പരന്നൊഴുകുന്ന നിയോൺ വെളിച്ചത്തിൽ നിന്നും കാലുകൾ കണ്ണിൽ കുത്തിയാൽ തിരിച്ചറിയാൻ വയ്യാത്ത ഇരുട്ടിലേക്ക് അവരെ കൊണ്ടുപോയി. ആഗ്രഹിച്ചിട്ടില്ല പക്ഷെ അതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല .വേഗത കൂടിയ നെഞ്ചിടിപ്പിനൊപ്പം കാലുകളും വഴി തെറ്റി വേഗത്തിൽ സഞ്ചരിക്കുന്നു കൂട്ടം തെറ്റാതിരിക്കാൻ രണ്ടു പേരും കൈകൾ ചേർത്ത് പിടിച്ചിരുന്നു എന്നിട്ടും ആ പേടി മാറുന്നില്ല
“അയാൾ പിറകേ
തന്നെയുണ്ടോ ചേച്ചി????''
കിതപ്പിൽ പാതി മുറിഞ്ഞ് ഒരാളുടെ ശബ്ദം പുറത്തു വന്നപ്പോൾ അടുത്ത
വൾ ഒന്നുകൂടി തിരിഞ്ഞു നോക്കി
“അയാൾ പിറകേ
തന്നെയുണ്ടോ ചേച്ചി????''
കിതപ്പിൽ പാതി മുറിഞ്ഞ് ഒരാളുടെ ശബ്ദം പുറത്തു വന്നപ്പോൾ അടുത്ത
വൾ ഒന്നുകൂടി തിരിഞ്ഞു നോക്കി
"ഇല്ല അയാൾ പോയിട്ടില്ല”
കുറച്ചകലെയെങ്കിലും ഇപ്പോഴും മാറാതെ പിൻതുടരുന്ന രൂപത്തെ അവൾ വ്യക്തമായി കണ്ടിരുന്നു ഏന്തി വലിഞ്ഞ് ഒപ്പമെത്താൻ പണിപ്പെടുന്നഒരു പടു ജന്മം. അവസാനത്തെ ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് ടിക്കറ്റെടുക്കുമ്പോൾ സിനിമാ തിയറ്ററിനു പുറത്ത് ഇങ്ങനെയൊരു ക്ലൈമാക്സ് ഒട്ടും പ്രതീക്ഷിച്ചില്ല രണ്ടു പേരും . വേഗതയിൽ വീണ്ടും വേഗത
യിൽ നീങ്ങുന്ന കാലുകൾ. ശരീരം ചുവന്ന മുറിവുകൾ കൊണ്ട് പ്രാണന്റയും അഭിമാനത്തിന്റെയും അന്ത്യം കുറിക്കാ
തിരിക്കാൻ കാലുകൾ തോന്നിയ വഴിക
ളിൽ അങ്ങനെ പോയിക്കൊണ്ടിരുന്നു .
പിറകിൽ അനക്കമില്ല എന്നു ബോധ്യപ്പെ
ട്ടപ്പോൾ തനിയെ വേഗത കുറഞ്ഞ ശരീരത്തിൽ കടലിലെ ഉപ്പു കാറ്റ് പൊതിഞ്ഞു തുടങ്ങി. ഇരുട്ടിൽ വെള്ളി അരഞ്ഞാണം പോലെ തിരമാലയുടെ അറ്റം തിരത്തേക്ക് നീണ്ട് വരുന്നു. ആശ്വാസം മനസ്സിനേയും ശരി രത്തേയും കുറച്ച് തണുപ്പിച്ചു എന്നത് ശരി തന്നെ പക്ഷെ അത് അധീകനേരം നീണ്ടു നിന്നില്ല. നേർത്ത പ്രകാശം മാത്രം മുഖം കൊടുത്തിരുന്ന മണൽ പരപ്പിലൂടെ ചുവടുറക്കാതെ നടക്കുമ്പോൾ ഏതോ ഒരു തോളിൽ അയാളുടെ വലം കൈ വീണു. അപ്രതീക്ഷിതമായിരുന്നു അത്
ഒരാർത്തനാദത്തോടെ തിരിഞ്ഞ പെൺകുട്ടികൾ പിശുക്കൻ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ മുഴങ്ങിയ വിടല ചിരിക്കപ്പുറം കറപിടിച്ച അയാളുടെ പല്ലുകൾ കണ്ടു .കുഴിഞ്ഞു താണ കവിളുകളിൽ വാർദ്ധക്യം കൊണ്ട് ചുക്കിചുളിഞ്ഞ തൊലി പറ്റിപ്പിടിച്ചി
രിക്കുന്നു. ഒന്നു ശബ്ദിക്കാൾ നേരമില്ലായിരുന്നു ഇരയെ പിടികൂടിയ വേട്ടനായ പണിതുടങ്ങിയപ്പോൾ അക്ഷരങ്ങൾ നിരത്തിയ പത്രക്കടലാസി
ലും അവതാരകർ ഉറഞ്ഞു തുള്ളുന്ന വാർത്താ ചാനലുകളിലും മാത്രം ശീലിച്ച ഒരു യാഥാർത്യത്തിനു മുമ്പിൽ പകച്ചു
പോയി രണ്ടാമത്തവൾ മാംസം ഇല്ലാതെ തുകൽ അസ്തിയോട് പറ്റിച്ചേർന്ന അയാളുടെ കൈകൾക്ക് ഇത്ര ശക്തിയൊ.ഒരു ചെന്നായയുടെ
വീറോടെ അയാൾ കീഴ്പ്പെടുത്തിയ
കൂട്ടുകാരിയെ രക്ഷിക്കാൻ പരിസരബോധം വീണു കിട്ടിയ രണ്ടാമത്തെ നിമിഷം അവൾ ചുറ്റും പരതിയപ്പോൾ ആദ്യം കണ്ട വലിച്ചെ
റിയപ്പെട്ട ഒരു ബിയർ ബോട്ടിൽ പിടയുന്ന പെണ്ണിന്റെ ആയുസ്സു നീട്ടിക്കൊടുക്കാ
നെന്നവണ്ണം അവളുടെ കൈകളിലേക്ക് എത്തി.തലയോടിന്റെ പിന്നാമ്പുറം ചതച്ച് ആ കുപ്പി ചിതറി.ചതഞ്ഞ തലയും ബോധം മറഞ്ഞ തലച്ചോറും എത്ര തുള്ളി രക്തം പഞ്ചാരമണലിൽ തെറിപ്പിച്ചു എന്നതു നോക്കി നിൽക്കാതെ ഇരുവരും അവിടെ നിന്നും ഓടിയകന്നു .
യിൽ നീങ്ങുന്ന കാലുകൾ. ശരീരം ചുവന്ന മുറിവുകൾ കൊണ്ട് പ്രാണന്റയും അഭിമാനത്തിന്റെയും അന്ത്യം കുറിക്കാ
തിരിക്കാൻ കാലുകൾ തോന്നിയ വഴിക
ളിൽ അങ്ങനെ പോയിക്കൊണ്ടിരുന്നു .
പിറകിൽ അനക്കമില്ല എന്നു ബോധ്യപ്പെ
ട്ടപ്പോൾ തനിയെ വേഗത കുറഞ്ഞ ശരീരത്തിൽ കടലിലെ ഉപ്പു കാറ്റ് പൊതിഞ്ഞു തുടങ്ങി. ഇരുട്ടിൽ വെള്ളി അരഞ്ഞാണം പോലെ തിരമാലയുടെ അറ്റം തിരത്തേക്ക് നീണ്ട് വരുന്നു. ആശ്വാസം മനസ്സിനേയും ശരി രത്തേയും കുറച്ച് തണുപ്പിച്ചു എന്നത് ശരി തന്നെ പക്ഷെ അത് അധീകനേരം നീണ്ടു നിന്നില്ല. നേർത്ത പ്രകാശം മാത്രം മുഖം കൊടുത്തിരുന്ന മണൽ പരപ്പിലൂടെ ചുവടുറക്കാതെ നടക്കുമ്പോൾ ഏതോ ഒരു തോളിൽ അയാളുടെ വലം കൈ വീണു. അപ്രതീക്ഷിതമായിരുന്നു അത്
ഒരാർത്തനാദത്തോടെ തിരിഞ്ഞ പെൺകുട്ടികൾ പിശുക്കൻ നിലാവിന്റെ അരണ്ട വെളിച്ചത്തിൽ മുഴങ്ങിയ വിടല ചിരിക്കപ്പുറം കറപിടിച്ച അയാളുടെ പല്ലുകൾ കണ്ടു .കുഴിഞ്ഞു താണ കവിളുകളിൽ വാർദ്ധക്യം കൊണ്ട് ചുക്കിചുളിഞ്ഞ തൊലി പറ്റിപ്പിടിച്ചി
രിക്കുന്നു. ഒന്നു ശബ്ദിക്കാൾ നേരമില്ലായിരുന്നു ഇരയെ പിടികൂടിയ വേട്ടനായ പണിതുടങ്ങിയപ്പോൾ അക്ഷരങ്ങൾ നിരത്തിയ പത്രക്കടലാസി
ലും അവതാരകർ ഉറഞ്ഞു തുള്ളുന്ന വാർത്താ ചാനലുകളിലും മാത്രം ശീലിച്ച ഒരു യാഥാർത്യത്തിനു മുമ്പിൽ പകച്ചു
പോയി രണ്ടാമത്തവൾ മാംസം ഇല്ലാതെ തുകൽ അസ്തിയോട് പറ്റിച്ചേർന്ന അയാളുടെ കൈകൾക്ക് ഇത്ര ശക്തിയൊ.ഒരു ചെന്നായയുടെ
വീറോടെ അയാൾ കീഴ്പ്പെടുത്തിയ
കൂട്ടുകാരിയെ രക്ഷിക്കാൻ പരിസരബോധം വീണു കിട്ടിയ രണ്ടാമത്തെ നിമിഷം അവൾ ചുറ്റും പരതിയപ്പോൾ ആദ്യം കണ്ട വലിച്ചെ
റിയപ്പെട്ട ഒരു ബിയർ ബോട്ടിൽ പിടയുന്ന പെണ്ണിന്റെ ആയുസ്സു നീട്ടിക്കൊടുക്കാ
നെന്നവണ്ണം അവളുടെ കൈകളിലേക്ക് എത്തി.തലയോടിന്റെ പിന്നാമ്പുറം ചതച്ച് ആ കുപ്പി ചിതറി.ചതഞ്ഞ തലയും ബോധം മറഞ്ഞ തലച്ചോറും എത്ര തുള്ളി രക്തം പഞ്ചാരമണലിൽ തെറിപ്പിച്ചു എന്നതു നോക്കി നിൽക്കാതെ ഇരുവരും അവിടെ നിന്നും ഓടിയകന്നു .
"ആശുപത്രിയിൽ കിടക്കേണ്ടി വരും
ഇന്നു രാത്രി. ഇയാക്ക് നല്ല മുറിവുണ്ട്“
ഇന്നു രാത്രി. ഇയാക്ക് നല്ല മുറിവുണ്ട്“
അതു കേട്ടതോടെ കാലിനും ശരീരത്തിനുമേറ്റതിനേക്കാൾ പതിൻ
മടങ്ങ് മുറിവേറ്റ മനസ്സിൽ രക്തം വാർ
ന്നൊഴുകി.പരസ്പരം മിണ്ടാതെ തല കുനിച്ച് അവർ ഇരു ഭിത്തികളിൽ ചാരിനിന്നു കിതച്ചു. ഹോസ്റ്റലിൽ തിരികെയെത്താത്ത ഒരു രാത്രി ചിന്തിക്കാനാവില്ല ഒടുവിൽ അവർ ആ തീരുമാന മെടുത്ത് പരസ്പരം പിരിഞ്ഞു . ആശുപത്രിയിലായ കൂട്ടുകാരിയെ ബന്ധുവീട്ടിലാക്കി മേട്രെനെ ഒരു കഥ പറഞ്ഞു കേൾപ്പിപ്പിച്ച രാത്രി ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ നേരം വെളുപ്പിച്ചു. പിറ്റേ ദിവസ
ത്തെ പത്രമായിരുന്നു മനസ്സുനിറയെ. അതിലവൾ വിജയിക്കുകയും ചെയ്തു വെളുപ്പുതപ്പിയെത്തിയ ആദ്യ പത്രക്കെ
ട്ടിൽ തന്നെ ബീച്ചിലെ അജ്ഞാത ജഡം അവൾ തിരിച്ചും മറിച്ചും തിരഞ്ഞു. ഭാഗ്യം. എന്തോ അങ്ങിനെയൊന്ന് കാണാൻ കഴിഞ്ഞില്ല.
മടങ്ങ് മുറിവേറ്റ മനസ്സിൽ രക്തം വാർ
ന്നൊഴുകി.പരസ്പരം മിണ്ടാതെ തല കുനിച്ച് അവർ ഇരു ഭിത്തികളിൽ ചാരിനിന്നു കിതച്ചു. ഹോസ്റ്റലിൽ തിരികെയെത്താത്ത ഒരു രാത്രി ചിന്തിക്കാനാവില്ല ഒടുവിൽ അവർ ആ തീരുമാന മെടുത്ത് പരസ്പരം പിരിഞ്ഞു . ആശുപത്രിയിലായ കൂട്ടുകാരിയെ ബന്ധുവീട്ടിലാക്കി മേട്രെനെ ഒരു കഥ പറഞ്ഞു കേൾപ്പിപ്പിച്ച രാത്രി ഉറങ്ങാൻ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ നേരം വെളുപ്പിച്ചു. പിറ്റേ ദിവസ
ത്തെ പത്രമായിരുന്നു മനസ്സുനിറയെ. അതിലവൾ വിജയിക്കുകയും ചെയ്തു വെളുപ്പുതപ്പിയെത്തിയ ആദ്യ പത്രക്കെ
ട്ടിൽ തന്നെ ബീച്ചിലെ അജ്ഞാത ജഡം അവൾ തിരിച്ചും മറിച്ചും തിരഞ്ഞു. ഭാഗ്യം. എന്തോ അങ്ങിനെയൊന്ന് കാണാൻ കഴിഞ്ഞില്ല.
“മോളെ മോടെ ഫോൺ ഒന്നു തരുവോ ഒരാളെ വിളിക്കാനാ"
ഡീസ് ചാർജ് പ്രതീക്ഷിച്ച് ക്ഷമയില്ലാതെ വാർഡിൽ നൃത്തംചവിട്ടി നിൽക്കുന്ന അവർ രണ്ടു പേരുടേയും കാതിലേക്ക്പ്രായം ചെന്ന ഒരു സ്ത്രീ ശബ്ദം ഓടിയെത്തി.
" മോളെ വിളിക്കാനാ
ഫോൺ അവടെ കൈയ്യിലാ പോയിട്ട് കുറേ നേരമായി" ...
ഫോൺ അവടെ കൈയ്യിലാ പോയിട്ട് കുറേ നേരമായി" ...
ഒരു നമ്പരെഴുതിയ കുറിപ്പ് അവരുടെ നേരെ നീട്ടി വൃദ്ധ പറഞ്ഞു .തൊട്ടപ്പുത്തെ ബെഡ്ഡിൽ
ഇപ്പോൾ എത്തിയതാണവർ.
ഇപ്പോൾ എത്തിയതാണവർ.
"എന്താ അസുഖം "?
നമ്പർ ഡയൽ ചെയ്യുമ്പോൾ അവൾ ചോദിച്ചു.
“എനിക്ക് കൊഴപ്പമൊന്നുമില്ല മോളേ
കെട്ടിയോനാ അതിന്നലെ എവിടെയൊ വെള്ളമടിച്ച് തലകുത്തി വീണു.പൊട്ടലുണ്ട്. അത് ഇപ്പോ കുത്തി .
കെട്ടി കൊറെ ചോര പോയിരുന്ന് .രാത്രി മുഴുവൻ കരച്ചിലാരുന്നു."....
കെട്ടിയോനാ അതിന്നലെ എവിടെയൊ വെള്ളമടിച്ച് തലകുത്തി വീണു.പൊട്ടലുണ്ട്. അത് ഇപ്പോ കുത്തി .
കെട്ടി കൊറെ ചോര പോയിരുന്ന് .രാത്രി മുഴുവൻ കരച്ചിലാരുന്നു."....
.....നിക്ക് രണ്ട് പെൺമക്കളാ ഇപ്പോ അവരുടെ കൂടെ രാവിലത്തെ കാര്യങ്ങക്ക് പോയേക്കുവാ .കുറേ നേരമായി അതാ വിളിക്കാന്ന് വച്ചത് "...
അതു കേട്ട് ഡയൽ ചെയ്ത നമ്പരിലെ കോൾ ശ്രദ്ധിക്കാതെ തരിച്ചുനിന്നു പോയി ഇരുവരും. അൽപ്പസമയം മാത്രമെ വേണ്ടിവന്നുള്ളു സമപ്രായമുള്ള രണ്ട്പെൺശരീരങ്ങളുടെ ബലത്തിൽ ആ വൃദ്ധൻ അവർക്കരികിലേക്കെത്തി.
വെള്ളത്തുണി ഒരു കിരീടം പോലെ അയാളുടെ നട്ടുച്ചിയിൽ മുഴച്ചു നിൽക്കുന്നു. അതേ ഇന്നലെ ബിയർ ബോട്ടിൽ രണ്ടായി പകുത്ത അതേ തലമണ്ടയിൽ തന്നെ. അയാൾ അവരെ കണ്ടില്ല കാണാതെ പുറംതിരിഞ്ഞ് എതിർ ഭാഗത്തെ കട്ടിലിൽ ഇരുന്നു. അയാൾ തിരിഞ്ഞു നോക്കാൻ ഊഴം കാത്ത് അവർ ഇരുവരും ഇപ്പുറത്തെ കട്ടിലിലും.
വെള്ളത്തുണി ഒരു കിരീടം പോലെ അയാളുടെ നട്ടുച്ചിയിൽ മുഴച്ചു നിൽക്കുന്നു. അതേ ഇന്നലെ ബിയർ ബോട്ടിൽ രണ്ടായി പകുത്ത അതേ തലമണ്ടയിൽ തന്നെ. അയാൾ അവരെ കണ്ടില്ല കാണാതെ പുറംതിരിഞ്ഞ് എതിർ ഭാഗത്തെ കട്ടിലിൽ ഇരുന്നു. അയാൾ തിരിഞ്ഞു നോക്കാൻ ഊഴം കാത്ത് അവർ ഇരുവരും ഇപ്പുറത്തെ കട്ടിലിലും.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക