അറിയാതെ പോയി ഞാനെൻ അമ്മയെ
"കണ്ണാ.. നിനക്കിന്ന് ഇന്റർവ്യൂ ഉണ്ടായിരുന്നതല്ലേ നീ പോയില്ലേ "
അച്ഛന്റെ ചോദ്യം കേട്ട് തല തിരിച്ചു നോക്കി
"ഇല്ലച്ഛാ എനിക്കെന്തോ താല്പര്യം തോന്നിയില്ല ".
"വേണ്ടടാ.... നീ ഒരു ജോലിക്കും പോകണ്ട ഇങ്ങനെ നാട് നിരങ്ങി നടന്നോ ".
"എന്റച്ഛ... ഇതല്ലേ ഇതിനേക്കാൾ നല്ലത് കിട്ടും. അച്ഛൻ ഒന്നുപോയേ..'
പറഞ്ഞിട്ട് കൈയും മുഖവും കഴുകി അകത്തേക്ക് പോയി.
"നീയാ സാവിത്രിടെ മോനെ കണ്ടു പഠിക്കണം. നിന്റെ പ്രായ അവനു. മാസം എത്രയാ ശമ്പളം ന്നറിയുവോ
"അതിന് അവനെ വളർത്തിയത് അവന്റെ അമ്മയാ. എന്നെ നന്നാക്കാനും നേർവഴി നടത്താനും അങ്ങനെ ഒരാളില്ലാതെ പോയില്ലേ".
മറുപടി ഇല്ലാത്തത് കണ്ട് മുറിക്കു പുറത്തിറങ്ങി നോക്കി. ഹാളിലേക്ക് ഇറങ്ങിയതും കണ്ടു ഗേറ്റ് കടന്നു പോകുന്ന അച്ഛനെ. അമ്മേടെ കാര്യം പറയുന്നത് സങ്കടം ആണ്.
നാരായണെട്ടന്റെ കടയിൽ നിന്നും ഒരു ചായകുടിച്ച് ഇറങ്ങുമ്പോൾ ആണ് ഇടവഴി കേറി പോകാൻ ഒരുങ്ങുന്ന സാവിത്രിയമ്മയെ കണ്ടത്. രണ്ട് വലിയ സഞ്ചി ഉണ്ട് കൈയിൽ. ഭാരം കൊണ്ടാവാം അത് നിലത്തുവച്ച് അവിടെത്തന്നെ നിൽക്കുന്നു. അരികിൽ ചെന്ന് അതു എടുത്തു.
"ഞാൻ പിടിച്ചോളാം അമ്മേ അമ്മ വാ ".
"കണ്ണാ നീയായിരുന്നോ. പിടിക്കാൻ വയ്യ. കൈ വല്ലാണ്ട് വേദന".
"അമ്മ വാ ഞാൻ കൊണ്ടാകാം ".
ഒരുമിച്ച് നടന്നു.
"വിഷ്ണു എന്തിയെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് ".
"രണ്ടാഴ്ചത്തേക്ക് എറണാകുളത്ത് പോയി. ട്രെയിനിങ് ആ... "
കുറച്ചു നടന്നപ്പോൾ ആണ് രണ്ട് കുട്ടികൾ സൈക്കിളിൽ കളിക്കുന്നത് കണ്ടത്. സാവിത്രി അവരെ തന്നെ നോക്കി നിന്നു.
"അമ്മയെന്ത നോക്കുന്നെ ".
ഒന്നു ചിരിച്ചു.
"പണ്ട് ഞങ്ങടെ അയല്പക്കത്തെ സുമേടെ മോന് സൈക്കിൾ വാങ്ങിയേന്റെയന്ന് അച്ചു എന്ത് ബഹളം ആരുന്നു. നാലു വയസ്സേയുള്ളൂ അവന്. ചെറിയ സൈക്കിൾ കൊടുത്തിട്ടു വേണ്ട. എന്തായിരുന്നു വാശി ".
"അമ്മ ഇപ്പോഴും ഇതൊക്കെ ഓർക്കുവോ ".
"അമ്മമാർ ഒന്നും മറക്കില്ല കുട്ടി. അന്നാദ്യയിട്ട് ഞാൻ ന്റെ കുട്ടിയെ തല്ലി. അത്ര വാശി ആരുന്നു. എന്നോട് ഒന്നും മിണ്ടാതെ കേറി കിടന്നു. എനിക്കാണെങ്കിൽ ഉറങ്ങാനെ പറ്റിയില്ല. അവനെ മടിയിൽ കിടത്തി കുറെനേരം അടുത്ത് ഇരുന്നു.
ഞാൻ വാരിക്കോടുത്താലേ ആഹാരം കഴിക്കു. ഇപ്പോഴും ഞാൻ കഴിക്കാൻ ഇരുന്നാൽ ഓടി എന്റെ അടുത്ത് വന്നിരിക്കും വാരി കൊടുക്കാൻ.
പനി വന്നാൽ എന്നെ അടുത്തുന്ന് എങ്ങും വിടില്ല.
അവന്റെ മുഖം തെളിഞ്ഞു കാണുന്നതാ എന്റെ ഏറ്റവും വലിയ സന്തോഷം ".
ഞാൻ വാരിക്കോടുത്താലേ ആഹാരം കഴിക്കു. ഇപ്പോഴും ഞാൻ കഴിക്കാൻ ഇരുന്നാൽ ഓടി എന്റെ അടുത്ത് വന്നിരിക്കും വാരി കൊടുക്കാൻ.
പനി വന്നാൽ എന്നെ അടുത്തുന്ന് എങ്ങും വിടില്ല.
അവന്റെ മുഖം തെളിഞ്ഞു കാണുന്നതാ എന്റെ ഏറ്റവും വലിയ സന്തോഷം ".
പറഞ്ഞു നിർത്തി എന്നെയൊന്നു നോക്കി.
"കണ്ണാ..... കണ്ണ് നിറഞ്ഞല്ലോ എന്താ മോനെ അമ്മയെ ഓർത്തോ ".
"കണ്ണാ..... കണ്ണ് നിറഞ്ഞല്ലോ എന്താ മോനെ അമ്മയെ ഓർത്തോ ".
"ഒന്നും ഇല്ലമ്മേ വീടെത്തി ".
ഉമ്മറത്ത് അതുവച്ച് പോവാന്ന് പറഞ്ഞിറങ്ങി.
നെഞ്ചിൽ ഒരു വിങ്ങൽ. നിറഞ്ഞ കണ്ണുകൾ അടച്ചപ്പോൾ ആദ്യം മനസ്സിൽ വന്നത് അച്ഛന്റെ മുഖം ആണ്.
അച്ഛൻ..
അമ്മ മരികുമ്പോൾ അച്ഛൻ തീരെ ചെറുപ്പം ആണ്. എനിക്ക് മൂന്നു വയസ്സ് . പിന്നീട് ഉള്ള ജീവിതം മുഴുവൻ എനിക്ക് വേണ്ടിയായിരുന്നു. എന്റെ സന്തോഷമാണ് അച്ഛന്റെയും സന്തോഷം. എന്റെ കണ്ണ് നിറഞ്ഞാൽ അച്ഛനതു സഹിക്കാൻ കഴിയില്ല.
കണ്ണാ മോൻ കരഞ്ഞാൽ മോന്റെ അമ്മക്ക് സങ്കടം ആവും. നിന്നെ സങ്കടപെടുത്തില്ലന്ന് അമ്മക്ക് വാക്ക് കൊടുത്തതാ അച്ഛൻ
എപ്പോ ഞാൻ കരഞ്ഞാലും അച്ഛൻ അങ്ങനെ പറയു എന്നിട്ട് അമ്മേടെ ഫോട്ടോ നോക്കി കുറച്ചുനേരം നില്കും. അച്ഛൻ അമ്മയെ ഒരുപാട് സ്നേഹിച്ചിരുന്നു..
വെറുതെയൊന്നു തല്ലിയാൽപോലും എന്നെക്കാൾ മുന്നേ അച്ഛന്റെ കണ്ണ് നിറയും
അസുഖം വന്നാൽ രാവെളുക്കുവോളം എന്റെ അരികിൽ നിന്ന് മാറില്ല.
എനിക്കിഷ്ടമല്ലാതെ മാറ്റിവയ്ക്കുന്ന കറികൾ ഒന്നും പിന്നീട് അച്ഛൻ ഉണ്ടാക്കിയിട്ടില്ല അച്ഛന് ഇഷ്ടമാണെൽ കൂടി
അച്ഛനോട് ഒരിക്കലും താനൊരു നല്ല വാക്ക് പറഞ്ഞിട്ടില്ല. ബൈക്ക് എടുത്തു തരാത്തതിന്റെ പേരിൽ കുറച്ചുനാളായി അധികം സംസാരിക്കാറു കൂടിയില്ല. ഒമ്പതു മണി കഴിഞ്ഞു കണ്ടില്ലേൽ പിന്നെ നിർത്താതെ വിളിച്ചു കൊണ്ടിരിക്കുന്ന ആൾക്ക് എങ്ങനെ സമാദാനത്തോടെ വണ്ടി എടുത്തു തരാൻ പറ്റും.
രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല. അച്ഛന്റെ മുറിയിൽ പോയി നോക്കി. ഉറക്കമാണ്.
അച്ഛനോട് ചേർന്ന് കിടന്നു. അച്ഛൻ ഒരു കൈ കൊണ്ട് തന്നെ ചേർത്ത് പിടിച്ചു എന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു.
അച്ഛനോട് ചേർന്ന് കിടന്നു. അച്ഛൻ ഒരു കൈ കൊണ്ട് തന്നെ ചേർത്ത് പിടിച്ചു എന്റെ നെറുകയിൽ തലോടി കൊണ്ടിരുന്നു.
"അച്ഛൻ ഉറങ്ങിയില്ലേ ".
"മോൻ ഉറങ്ങാതെ കിടക്കുമ്പോ അച്ഛന് എങ്ങനെ ഉറക്കം വരാനാ".
എന്റെയും അച്ഛന്റെയും കണ്ണു നിറഞ്ഞോ..ഒന്നുടെ അച്ഛന്റെ അരികിലേക്ക് ചേർന്ന് കിടന്നു
എന്റെയും അച്ഛന്റെയും കണ്ണു നിറഞ്ഞോ..ഒന്നുടെ അച്ഛന്റെ അരികിലേക്ക് ചേർന്ന് കിടന്നു
അങ്ങനെ കിടക്കുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ഞാൻ ഇതുവരെ കാണാതെ പോയ എന്റെ അമ്മയെ
Beema
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക