" മതിയമ്മേ , ഇനി കഴിക്കാൻ പറ്റില്യ" ഉണ്ണിക്കുട്ടൻ തേങ്ങിക്കൊണ്ട് അമ്മയോട് പറഞ്ഞു..
" പറ്റില്യ.. പറ്റില്യ.. ഇത് മുഴുവൻ കഴിച്ചിട്ട് എണീറ്റാൽ മതി " അമ്മ അവനെ വിട്ടില്ല..
"എനിക്ക് വേണ്ടാത്തോണ്ടാ അമ്മേ, ഇനിയിറങ്ങൂല"
വീണ്ടും ഉണ്ണിക്കുട്ടന്റെ എതിർപ്പ്..
വീണ്ടും ഉണ്ണിക്കുട്ടന്റെ എതിർപ്പ്..
" എടാ.. നീ വലുതായി ഈ അമ്മയെ നോക്കേണ്ടതല്ലെ, വേറെ ആരാ അമ്മയേ നോക്കാനുള്ളേ ? അത് കൊണ്ട് ഇത് കഴിച്ചേ " ഇത് പറയുബോൾ ആ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..
കുറച്ച് വർഷങ്ങൾക്ക് മുബ്, എടുത്തു പറയുകയാണെങ്കിൽ 7 വർഷങ്ങൾക്ക് മുബാണു അവളുടെ ജീവിതത്തിൽ ആ ദുരന്തം സംഭവിച്ചത് ,
[ പ്രണയം എന്നത് ദുരന്തമല്ല, എങ്കിലും ചിലരുടെ ജീവിതത്തിൽ അതൊരു ദുരന്തമായിരിക്കും.. അതിനേതെങ്കിലും ഉദാഹരണം നിങ്ങളുടെ നാട്ടിലുമുണ്ടാവും ]
[ പ്രണയം എന്നത് ദുരന്തമല്ല, എങ്കിലും ചിലരുടെ ജീവിതത്തിൽ അതൊരു ദുരന്തമായിരിക്കും.. അതിനേതെങ്കിലും ഉദാഹരണം നിങ്ങളുടെ നാട്ടിലുമുണ്ടാവും ]
അന്ന് അവൾ ബി എ ലാസ്റ്റ് ഇയർ, ആദ്യ വർഷം മുതലെ പരിചയപ്പെട്ട ലിബിനുമായി അടുത്ത രണ്ട് വർഷങ്ങൾ കൊണ്ട് പിരിയാനാവാത്ത ബന്ദമുണ്ടായി .. അങ്ങനെ മൂന്നാം വർഷം സ്വന്തം കുടുംബത്തേ ധിക്കരിച്ച് അവന്റെ കൂടെ അവൾ ഒളിച്ചോടി..
ആദ്യം വീട്ടുകാരെ കുറിച്ചോർത്ത് ഇത്തിരി മനപ്രയാസങ്ങൾ ഉണ്ടായെങ്കിലും അധികം വൈകാതെ അവയൊക്കെ മറന്ന് തുടങ്ങി..
ആദ്യമൊക്കെ നല്ല രീതിയിൽ പെരുമാറിയ ലിബിന്റെ പിന്നീടുളള പെരുമാറ്റം നാൾക്ക് നാൾ മോശമായി വന്നു.., തൊട്ടതിനും പിടിച്ചതിനുമൊക്കെ ചീത്തയും, കൊലവിളിയുമായി തീർന്നു.
അധികം വൈകാതെ തന്നെ ഒരു കുട്ടിയും അവരുടെ ജീവിതത്തിലെക്ക് കടന്നു വന്നു..
ആദ്യം വീട്ടുകാരെ കുറിച്ചോർത്ത് ഇത്തിരി മനപ്രയാസങ്ങൾ ഉണ്ടായെങ്കിലും അധികം വൈകാതെ അവയൊക്കെ മറന്ന് തുടങ്ങി..
ആദ്യമൊക്കെ നല്ല രീതിയിൽ പെരുമാറിയ ലിബിന്റെ പിന്നീടുളള പെരുമാറ്റം നാൾക്ക് നാൾ മോശമായി വന്നു.., തൊട്ടതിനും പിടിച്ചതിനുമൊക്കെ ചീത്തയും, കൊലവിളിയുമായി തീർന്നു.
അധികം വൈകാതെ തന്നെ ഒരു കുട്ടിയും അവരുടെ ജീവിതത്തിലെക്ക് കടന്നു വന്നു..
താമസ്സിയാതെ ഒരു നാൾ എനിക്കെന്റെ അമ്മയും അച്ഛനുമാണു ഏറ്റവും വലുതെന്നും അവരെ ഇനി വേദനിപ്പിക്കാൻ ആവില്ലെന്നും ഒരു തുണ്ട് കടലാസുൽ എഴുതിവച്ച് ലിബിൻ അപ്രത്യക്ഷമായി..
ജീവിതം ഇനിയെന്ത് , എന്ന് ചിന്തിക്കാനുള്ള കരുത്ത് പോലുമില്ലായിരുന്നു ആ പാവത്തിനു, സ്വന്തം വീട്ടിൽ തിരിച്ച് കയറ്റില്ല എന്നതും ഉറപ്പായിരുന്നു..
അങ്ങനെ ആരുടെ മുന്നിലും തോൽക്കാൻ തയാറായിരുന്നില്ല അവൾ , വീട്ടിനടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ തരക്കേടില്ലാത്ത ശബളത്തിൽ ജോലിക്ക് കേറി..
വീട്ടിന്റെ ചിലവും വാടകയുമൊക്കെ കഴിഞ്ഞ് വരുന്നത് ചെറു സബാദ്യവുമാക്കി വച്ചു അവൾ, കാരണം മകനെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കണം..
അങ്ങനെ ആരുടെ മുന്നിലും തോൽക്കാൻ തയാറായിരുന്നില്ല അവൾ , വീട്ടിനടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ തരക്കേടില്ലാത്ത ശബളത്തിൽ ജോലിക്ക് കേറി..
വീട്ടിന്റെ ചിലവും വാടകയുമൊക്കെ കഴിഞ്ഞ് വരുന്നത് ചെറു സബാദ്യവുമാക്കി വച്ചു അവൾ, കാരണം മകനെ പഠിപ്പിച്ച് ഒരു നിലയിൽ എത്തിക്കണം..
പ്ലസ്‌റ്റു കഴിഞ്ഞ് അവന്റെ താൽപര്യ പ്രകാരം എഞ്ജിനീയറിംഗിനു വിട്ടു.. കോഴ്സ് കഴിഞ്ഞ് മാസങ്ങൾക്ക് ശേശം ലണ്ടനിൽ ജോലി..
ഒന്നുമില്ലായ്മയിൽ നിന്ന് അവരൊരുപാട് വളർന്നു.., വാടക വീട് ഒഴിഞ്ഞ് പുതിയൊരു വീട്ടിലെക്ക് മാറാൻ അധികം നാൾ വേണ്ടി വന്നില്ല..
അധികം താമസ്സിയാതെ തന്നെ അവന്റെ കല്യാണം ആഘോഷമായി നടത്തി..
പതിയെ പതിയെ മകൻ തന്നിൽ നിന്നും അകലുന്നുണ്ടോ എന്ന് തോന്നി തുടങ്ങി അവൾക്ക് ..
വീട്ടിനുള്ളിൽ കലഹവും, തർക്കങ്ങളും പതിവായി..
ഒരു ഞായറാഴ്ച അമ്മയേയും കൊണ്ട് ഉണ്ണി പുറത്തിറങ്ങി.. അന്ന് ആ കാർ വന്നു നിന്നത് ഒരു വയോധക കേന്ദ്രത്തിലായിരുന്നു..
സ്വന്തം മകൻ തന്നെ തനിച്ചാക്കി അവിടുന്ന് മടങ്ങുബോൾ കരയാൻ അവൾക്ക് കഴിഞ്ഞില്ല്യ..
"വർഷങ്ങൾക്ക് മുബ് ഞാൻ എന്റെ അമ്മയോടും അച്ഛനോടും ചെയ്‌തത് അവൻ ഇന്ന് എന്നോട് തിരിച്ച് ചെയ്‌തു.." എന്നാശ്വസിക്കാനെ കഴിഞ്ഞുള്ളൂ..
----------
റംഷാദ്.
(:
ReplyDelete