കോഴിക്കോട് കൊല്ലം സൂപ്പർ ഫാസ്റ്റ് റോഡിനിരുവശത്തെ മരങ്ങളേയും കെട്ടിടങ്ങളേയും പിന്നോട്ടു തള്ളിമാറ്റിക്കൊണ്ട് സ്റ്റേറ്റ് ബസ്സിൻ്റെ സ്വതസിദ്ധമായ ഇരമ്പലോടുകൂടി ഇരുട്ടിനെ കീറിമുറിച്ചു ലക്ഷ്യത്തിലേക്ക് പായുകയാണ്... ഫൂട്ട്ബോർഡിനടുത്തുള്ള സീറ്റിൽ പ്രണവിൻ്റെ തോളിൽ തലവെച്ച് മീര കണ്ണടച്ചു കിടന്നു....അതൊരു ഒളിച്ചോട്ടമായിരുന്നു.
'മീര നിനക്കു വിഷമമില്ലേ....?'
-ശാന്തമായികിടക്കുന്ന മീരയെ കണ്ട് പ്രണവിന് അതിശയം തോന്നി.
'ഈ യാത്രക്കെന്നെ സംബന്ധിച്ചിടത്തോളം പുതുമയില്ല പ്രണവ്....'
-ശാന്തമായികിടക്കുന്ന മീരയെ കണ്ട് പ്രണവിന് അതിശയം തോന്നി.
'ഈ യാത്രക്കെന്നെ സംബന്ധിച്ചിടത്തോളം പുതുമയില്ല പ്രണവ്....'
മീര, അവൾ ഒരു കടലായിരിക്കുന്നു...; പുറമെ കോലാഹലങ്ങൾ തീർത്ത് ആർത്തലക്കുമ്പോഴും ആഴങ്ങളിൽ ഒരു സമാധിയുടെ ശാന്തതയുള്ള കടൽ.. സദാ ഇരമ്പുന്ന പെണ്ണകത്തെ അത്രയും ശാന്തമാക്കാൻ പ്രണയത്തിനല്ലാതെ മറ്റെന്തിനു കഴിയും? നൊമ്പരങ്ങളോന്നിനേയും നെഞ്ചകത്തേക്കു കടത്തിവിടാതെ പ്രണയമവിടെ കാവൽനിൽപ്പുണ്ട്.... അതേ നിനക്കു ഞാനുണ്ട് എന്ന ഉറപ്പിൻമേലുള്ള ശാന്തത.
ഇതവളുടെ ജീവിതത്തിലെ ആദ്യത്തെ ഒളിച്ചോട്ടമായിരുന്നില്ല;
ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി മുന്നോട്ടൊരു വഴിവെട്ടാൻ നഗരത്തിലെ ചില കോളേജുകളിൽ നിന്നും ഡിഗ്രിക്ക് ആപ്ലിക്കേഷനും വാങ്ങി പൂരിപ്പിച്ചിരിക്കുന്ന കാലം. മീര അടുത്തുള്ള ഒരു കോളേജിലേക്ക് കൂട്ടുകാരോടൊപ്പം ആപ്ലിക്കേഷൻ വാങ്ങാൻ പോവാൻ അകത്ത് ഒരുക്കത്തിലാണ്.
അവൾ കണ്ണെഴുതാൻ കൺമഷി കൈയ്യിലെടുത്തു.
'കരഞ്ഞപോലുണ്ടല്ലൊ കണ്ണ്....എന്തുപറ്റി? കണ്ണെഴുതീലെങ്കിൽ പലരും ചോദിക്കും.
ആ ചോദ്യമൊഴിവാക്കാനാണ് അവൾ കണ്ണെഴുതി തുടങ്ങിയത്.
'ദേവഗിരീലെ ആപ്ലിക്കേഷനിങ്ങുതാ ഞാനതുവഴി പോണുണ്ട്.'-ഉമ്മറത്തുന്ന് അച്ഛന്റെ ശബ്ദം.
മീരയുടെ അച്ഛൻ രാമകൃഷ്ണൻ ഓഫീസിലേക്കു പോകാനിറങ്ങുന്നനേരമാണ്.....ദേഷ്യക്കാരനായ അച്ഛനെ മക്കൾക്കെല്ലാം ഭയങ്കര പേടിയാണ്. മീര കൺമഷി അവിടെ വച്ച് ആപ്ലിക്കേഷനും എടുത്ത് ഉമ്മറത്തേക്കോടി. ആപ്ലിക്കേഷൻ തുറന്നു നോക്കിയ രാമകൃഷ്ണനു കോഴ്സ് ഓപ്ഷൻസ് പൂരിപ്പിക്കാൻ ബാക്കിവച്ചത് കണ്ട് ദേഷ്യം വന്നു.
ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി മുന്നോട്ടൊരു വഴിവെട്ടാൻ നഗരത്തിലെ ചില കോളേജുകളിൽ നിന്നും ഡിഗ്രിക്ക് ആപ്ലിക്കേഷനും വാങ്ങി പൂരിപ്പിച്ചിരിക്കുന്ന കാലം. മീര അടുത്തുള്ള ഒരു കോളേജിലേക്ക് കൂട്ടുകാരോടൊപ്പം ആപ്ലിക്കേഷൻ വാങ്ങാൻ പോവാൻ അകത്ത് ഒരുക്കത്തിലാണ്.
അവൾ കണ്ണെഴുതാൻ കൺമഷി കൈയ്യിലെടുത്തു.
'കരഞ്ഞപോലുണ്ടല്ലൊ കണ്ണ്....എന്തുപറ്റി? കണ്ണെഴുതീലെങ്കിൽ പലരും ചോദിക്കും.
ആ ചോദ്യമൊഴിവാക്കാനാണ് അവൾ കണ്ണെഴുതി തുടങ്ങിയത്.
'ദേവഗിരീലെ ആപ്ലിക്കേഷനിങ്ങുതാ ഞാനതുവഴി പോണുണ്ട്.'-ഉമ്മറത്തുന്ന് അച്ഛന്റെ ശബ്ദം.
മീരയുടെ അച്ഛൻ രാമകൃഷ്ണൻ ഓഫീസിലേക്കു പോകാനിറങ്ങുന്നനേരമാണ്.....ദേഷ്യക്കാരനായ അച്ഛനെ മക്കൾക്കെല്ലാം ഭയങ്കര പേടിയാണ്. മീര കൺമഷി അവിടെ വച്ച് ആപ്ലിക്കേഷനും എടുത്ത് ഉമ്മറത്തേക്കോടി. ആപ്ലിക്കേഷൻ തുറന്നു നോക്കിയ രാമകൃഷ്ണനു കോഴ്സ് ഓപ്ഷൻസ് പൂരിപ്പിക്കാൻ ബാക്കിവച്ചത് കണ്ട് ദേഷ്യം വന്നു.
'അത് എങ്ങനെവേണം എന്നാരോടേലും ചോദിച്ചു ചെയ്യാമെന്ന് ഓർത്താണ്. നാളെ....'
-മീര പറഞ്ഞു തീരും മുൻപേ...അച്ഛൻ്റെ കൈ പ്രവർത്തിച്ചു... അവളുടെ വലതു ചെവി ഒന്നു മൂളിപ്പിടഞ്ഞു. ആപ്ലിക്കേഷൻ ചുരുണ്ടുകൂടി നിലത്തു കിടന്നു.... ഉലഞ്ഞുപോയ അവളുടെ തല ജനലിനിടിച്ച് തരിച്ചുപോയി... പലപ്പോഴായി നടക്കുന്നതായതുകൊണ്ട് വീട്ടിലെ മറ്റംഗങ്ങളുടെ കാര്യമായ ഇടപെടലുകളീകാര്യത്തിൽ ഉണ്ടാവാറില്ല.
മരിക്കണമെന്നു പോലും തോന്നിയ ആ ദിവസം അതിൽനിന്നും രക്ഷപ്പെടാൻ അവൾ കരഞ്ഞുകലങ്ങിയ കണ്ണുമായി കൂട്ടുകാരുടെ കൂടെ ആപ്ലിക്കേഷൻ വാങ്ങാനിറങ്ങി....
'കണ്ണെഴുതാത്തോണ്ട് കരഞ്ഞതുപോലെ തോന്നണതാവും' എന്ന് പലരോടും പറയേണ്ടി വന്നപ്പോൾ മീര ഉള്ളിൽ കരയുക തന്നെയായിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ എങ്ങനെ അച്ഛൻ്റെ സ്നേഹം നേടാമെന്നായിരുന്നു അവളുടെ ചിന്ത.
കൊയമ്പത്തൂരുള്ള ഒരു കോളേജിലേക്കയച്ച ആപ്ലിക്കേഷൻ്റെ കാൾ ലെറ്ററുമായാണ് അന്ന് അച്ഛൻ ഓഫീസിൽ നിന്നും വന്നത്. മാറി നിന്നിടക്കിടക്ക് വന്നു പോകുമ്പോൾ സ്നേഹം കൂടുതൽ കിട്ടുമെന്ന് മീരക്ക് ഒരു തോന്നൽ....ശരിയാണെന്ന് കൂട്ടുകാരും പറഞ്ഞു. അങ്ങനെ കൂട്ടിവച്ചുകിട്ടുന്ന സ്നേഹവും സ്വപ്നംകണ്ട് അവൾ വീട്ടിൽ നിന്നു യാത്രയായി... അദ്യത്തെ ഒളിച്ചോട്ടം അതായിരുന്നു....ജീവിതത്തിൽ നിന്നും സ്വപനത്തിലേക്ക്! പക്ഷെ അതിനെ ആരും എതിർത്തില്ല.
നീണ്ട ഹോസ്റ്റൽ ജീവിതത്തിനിടയിൽ വീടൊരു നഷ്ടമായി അവൾക്കു തോന്നിയതേ ഇല്ല. ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ അവൾകരഞ്ഞു. വീട്ടിലെത്തി ഇനിയെന്തെന്നു ചിന്തിച്ചപ്പോഴൊക്കെ മറ്റൊരിടമെന്നു മനസ്സു പറഞ്ഞുകൊണ്ടിരുന്നു. അധികം താമസിയാതെ ക്യാമ്പസ് സെലക്ഷൻ വഴികിട്ടിയ ജോലിയുടെ പേരിൽ അവൾ വീണ്ടും മറ്റോരു നഗരത്തിലേക്കിറങ്ങിത്തിരിച്ചു.... രണ്ടാമത്തെ ഒളിച്ചോട്ടം........മനസ്സു പറഞ്ഞവഴിയേ.... നേടിയതെന്തോ നിലനിർത്താൻ.......!
-മീര പറഞ്ഞു തീരും മുൻപേ...അച്ഛൻ്റെ കൈ പ്രവർത്തിച്ചു... അവളുടെ വലതു ചെവി ഒന്നു മൂളിപ്പിടഞ്ഞു. ആപ്ലിക്കേഷൻ ചുരുണ്ടുകൂടി നിലത്തു കിടന്നു.... ഉലഞ്ഞുപോയ അവളുടെ തല ജനലിനിടിച്ച് തരിച്ചുപോയി... പലപ്പോഴായി നടക്കുന്നതായതുകൊണ്ട് വീട്ടിലെ മറ്റംഗങ്ങളുടെ കാര്യമായ ഇടപെടലുകളീകാര്യത്തിൽ ഉണ്ടാവാറില്ല.
മരിക്കണമെന്നു പോലും തോന്നിയ ആ ദിവസം അതിൽനിന്നും രക്ഷപ്പെടാൻ അവൾ കരഞ്ഞുകലങ്ങിയ കണ്ണുമായി കൂട്ടുകാരുടെ കൂടെ ആപ്ലിക്കേഷൻ വാങ്ങാനിറങ്ങി....
'കണ്ണെഴുതാത്തോണ്ട് കരഞ്ഞതുപോലെ തോന്നണതാവും' എന്ന് പലരോടും പറയേണ്ടി വന്നപ്പോൾ മീര ഉള്ളിൽ കരയുക തന്നെയായിരുന്നു. തിരിച്ചു വന്നപ്പോൾ മുതൽ എങ്ങനെ അച്ഛൻ്റെ സ്നേഹം നേടാമെന്നായിരുന്നു അവളുടെ ചിന്ത.
കൊയമ്പത്തൂരുള്ള ഒരു കോളേജിലേക്കയച്ച ആപ്ലിക്കേഷൻ്റെ കാൾ ലെറ്ററുമായാണ് അന്ന് അച്ഛൻ ഓഫീസിൽ നിന്നും വന്നത്. മാറി നിന്നിടക്കിടക്ക് വന്നു പോകുമ്പോൾ സ്നേഹം കൂടുതൽ കിട്ടുമെന്ന് മീരക്ക് ഒരു തോന്നൽ....ശരിയാണെന്ന് കൂട്ടുകാരും പറഞ്ഞു. അങ്ങനെ കൂട്ടിവച്ചുകിട്ടുന്ന സ്നേഹവും സ്വപ്നംകണ്ട് അവൾ വീട്ടിൽ നിന്നു യാത്രയായി... അദ്യത്തെ ഒളിച്ചോട്ടം അതായിരുന്നു....ജീവിതത്തിൽ നിന്നും സ്വപനത്തിലേക്ക്! പക്ഷെ അതിനെ ആരും എതിർത്തില്ല.
നീണ്ട ഹോസ്റ്റൽ ജീവിതത്തിനിടയിൽ വീടൊരു നഷ്ടമായി അവൾക്കു തോന്നിയതേ ഇല്ല. ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ അവൾകരഞ്ഞു. വീട്ടിലെത്തി ഇനിയെന്തെന്നു ചിന്തിച്ചപ്പോഴൊക്കെ മറ്റൊരിടമെന്നു മനസ്സു പറഞ്ഞുകൊണ്ടിരുന്നു. അധികം താമസിയാതെ ക്യാമ്പസ് സെലക്ഷൻ വഴികിട്ടിയ ജോലിയുടെ പേരിൽ അവൾ വീണ്ടും മറ്റോരു നഗരത്തിലേക്കിറങ്ങിത്തിരിച്ചു.... രണ്ടാമത്തെ ഒളിച്ചോട്ടം........മനസ്സു പറഞ്ഞവഴിയേ.... നേടിയതെന്തോ നിലനിർത്താൻ.......!
ഈ പലായനങ്ങൾക്കിടയിൽ പിറവികൊണ്ട പ്രണയ ലോകത്തെവിടെയോ തികച്ചും ശാന്തമായ ഒരിടത്തു വച്ച്.... കരിമഷിയെഴുതിയ തൻ്റെ കണ്ണ് അവൾക്ക് തിരികെ കിട്ടി.. പിന്നീടങ്ങോട്ടുള്ള ഓരോ വഴിയിലും തിരികേ അവിടേക്കെത്താൻ അവൾ കൊതിച്ചു....അങ്ങനെ അവസാനത്തെ ഒളിച്ചോട്ടത്തിന് അവൾ തയ്യാറായി...സ്വപ്നത്തിൽ നിന്നും ജീവിതത്തിലേക്ക്! പക്ഷെ ലക്ഷ്യം ജീവിതമായിരുന്നിട്ടും ഇത്തവണ എല്ലാവരും എതിർത്തു.
തൻ്റെ തോളിലൊരു നനവു തോന്നിയപ്പോൾ പ്രണവ് മീരയെ ചേർത്തു പിടിച്ചു....
'എല്ലാം ഒളിച്ചോട്ടങ്ങളായിരുന്നു.... എവിടെ നിന്ന് എവിടേക്കെന്നു ചോദിച്ചാൽ.... എനിക്കുത്തരമില്ല പ്രണവ്....പക്ഷെ എൻ്റെ ഓർമ്മകളിൽ എവിടെയൊ ഒരു 7 വയസ്സുള്ള പെൺകുട്ടിയുണ്ട്....വളരെ ബഹളമുള്ള ഒരു കല്യാണവീട്ടിൽ കൂട്ടുകാർക്കൊപ്പം ഓടി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ... ഇടനാഴിയുടെ മൂലക്കുള്ള പഴയ ഒരു മുറിയിൽ അടച്ചിടപ്പെട്ട് വിങ്ങി വിങ്ങി കരയുന്ന ഒരു പെൺകുട്ടി..... ആ പെൺകുട്ടി ഒരുപാടു തവണ പിന്നെയും ശബ്ദമില്ലാതെ വിങ്ങി കരഞ്ഞിട്ടുണ്ട്... അവളെ അന്നു ആ മുറിയിൽ പൂട്ടിയില്ലായിരുന്നെങ്കിൽ ഇടക്കെങ്കിലും ചേർത്തൊന്നു പിടിച്ചിരുന്നെങ്കിൽ ഒരു പക്ഷെ മറ്റൊരു ലോകമവൾ തേടില്ലായിരുന്നു...പ്രണവ്... എന്നിട്ടും മനസ്സ് തിരികെ പായുകയാണ്...'- മീരയുടെ കണ്ണുനിറഞ്ഞു....
'അറിയാം മീരാ....പക്ഷെ എന്നെവിട്ട് മറ്റെവിടെയെങ്കിലും നിനക്കു നീയായിട്ടിരിക്കാൻ....കഴിയുമെങ്കിൽ നിനക്കെന്നിൽ നിന്നും തിരിച്ചു നടക്കാം...'
മീര മറുപടി പറഞ്ഞില്ല....അവൻ്റെ കൈയ്യിൽ അവൾ മുറുകേ പിടിച്ചു.
പ്രണവ് വീണ്ടും പറഞ്ഞു-'മീരാ...നിൻ്റെ കണ്ണുകൾ നിറയുമ്പോഴും...ആത്മാവ് ശാന്തമാണ്.... നിന്നിൽ കൊരുത്ത് മുറിവേറ്റിട്ടും എൻ്റെ ആത്മാവും ആനന്ദമനുഭവിക്കുന്നു.....മീരാ.... നീയൊരു കടലാണ് ...നിന്നിൽ നിന്നും വേർപെട്ട് ഏതുവഴി ഞാൻ ഒഴുകിയാലും....ഒടുവിൽ ഞാൻ നിന്നിലേക്കെത്തപ്പെടും.....'
'അതേ..പ്രണവ്....ഞാനും കാണുന്നു പരസ്പരം കൊരുത്ത രണ്ടാത്മാക്കളെ.... നിനക്കറിയാമോ...പ്രണവ്...ആത്മാക്കൾക്ക് ഒളിച്ചോട്ടം വശമില്ലത്രേ...'
by:
അമൃത അരുൺ സാകേതം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക