അരുന്ധതിയുടെ ക്ഷേത്രം
അയാൾ ആ രാത്രിയെ എപ്പോഴോ പ്രണയിച്ചു തുടങ്ങിയിരുന്നു. ഇതാ വീണ്ടുമൊരു പൗർണമി കൂടി ജനിച്ചിരിക്കുന്നു. തുറന്നിട്ട ജനാലകളുടെ അരികിൽ നിന്നപ്പോൾ ദൂരേക്ക് പാഞ്ഞു പോവുന്ന മേഘങ്ങൾക്കുമപ്പുറത്ത് സുവർണ വട്ടം പോലെ തോന്നിച്ച ചന്ദ്രൻ തന്നെ നോക്കി നിൽക്കുന്നതായി അയാൾക്ക് തോന്നി. നിഴലും നിലാവും ഇടകലർന്ന് വീഴുന്ന മുളങ്കൂട്ടങ്ങൾക്ക് നേരെ മിഴികൾ ഇമ ചിമ്മാതെ ചലിക്കാതെ നിൽക്കുമ്പോൾ ഇടത്തേക്ക് പായുന്ന മേഖങ്ങൾക്കപ്പുറം വലത്തേക്ക് നീങ്ങുകയായിരുന്നു ചന്ദ്രൻ.
ഇവിടെ ഈ കാത്തിരിപ്പിന്റെ നിമിഷങ്ങളിൽ പ്രതീക്ഷയുടെ വെള്ളക്കെട്ട് നിറഞ്ഞ മനസ്സിന് കരിങ്കല്ലിനെക്കാൾ ഭാരമാണ്.
ഇരുട്ടിന്റെ ആലസ്യത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണ
ഭൂമിയിലെ നിശബ്ദത അതിന്റെ ഭാരം
പിന്നെയും പിന്നെയും കൂട്ടികൊണ്ടിരുന്നു.
ഇരുട്ടിന്റെ ആലസ്യത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണ
ഭൂമിയിലെ നിശബ്ദത അതിന്റെ ഭാരം
പിന്നെയും പിന്നെയും കൂട്ടികൊണ്ടിരുന്നു.
നിമിഷങ്ങൾ ഇഴജന്തുക്കളായ
അന്നത്തെ രാത്രിയുടെ അഞ്ചാം യാമം വരെ കാക്കേണ്ടി വന്നു അതു സംഭവിക്കാൻ.തെക്കൻ കാറ്റിന്റെ ഒഴുക്കിൽ വന്ന കരി മേഘത്തിനു പിന്നിൽ ഒരു നിമിഷം മറഞ്ഞു പോയ നിലാവിൽ അതു വരെ മറഞ്ഞിരുന്ന ഒരു മിന്നാമിനുങ്ങന്നപോലെ ഒരു നക്ഷത്രം അതു സ്വയം തന്റെ രൂപത്തെ അയാൾക്ക് കാട്ടി തന്നു.
അന്നത്തെ രാത്രിയുടെ അഞ്ചാം യാമം വരെ കാക്കേണ്ടി വന്നു അതു സംഭവിക്കാൻ.തെക്കൻ കാറ്റിന്റെ ഒഴുക്കിൽ വന്ന കരി മേഘത്തിനു പിന്നിൽ ഒരു നിമിഷം മറഞ്ഞു പോയ നിലാവിൽ അതു വരെ മറഞ്ഞിരുന്ന ഒരു മിന്നാമിനുങ്ങന്നപോലെ ഒരു നക്ഷത്രം അതു സ്വയം തന്റെ രൂപത്തെ അയാൾക്ക് കാട്ടി തന്നു.
അതിനു മുൻപും അതവിടെ ഉണ്ടായിരിക്കണം അത് കാണാതിരു
ന്നത് ഒരു പക്ഷെ പൂർണ ചന്ദ്രന്റെ നറുനിലാവിന്റെ പ്രഭയിൽ അതൊന്നുമല്ലാതായിരുന്നതി
നാലാവാം. അയാൾ നോക്കി നിൽക്കെ പെട്ടെന്നത് ചലിച്ചു തുടങ്ങി. ഒരു സുവർണ രാജിയിൽ സ്വയം എരിഞ്ഞടങ്ങാൻ തനിക്കു മനസ്സില്ല എന്നു പറഞ്ഞ് അതു മെല്ലെ ഭൂമിയിലേക്കിറങ്ങി വന്നു.
ന്നത് ഒരു പക്ഷെ പൂർണ ചന്ദ്രന്റെ നറുനിലാവിന്റെ പ്രഭയിൽ അതൊന്നുമല്ലാതായിരുന്നതി
നാലാവാം. അയാൾ നോക്കി നിൽക്കെ പെട്ടെന്നത് ചലിച്ചു തുടങ്ങി. ഒരു സുവർണ രാജിയിൽ സ്വയം എരിഞ്ഞടങ്ങാൻ തനിക്കു മനസ്സില്ല എന്നു പറഞ്ഞ് അതു മെല്ലെ ഭൂമിയിലേക്കിറങ്ങി വന്നു.
മുളങ്കാടുകൾക്കുമപ്പുറത്തെ അരയാൽ കൊമ്പിൽ ഒരുനിമിഷം തങ്ങുമ്പോൾ ദീപാരാധന നേരത്ത് ക്ഷേത്രത്തിന്റെ ചുറ്റുമതിലിനകത്തെരിയുന്ന കൽവിളക്കിലെ പ്രഭയേക്കാൾ
തേജസുണ്ടായിരുന്നു ആ രൂപത്തിന് .
തേജസുണ്ടായിരുന്നു ആ രൂപത്തിന് .
അനുവാദം ചോദിക്കാതെ തന്നെ ശംഖുപുഷ്പവും മന്ദാരവും അതിരുകാക്കുന്ന അയാളുടെ തൊടിയിലെ നീളൻ ഇടവഴി താണ്ടി
അയാൾ കാത്തു നിന്ന മുറിയുടെ ജനാല കെട്ടിനടുത്തെത്തി ആ രൂപം നിന്നു.
അയാൾ കാത്തു നിന്ന മുറിയുടെ ജനാല കെട്ടിനടുത്തെത്തി ആ രൂപം നിന്നു.
ആ സമയത്തെപ്പോഴോ ഓടിയെത്തിയ കാറ്റിൽ അകിലും ചന്ദനവും തന്റെ തൊടിയിൽ ഇന്നുവരെ പൂക്കാത്ത പാലയുടെ പൂമണവും ഒരുമിച്ചുള്ളി
ലേക്ക് പ്രണവായുവിനൊപ്പം കയറിയപ്പോൾ. അഴിഞ്ഞ മുടി നിലത്തിഴയുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങിയ അവളുടെ കൈൾ തുറന്നു കിടന്ന ജനാല പാളിക്കിപ്പുറ
മുള്ള ഇരുമ്പഴികളിൽ
സ്ഥാനം പിടിച്ചിരുന്നു.
ലേക്ക് പ്രണവായുവിനൊപ്പം കയറിയപ്പോൾ. അഴിഞ്ഞ മുടി നിലത്തിഴയുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടു നീങ്ങിയ അവളുടെ കൈൾ തുറന്നു കിടന്ന ജനാല പാളിക്കിപ്പുറ
മുള്ള ഇരുമ്പഴികളിൽ
സ്ഥാനം പിടിച്ചിരുന്നു.
" ഞാൻ ഒരു തൂവെള്ള നിറമുള്ള സാരിയാണ് പ്രതീക്ഷിച്ചത്. "
ഉളളിൽ തോന്നിയ കിറുക്കൻ തമാശ മസ്സിൽവന്നയുടനെ അയാൾ വെറുതെ പൊട്ടിച്ചു.മറുപടിയായി അവളൊന്ന് ചിരിച്ചെന്നു വരുത്തി. ചുരുണ്ടു നീണ്ട അവളുടെ മുടിയിഴകളിൽ അനുസരണ
യില്ലാത്ത ചിലത് പുരികവും കടന്ന് കണ്ണിലേക്ക് വീണു കിടന്നിരുന്നു. അതു കൈ കൊണ്ട് തട്ടിമാറ്റി ഉരുണ്ട ജനൽ കമ്പികളിൽ പിടിയുറപ്പിച്ചിരുന്ന അയാളുടെ കൈവിരലുകളുടെ മുകളിൽ അവളുടെ വിരലുകളാൽ സ്പർശിച്ചു.
യില്ലാത്ത ചിലത് പുരികവും കടന്ന് കണ്ണിലേക്ക് വീണു കിടന്നിരുന്നു. അതു കൈ കൊണ്ട് തട്ടിമാറ്റി ഉരുണ്ട ജനൽ കമ്പികളിൽ പിടിയുറപ്പിച്ചിരുന്ന അയാളുടെ കൈവിരലുകളുടെ മുകളിൽ അവളുടെ വിരലുകളാൽ സ്പർശിച്ചു.
സർപ്പദംശനമേറ്റ പോലെ ഒന്നു ഞെട്ടിയ ശാന്തി പെട്ടെന്ന് കൈകൾ പിൻവലിച്ചു.
നീ എന്നെ തൊടുന്നു………..
അല്ല ഇപ്പോൾ നിനക്കെന്നെ തൊടാൻ കഴിയുന്നു…...
അയാൾ പോലുമറിയാതെയാണ് ഈ
വാക്കുകൾ നാവിൽ നിന്നും പുറത്തു വന്നത് കാരണം അതൊരു പുതിയ കാര്യമായിരുന്നു.
വാക്കുകൾ നാവിൽ നിന്നും പുറത്തു വന്നത് കാരണം അതൊരു പുതിയ കാര്യമായിരുന്നു.
കുഴഞ്ഞു പരുവപ്പെട്ട ചന്ദനത്തിനെ ഒരു വലിയകാലം തൊട്ടുരുമിയ അയാളുടെ വിരലുകൾ അന്നാദ്യമായി ആ തണുപ്പിന് നേരെ മരവിച്ചു നിന്നു.
അവളുടെ തണുപ്പ് വിരലിൽ നിന്നും മൂർദ്ദാവു തേടി യാത്ര
തുടങ്ങിയപ്പോൾ രാത്രിയുടെ ഏഴാം യാമം പിന്നിട്ട ചന്ദ്രൻ കാർമേഘ മറനീക്കി പുറത്തു വന്നിരുന്നു.
തുടങ്ങിയപ്പോൾ രാത്രിയുടെ ഏഴാം യാമം പിന്നിട്ട ചന്ദ്രൻ കാർമേഘ മറനീക്കി പുറത്തു വന്നിരുന്നു.
നമുക്കു പോവണ്ടെ …….?’
അവൾ ചോദിച്ചു
അവൾ ചോദിച്ചു
അയാൾക്കതിന് ഉത്തരമുണ്ടായി
രുന്നില്ല .അല്ലെങ്കിൽ ഉത്തരത്തിനായി അവൾ കാത്തു നിന്നില്ല. എല്ലാം അവൾത്ത തന്നെ തീരുമാനിച്ചു.പിന്നെ അയാളുടെ ദുർബലമായ പ്രതിരോധവും ഭേദിച്ച് ആ ശരീരം തന്നോടു ചേർത്തു.
രുന്നില്ല .അല്ലെങ്കിൽ ഉത്തരത്തിനായി അവൾ കാത്തു നിന്നില്ല. എല്ലാം അവൾത്ത തന്നെ തീരുമാനിച്ചു.പിന്നെ അയാളുടെ ദുർബലമായ പ്രതിരോധവും ഭേദിച്ച് ആ ശരീരം തന്നോടു ചേർത്തു.
നിലാവ് മഞ്ഞു തുള്ളികളെ മഞ്ചാടിമണികളാക്കിയ ഏഴാം യാമത്തിൽ വീശി തണുത്ത മൂന്നാം കാറ്റിനൊടുവിൽ ശരീരം കളഞ്ഞ ശാരീരങ്ങളായി അവർ പൃഥ്വിയുടെ ചക്രവാള സീമയ്ക്കപ്പുറമുള്ള ചുവപ്പു രാശികൾ പിന്നിട്ട് യാത്രയായി…..
യക്ഷിയമ്പലം അങ്ങനെ അനാഥമായിതീർന്നു.നേദ്യവും നിത്യ
പൂജയും കടങ്കഥകളായ നടയിലും വഴിയിലും ആരും ശ്രദ്ധിക്കാത്ത കൽമരങ്ങളായി തീർന്നുഒരിക്കൽ തിരി തെളിഞ്ഞു നിന്നിരുന്ന വിളക്കുകൾ.
പൂജയും കടങ്കഥകളായ നടയിലും വഴിയിലും ആരും ശ്രദ്ധിക്കാത്ത കൽമരങ്ങളായി തീർന്നുഒരിക്കൽ തിരി തെളിഞ്ഞു നിന്നിരുന്ന വിളക്കുകൾ.
പേടിയായിരുന്നു കാരണം അനന്തന്റെ മരണം അരുന്ധതിയുടെ മോക്ഷ
മാണെന്ന സത്യം ശാന്തിക്കാർ ഉൾപ്പടെ എല്ലാവരേയും അവിടെ നിന്നും എന്നും വിലക്കിയിരുന്നു.
മാണെന്ന സത്യം ശാന്തിക്കാർ ഉൾപ്പടെ എല്ലാവരേയും അവിടെ നിന്നും എന്നും വിലക്കിയിരുന്നു.
ഇന്നും അനാഥമാണാക്ഷേത്രം
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക