈ വിടില്ല സമ്മതം ഉണ്ടെങ്കിൽ പറയ് ,,
ഉയിര്‌ള്ള കാലം നോക്കികോളാം .
ഉയിര്‌ള്ള കാലം നോക്കികോളാം .
വീണ്ടും പല അനുഭവങ്ങൾ ലീലക്ക് ഉണ്ടായി അദ്വാനിച്ചു ജീവിച്ചാലും നേരെ ചൊവ്വേ ജീവിക്കാൻ ഒരു വിധവയെയും അനുവദിക്കില്ല എന്ന് മനസിലാക്കിയ ലീല ചേച്ചി സുലൈമാനോട് സമ്മതം മൂളി ഇന്ന് രെജിസ്റ്റർ ഓഫീസിൽ വെച്ച് അവരുടെ വിവാഹം കഴിഞ്ഞു ,,
അതിന്റെയാണ് ഷാജിയുടെ കണ്ണനോടുള്ള പരിഹാസ ചോദ്യം .
.-------==///=/==
പുഴയിൽ നിന്ന് കയറി വീട്ടിൽ എത്തിയ കണ്ണൻ അമ്മയോട് ദേഷ്യത്തിൽ പുഴയിൽ ഷാജി ചേട്ടൻ കളിയാക്കിയതും എന്തിനാ 'അമ്മ കല്യാണം കഴിച്ചേ എന്നും ചോദിച്ചു ,,
അതൊന്നും അമ്മടെ കണ്ണന് ഇപ്പോ മനസിലാവില്ല പതിയെ 'അമ്മ പറഞ്ഞു തരാട്ടോ ,,,
കണ്ണൻ ദേഷ്യം കളഞ്ഞില്ല കുറച്ചു ദിവസം .
നാട്ടിലും വീട്ടിലും പിന്നെയും അവനെ പരിഹാസത്തിന്റെ കണ്ണുകളും ചിരികളും ഉയർന്നു ,,
കണ്ണൻ ദേഷ്യം കളഞ്ഞില്ല കുറച്ചു ദിവസം .
നാട്ടിലും വീട്ടിലും പിന്നെയും അവനെ പരിഹാസത്തിന്റെ കണ്ണുകളും ചിരികളും ഉയർന്നു ,,
പക്ഷെ അന്നുമുതൽ ആരും രാത്രിയുടെ മറ പറ്റി ആ വാതിലിൽ മുട്ടിയിട്ടില്ല ആരും അമ്മയോട് മോശമായി സംസാരിച്ചിട്ടില്ല ,,
പതിയെ അവനു മനസിലായി തുടങ്ങി എന്തിനായിരുന്നു അമ്മയുടെ വിവാഹം എന്ന് ,,,,
(ഇന്ന് ഒറ്റപെട്ടു പോയ സ്ത്രീകളെ വേട്ടയാടും വാക്ക് കൊണ്ടും നോട്ടം കൊണ്ടും.
ആൺ തുണ അതൊരു ബലം തന്നെയാണ് ,,,)
ആൺ തുണ അതൊരു ബലം തന്നെയാണ് ,,,)
ശുഭം
രചന : നജീബ് കോൽപാടം ,,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക