
ഒരുപാട് തീരുമാനങ്ങൾക്ക് ശേഷമാണ് ഗോപു അന്നുറങ്ങിയത്..
നാളെ ഒരു യാത്രപോവണം ..
ഞാനും അവളും മാത്രം ..മക്കൾ അവരെ രണ്ടുപേരെയും അമ്മയുടെ അടുത്താക്കി ഒരു യാത്ര ...നീണ്ട എട്ടുവര്ഷത്തോളം ഒരേമനസ്സും ശരീരവുമായി ജീവിച്ചവർ ..എനിക്കും അവൾക്കുമിടയിൽ രഹസ്യങ്ങളോ സ്വകാര്യതകളോ ഉണ്ടായിരുന്നില്ല ..പക്ഷെ രണ്ടുമൂന്നു മാസങ്ങൾക്കു മുൻപ് ഞാനവൾക്കൊരു മൊബൈൽ വാങ്ങികൊടുത്തിരുന്നു ...ഞാൻ ജോലിക്കും മക്കൾ സ്കൂളിലും പോയാൽ അവളുടെ വിരസതകൾക്കും എന്റെ ഒഴിവുകളിൽ ഒരല്പം അവളോടൊപ്പം ചിലവഴിക്കാൻ അതിലൊരു ഫേസ് ബുക്ക് അക്കൗണ്ടും ഓപ്പൺ ചെയ്തു കൊടുത്തു ...!!
ആദ്യമെല്ലാം അമ്മുവിനുമതിലൊന്നും ഒരു താല്പര്യവുമില്ലായിരുന്നു ..ഞാനും ഞാൻ ആഡ് ചെയ്തുകൊടുത്ത കുറച്ചു റിലേറ്റിവ്സ് മാത്രം...അന്നൊക്കെ പലപ്പോഴും അവൾക്കുവരുന്ന മെസ്സേജുകളും കമൻസുമെല്ലാം ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നത് .. പിന്നീട് എന്റെ ജോലിത്തിരക്കിൽ ഞാൻ തന്നെ അത് നിർത്തിവെച്ചു...
കാലം പലപ്പോഴും നമ്മുടെ ചെറിയൊരു തെറ്റിനുപോലും വലിയ പാഠങ്ങൾ നൽകും ...!
എനിക്ക് നല്കിയപാഠം എന്റെ ജീവന്റെ ജീവനായ അവളെ എന്നിൽ നിന്നും മറ്റൊരാളിലേക്ക് പറിച്ചുനട്ടായിരുന്നു എന്നുമാത്രം..
അറിഞ്ഞമുതൽ അവളോട് വെറുപ്പുതോന്നിയെങ്കിലും ഒരുപാട് ക്ഷമിച്ചു തിരുത്താൻ ..പക്ഷെ അപ്പോഴേക്കും ഞാനും മക്കളും എന്ന യാഥാർഥ്യത്തിലെ വിരസതയിൽ നിന്നും അവൾ പ്രണയമെന്ന മായാലോകത്തെ മനം മയക്കുന്ന സ്നേഹവചനങ്ങളിൽ ലയിച്ചുപോയിരുന്നു ...ഒരേ റൂമിൽ ഒന്നിച്ചുകിടന്നിട്ടും ഞാനും മക്കളും അവളിൽ നിന്നും എത്രയോ അകലെയായിരുന്നു ...സുഹൃത്തുക്കൾ മുഖാന്തിരമുള്ള ഒത്തുതീർപ്പു ചർച്ചകൾ ..ബന്ധുക്കൾ മുഖേനയുള്ള ഭീഷണികൾ ..എന്റെയും മക്കളുടെയും കണ്ണീരുകൾ ...ഇതൊന്നും പ്രണയമുന്തിരിത്തോപ്പിലെ വിസ്മയങ്ങൾക്കു മുൻപിൽ അവളെ പിന്തിരിപ്പിച്ചില്ല ...അവസാനം നീറുന്ന ഹൃദയത്തോടെ അവളുടെ പുതിയ ചങ്ങാതിയുടെ പ്രൊഫൈൽ തപ്പിപിടിച്ചു ഒരു മെസ്സേജ് അയച്ചത്...എന്റെ ഭാര്യയെ എന്റെ മക്കളുടെ അമ്മയെ ഞങ്ങൾക്ക് വിട്ടുതന്നുകൂടെ എന്ന് യാചിച്ചു .നിമിഷങ്ങൾക്കകം അവന്റെ മറുപടിവന്നു ..നിങ്ങൾ അവളെ ഇറക്കിവിട്ടാലും ഇല്ലെങ്കിലും പൊന്നുപോലെ അവളെ ഞാൻ നോക്കുമെന്നും വർഷങ്ങൾ നിങ്ങൾ കെട്ടിപ്പൂട്ടിവെച്ച അവളുടെ ഇഷ്ടങ്ങളെ അഭിരുചികളെ മൂന്നു മാസങ്ങൾ കൊണ്ട് എനിക്ക് കൊടുക്കാൻ കഴിഞ്ഞെങ്കിൽ ..അവൾക്കു അതിഷ്ടവുമാണെങ്കിൽ എന്തിനു നിങ്ങൾ ഞങ്ങൾക്കിടയിലൊരു അപശകുനമായി തുടരണം എന്നായിരുന്നു ...
ഇതോടെ നൊമ്പരം കൊണ്ടുരുകുന്ന മനസ്സുമായി അവളുടെ ഒരു സ്വാന്തനത്തിനു ദാഹിച്ചു ഒരാഴ്ചയോളം ചിന്തിച്ചെടുത്ത തീരുമാനം എന്നതിനപ്പുറം അവൾക്കെങ്കിലും അവള്കിഷ്ടപ്പെട്ടൊരു ജീവിതം കിട്ടണമെന്ന പ്രാർത്ഥനയോടെ അയാൾക്ക് അവളെ വിട്ടുകൊടുക്കാൻ തീരുമാനിച്ചത്..
അതാണ് രാവിലെ അവളോടും പറഞ്ഞത് നമുക്കൊരിടം വരെ പോവണമെന്ന് മക്കൾ അവരെകൊണ്ടുപോവുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് വെറുതെ ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു...അന്നുരാത്രി അവളുടേതായ എല്ലാ ഡ്രെസ്സുകളും ആഭരണങ്ങളും പാക്ക് ചെയ്തപ്പോൾ അവളൊന്നു തേങ്ങിയോ എന്നൊരു സംശയം ..വേണ്ട ഒരുപക്ഷെ അവളുടെ കണ്ണ് നിറയുമ്പോൾ പിടിച്ചുനിൽകാനും വിട്ടുകൊടുക്കാനും എനിക്കും കഴിയില്ലെന്ന് തോന്നി ...
അവൻ പറഞ്ഞ അഡ്രെസ്സ് വെച്ച് ആ ഗ്രാമഭംഗിനിറഞ്ഞ ചെറിയൊരു നാല്കവലയിലെ രജിസ്റ്റർ ഓഫീസിനു മുന്നിൽ വണ്ടി ഒരു മുരൾച്ചയോടെ നിന്നപ്പോഴേക്കും അവൻ ഓടി വണ്ടിക്കരികിൽ എത്തിയിരുന്നു..
പ്രൊഫൈൽ പിൿചേറില് കണ്ടതിനേക്കാളും സുന്ദരമായൊരു യുവാവ് ..അവളുമായി നല്ലൊരു ചേർച്ച ..
വണ്ടിയിൽ നിന്നും തളർച്ചയോടെ ഇറങ്ങുന്ന അവളെ അവൻ ചേർത്തുപിടിച്ചു..മുഖം കുനിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്കും പുഞ്ചിരിയോടെ അവളെനോക്കിനിൽകുന്ന അവനിലേക്കും ഒരിക്കൽ കൂടി നോക്കി തിരിഞ്ഞു നടന്ന ഏന്റെ കൈകളിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ ഒരുപെൺകുട്ടി സാർ ക്ഷമിക്കണം ഏന്റെ ഏട്ടനോട് എന്നുപറഞ്ഞു പിടിച്ചിരിക്കുന്നു അവളുടെ കൈകളിൽ ഞാൻ അമ്മുവിനണിയിച്ച താലിയും ..
അപ്പോഴേക്കും അവനും അവന്റെ അച്ഛനും അമ്മയുമെന്നു തോന്നുന്ന രണ്ടുപേരും എനിക്കരികിലെത്തി ...കൈകൂപ്പി നിൽക്കുന്ന ആ പെൺകുട്ടി തന്നെയാണ് അവളെ എന്നോട് ചേർത്ത് നിറുത്തിയത് ...
എന്നിട്ടവൾ എന്നോട് പറഞ്ഞു സർ ഈ താലി ഒരിക്കൽ കൂടി അമ്മുവിൻറെ കഴുത്തിലണിയിക്കണം ...ഇനി ഒരിക്കലും അമ്മു മറ്റൊരു സ്നേഹം തേടിപ്പോകില്ല ..ഇത്തരം പ്രണയങ്ങൾ ജീവിതത്തോളം മഹത്വമല്ല എന്ന് അമ്മുവിനെ പറഞ്ഞു മനസ്സിലാക്കാൻ മാത്രമാണ് എൻറെ ഏട്ടൻ എന്നോട് എല്ലാം പറഞ്ഞപ്പോഴും ഇങ്ങനെ ഒരു സീനിവിടെ ഞാനാണ് ക്രിയേറ്റ് ചെയ്തത് ..അമ്മുവിന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും ഓൺലൈൻ പ്രണയങ്ങളുടെ നിറപ്പകിട്ടുകൾ ...എൻറെ കല്യാണമാണ് സർ ഇവിടെ വെച്ച് രജിസ്റ്റർ തൊട്ടടുത്ത അമ്പലത്തിൽ താലികെട്ട് ...സാറും അമ്മുവും കൂടി ചേർന്ന് നിന്നായിരിക്കണം എൻറെ താലിചാർത്തൽ കൂടെ നിങ്ങളുടെയും ...എനിക്കിപ്പം രണ്ടു ചേട്ടന്മാരും ഒരു ഏട്ടത്തിയമ്മയും കൂടിയായി ...അപ്പോളാണ് അവൻ എൻറെ കൈപിടിച്ച് പറഞ്ഞത് ചേട്ടാ ഇനിയും എൻറെ ഏടത്തിയമ്മയെ മറ്റാർക്കും വിട്ടുകൊടുക്കരുതേ എന്ന് ചിരിക്കുന്ന ആ കണ്ണിലപ്പോഴും ആത്മ സംതൃപ്തിയുടെ കണ്ണീർതുള്ളികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ..ഒരു പൊട്ടിക്കരച്ചിലോടെ എൻറെ മാറിലമർന്ന അമ്മുവിൻറെ നെറ്റിയിലേക്ക് സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണുനീർ എന്നിൽനിന്നും വീണു ചിതറിയിരുന്നു ....!!
നാളെ ഒരു യാത്രപോവണം ..
ഞാനും അവളും മാത്രം ..മക്കൾ അവരെ രണ്ടുപേരെയും അമ്മയുടെ അടുത്താക്കി ഒരു യാത്ര ...നീണ്ട എട്ടുവര്ഷത്തോളം ഒരേമനസ്സും ശരീരവുമായി ജീവിച്ചവർ ..എനിക്കും അവൾക്കുമിടയിൽ രഹസ്യങ്ങളോ സ്വകാര്യതകളോ ഉണ്ടായിരുന്നില്ല ..പക്ഷെ രണ്ടുമൂന്നു മാസങ്ങൾക്കു മുൻപ് ഞാനവൾക്കൊരു മൊബൈൽ വാങ്ങികൊടുത്തിരുന്നു ...ഞാൻ ജോലിക്കും മക്കൾ സ്കൂളിലും പോയാൽ അവളുടെ വിരസതകൾക്കും എന്റെ ഒഴിവുകളിൽ ഒരല്പം അവളോടൊപ്പം ചിലവഴിക്കാൻ അതിലൊരു ഫേസ് ബുക്ക് അക്കൗണ്ടും ഓപ്പൺ ചെയ്തു കൊടുത്തു ...!!
ആദ്യമെല്ലാം അമ്മുവിനുമതിലൊന്നും ഒരു താല്പര്യവുമില്ലായിരുന്നു ..ഞാനും ഞാൻ ആഡ് ചെയ്തുകൊടുത്ത കുറച്ചു റിലേറ്റിവ്സ് മാത്രം...അന്നൊക്കെ പലപ്പോഴും അവൾക്കുവരുന്ന മെസ്സേജുകളും കമൻസുമെല്ലാം ഞാൻ തന്നെയായിരുന്നു നോക്കിയിരുന്നത് .. പിന്നീട് എന്റെ ജോലിത്തിരക്കിൽ ഞാൻ തന്നെ അത് നിർത്തിവെച്ചു...
കാലം പലപ്പോഴും നമ്മുടെ ചെറിയൊരു തെറ്റിനുപോലും വലിയ പാഠങ്ങൾ നൽകും ...!
എനിക്ക് നല്കിയപാഠം എന്റെ ജീവന്റെ ജീവനായ അവളെ എന്നിൽ നിന്നും മറ്റൊരാളിലേക്ക് പറിച്ചുനട്ടായിരുന്നു എന്നുമാത്രം..
അറിഞ്ഞമുതൽ അവളോട് വെറുപ്പുതോന്നിയെങ്കിലും ഒരുപാട് ക്ഷമിച്ചു തിരുത്താൻ ..പക്ഷെ അപ്പോഴേക്കും ഞാനും മക്കളും എന്ന യാഥാർഥ്യത്തിലെ വിരസതയിൽ നിന്നും അവൾ പ്രണയമെന്ന മായാലോകത്തെ മനം മയക്കുന്ന സ്നേഹവചനങ്ങളിൽ ലയിച്ചുപോയിരുന്നു ...ഒരേ റൂമിൽ ഒന്നിച്ചുകിടന്നിട്ടും ഞാനും മക്കളും അവളിൽ നിന്നും എത്രയോ അകലെയായിരുന്നു ...സുഹൃത്തുക്കൾ മുഖാന്തിരമുള്ള ഒത്തുതീർപ്പു ചർച്ചകൾ ..ബന്ധുക്കൾ മുഖേനയുള്ള ഭീഷണികൾ ..എന്റെയും മക്കളുടെയും കണ്ണീരുകൾ ...ഇതൊന്നും പ്രണയമുന്തിരിത്തോപ്പിലെ വിസ്മയങ്ങൾക്കു മുൻപിൽ അവളെ പിന്തിരിപ്പിച്ചില്ല ...അവസാനം നീറുന്ന ഹൃദയത്തോടെ അവളുടെ പുതിയ ചങ്ങാതിയുടെ പ്രൊഫൈൽ തപ്പിപിടിച്ചു ഒരു മെസ്സേജ് അയച്ചത്...എന്റെ ഭാര്യയെ എന്റെ മക്കളുടെ അമ്മയെ ഞങ്ങൾക്ക് വിട്ടുതന്നുകൂടെ എന്ന് യാചിച്ചു .നിമിഷങ്ങൾക്കകം അവന്റെ മറുപടിവന്നു ..നിങ്ങൾ അവളെ ഇറക്കിവിട്ടാലും ഇല്ലെങ്കിലും പൊന്നുപോലെ അവളെ ഞാൻ നോക്കുമെന്നും വർഷങ്ങൾ നിങ്ങൾ കെട്ടിപ്പൂട്ടിവെച്ച അവളുടെ ഇഷ്ടങ്ങളെ അഭിരുചികളെ മൂന്നു മാസങ്ങൾ കൊണ്ട് എനിക്ക് കൊടുക്കാൻ കഴിഞ്ഞെങ്കിൽ ..അവൾക്കു അതിഷ്ടവുമാണെങ്കിൽ എന്തിനു നിങ്ങൾ ഞങ്ങൾക്കിടയിലൊരു അപശകുനമായി തുടരണം എന്നായിരുന്നു ...
ഇതോടെ നൊമ്പരം കൊണ്ടുരുകുന്ന മനസ്സുമായി അവളുടെ ഒരു സ്വാന്തനത്തിനു ദാഹിച്ചു ഒരാഴ്ചയോളം ചിന്തിച്ചെടുത്ത തീരുമാനം എന്നതിനപ്പുറം അവൾക്കെങ്കിലും അവള്കിഷ്ടപ്പെട്ടൊരു ജീവിതം കിട്ടണമെന്ന പ്രാർത്ഥനയോടെ അയാൾക്ക് അവളെ വിട്ടുകൊടുക്കാൻ തീരുമാനിച്ചത്..
അതാണ് രാവിലെ അവളോടും പറഞ്ഞത് നമുക്കൊരിടം വരെ പോവണമെന്ന് മക്കൾ അവരെകൊണ്ടുപോവുന്നില്ലേ എന്ന അവളുടെ ചോദ്യത്തിന് വെറുതെ ഇല്ലെന്നു തലയാട്ടുക മാത്രം ചെയ്തു...അന്നുരാത്രി അവളുടേതായ എല്ലാ ഡ്രെസ്സുകളും ആഭരണങ്ങളും പാക്ക് ചെയ്തപ്പോൾ അവളൊന്നു തേങ്ങിയോ എന്നൊരു സംശയം ..വേണ്ട ഒരുപക്ഷെ അവളുടെ കണ്ണ് നിറയുമ്പോൾ പിടിച്ചുനിൽകാനും വിട്ടുകൊടുക്കാനും എനിക്കും കഴിയില്ലെന്ന് തോന്നി ...
അവൻ പറഞ്ഞ അഡ്രെസ്സ് വെച്ച് ആ ഗ്രാമഭംഗിനിറഞ്ഞ ചെറിയൊരു നാല്കവലയിലെ രജിസ്റ്റർ ഓഫീസിനു മുന്നിൽ വണ്ടി ഒരു മുരൾച്ചയോടെ നിന്നപ്പോഴേക്കും അവൻ ഓടി വണ്ടിക്കരികിൽ എത്തിയിരുന്നു..
പ്രൊഫൈൽ പിൿചേറില് കണ്ടതിനേക്കാളും സുന്ദരമായൊരു യുവാവ് ..അവളുമായി നല്ലൊരു ചേർച്ച ..
വണ്ടിയിൽ നിന്നും തളർച്ചയോടെ ഇറങ്ങുന്ന അവളെ അവൻ ചേർത്തുപിടിച്ചു..മുഖം കുനിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്കും പുഞ്ചിരിയോടെ അവളെനോക്കിനിൽകുന്ന അവനിലേക്കും ഒരിക്കൽ കൂടി നോക്കി തിരിഞ്ഞു നടന്ന ഏന്റെ കൈകളിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ ഒരുപെൺകുട്ടി സാർ ക്ഷമിക്കണം ഏന്റെ ഏട്ടനോട് എന്നുപറഞ്ഞു പിടിച്ചിരിക്കുന്നു അവളുടെ കൈകളിൽ ഞാൻ അമ്മുവിനണിയിച്ച താലിയും ..
അപ്പോഴേക്കും അവനും അവന്റെ അച്ഛനും അമ്മയുമെന്നു തോന്നുന്ന രണ്ടുപേരും എനിക്കരികിലെത്തി ...കൈകൂപ്പി നിൽക്കുന്ന ആ പെൺകുട്ടി തന്നെയാണ് അവളെ എന്നോട് ചേർത്ത് നിറുത്തിയത് ...
എന്നിട്ടവൾ എന്നോട് പറഞ്ഞു സർ ഈ താലി ഒരിക്കൽ കൂടി അമ്മുവിൻറെ കഴുത്തിലണിയിക്കണം ...ഇനി ഒരിക്കലും അമ്മു മറ്റൊരു സ്നേഹം തേടിപ്പോകില്ല ..ഇത്തരം പ്രണയങ്ങൾ ജീവിതത്തോളം മഹത്വമല്ല എന്ന് അമ്മുവിനെ പറഞ്ഞു മനസ്സിലാക്കാൻ മാത്രമാണ് എൻറെ ഏട്ടൻ എന്നോട് എല്ലാം പറഞ്ഞപ്പോഴും ഇങ്ങനെ ഒരു സീനിവിടെ ഞാനാണ് ക്രിയേറ്റ് ചെയ്തത് ..അമ്മുവിന് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും ഓൺലൈൻ പ്രണയങ്ങളുടെ നിറപ്പകിട്ടുകൾ ...എൻറെ കല്യാണമാണ് സർ ഇവിടെ വെച്ച് രജിസ്റ്റർ തൊട്ടടുത്ത അമ്പലത്തിൽ താലികെട്ട് ...സാറും അമ്മുവും കൂടി ചേർന്ന് നിന്നായിരിക്കണം എൻറെ താലിചാർത്തൽ കൂടെ നിങ്ങളുടെയും ...എനിക്കിപ്പം രണ്ടു ചേട്ടന്മാരും ഒരു ഏട്ടത്തിയമ്മയും കൂടിയായി ...അപ്പോളാണ് അവൻ എൻറെ കൈപിടിച്ച് പറഞ്ഞത് ചേട്ടാ ഇനിയും എൻറെ ഏടത്തിയമ്മയെ മറ്റാർക്കും വിട്ടുകൊടുക്കരുതേ എന്ന് ചിരിക്കുന്ന ആ കണ്ണിലപ്പോഴും ആത്മ സംതൃപ്തിയുടെ കണ്ണീർതുള്ളികൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു ..ഒരു പൊട്ടിക്കരച്ചിലോടെ എൻറെ മാറിലമർന്ന അമ്മുവിൻറെ നെറ്റിയിലേക്ക് സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണുനീർ എന്നിൽനിന്നും വീണു ചിതറിയിരുന്നു ....!!
Shajiktuvvur
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക