ഞാൻ ഈ ഗ്രൂപിലെ ഒരു പുതിയ മെമ്പർ ആണ് . കുറച്ചു ദിവസമായി ജോയിൻ ചെയ്തിട്ട്. സ്വയം പരിചയപ്പെടുത്തട്ടെ..ഞാൻ തൃശൂർ ജില്ലയിലെ ഏനാമാവിൽ നിന്നും ആണ്. ഗ്രൂപിന്റ അണിയറ പ്രവർത്തകർക്കു പ്രത്യേകം നന്ദി . ഞാൻ ഇവിട ഒരു ചെറു കഥ ഷെയർ ചെയ്യുന്നുണ്ട് . എല്ലാവരുടെയും നല്ല മനസും സ്നേഹവും കൂടെ ഉണ്ടാവുമെല്ലൊ.
ഞാനും സുക്കൂർക്കേം തമ്മില്- കഥ
"ഞാനും സുക്കൂർക്കേം തമ്മില് നീണ്ട ഏഴു വർഷത്തെ ബന്ധായിരുന്നു. ഓരു മുണ്ടുടുത്താലും പാൻറ്സിട്ടാലും ഞാനില്ലാതെ പൊരേൻ്റെ പൊറത്തു എറങ്ങൂല്ല. ഓരിൻ്റെ അരക്കു ഞാൻ കൊടുത്ത ഒറപ്പിൻ്റെ പൊറത്താ ഇത്രേം യാത്രെള് നടത്തീത്. ഞാൻ കൂടള്ള ബലത്തിന് കൊളുത്തില്ലാത്ത പാൻറ്സും ഇട്ടു കോയിക്കോട് അഞ്ഞാടി വരെ പോയീണ്ട്.
ഞാൻ ആദ്യായിട്ട് സുക്കൂർക്കാൻ്റെ പൊരേല് വന്നു കേറിയപ്പോ ഇൻ്റെ ശേല് കണ്ടു നാട്ടാരെല്ലാം കണ്ണ് മഞ്ഞളിച്ചു നിന്നത് ഇന്നലെ കഴിഞ്ഞപോലാണ്. കഴിഞ്ഞ ഏഴു വര്ഷത്തില് ഞങ്ങള് പോവാത്ത എടങ്ങളില്ല. എന്തിനു അധികം പറയണത് സുക്കൂർക്കാൻ്റെ ബീവി ജമീലതാത്തക്കു അറിയാത്ത പല കള്ളിയേളും എനക്കറിയാം. പഴേ കളിക്കൂട്ടികാരിൻ്റെ വീട്ടില് രാത്രി കെട്ട്യോൻ ഇല്ലാത്ത നേരം നോക്കി അരങ്ങേറ്റത്തിന് പോയപ്പോ ആ മുറീല ഇരുട്ടിൽ തലയിണയിൽ മുഖം അമർത്തി ഞാൻ ഏങ്ങി കരഞ്ഞു. അന്ന് അവിടുന്ന് ഇറങ്ങുമ്പോ സൂത്രത്തില് ഇക്കാൻ്റെ കണ്ണിൻ്റെ മണ്ടേല് ഒറ്റ തല്ലാ വെച്ച് കൊടുത്തു. ആ അടി പടച്ചോൻ എന്ന കൊണ്ട് അടിപ്പിച്ചതാണുന്നു ഓര്ക്കും മനസ്സിലായീട്ടുണ്ടാവും.
ഞാൻ ആദ്യായിട്ട് സുക്കൂർക്കാൻ്റെ പൊരേല് വന്നു കേറിയപ്പോ ഇൻ്റെ ശേല് കണ്ടു നാട്ടാരെല്ലാം കണ്ണ് മഞ്ഞളിച്ചു നിന്നത് ഇന്നലെ കഴിഞ്ഞപോലാണ്. കഴിഞ്ഞ ഏഴു വര്ഷത്തില് ഞങ്ങള് പോവാത്ത എടങ്ങളില്ല. എന്തിനു അധികം പറയണത് സുക്കൂർക്കാൻ്റെ ബീവി ജമീലതാത്തക്കു അറിയാത്ത പല കള്ളിയേളും എനക്കറിയാം. പഴേ കളിക്കൂട്ടികാരിൻ്റെ വീട്ടില് രാത്രി കെട്ട്യോൻ ഇല്ലാത്ത നേരം നോക്കി അരങ്ങേറ്റത്തിന് പോയപ്പോ ആ മുറീല ഇരുട്ടിൽ തലയിണയിൽ മുഖം അമർത്തി ഞാൻ ഏങ്ങി കരഞ്ഞു. അന്ന് അവിടുന്ന് ഇറങ്ങുമ്പോ സൂത്രത്തില് ഇക്കാൻ്റെ കണ്ണിൻ്റെ മണ്ടേല് ഒറ്റ തല്ലാ വെച്ച് കൊടുത്തു. ആ അടി പടച്ചോൻ എന്ന കൊണ്ട് അടിപ്പിച്ചതാണുന്നു ഓര്ക്കും മനസ്സിലായീട്ടുണ്ടാവും.
ഈയിടെ എന്നെക്കുറിച്ചു സുക്കൂർക്കാൻ്റെ അടുത്ത ചില ചങ്ങായിമാര് മോശായി പറഞ്ഞിരിക്കാണ് പോലും, ൻ്റെ തോല് പൊട്ടി, ഞാൻ പഴഞ്ചനായി എന്നൊക്കെ ... പാവം സുക്കൂർക്കാൻ്റെ ഖൽബും പെടച്ചട്ടുണ്ടാവും, ദരിദ്രനാണെങ്കിലും ഓരും ഒരാണല്ലെ..നാട്ടിലെ നേതാവല്ലേ..നിങ്ങക്കിപ്പോഴും ഇന്ന മനസ്സിലായിട്ടില്ലേ..ഞാൻ മൂപ്പർട പഴയ ബെൽറ്റാണ്. പഴയതു എന്ന വാക് ഇന്നലതൊട്ടു കിട്ടിയതാണ്, വ്യക്തായി പറഞ്ഞാ കുവൈറ്റിലെ അളിയൻ പുതിയ ബെൽറ്റ് കൊണ്ട് വന്നപ്പോ തൊട്ട്. ഞാനിപ്പോ വീടിൻ്റെ പിന്നാമ്പുറത്തുള്ള ഈ പഴയ കുപ്പതൊട്ടീല് മരണം കാത്തു കെടക്കാണ്, ശ്വാസം മുട്ടി ഈ കോയീ ൻറേം മീനിൻറേം അവശിഷ്ടത്തിൻ്റെ എടേലു. ഇൻ്റെ കരച്ചില് പൊരേല് ആരും കേക്കണില്ല..കുറ്റം പറയാൻ പറ്റൂല്ലാ പഴഞ്ചനായിട്ടും ഇത്രേം കാലം കൊണ്ട് നടന്നില്ലേ എന്നാണ് എല്ലാരും പറേണത്. ഇൻ്റെ നാടുവിപ്പോ ഒടിഞ്ഞു,ശ്വാസം തോണ്ടല് കുടുങ്ങി തൊടങ്ങി. മീതക്കു മീതെ കുപ്പ കൊണ്ട് തട്ടല്ലേ..നിക്കാരോടും പരാതിയില്ല..ഞാൻ ഇവിടാ മരണം കാത്തു കരഞ്ഞു കെടക്കാണെന്നു ൻ്റെ സുക്കൂർക്കാ മാത്രം അറിയണ്ടാ.."
റാസ്‌മി മുഹമ്മദ്,
ദുബായ് .
ദുബായ് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക