കഥകൾ പറയാനും, കേൾക്കാനും ഇഷ്ടപ്പെട്ടിരുന്നൊരു ബാല്യം എനിക്കുണ്ടായിരിക്കുന്നു അന്നത് കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല, പക്ഷെ ഇന്ന് എനിക്കുമുണ്ട് കേൾക്കാൻ എൻ്റെതെന്നു ഞാൻ കരുതുന്ന ചിലർ , അഭിപ്രായങ്ങൾ തുറന്നു പറയുന്ന ഹൃദയം പങ്കിട്ടെടുക്കുന്ന ചിലർ അവർക്കും , എന്നോ ഫേസ്ബുക്കിൽ പോസ്റ്റുകൾ എഴുതാൻ തുടങ്ങിയപ്പോൾ എന്നെ കേൾക്കാനിനിരിക്കുന്നവർക്കും ഈ കഥയും എല്ലാ കഥകളും പോലെ സമർപ്പിക്കുന്നു, ഞാൻ... ഞാൻ... ഞാൻ... എന്ന് എൻ്റെ കഥകളിൽ ആവർത്തിക്കുന്നത് എൻ്റെ കഥകൾ മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനാണ് പലരുടെയും അനുഭവങ്ങൾ എനിക്ക് പകർന്നു തന്ന വേദനകളാണ് എൻ്റെ ക്യാൻവാസ് , ഈ കഥയും മരിച്ചവരെയോ ജീവിച്ചിരിക്കുന്നവരെയോ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല ....
വാതോരാതെ സംസാരിക്കുന്ന, എൻ്റെ കഥകൾ മൂളിക്കേൽക്കുന്ന.., കൂട്ടുകാരിയോട് ഒരിക്കൽ ഞാൻ ചോദിച്ചു "നിനക്കു ഒന്നും പറയാനില്ലേ... " അതിനവൾ പറഞ്ഞ മറുപടി കനലുകൾ ഹൃദയത്തിൽ കൊണ്ട് നടക്കുന്നത് എനിക്കിഷ്ടമാണ് അത് എൻ്റെതു മാത്രമായ് നിലനിൽക്കട്ടേന്നുമാണ്... " അന്ന് ഞാൻ അവളോട് പറഞ്ഞു "നിനക്ക് വേണ്ടെങ്കിലും..., എനിക്ക് എൻ്റെ ഹൃദയവേദനകളിൽ ഒരു കുളിർമഴപോലെ പെയ്തിറങ്ങാൻ നീ എനിക്ക് വേണം..." എന്നായിരുന്നു അന്നവള്ക്കു ഞാൻ പറഞ്ഞു കൊടുത്ത കഥയാണിത് ...
ഈ കഥയും എൻ്റെ കുട്ടിക്കാലത്തിന്റെ അനുഭവങ്ങളാണ്... അന്നു തുലാവർഷം ആരോടോ ദേഷ്യം തീർത്ത രാത്രിയിൽ അന്നത്തെ ഞാൻ, ഒമ്പതാം ക്ലാസുകാരൻ അടുത്ത വീട്ടിൽ സീരിയൽ കണ്ടുകൊണ്ടിരിക്കെ വീട്ടിന്നു മൂത്തമ്മ (അമ്മേടെ ചേച്ചി) വന്നു വിളിച്ചു "രൂപേഷേ... നീ ഒരിക്ക... വേം.. വന്നെ ബാബുട്ടന് ഒട്ടും കയ്യുന്നില്ല..." അവര് ബാബുട്ടൻ എന്ന് ഉദ്ദേശിച്ചത് എൻ്റെ അപ്പയെയാണ് എനിക്കതൊരു പുതുമയല്ല , കാരണം കൊറച്ചു നാളുകളായി ഞാൻ കാണുന്നതാണ് അപ്പയുടെ അസുഖങ്ങൾ ,അന്ന് പക്ഷെ അപ്പ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെ എനിക്ക് തോന്നി, വായിൽ ചോര നിറഞ്ഞതു കൊണ്ടായിരിക്കാം ഒന്നും പറയാൻ പറ്റിയില്ല. പെട്ടന്ന് നിഷോറിന്റെ ജീപ്പ് വിളിച്ചു കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ ലേക്ക് കൊണ്ടുപോയി.
അന്ന് ഞങ്ങക്ക് പനി വന്നാലും ജലദോഷം വന്നാലും ബേബിജോൺ ഡോക്ടറാണ് എല്ലാം.
കരളുമദ്യം കവർന്നെടുത്തിരുന്ന അപ്പയുടെ വായിൽ നിന്നും ഉമിനീരിനും പകരം ചോര ഒരു മെഷീനിലൂടെ വലിച്ചെടുക്കുമ്പോൾ അത് കണ്ടു നിന്ന പതിനഞ്ചു വയസുകാരന് മരണത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.. ആ രാത്രി മുതൽ പിറ്റേന്ന് പുലർച്ചെ വരെ ചോരയുടെ മടുപ്പിക്കുന്ന മണമുള്ള ആ ഹോസ്പിറ്റൽ മുറിയിൽ ആപ്പക്ക് കാവലിരുന്ന ഒരമ്മയും, അതിനവർക്ക് കൂട്ടായ് അവരുടെ തന്നെ സഹോദരനും (എൻ്റെ മാമൻ) ഉണ്ടായിരുന്നു എന്നതാണു, ഇന്ന് ഞാൻ ഈ ഇരുന്നെഴുതുന്നതിനു കാരണ൦. 'മരണം' എന്ന വാക് പിറ്റേന്ന് പുലർച്ചെ പേപ്പർഷീറ്റുകളിൽ മാമൻ ഒപ്പിട്ടു വാങ്ങുമ്പോൾ എനിക്ക് നിർവികാരത മാത്രമായിരുന്നു.. പിന്നീടിന്നു വരെ എന്നെ വിടാതെ പിന്തുടരുന്ന വികാര ശൂന്യത..
തനിക്കു പതിയായവൻ ഇനി ഇല്ല എന്ന തിരിച്ചറിവ് മനസിന്റെ താളം തെറ്റിച്ചപ്പോൾ അമ്മ അന്ന് ജീവനില്ലാത്ത അപ്പയുടെ ശരീരത്തെ മുറിവേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എല്ലാവരും ചേർന്നവരെ ഒരു ഇരുണ്ട മുറിക്കുള്ളിലടച്ചു താഴിട്ടു ...,അന്ന് ആ ഹോസ്പിറ്റൽ വരാന്തയിലൂടെ കരഞ്ഞു൦, പുലമ്പിയും വന്ന സ്ത്രീ രൂപം ഇന്നും എൻ്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് .., ഒരിക്കലും ഞാൻ കാണാത്ത അപ്പ പറഞ്ഞു മാത്രം കേട്ടറിവുള്ള അപ്പയാദ്യം താലി ചാർത്തിയവരെ ഞാനന്ന് കണ്ടു.. , അമ്മയെ പൂട്ടിയിട്ടിരിക്കുന്ന മുറിയെക്കു ഇരച്ചു കയറി അവർ പറഞ്ഞ വാക്കുകൾ കർണ്ണപടത്തിൽ ഇന്നും വെള്ളിടി പോലെ മുഴങ്ങുന്നുണ്ട് " എൻ്റെ ഭർത്താവിനെ നീ കൊന്നില്ലെടി" എന്ന്.. ഇന്നെനിക്കത് അന്നത്തെ അവരുടെ അവസാന വികാരങ്ങളുടെ പൊട്ടിത്തെറിയായ് കാണാൻ കഴിയുന്നുണ്ടെങ്കിലും, നിർവികാരന് എന്തു ചെയ്യാൻ കഴിയും...
ആ ഹോസ്പിറ്റലിന്റെ ചെരിഞ്ഞ കോണിയിൽ ശരീരത്തിൽ കറുപ്പും മനസ് മുഴുവൻ സ്നേഹവും നിറച്ച സുഹൃത്തിന്റെ മടിയിൽ തളർന്നു കിടന്ന എന്നെ ഉണർത്തിയത്.. അച്ഛന്റെ ശരീരം എവിടെ മറവു ചെയ്യണം എന്ന ചർച്ചകളായിരുന്നു... ,മാമോദീസ മുങ്ങിയ അച്ഛനെ പള്ളിലടക്കാൻ ആരെയൊക്കെയോ വിളിക്കുന്ന അച്ഛന്റെ ബന്ധുക്കളും, ഇതെല്ലം മൂളികേട്ട് എന്ത് ചെയ്യണമെന്നറിയാതെ ... മുറിയലടക്കപ്പെട്ട സഹോദരിയെയും, കോണിയിൽ തളർന്നു കിടക്കുന്ന മരുമകനെയും മാറി മാറി നോക്കി നിൽക്കുന്ന എൻ്റെ അമ്മാവനേയും ഞാൻ കണ്ടു.
ഒടുവിൽ പള്ളിയെ ധിക്കരിച്ചു നടന്നതിന് തെമ്മാടികുഴിയുടെ ഔദാര്യം നൽകിയപ്പോൾ അത് വാങ്ങിവെക്കാതെ "ഞാൻ കൊണ്ട് പൊയ്ക്കോളാം എൻ്റെ അച്ഛനെ..., എനിക്കുമുണ്ട് ജന്മം നൽകിയവൻ ദാനം നൽകിയ മണ്ണ്" എന്ന് പതിനഞ്ചു വയസുകാരൻ ധിക്കാരം മൊഴിഞ്ഞപ്പോൾ അവർക്കുപിന്നെ സമ്മതിക്കാതെ വയ്യാതായി ഒടുവിൽ അച്ഛന്റെ വീട്ടുകാരുടെ സമ്മതത്തോടെ ചേതനയറ്റ ശരീരം സ്ട്രക്ച്ചറിൽ ഏറ്റുവാങ്ങി ആംബുലൻസിന്റെ ബാക്കിൽ കയറുമ്പോൾ എനിക്ക് കൂട്ട് കൊറേ ഓർമകളും, നിർവികാരതയും മാത്രമായിരുന്നു.
ആംബുലൻസ് വഴിയിൽ നിർത്തി നടവഴി മാത്രമുള്ള വീട്ടിലേക്കു ആ സ്ട്രക്ച്ചറിന്റെ നാലുകൈകളിൽ ഒരു കൈ അമ്മാവനും, മറ്റേ കൈ ഞാൻ "പേരപ്പൻ" എന്ന് വിളിക്കുന്ന അച്ഛന്റെ ചേട്ടനും, ബാക്കി രണ്ടു കൈകൾ നാട്ടുകാരുംതാങ്ങി അവർക്കു മുന്നിൽ നടക്കുന്ന എന്നിൽ ബാധ്യതയുടെ ഭാരം അറിയാതെ കയറിവരുന്നുണ്ടായിരുന്നു, കാലം എനിക്കതു ഭാരമാക്കി തീർക്കാതിരുന്നത് ഞാൻ വീഴുമ്പോൾ പിടിക്കാൻ എനിക്ക് ചുറ്റും അവർ മതിലുകൾ തീർത്തത് കൊണ്ടായിരിക്കാം.
അച്ഛന്റെ വീട്ടിൽ സ്‌ട്രെച്ചർ ഇറക്കി വെക്കാൻ തുടങ്ങിയപ്പോൾ "അവനവന്റെ വീട്ടിൽ തന്നെ കൊണ്ട് വെച്ചാപ്പോരേ" എന്ന വാക്കു അച്ഛന്റെ അമ്മ പറഞ്ഞതും അവരുടെ അപ്പോഴത്തെ അപ്പോഴത്തെ വികാരങ്ങളുടെ തള്ളിക്കയറ്റമായ് എനിക്കിന്ന് കാണാൻ കഴിയുന്നുണ്ട്.
പട്ടടയിലേക്കു അഗ്നി പകരുമ്പോൾ എൻ്റെ കൈക്കു ബലം നല്കാൻ ഞാൻ പിറന്ന അതെ ഗർഭപാത്രത്തിൽ എനിക്ക് ശേഷം പിറന്നവന്റെ കൈക്കരുത് എനിക്ക് താങ്ങായി..., ഒടുവിൽ എല്ലാം കഴിഞ്ഞു കത്തിയമർന്ന പട്ടട നോക്കി "ഇനിയെനിക്കില്ല വീശിത്തരാൻ ചന്ദനക്കാറ്റും.... തഴുകാൻ പനിനീർ ചുംബനങ്ങളും..." എന്ന് പാടാൻ എൻ്റെ കവി ഹൃദയം അന്ന് വളർന്നിരുന്നില്ല, ഇന്ന് ദുബായിലെ ശീധീകരിച്ച മുറിയിലും എനിക്ക് ആ ചോരയുടെ മനംപുരട്ടുന്ന മണമടിക്കുന്നുണ്ട്, കണ്ണിൽ നിന്നും കുത്തിയൊലിക്കുന്ന വിയർപ്പുണ്ട്.... ജീവിതം വെട്ടിപ്പിടിച്ചവന്റെ നിർവികാരതയുണ്ട് ....
ഈ കഥയും എൻ്റെ കുട്ടിക്കാലത്തിന്റെ അനുഭവങ്ങളാണ്... അന്നു തുലാവർഷം ആരോടോ ദേഷ്യം തീർത്ത രാത്രിയിൽ അന്നത്തെ ഞാൻ, ഒമ്പതാം ക്ലാസുകാരൻ അടുത്ത വീട്ടിൽ സീരിയൽ കണ്ടുകൊണ്ടിരിക്കെ വീട്ടിന്നു മൂത്തമ്മ (അമ്മേടെ ചേച്ചി) വന്നു വിളിച്ചു "രൂപേഷേ... നീ ഒരിക്ക... വേം.. വന്നെ ബാബുട്ടന് ഒട്ടും കയ്യുന്നില്ല..." അവര് ബാബുട്ടൻ എന്ന് ഉദ്ദേശിച്ചത് എൻ്റെ അപ്പയെയാണ് എനിക്കതൊരു പുതുമയല്ല , കാരണം കൊറച്ചു നാളുകളായി ഞാൻ കാണുന്നതാണ് അപ്പയുടെ അസുഖങ്ങൾ ,അന്ന് പക്ഷെ അപ്പ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെ എനിക്ക് തോന്നി, വായിൽ ചോര നിറഞ്ഞതു കൊണ്ടായിരിക്കാം ഒന്നും പറയാൻ പറ്റിയില്ല. പെട്ടന്ന് നിഷോറിന്റെ ജീപ്പ് വിളിച്ചു കെയർ ആൻഡ് ക്യൂർ ആശുപത്രിയിൽ ലേക്ക് കൊണ്ടുപോയി.
അന്ന് ഞങ്ങക്ക് പനി വന്നാലും ജലദോഷം വന്നാലും ബേബിജോൺ ഡോക്ടറാണ് എല്ലാം.
കരളുമദ്യം കവർന്നെടുത്തിരുന്ന അപ്പയുടെ വായിൽ നിന്നും ഉമിനീരിനും പകരം ചോര ഒരു മെഷീനിലൂടെ വലിച്ചെടുക്കുമ്പോൾ അത് കണ്ടു നിന്ന പതിനഞ്ചു വയസുകാരന് മരണത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു.. ആ രാത്രി മുതൽ പിറ്റേന്ന് പുലർച്ചെ വരെ ചോരയുടെ മടുപ്പിക്കുന്ന മണമുള്ള ആ ഹോസ്പിറ്റൽ മുറിയിൽ ആപ്പക്ക് കാവലിരുന്ന ഒരമ്മയും, അതിനവർക്ക് കൂട്ടായ് അവരുടെ തന്നെ സഹോദരനും (എൻ്റെ മാമൻ) ഉണ്ടായിരുന്നു എന്നതാണു, ഇന്ന് ഞാൻ ഈ ഇരുന്നെഴുതുന്നതിനു കാരണ൦. 'മരണം' എന്ന വാക് പിറ്റേന്ന് പുലർച്ചെ പേപ്പർഷീറ്റുകളിൽ മാമൻ ഒപ്പിട്ടു വാങ്ങുമ്പോൾ എനിക്ക് നിർവികാരത മാത്രമായിരുന്നു.. പിന്നീടിന്നു വരെ എന്നെ വിടാതെ പിന്തുടരുന്ന വികാര ശൂന്യത..
തനിക്കു പതിയായവൻ ഇനി ഇല്ല എന്ന തിരിച്ചറിവ് മനസിന്റെ താളം തെറ്റിച്ചപ്പോൾ അമ്മ അന്ന് ജീവനില്ലാത്ത അപ്പയുടെ ശരീരത്തെ മുറിവേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ എല്ലാവരും ചേർന്നവരെ ഒരു ഇരുണ്ട മുറിക്കുള്ളിലടച്ചു താഴിട്ടു ...,അന്ന് ആ ഹോസ്പിറ്റൽ വരാന്തയിലൂടെ കരഞ്ഞു൦, പുലമ്പിയും വന്ന സ്ത്രീ രൂപം ഇന്നും എൻ്റെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട് .., ഒരിക്കലും ഞാൻ കാണാത്ത അപ്പ പറഞ്ഞു മാത്രം കേട്ടറിവുള്ള അപ്പയാദ്യം താലി ചാർത്തിയവരെ ഞാനന്ന് കണ്ടു.. , അമ്മയെ പൂട്ടിയിട്ടിരിക്കുന്ന മുറിയെക്കു ഇരച്ചു കയറി അവർ പറഞ്ഞ വാക്കുകൾ കർണ്ണപടത്തിൽ ഇന്നും വെള്ളിടി പോലെ മുഴങ്ങുന്നുണ്ട് " എൻ്റെ ഭർത്താവിനെ നീ കൊന്നില്ലെടി" എന്ന്.. ഇന്നെനിക്കത് അന്നത്തെ അവരുടെ അവസാന വികാരങ്ങളുടെ പൊട്ടിത്തെറിയായ് കാണാൻ കഴിയുന്നുണ്ടെങ്കിലും, നിർവികാരന് എന്തു ചെയ്യാൻ കഴിയും...
ആ ഹോസ്പിറ്റലിന്റെ ചെരിഞ്ഞ കോണിയിൽ ശരീരത്തിൽ കറുപ്പും മനസ് മുഴുവൻ സ്നേഹവും നിറച്ച സുഹൃത്തിന്റെ മടിയിൽ തളർന്നു കിടന്ന എന്നെ ഉണർത്തിയത്.. അച്ഛന്റെ ശരീരം എവിടെ മറവു ചെയ്യണം എന്ന ചർച്ചകളായിരുന്നു... ,മാമോദീസ മുങ്ങിയ അച്ഛനെ പള്ളിലടക്കാൻ ആരെയൊക്കെയോ വിളിക്കുന്ന അച്ഛന്റെ ബന്ധുക്കളും, ഇതെല്ലം മൂളികേട്ട് എന്ത് ചെയ്യണമെന്നറിയാതെ ... മുറിയലടക്കപ്പെട്ട സഹോദരിയെയും, കോണിയിൽ തളർന്നു കിടക്കുന്ന മരുമകനെയും മാറി മാറി നോക്കി നിൽക്കുന്ന എൻ്റെ അമ്മാവനേയും ഞാൻ കണ്ടു.
ഒടുവിൽ പള്ളിയെ ധിക്കരിച്ചു നടന്നതിന് തെമ്മാടികുഴിയുടെ ഔദാര്യം നൽകിയപ്പോൾ അത് വാങ്ങിവെക്കാതെ "ഞാൻ കൊണ്ട് പൊയ്ക്കോളാം എൻ്റെ അച്ഛനെ..., എനിക്കുമുണ്ട് ജന്മം നൽകിയവൻ ദാനം നൽകിയ മണ്ണ്" എന്ന് പതിനഞ്ചു വയസുകാരൻ ധിക്കാരം മൊഴിഞ്ഞപ്പോൾ അവർക്കുപിന്നെ സമ്മതിക്കാതെ വയ്യാതായി ഒടുവിൽ അച്ഛന്റെ വീട്ടുകാരുടെ സമ്മതത്തോടെ ചേതനയറ്റ ശരീരം സ്ട്രക്ച്ചറിൽ ഏറ്റുവാങ്ങി ആംബുലൻസിന്റെ ബാക്കിൽ കയറുമ്പോൾ എനിക്ക് കൂട്ട് കൊറേ ഓർമകളും, നിർവികാരതയും മാത്രമായിരുന്നു.
ആംബുലൻസ് വഴിയിൽ നിർത്തി നടവഴി മാത്രമുള്ള വീട്ടിലേക്കു ആ സ്ട്രക്ച്ചറിന്റെ നാലുകൈകളിൽ ഒരു കൈ അമ്മാവനും, മറ്റേ കൈ ഞാൻ "പേരപ്പൻ" എന്ന് വിളിക്കുന്ന അച്ഛന്റെ ചേട്ടനും, ബാക്കി രണ്ടു കൈകൾ നാട്ടുകാരുംതാങ്ങി അവർക്കു മുന്നിൽ നടക്കുന്ന എന്നിൽ ബാധ്യതയുടെ ഭാരം അറിയാതെ കയറിവരുന്നുണ്ടായിരുന്നു, കാലം എനിക്കതു ഭാരമാക്കി തീർക്കാതിരുന്നത് ഞാൻ വീഴുമ്പോൾ പിടിക്കാൻ എനിക്ക് ചുറ്റും അവർ മതിലുകൾ തീർത്തത് കൊണ്ടായിരിക്കാം.
അച്ഛന്റെ വീട്ടിൽ സ്‌ട്രെച്ചർ ഇറക്കി വെക്കാൻ തുടങ്ങിയപ്പോൾ "അവനവന്റെ വീട്ടിൽ തന്നെ കൊണ്ട് വെച്ചാപ്പോരേ" എന്ന വാക്കു അച്ഛന്റെ അമ്മ പറഞ്ഞതും അവരുടെ അപ്പോഴത്തെ അപ്പോഴത്തെ വികാരങ്ങളുടെ തള്ളിക്കയറ്റമായ് എനിക്കിന്ന് കാണാൻ കഴിയുന്നുണ്ട്.
പട്ടടയിലേക്കു അഗ്നി പകരുമ്പോൾ എൻ്റെ കൈക്കു ബലം നല്കാൻ ഞാൻ പിറന്ന അതെ ഗർഭപാത്രത്തിൽ എനിക്ക് ശേഷം പിറന്നവന്റെ കൈക്കരുത് എനിക്ക് താങ്ങായി..., ഒടുവിൽ എല്ലാം കഴിഞ്ഞു കത്തിയമർന്ന പട്ടട നോക്കി "ഇനിയെനിക്കില്ല വീശിത്തരാൻ ചന്ദനക്കാറ്റും.... തഴുകാൻ പനിനീർ ചുംബനങ്ങളും..." എന്ന് പാടാൻ എൻ്റെ കവി ഹൃദയം അന്ന് വളർന്നിരുന്നില്ല, ഇന്ന് ദുബായിലെ ശീധീകരിച്ച മുറിയിലും എനിക്ക് ആ ചോരയുടെ മനംപുരട്ടുന്ന മണമടിക്കുന്നുണ്ട്, കണ്ണിൽ നിന്നും കുത്തിയൊലിക്കുന്ന വിയർപ്പുണ്ട്.... ജീവിതം വെട്ടിപ്പിടിച്ചവന്റെ നിർവികാരതയുണ്ട് ....
By Roopesh babu Puravankara

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക