ഇത് 9. 7 . 2005 ൽ ഡയറിയിൽ കുറിച്ചിട്ടതാണ്. കവിത എന്നു പറയാൻ കഴിയോ എന്നറിയില്ല.
മൂകസാക്ഷി
xxxxxxxxxxx
xxxxxxxxxxx
ഹേ സൂര്യാ ; നിനക്കായ് പ്രഭാതങ്ങൾ ഇനിയുംവിരിയും.
പൊഴിഞ്ഞ പ്രദോഷങ്ങൾക്കായിനി
നെടുവീർപ്പു വേണ്ട വിഷാദവും വേണ്ട .
ഇന്നലെകളിൽ ആർത്തട്ടഹസിച്ച
സുനാമികളിൽ നീ വിഷാദനാവേണ്ട
നാളത്തെ ശാന്തസുന്ദര ചെറുതിരകളിൽ
നിനക്കുണർന്നെഴുന്നേൽക്കാം
വീണ്ടും നിദ്രപ്രാപിക്കാം .
പൊഴിഞ്ഞ പ്രദോഷങ്ങൾക്കായിനി
നെടുവീർപ്പു വേണ്ട വിഷാദവും വേണ്ട .
ഇന്നലെകളിൽ ആർത്തട്ടഹസിച്ച
സുനാമികളിൽ നീ വിഷാദനാവേണ്ട
നാളത്തെ ശാന്തസുന്ദര ചെറുതിരകളിൽ
നിനക്കുണർന്നെഴുന്നേൽക്കാം
വീണ്ടും നിദ്രപ്രാപിക്കാം .
സമുദ്രത്തിൻ സമ്പാദ്യമാം കരിമണലൂറ്റുമ്പോൾ
നീയാകുലനാ വേണ്ട
കാരണം നീയാണിനിയും പ്രകൃതിദുരന്തങ്ങൾക്കു സാക്ഷി വെറും മൂകസാക്ഷി.
കത്തുന്ന മരുഭൂവു താണ്ടി
മഞ്ഞുറഞ്ഞ ധ്രുവങ്ങൾ താണ്ടി
മഴക്കാടുകൾ താണ്ടി
നീയിനിയും ചെയ് വേണം യാത്രയേറെ
കാർമേഘം വന്നു മൂടിയാലും തട്ടിയെറിഞ്ഞു കൊൾവേണം നീയതിനെ
നീയുജ്ജ്വലമായ് പ്രകാശിക്കേണം
നിന്നെയിനിയും ഭൂമിക്കായ് വേണം
നീയാണിനിയും ദുരന്തങ്ങൾക്ക് മൂകസാക്ഷി.
നീയാകുലനാ വേണ്ട
കാരണം നീയാണിനിയും പ്രകൃതിദുരന്തങ്ങൾക്കു സാക്ഷി വെറും മൂകസാക്ഷി.
കത്തുന്ന മരുഭൂവു താണ്ടി
മഞ്ഞുറഞ്ഞ ധ്രുവങ്ങൾ താണ്ടി
മഴക്കാടുകൾ താണ്ടി
നീയിനിയും ചെയ് വേണം യാത്രയേറെ
കാർമേഘം വന്നു മൂടിയാലും തട്ടിയെറിഞ്ഞു കൊൾവേണം നീയതിനെ
നീയുജ്ജ്വലമായ് പ്രകാശിക്കേണം
നിന്നെയിനിയും ഭൂമിക്കായ് വേണം
നീയാണിനിയും ദുരന്തങ്ങൾക്ക് മൂകസാക്ഷി.
ദേവ്: - 9/7/05
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക