Slider

ബാല്യകാല സ്മരണകൾ

0


ഭാഗം 1
പണ്ട്.
....
കൃഷ്ണനുണ്ണി ഏട്ടൻെറ പഴയ പുസ്തകങ്ങൽ വയ്ക്കുന്ന ബാഗിൽ നിന്നും ഞാൻ കൊച്ചു പുസ്തകം തപ്പി എടുത്തു .
കിട്ടി ...
കയ്യിലിരുന്ന കൊച്ചു പുസ്തകം ഉയർത്തി ക്കാണിച്ചു ഞാൻ പറഞ്ഞു.
ഉണ്ണി രാമൻെറയും മാധവൻെറ യും കണ്ണുകൾ വിടർന്നു .അവർ തുള്ളി ച്ചാടി .
കണ്ണാ ..വേഗം .കൃഷ്നുണ്ണി യേട്ടൻ വരും ...വേഗം നമുക്ക് പുറത്തു കടക്കണം ..
മാധവൻ പറഞ്ഞു .
എന്താ.. അവിടെ ഒരു ഒച്ചേം അനക്കോം ..
ഭദ്ര ചിറ്റ യുടെ ശബ്ദം കേട്ട് ഞങ്ങൾ ഞെട്ടി .
അയ്യോ ...ഭദ്ര ചിറ്റ ഇവിടേയ്ക്കാ വരണേ..
ഉണ്ണി രാമൻ വാതിൽക്കൽ പോയി എത്തി നോക്കി പറഞ്ഞു .
ഞാൻ കൈയ്യിലിരുന്ന കൊച്ചു പുസ്തകം എൻെറ ട്രൗസറിൻെറ ഉള്ളി ലേക്ക് തിരുകി.
അപ്പോഴേക്കും ഭദ്രചിറ്റ എത്തി ക്കഴിഞ്ഞിരുന്നു.
എന്താടാ... ഇവിടെ....
ചിറ്റ അൽപം ദേഷൃത്തോടെ ചോദിച്ചു.
ഒന്നൂലൃ ചിറ്റേ....
ഞാൻ ലാഘവത്തോടെ പറഞ്ഞു.
ചിറ്റ ഞങ്ങളെ തറപ്പിച്ചൊന്ന് നോക്കി.
ആ ചെക്കൻ ക്ലാസ് കഴിഞ്ഞ് വരാറായി...അവൻെറ മുറീന്ന് ഇറങ്ങിപ്പോ... അവൻ കണ്ടാ ഇതുമതി ഇന്നത്തെ വഴക്കിന്....
ചിറ്റ പറഞ്ഞത് ഞങ്ങൾ അനുസരിച്ചു.
****
പഠിക്കാൻ പോകാതെ പനിയാന്നും പറഞ്ഞ് തെണ്ടി നടക്കുവാല്ലേ....
പൂമുഖത്തെത്തിയപ്പോൾ കാരൃസ്ഥൻ രാവുണ്ണി ഏട്ടൻെറ ചോദൃം കേട്ട് ഞങ്ങൾ തലകുനിച്ച് നടന്നു.
മുറ്റത്തിറങ്ങിയതും ഭദ്ര ചിറ്റയുടെ ചോദ്യം.
ഇനി എവിടേക്കാടാ....
ഞാൻ തിരിഞ്ഞു നോക്കി. ചിറ്റയെ നോക്കി ഒന്ന് ചിരിച്ചു.
എന്നിട്ട് പറഞ്ഞു...
പോടീ....
****
കൊച്ചുപുസ്തകം ഞങ്ങൾ മേപ്പാട്ടെ പഴയ ഊട്ടുപുരയിൽ ഒളിപ്പിച്ചു.
എടാ...അവിടെ യക്ഷി ഉണ്ടാകുമോ....
പോരും വഴി മാധവൻ എന്നോട് ചോദിച്ചു.
ഉം..കാണും..
ഞാൻ തലകുലുക്കി പറഞ്ഞു.
ഞാൻ അറിയാതെ അവൻമാർ പുസ്തകം എടുക്കാതിരിക്കാൻ ഞാൻ ഒരു യക്ഷിക്കഥ തന്നെ ചമച്ചു.
അടിച്ചു തളിക്കാരി ജാനുവിനെ മേപ്പാട്ടെ കാരണവർ പണ്ട് കുളത്തിൽ മുക്കിക്കൊന്നു...
ഞാൻ പറഞ്ഞു.
ഇതൊക്കെ നിനക്കെങ്ങനെ അറിയാം...
ഉണ്ണിരാമൻ അത്ഭുത ത്തോടെ ചോദിച്ചു.
ചെറിയൻമാമാ പറഞ്ഞതാ.... ജാനുവിൻെറ ആത്മാവ് അലയുന്നുണ്ടത്രേ...
ഞാൻ ഉറപ്പിച്ചു പറഞ്ഞു.
******
കൊച്ചു പുസ്തകം എടുക്കാൻ ഞങ്ങൾ മേപ്പാട്ടെ ഊട്ടുപുരയിൽ കയറി .
സമയം രാത്രി 10 മണി
കൂരിരുട്ടിൻെറ മറവിൽ ഉണ്ണി രാമനും മാധവനും ഭയന്ന് വിറച്ചു നിന്നു .
തിരിച്ചു പോയാലോ ....
ഉണ്ണി രാമൻ പേടിയോടെ ചോദിച്ചു .
ഈകൊച്ചു പുസ്തകം എങ്ങനെയെങ്കിലും നാളെ കുഞ്ചുവിന് കൊണ്ട് ചെന്നു കൊടുക്കണം .
പത്താം ക്ലാസ്സിൽ പടിക്കുന്നവനാണ് കുഞ്ചു .ഒരു ഭയങ്കരൻ .അവൻ
പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇടിക്കും .
നിങ്ങൾ പേടിക്കാതേ....
ഞാൻ പറഞ്ഞു.
മുറിയുടെ ഒരു മൂലയിൽ രതിനിർവ്വേദത്തിലെ ജയഭാരതിയുടെ ചിത്രമുള്ള തുണ്ടു പുസ്തകം ഞങ്ങളെ നോക്കി ഇരിക്കുകയായിരുന്നു.
***
ഞങ്ങൾ പുറത്തിറങ്ങിയതും വാതിൽ ശക്ത മായി ഒറ്റ അടയൽ. ഞങ്ങൾ ഞെട്ടി പ്പോയി .
പെട്ടന്ന് കാറ്റ് വീശാൻ തുടങ്ങി.
മുറ്റത്ത് നിന്ന ചെമ്പകമരം വലിയൊരു ശബ്ദ ത്തോടെ ഒടിഞ്ഞ് വീണു.
അയ്യോ....ജാനൂ........
മാധവൻ കരഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു.
ഞങ്ങൾ ഓടി....
***
അന്ന് രാത്രി
കാടുമൂടിയ മേപ്പാട്ടെ കുളത്തിൽ നിന്ന് ജാനുവിൻെറ ദുരാത്മാവ് പൊങ്ങി വന്നു.
ഒടിഞ്ഞു കിടന്ന ചെമ്പകമരത്തിനടുത്തു കൂടി നടന്ന് യക്ഷി ഇടവഴിയിലേക്ക് ഇറങ്ങി.
ഞങ്ങടെ വീട്ടിലേക്കാണ് വരുന്നത്.
ഞാൻ കിടന്ന മുറിയുടെ ജന്നാല തനിയെ തുറന്നൂ...
!!!!!
പുറത്ത് കുഞ്ചു. 😊 😊 😊!!!
എവിടേടാ തുണ്ടു പുസ്തകം......
അവൻ ഉറക്കെ ചോദിച്ചു.
ഞാൻ ഞെട്ടി ഉണർന്നു.
ജനലിക്കലേക്ക് നോക്കി. ജനൽ അടഞ്ഞു കിടക്കുകയാണ്.
Written by Rajeev AS.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo