
മരിച്ചിട്ട് ഇന്ന് മൂന്നാം നാൾ . ശവപ്പറമ്പിൽ അസ്ഥിയും ചാരവും വാരാൻ വന്നവരുടെ മുഖത്തു ഞാൻ സൂക്ഷിച്ചു നോക്കി, ആരുടെ മുഖത്തെങ്കിലും ഭയമുണ്ടോ എന്ന്, അറപ്പോ വെറുപ്പോ ആരെങ്കിലും കാണിക്കുന്നുണ്ടോ എന്നു. ഇല്ല ആർക്കും ഇല്ല . എല്ലാ മുഖത്തും ആശ്വാസമാണ്.
ഇന്ന് വീട്ടിൽ ആരൊക്കെയുണ്ടാകും .തനിക്ക് അവസാനനാളിൽ ഒരിറ്റു വെള്ളം തന്നു കുടെ നിന്ന നാലോ അഞ്ചോ പേര് കാണും അവിടെ.വേറാര് വരാൻ . പലരും എന്റെ വീടിന്റെ പടി മറന്നിരുന്നു .
ഞാൻ മരിച്ച ദിവസം എല്ലാരും വന്നു. അന്നവിടെ കൂട്ടക്കരച്ചിലോ കെട്ടിപിടുത്തമോ ഒന്നുമുണ്ടായില്ല. ജീവനുള്ളപ്പോ ദേഹം മുഴുവൻ പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ നിറഞ്ഞ എന്നെ അധികനേരം വെച്ചിരിക്കാതെ കൊണ്ട്പോയി കത്തിക്കാനുള്ള തിടുക്കമായിരുന്നു എല്ലാരിലും. മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഞാൻഒരുപിടി ചാരമായ് തീർന്നു .
ഒന്നുകൂടൊന്നു വീട്ടിലേക്ക് പോകുകയാണ് .......
മക്കളും മരുമക്കളും കുടപ്പിറപ്പുകളും നാട്ടുകാരും എല്ലാരും ഉണ്ടല്ലോ. എന്നെയോർത്ത് കരയുന്ന മുഖം എവിടെയുമില്ല.മുറിയിൽ നിന്നും ആളുകൾ പരസ്പരം സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നുണ്ട് "ഇനിയും അധികം കഷ്ടപെടുത്താതെ പോയത് നന്നായി"....
"നാശം തീർന്നുകിട്ടിയല്ലോ "..... "അയ്യോ ഞങ്ങളെയൊക്കെ വിട്ട് അവള് പോയല്ലോ ഈശ്വരാ ഇതെങ്ങനെ സഹിക്കും "....മരിച്ച ദിവസം നിലവിളിച്ചതും സഹതാപവാക്കുകൾ പറയുന്നതും ജീവിച്ചിരിക്കുമ്പോൾ ആട്ടിയകറ്റിയവരാണ്.
പാച്ചു നിർത്താതെ കുരക്കുന്നത് എന്നെ കണ്ടിട്ടാണോ . നടുമുറിയിൽ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്കടുത്ത് എന്റേതും കൊണ്ടുവെച്ചിട്ടുണ്ട് . ഇന്ന് വെച്ചതായിരിക്കും, മുല്ലമാല വാടിയിട്ടില്ല. അദ്ദേഹത്തിന്റെ ഫോട്ടോ എന്നോട് കണ്ണിറുക്കി കാണിച്ചോ?
.....
വയ്യ പാറൂട്ടറി മടുത്തു .എത്ര കാലായി ഒറ്റക് ജീവിക്കുന്നു , ഞാൻ നിർത്തി വരികയാ. മക്കളൊക്കെ ഒരു നിലയിലായില്ലേ, ഇനി മതി. അന്നൊരിക്കൽ അദ്ദേഹം അത് പറഞ്ഞപ്പോ മനസ്സിൽ കുളിർമഴ പെയ്യാതിരുന്നില്ല . ഓരോ തവണ വരുമ്പോഴും പറയും ഇനി പോകുന്നില്ല പാറൂട്ടി എന്നു. എങ്കിലും പ്രവാസം ഒരു ബാധ പോലെ അദ്ദേഹത്തെ ബാധിച്ചിരുന്നു . വീണ്ടും ആ ജീവിതത്തിലേക്ക് തന്നെ മടങ്ങി പോകും. ഇനിയെന്തായാലും വിടില്ല ഞാൻ. ഓരോ തവണയും ഓരോ കാരണങ്ങളുണ്ടാകും, മക്കളുടെ പഠിപ്പ് ,വീടിന്റെ ബാധ്യത, പിന്നെ മക്കളുടെ കല്യാണം, ഇപ്പൊ എല്ലാമൊന്ന് ശരിയായി. ഇനി വിടില്ല തീർച്ച.ഞാൻ തീരുമാനിച്ചിരുന്നു.
രണ്ടു വര്ഷം മുമ്പ് പ്രവാസം മതിയാക്കി അദ്ദേഹം മടങ്ങി വന്നപ്പോ ആർക്കും നിരാശയില്ലായിരുന്നു.എല്ലാര്ക്കും സന്തോഷം മാത്രമായിരുന്നു .സഹായം ചോദിച്ചു വന്നവരെ ആരെയും വെറും കയ്യോടെ മടക്കി അയച്ചിട്ടുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ അദ്ദേഹം എല്ലാര്ക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരു കാലത്ത് പ്രവാസിയുടെ സമ്പാദ്യം നാടിന്റെയും കുടിയായിരുന്നല്ലോ. ഓരോ വരവിനും വഴിയേ പോകുന്നവർക്ക് പോലും സമ്മാനപ്പൊതി കരുതാറുണ്ടായിരുന്നു അദ്ദേഹം.
ഒരു ചെറിയ പനിയായിരുന്നു തുടക്കം. മരുന്ന് കുടിച്ചപ്പോ മാറിയെന്നു കരുതിയെങ്കിലും അത് ന്യുമോണിയ ആയെന്നറിഞ്ഞത് വൈകിയാണ്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാൻ ഡോക്ടർമാർ പറഞ്ഞപ്പോ അദ്ദേഹം ആകെ തളർന്നിരുന്നു. "എനിക്ക് അസുഖം വന്നു ആദ്യായി കാണുകയല്ലേ ഏട്ടൻ" ഞാൻ അതും പറഞ്ഞ ചിരിച്ചു. എന്റെ ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണമായിരുന്നു. ഞാൻ അന്ന് മരണത്തോട് മല്ലിടിക്കുകയായിരുന്നത്രെ. പ്രിയപ്പെട്ടവരെല്ലാം ആശുപത്രിയിൽ വന്നും പൊയ്ക്കൊണ്ടിരുന്നു. ഒരുപാടു ടെസ്റ്റുകൾ ചെയ്തിട്ടുണ്ടായിരുന്നു. അവിടെ ജീവിതം മാറിമറിയുകയായിരുന്നു. അദ്ദേഹത്തോടും എന്നോടും കുടി ഒരുമിച്ചായിരുന്നു ഡോക്ടർ പറഞ്ഞത് ഞാനൊരു H I V ബാധിതയാണെന്നു. കേട്ടപ്പോ ഒരു മരവിപ്പാണുണ്ടായത്. ഇല്ല നിങ്ങള്ക്ക് തെറ്റിയതാവാം ഞങ്ങൾ രണ്ടുപേരും പറഞ്ഞു. അദ്ദേഹത്തിന്റെയും നാലു മക്കളുടെയും രക്തം പരിശോധിക്കണമെന്നു ഡോക്ടർ പറഞ്ഞപ്പോ എന്റെയും ഒന്ന് കുടി പരിശോദിക്കാൻ പറഞ്ഞു ഞാൻ. റിസൾട്ട് വരും വരെ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവർക്കു തെറ്റുപറ്റിയതാണെന്നു തന്നെയായിരുന്നു വിശ്വാസം.
എന്റെയും അദ്ദേഹത്തിന്റെയും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. മക്കളുടേത് നെഗറ്റീവും. ഡോക്ടർ വന്നത് പറഞ്ഞുതീരുമ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു.
ബോധം വന്നപ്പോ ഞങ്ങൾ വേറൊരു മുറിയിലായിരുന്നു. ഞാനും അദ്ദേഹവും മാത്രം.
രോഗമെന്തെന്നറിഞ്ഞപ്പോഴേക്കും എല്ലാരും പോയി.മരുന്ന് തരാൻ നഴ്സുമാർ പോലും ഒന്നു മടിച്ചു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. പരസ്പരം നോക്കിയതുപോലുമില്ല.
ആളുകൾ ഞങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും അന്നു തുടങ്ങി.
ഇതെങ്ങനെ വന്നു? വലിയൊരു ചോദ്യത്തിന് ഉത്തരം
നൽകേണ്ടിയിരിക്കുന്നു. തെറ്റുകാരി ഞാനല്ലെന്നു പറഞ്ഞാൽ അദ്ദേഹത്തെ എല്ലാരും വെറുക്കും. അതെങ്ങനെ സംഭവിച്ചതായാലും. ഞാനാണെന്ന് പറഞ്ഞാൽ ...... വേണ്ട ഈ ചോദ്യത്തിന് ഉത്തരമില്ല.
അദ്ദേഹം എന്നെ ചതിക്കില്ലെന്ന വിശ്വാസം എനിക്കും ഞാൻ അദ്ദേഹത്തെ ചതിക്കില്ലെന്ന വിശ്വാസം അദ്ദേഹത്തിനുമുണ്ട് . ഇവിടെ തെറ്റ് സംഭവിച്ചിട്ടുണ്ട് , തെറ്റ് ചെയ്തതാരാണെന്നുള്ളത് ഞങ്ങൾക്കറിയാം. ഇനിയതാരും അറിയേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു.
വീട്ടിലേക്ക് തിരിച്ചു വന്നപ്പോളും ആരുമുണ്ടായിരുന്നില്ല. സാഹചര്യം കാരണം മക്കൾക്കും വിട്ടു നിൽക്കേണ്ടി വന്നു. അടുത്തേക്ക് വരൻ പോലും പലരും മടിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തോന്നിയില്ല. മരണത്തെ കുറിച്ചെന്തോ അന്നു ചിന്തിച്ചില്ല. ഏതു നേരവും നിറയെ ആളുകളുണ്ടായിരുന്ന വീട്ടിൽ ഞങ്ങൾ രണ്ടു പേര് മാത്രമായി.
'അയാള് എത്രനാളായി ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു. കാശൊക്കെ പർവതിക്കല്ലെ അയച്ചു കൊടുക്കുന്നത്. അവള് അതുംകൊണ്ട് സുഖിച്ചു'.....എന്നും ഗൾഫിൽ 'അവനെങ്ങനെയൊക്കെയാ ജീവിച്ചതെന്നാർക്കറിയാം' ....രണ്ടു രീതിയിലുമുണ്ടായിരുന്നു സംസാരം.
അദ്ദേഹത്തിനും ശരീരശേഷി കുറഞ്ഞു വന്നു . നടക്കാൻ വല്യ ബുദ്ധിമുട്ടായിരുന്നു.എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങി. മാംസളമായ ശരീരം ശോഷിക്കാൻ തുടങ്ങി. തൊലി ചുളിഞ്ഞു ചൊറിയാൻ തുടങ്ങി. വെളുത്ത നിറമുള്ള ഞാൻ ചുളിഞ്ഞു കരുവാളിച്ചു വന്നു.എങ്കിലും ഞങ്ങൾ പരസ്പരം താങ്ങായി നിന്നു. എയ്‌ഡ്‌സ് എന്ന മാരകരോഗം ഞങ്ങളുടെ യൗവനത്തെ കാർന്നു തിന്നു പടുവൃദ്ധരാക്കി.
ഒരു ദിവസം എന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു അദ്ദേഹം കുറെ കരഞ്ഞു. അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു തനിച്ചു പോയി. നടക്കാൻ വയ്യാതെ പോകേണ്ടെന്നു പറഞ്ഞതാ, കേട്ടില്ല . ഏറെ വൈകിയും തിരിച്ചു വന്നില്ല. തിരിച്ചു വരാനല്ല
പോയതെന്ന് പിറ്റേന്നാണ് മനസിലായത്. ട്രെയിൻ തട്ടി ചിന്നി ചിതറിയ ദേഹം മാത്രമാണ് തിരിച്ചു വന്നത്.
അന്നാണ് ഞാൻ തളർന്നത് . അദ്ദേഹം പോയതോടെയാണ് ഞാൻ ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞത്. ആളുകൾ എന്നെ എത്രത്തോളം ഞാനെന്ന രോഗിയെ എത്രത്തോളം വെറുക്കുന്നുണ്ടെന്നു അപ്പോഴാണ് മനസിലായത്. അദ്ദേഹം കരണമാണല്ലോ ഞാനീ അവസ്ഥയിലായതെന്ന വേദനയാണ് ഏട്ടനെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നു ചിലർ പറയുന്നുണ്ടായിരുന്നു. ഒരു തെറ്റും ചെയ്യാതെയാണല്ലോ താനിതൊക്കെ അനുഭവിക്കുന്നത് എന്ന ചിന്തയാവാമെന്നു മറ്റു ചിലരും പറയുന്നുണ്ടായിരുന്നു
ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി. ശരീരം വെറും എല്ലും തോലുമായി. വായും തൊണ്ടയും പഴുത്തു വെള്ളം പോലും ഇറക്കാൻ വയ്യാതായെനിക്ക്. തീരെ വയ്യാതാകുമ്പോൾ മക്കൾ ആരെങ്കിലും ആശുപത്രിയിലാക്കും. അവിടെയും ഞാൻ അനാഥപ്രേതം കണക്കെ കിടക്കും. തിരിച്ചു വീട്ടിൽ കൊണ്ടുവിടാനുമുള്ള മനസ്സും മക്കൾ കാട്ടി.
നല്ല മനസ്സുള്ളവർ ഉണ്ടായിരുന്നു. കിടക്കയിൽ എഴുന്നേൽക്കാൻ വയ്യാതെ കിടന്നപ്പോ സ്നേഹവും സഹതാപവും കാട്ടിയവരുണ്ട്. അവരാണെനിക്ക് ദൈവം. തൊണ്ട നനയാൻ ഒരു തുള്ളി വെള്ളം ഒഴിച്ച് തരാൻ അവരുണ്ടായിരുന്നു.
നിങ്ങൾക്കറിയാമോ ആത്മാവിനും കരയാൻ കഴിയും.... എന്താണെന്നല്ലേ! ഞാൻ ഇപ്പൊ കരയുകയാണ് . എന്റെ കണ്ണുനീർ ചിലപ്പോ മഴയായ് പെയ്തിറങ്ങിയേക്കാം ഇവിടം. രണ്ടു ദിവസം മുന്നേ വരെ ശരീരം മുഴുവൻ പൊട്ടി പഴുത്ത് മരണത്തോട് മല്ലിടിച്ചു ഞാൻ കിടന്ന മുറിയിലാണ് ഇപ്പൊ എല്ലാവരും ഇരുന്നു എന്നെ ആലോചിച്ച് സഹതപിക്കുന്നതും ആശ്വസിക്കുന്നതും.
എന്റെ മക്കളെ നിങ്ങളോടെനിക്ക് അല്ല ഞങ്ങൾക്ക് ദേഷ്യമില്ല. സ്നേഹമായിരുന്നു എന്നും. ഞങ്ങളിലൊരാൾ തെറ്റ് ചെയ്തുപോയിട്ടുണ്ട്. ഈ അച്ഛനോടും അമ്മയോടും പൊറുത്തൂടെ നിങ്ങൾക്ക് . ഇത് പോലൊരു അച്ഛനുമമ്മയും വേണ്ടായിരുന്നു എന്നു നിങ്ങൾ പറയുന്നുണ്ടാകാം. ഇനിയൊരു ജന്മമുണെങ്കിൽ നിങ്ങൾ തന്നെ എനിക്ക് മക്കളായ പിറന്നിടണേ.
ഇന്ന് വീട്ടിൽ ആരൊക്കെയുണ്ടാകും .തനിക്ക് അവസാനനാളിൽ ഒരിറ്റു വെള്ളം തന്നു കുടെ നിന്ന നാലോ അഞ്ചോ പേര് കാണും അവിടെ.വേറാര് വരാൻ . പലരും എന്റെ വീടിന്റെ പടി മറന്നിരുന്നു .
ഞാൻ മരിച്ച ദിവസം എല്ലാരും വന്നു. അന്നവിടെ കൂട്ടക്കരച്ചിലോ കെട്ടിപിടുത്തമോ ഒന്നുമുണ്ടായില്ല. ജീവനുള്ളപ്പോ ദേഹം മുഴുവൻ പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ നിറഞ്ഞ എന്നെ അധികനേരം വെച്ചിരിക്കാതെ കൊണ്ട്പോയി കത്തിക്കാനുള്ള തിടുക്കമായിരുന്നു എല്ലാരിലും. മരിച്ചു മണിക്കൂറുകൾക്കുള്ളിൽ ഞാൻഒരുപിടി ചാരമായ് തീർന്നു .
ഒന്നുകൂടൊന്നു വീട്ടിലേക്ക് പോകുകയാണ് .......
മക്കളും മരുമക്കളും കുടപ്പിറപ്പുകളും നാട്ടുകാരും എല്ലാരും ഉണ്ടല്ലോ. എന്നെയോർത്ത് കരയുന്ന മുഖം എവിടെയുമില്ല.മുറിയിൽ നിന്നും ആളുകൾ പരസ്പരം സംസാരിക്കുന്നത് കേൾക്കാൻ കഴിയുന്നുണ്ട് "ഇനിയും അധികം കഷ്ടപെടുത്താതെ പോയത് നന്നായി"....
"നാശം തീർന്നുകിട്ടിയല്ലോ "..... "അയ്യോ ഞങ്ങളെയൊക്കെ വിട്ട് അവള് പോയല്ലോ ഈശ്വരാ ഇതെങ്ങനെ സഹിക്കും "....മരിച്ച ദിവസം നിലവിളിച്ചതും സഹതാപവാക്കുകൾ പറയുന്നതും ജീവിച്ചിരിക്കുമ്പോൾ ആട്ടിയകറ്റിയവരാണ്.
പാച്ചു നിർത്താതെ കുരക്കുന്നത് എന്നെ കണ്ടിട്ടാണോ . നടുമുറിയിൽ അദ്ദേഹത്തിന്റെ ഫോട്ടോയ്ക്കടുത്ത് എന്റേതും കൊണ്ടുവെച്ചിട്ടുണ്ട് . ഇന്ന് വെച്ചതായിരിക്കും, മുല്ലമാല വാടിയിട്ടില്ല. അദ്ദേഹത്തിന്റെ ഫോട്ടോ എന്നോട് കണ്ണിറുക്കി കാണിച്ചോ?
.....
വയ്യ പാറൂട്ടറി മടുത്തു .എത്ര കാലായി ഒറ്റക് ജീവിക്കുന്നു , ഞാൻ നിർത്തി വരികയാ. മക്കളൊക്കെ ഒരു നിലയിലായില്ലേ, ഇനി മതി. അന്നൊരിക്കൽ അദ്ദേഹം അത് പറഞ്ഞപ്പോ മനസ്സിൽ കുളിർമഴ പെയ്യാതിരുന്നില്ല . ഓരോ തവണ വരുമ്പോഴും പറയും ഇനി പോകുന്നില്ല പാറൂട്ടി എന്നു. എങ്കിലും പ്രവാസം ഒരു ബാധ പോലെ അദ്ദേഹത്തെ ബാധിച്ചിരുന്നു . വീണ്ടും ആ ജീവിതത്തിലേക്ക് തന്നെ മടങ്ങി പോകും. ഇനിയെന്തായാലും വിടില്ല ഞാൻ. ഓരോ തവണയും ഓരോ കാരണങ്ങളുണ്ടാകും, മക്കളുടെ പഠിപ്പ് ,വീടിന്റെ ബാധ്യത, പിന്നെ മക്കളുടെ കല്യാണം, ഇപ്പൊ എല്ലാമൊന്ന് ശരിയായി. ഇനി വിടില്ല തീർച്ച.ഞാൻ തീരുമാനിച്ചിരുന്നു.
രണ്ടു വര്ഷം മുമ്പ് പ്രവാസം മതിയാക്കി അദ്ദേഹം മടങ്ങി വന്നപ്പോ ആർക്കും നിരാശയില്ലായിരുന്നു.എല്ലാര്ക്കും സന്തോഷം മാത്രമായിരുന്നു .സഹായം ചോദിച്ചു വന്നവരെ ആരെയും വെറും കയ്യോടെ മടക്കി അയച്ചിട്ടുണ്ടായിരുന്നില്ല . അതുകൊണ്ടു തന്നെ അദ്ദേഹം എല്ലാര്ക്കും പ്രിയപ്പെട്ടവനായിരുന്നു. ഒരു കാലത്ത് പ്രവാസിയുടെ സമ്പാദ്യം നാടിന്റെയും കുടിയായിരുന്നല്ലോ. ഓരോ വരവിനും വഴിയേ പോകുന്നവർക്ക് പോലും സമ്മാനപ്പൊതി കരുതാറുണ്ടായിരുന്നു അദ്ദേഹം.
ഒരു ചെറിയ പനിയായിരുന്നു തുടക്കം. മരുന്ന് കുടിച്ചപ്പോ മാറിയെന്നു കരുതിയെങ്കിലും അത് ന്യുമോണിയ ആയെന്നറിഞ്ഞത് വൈകിയാണ്. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാൻ ഡോക്ടർമാർ പറഞ്ഞപ്പോ അദ്ദേഹം ആകെ തളർന്നിരുന്നു. "എനിക്ക് അസുഖം വന്നു ആദ്യായി കാണുകയല്ലേ ഏട്ടൻ" ഞാൻ അതും പറഞ്ഞ ചിരിച്ചു. എന്റെ ശരീരത്തിന് എന്തെന്നില്ലാത്ത ക്ഷീണമായിരുന്നു. ഞാൻ അന്ന് മരണത്തോട് മല്ലിടിക്കുകയായിരുന്നത്രെ. പ്രിയപ്പെട്ടവരെല്ലാം ആശുപത്രിയിൽ വന്നും പൊയ്ക്കൊണ്ടിരുന്നു. ഒരുപാടു ടെസ്റ്റുകൾ ചെയ്തിട്ടുണ്ടായിരുന്നു. അവിടെ ജീവിതം മാറിമറിയുകയായിരുന്നു. അദ്ദേഹത്തോടും എന്നോടും കുടി ഒരുമിച്ചായിരുന്നു ഡോക്ടർ പറഞ്ഞത് ഞാനൊരു H I V ബാധിതയാണെന്നു. കേട്ടപ്പോ ഒരു മരവിപ്പാണുണ്ടായത്. ഇല്ല നിങ്ങള്ക്ക് തെറ്റിയതാവാം ഞങ്ങൾ രണ്ടുപേരും പറഞ്ഞു. അദ്ദേഹത്തിന്റെയും നാലു മക്കളുടെയും രക്തം പരിശോധിക്കണമെന്നു ഡോക്ടർ പറഞ്ഞപ്പോ എന്റെയും ഒന്ന് കുടി പരിശോദിക്കാൻ പറഞ്ഞു ഞാൻ. റിസൾട്ട് വരും വരെ എനിക്ക് പേടിയുണ്ടായിരുന്നില്ല. അവർക്കു തെറ്റുപറ്റിയതാണെന്നു തന്നെയായിരുന്നു വിശ്വാസം.
എന്റെയും അദ്ദേഹത്തിന്റെയും റിസൾട്ട് പോസിറ്റീവ് ആയിരുന്നു. മക്കളുടേത് നെഗറ്റീവും. ഡോക്ടർ വന്നത് പറഞ്ഞുതീരുമ്പോഴേക്കും എന്റെ ബോധം മറഞ്ഞിരുന്നു.
ബോധം വന്നപ്പോ ഞങ്ങൾ വേറൊരു മുറിയിലായിരുന്നു. ഞാനും അദ്ദേഹവും മാത്രം.
രോഗമെന്തെന്നറിഞ്ഞപ്പോഴേക്കും എല്ലാരും പോയി.മരുന്ന് തരാൻ നഴ്സുമാർ പോലും ഒന്നു മടിച്ചു. ഞങ്ങൾ ഒന്നും മിണ്ടിയില്ല. പരസ്പരം നോക്കിയതുപോലുമില്ല.
ആളുകൾ ഞങ്ങളെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും അന്നു തുടങ്ങി.
ഇതെങ്ങനെ വന്നു? വലിയൊരു ചോദ്യത്തിന് ഉത്തരം
നൽകേണ്ടിയിരിക്കുന്നു. തെറ്റുകാരി ഞാനല്ലെന്നു പറഞ്ഞാൽ അദ്ദേഹത്തെ എല്ലാരും വെറുക്കും. അതെങ്ങനെ സംഭവിച്ചതായാലും. ഞാനാണെന്ന് പറഞ്ഞാൽ ...... വേണ്ട ഈ ചോദ്യത്തിന് ഉത്തരമില്ല.
അദ്ദേഹം എന്നെ ചതിക്കില്ലെന്ന വിശ്വാസം എനിക്കും ഞാൻ അദ്ദേഹത്തെ ചതിക്കില്ലെന്ന വിശ്വാസം അദ്ദേഹത്തിനുമുണ്ട് . ഇവിടെ തെറ്റ് സംഭവിച്ചിട്ടുണ്ട് , തെറ്റ് ചെയ്തതാരാണെന്നുള്ളത് ഞങ്ങൾക്കറിയാം. ഇനിയതാരും അറിയേണ്ടെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു.
വീട്ടിലേക്ക് തിരിച്ചു വന്നപ്പോളും ആരുമുണ്ടായിരുന്നില്ല. സാഹചര്യം കാരണം മക്കൾക്കും വിട്ടു നിൽക്കേണ്ടി വന്നു. അടുത്തേക്ക് വരൻ പോലും പലരും മടിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ തോന്നിയില്ല. മരണത്തെ കുറിച്ചെന്തോ അന്നു ചിന്തിച്ചില്ല. ഏതു നേരവും നിറയെ ആളുകളുണ്ടായിരുന്ന വീട്ടിൽ ഞങ്ങൾ രണ്ടു പേര് മാത്രമായി.
'അയാള് എത്രനാളായി ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്നു. കാശൊക്കെ പർവതിക്കല്ലെ അയച്ചു കൊടുക്കുന്നത്. അവള് അതുംകൊണ്ട് സുഖിച്ചു'.....എന്നും ഗൾഫിൽ 'അവനെങ്ങനെയൊക്കെയാ ജീവിച്ചതെന്നാർക്കറിയാം' ....രണ്ടു രീതിയിലുമുണ്ടായിരുന്നു സംസാരം.
അദ്ദേഹത്തിനും ശരീരശേഷി കുറഞ്ഞു വന്നു . നടക്കാൻ വല്യ ബുദ്ധിമുട്ടായിരുന്നു.എന്നിലും മാറ്റങ്ങൾ വന്നു തുടങ്ങി. മാംസളമായ ശരീരം ശോഷിക്കാൻ തുടങ്ങി. തൊലി ചുളിഞ്ഞു ചൊറിയാൻ തുടങ്ങി. വെളുത്ത നിറമുള്ള ഞാൻ ചുളിഞ്ഞു കരുവാളിച്ചു വന്നു.എങ്കിലും ഞങ്ങൾ പരസ്പരം താങ്ങായി നിന്നു. എയ്‌ഡ്‌സ് എന്ന മാരകരോഗം ഞങ്ങളുടെ യൗവനത്തെ കാർന്നു തിന്നു പടുവൃദ്ധരാക്കി.
ഒരു ദിവസം എന്റെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ലെന്നും പറഞ്ഞു അദ്ദേഹം കുറെ കരഞ്ഞു. അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു തനിച്ചു പോയി. നടക്കാൻ വയ്യാതെ പോകേണ്ടെന്നു പറഞ്ഞതാ, കേട്ടില്ല . ഏറെ വൈകിയും തിരിച്ചു വന്നില്ല. തിരിച്ചു വരാനല്ല
പോയതെന്ന് പിറ്റേന്നാണ് മനസിലായത്. ട്രെയിൻ തട്ടി ചിന്നി ചിതറിയ ദേഹം മാത്രമാണ് തിരിച്ചു വന്നത്.
അന്നാണ് ഞാൻ തളർന്നത് . അദ്ദേഹം പോയതോടെയാണ് ഞാൻ ഒറ്റപ്പെടലിന്റെ വേദനയറിഞ്ഞത്. ആളുകൾ എന്നെ എത്രത്തോളം ഞാനെന്ന രോഗിയെ എത്രത്തോളം വെറുക്കുന്നുണ്ടെന്നു അപ്പോഴാണ് മനസിലായത്. അദ്ദേഹം കരണമാണല്ലോ ഞാനീ അവസ്ഥയിലായതെന്ന വേദനയാണ് ഏട്ടനെ കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്നു ചിലർ പറയുന്നുണ്ടായിരുന്നു. ഒരു തെറ്റും ചെയ്യാതെയാണല്ലോ താനിതൊക്കെ അനുഭവിക്കുന്നത് എന്ന ചിന്തയാവാമെന്നു മറ്റു ചിലരും പറയുന്നുണ്ടായിരുന്നു
ഈ വലിയ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി. ശരീരം വെറും എല്ലും തോലുമായി. വായും തൊണ്ടയും പഴുത്തു വെള്ളം പോലും ഇറക്കാൻ വയ്യാതായെനിക്ക്. തീരെ വയ്യാതാകുമ്പോൾ മക്കൾ ആരെങ്കിലും ആശുപത്രിയിലാക്കും. അവിടെയും ഞാൻ അനാഥപ്രേതം കണക്കെ കിടക്കും. തിരിച്ചു വീട്ടിൽ കൊണ്ടുവിടാനുമുള്ള മനസ്സും മക്കൾ കാട്ടി.
നല്ല മനസ്സുള്ളവർ ഉണ്ടായിരുന്നു. കിടക്കയിൽ എഴുന്നേൽക്കാൻ വയ്യാതെ കിടന്നപ്പോ സ്നേഹവും സഹതാപവും കാട്ടിയവരുണ്ട്. അവരാണെനിക്ക് ദൈവം. തൊണ്ട നനയാൻ ഒരു തുള്ളി വെള്ളം ഒഴിച്ച് തരാൻ അവരുണ്ടായിരുന്നു.
നിങ്ങൾക്കറിയാമോ ആത്മാവിനും കരയാൻ കഴിയും.... എന്താണെന്നല്ലേ! ഞാൻ ഇപ്പൊ കരയുകയാണ് . എന്റെ കണ്ണുനീർ ചിലപ്പോ മഴയായ് പെയ്തിറങ്ങിയേക്കാം ഇവിടം. രണ്ടു ദിവസം മുന്നേ വരെ ശരീരം മുഴുവൻ പൊട്ടി പഴുത്ത് മരണത്തോട് മല്ലിടിച്ചു ഞാൻ കിടന്ന മുറിയിലാണ് ഇപ്പൊ എല്ലാവരും ഇരുന്നു എന്നെ ആലോചിച്ച് സഹതപിക്കുന്നതും ആശ്വസിക്കുന്നതും.
എന്റെ മക്കളെ നിങ്ങളോടെനിക്ക് അല്ല ഞങ്ങൾക്ക് ദേഷ്യമില്ല. സ്നേഹമായിരുന്നു എന്നും. ഞങ്ങളിലൊരാൾ തെറ്റ് ചെയ്തുപോയിട്ടുണ്ട്. ഈ അച്ഛനോടും അമ്മയോടും പൊറുത്തൂടെ നിങ്ങൾക്ക് . ഇത് പോലൊരു അച്ഛനുമമ്മയും വേണ്ടായിരുന്നു എന്നു നിങ്ങൾ പറയുന്നുണ്ടാകാം. ഇനിയൊരു ജന്മമുണെങ്കിൽ നിങ്ങൾ തന്നെ എനിക്ക് മക്കളായ പിറന്നിടണേ.
എന്റെ കഥ നിങ്ങൾ കേട്ടില്ലേ . അറിയണോ ഞങ്ങളിലാരാണു തെറ്റ് ചെയ്തതെന്ന്. വേണ്ട അറിയേണ്ട, അത് ഞങ്ങളുടെ മാത്രം രഹസ്യമാണു. അതങ്ങനെത്തന്നെ ഇരിക്കട്ടെ .
എന്നു പാർവതി.......അല്ല പാറൂട്ടിയുടെ ആത്മാവ്
***********
ജസ്‌ന (ജെസിശ്രീജി)
***********
ജസ്‌ന (ജെസിശ്രീജി)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക