ഇത് ഒരു സൗഹൃദത്തിന്റെ കഥയല്ല, സ്വപ്നം കാണാൻ പഠിപ്പിക്കുന്നതും കൂടിയാണ്.
അനാഥനായിരുന്നു അവൻ. ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്തെന്നുപ്പോലും ആ കുഞ്ഞു മനസ്സിന് അറിഞ്ഞിരുന്നില്ല. അനാഥാലയത്തിൽ നിന്ന് ഇടയ്ക്ക് തൊട്ടടുത്തുള്ള പാർക്കിൽ പോയി ചിലവഴിക്കും ഒറ്റയ്ക്ക്.
ഇത് ഒരാളുടെ ജീവിതം;
ഇനി പറയുന്നത് തികച്ചും വ്യത്യസ്തമായ വേറൊരു ജീവിത കഥയാണ്.
കുടുംബം, ബന്ധങ്ങൾ ജീവിതസൗകര്യങ്ങൾ എല്ലാമുണ്ടായിരുന്നു എന്റെ കഥയിലെ രണ്ടാമന്. പക്ഷേ ആ കുട്ടിക്ക് അരയ്ക്ക് താഴോട്ട് തളർന്നിരുന്നു. അച്ഛൻ അവനെ വീൽ ചെയറിൽ പാർക്ക് ചുറ്റിക്കാണിക്കാൻ കൊണ്ടുവരും.
ഒരുപാട് നാളത്തെ കണ്ടുമുട്ടലിൽ അനാഥപയ്യനും ശരീരം തളർന്ന പയ്യനും കൂട്ടുകാരനായി.
പാർക്കിലെ പൂമ്പാറ്റയും പക്ഷിയും പറക്കുന്നത് കണ്ട് ശരീരം തളർന്നകുട്ടി പറയും, എനിക്ക് എന്നാണ് ഇങ്ങനെ പറക്കാൻ പറ്റുക..?
അച്ഛന് മകന്റെ ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം
മകന്റെ ആവർത്തിച്ചുള്ള ചോദ്യം കേട്ട അനാഥ ബാലൻ കൂട്ടുകാരന്റെ അച്ഛന്റെ ചെവിയിൽ എന്തോ പറഞ്ഞു. അദേഹം തലയുമാട്ടി. അവൻ നേരെ ഓടിവന്ന് കൂട്ടുകാരനെ മുതുകിൽ കയറ്റി പറഞ്ഞു;
എന്നെ മുറുകെ പിടിച്ചിരുന്നോ, നിന്റെ സ്വപനം ഞാൻ നിറവേറ്റാൻ പോവുകയാണ്.
കൂട്ടുകാരന് അതിയായ സന്തോഷമായി.
അങ്ങനെ കൂട്ടുകാരനേയും എടുത്ത് ആ അനാഥ ബാലൻ പാർക്ക് മുഴുവൻ ഓടി.
സമയം സന്ധ്യയോടടുത്തു. പിരിയാൻ നേരത്ത് ശരീരം തളർന്ന കുട്ടി അനാഥകുട്ടിയുടെ കൈ പിടിച്ചു പറഞ്ഞു.
ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. നീ തന്നത് എന്നിലൂടെ പൂർത്തീകരിക്കാതെ പോകുന്ന എന്റെ സ്വപ്നത്തെയായിരുന്നു.
അനാഥനാണെന്ന് കരുതി നീ നട്ടുവളർത്തിയത് നമ്മുടെ സൗഹൃദത്തെയാണ്, എന്റെ സ്വപ്നത്തെയാണ്. ഇനി നീ എങ്ങനെ അനാഥനാകും...
കഥ പൂർത്തീകരിക്കുന്നില്ല. അടുത്തത് നിങ്ങളുടെ ഭാവനയ്ക്ക് ഞാൻ വിട്ടു തരുന്നു.
ചില സൗഹൃദങ്ങൾ സ്വപ്നങ്ങൾക്കും അപ്പുറമാണ്. തകർന്നിരിക്കുമ്പോൾ ഒരു നേർത്ത സാന്ത്വനം... അതുമല്ലെങ്കിൽ ഒരുനേർത്ത പുഞ്ചിരി...
അനാഥനായിരുന്നു അവൻ. ബന്ധങ്ങളിലെ ഇഴയടുപ്പങ്ങൾ എന്തെന്നുപ്പോലും ആ കുഞ്ഞു മനസ്സിന് അറിഞ്ഞിരുന്നില്ല. അനാഥാലയത്തിൽ നിന്ന് ഇടയ്ക്ക് തൊട്ടടുത്തുള്ള പാർക്കിൽ പോയി ചിലവഴിക്കും ഒറ്റയ്ക്ക്.
ഇത് ഒരാളുടെ ജീവിതം;
ഇനി പറയുന്നത് തികച്ചും വ്യത്യസ്തമായ വേറൊരു ജീവിത കഥയാണ്.
കുടുംബം, ബന്ധങ്ങൾ ജീവിതസൗകര്യങ്ങൾ എല്ലാമുണ്ടായിരുന്നു എന്റെ കഥയിലെ രണ്ടാമന്. പക്ഷേ ആ കുട്ടിക്ക് അരയ്ക്ക് താഴോട്ട് തളർന്നിരുന്നു. അച്ഛൻ അവനെ വീൽ ചെയറിൽ പാർക്ക് ചുറ്റിക്കാണിക്കാൻ കൊണ്ടുവരും.
ഒരുപാട് നാളത്തെ കണ്ടുമുട്ടലിൽ അനാഥപയ്യനും ശരീരം തളർന്ന പയ്യനും കൂട്ടുകാരനായി.
പാർക്കിലെ പൂമ്പാറ്റയും പക്ഷിയും പറക്കുന്നത് കണ്ട് ശരീരം തളർന്നകുട്ടി പറയും, എനിക്ക് എന്നാണ് ഇങ്ങനെ പറക്കാൻ പറ്റുക..?
അച്ഛന് മകന്റെ ചോദ്യത്തിന് മൗനമായിരുന്നു ഉത്തരം
മകന്റെ ആവർത്തിച്ചുള്ള ചോദ്യം കേട്ട അനാഥ ബാലൻ കൂട്ടുകാരന്റെ അച്ഛന്റെ ചെവിയിൽ എന്തോ പറഞ്ഞു. അദേഹം തലയുമാട്ടി. അവൻ നേരെ ഓടിവന്ന് കൂട്ടുകാരനെ മുതുകിൽ കയറ്റി പറഞ്ഞു;
എന്നെ മുറുകെ പിടിച്ചിരുന്നോ, നിന്റെ സ്വപനം ഞാൻ നിറവേറ്റാൻ പോവുകയാണ്.
കൂട്ടുകാരന് അതിയായ സന്തോഷമായി.
അങ്ങനെ കൂട്ടുകാരനേയും എടുത്ത് ആ അനാഥ ബാലൻ പാർക്ക് മുഴുവൻ ഓടി.
സമയം സന്ധ്യയോടടുത്തു. പിരിയാൻ നേരത്ത് ശരീരം തളർന്ന കുട്ടി അനാഥകുട്ടിയുടെ കൈ പിടിച്ചു പറഞ്ഞു.
ഈ നിമിഷം ഞാൻ ഒരിക്കലും മറക്കില്ല. നീ തന്നത് എന്നിലൂടെ പൂർത്തീകരിക്കാതെ പോകുന്ന എന്റെ സ്വപ്നത്തെയായിരുന്നു.
അനാഥനാണെന്ന് കരുതി നീ നട്ടുവളർത്തിയത് നമ്മുടെ സൗഹൃദത്തെയാണ്, എന്റെ സ്വപ്നത്തെയാണ്. ഇനി നീ എങ്ങനെ അനാഥനാകും...
കഥ പൂർത്തീകരിക്കുന്നില്ല. അടുത്തത് നിങ്ങളുടെ ഭാവനയ്ക്ക് ഞാൻ വിട്ടു തരുന്നു.
ചില സൗഹൃദങ്ങൾ സ്വപ്നങ്ങൾക്കും അപ്പുറമാണ്. തകർന്നിരിക്കുമ്പോൾ ഒരു നേർത്ത സാന്ത്വനം... അതുമല്ലെങ്കിൽ ഒരുനേർത്ത പുഞ്ചിരി...
വളർത്താനൊരുകരമുണ്ടെന്റെയോമനേ
തളർന്നൊരെൻ പാതിമെയ്യും വഹിച്ചൊരീപാത താണ്ടി നിഴൽപോലെ നിന്നനാഥാ..നീ തന്നെ കൂട്ടുകാരൻ.
തളർന്നൊരെൻ പാതിമെയ്യും വഹിച്ചൊരീപാത താണ്ടി നിഴൽപോലെ നിന്നനാഥാ..നീ തന്നെ കൂട്ടുകാരൻ.
Unni kanjangadu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക