നിഴൽ - അവസാന ഭാഗം
.........................................
.........................................
വളരെ അക്ഷമയോടെ ഞങ്ങൾ മൂന്നു പേരും മായയുടെ മറുപടി കാളിനായി കാത്തിരുന്നു.
ഒരുപക്ഷേ നമ്മുടെ ഈ പ്ലാൻ വർക്ഔട് ആയില്ലെങ്കിലോ.
ശരത് ജിജ്ഞാസയോടെ ചോദിച്ചു.
അതിനുള്ള ഉത്തരം എന്ന നിലയിൽ ഞാൻ ഗൗരിയെ ഒന്നു നോക്കി.
ഗൗരിക്കെന്തു തോന്നുന്നു.
ഇനി ഒരുപക്ഷേ മായ എന്ന നമ്മുടെ പ്ലാൻ വർക്ഔട്ടാകില്ലേ.
ഇനി ഒരുപക്ഷേ മായ എന്ന നമ്മുടെ പ്ലാൻ വർക്ഔട്ടാകില്ലേ.
ഉം, ഇരയെ നോക്കിയിരിക്കുന്ന ഒരു വേട്ടക്കാരൻന്റെ മുന്നിൽ ചാടുന്നതിനെ ഒന്നും വേട്ടക്കാരൻ വെറുതെ വിടില്ലല്ലോ.
എനിക്കും പ്രതീക്ഷയുണ്ട് ഗൗരി.
അന്ന് രാത്രി മുഴുവൻ ഞങ്ങൾ മായയുടെ കാളിനായി കാത്തിരുന്നു.
നേരം പുലർന്നു മണി ഒൻപതായിട്ടും മായയുടെ കാൾ വന്നില്ല.
തലേന്ന് മുഴുവൻ ഉറക്കമൊഴിച്ചതിന്റെ ക്ഷീണം ഞങ്ങൾ മൂന്നുപേർക്കും ഉണ്ടായിരുന്നു.
ശരത് പുറത്തുറങ്ങി കുട്ടപ്പൻ ചേട്ടനെ വിളിച്ചു മൂന്നുപേർക്കുള്ള ബ്രെക്ഫാസ്റ് ഉടനെ എത്തിക്കാൻ ഏർപ്പാട് ചെയ്തു.
ഇനിയൊരു പക്ഷെ ശരത് പറഞ്ഞത് പോലെ മായ എന്ന കെണിയിൽ നിരഞ്ജൻ വീഴില്ലായിരിക്കും എന്ന് ഞാനും കരുതി.
പക്ഷെ ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടു മായയുടെ കാൾ വന്നു.
ഹലോ, മായ..
ആ അനീഷ്.
എന്തായി, മായ. മെസ്സേജിന് മറുപടി വന്നോ.
ഓക്കെ, എല്ലാം നമ്മുടെ പ്ലാൻ പോലെ സക്‌സസ്.
മായ പറഞ്ഞതനുസരിച്ചു ഞങ്ങളുടെ പ്ലാൻ വർക്ഔട്ടായി.
തുടരെ തുടരെയുള്ള ചാറ്റിങ് മായയേയും നിരഞ്ജനെയും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലാക്കി.
രണ്ട് മൂന്നു ദിവസത്തിനുള്ളിൽ നിരഞ്ജനുമായി ഒരു കൂടിക്കാഴ്ചക്ക് മായ അവസരമൊരുക്കി, അതും ഞങ്ങളുടെ ഫ്ലാറ്റിൽ വച്ചു.
മായയുടെ ഫ്ലാറ്റാണെന്നും താമസം ഒറ്റക്കാണെന്നും നിരഞ്ജനോട് പറഞ്ഞപ്പോൾ പെട്ടെന്നുള്ള കൂടിക്കാഴ്ചക്കു നിരഞ്ജന്റെ ഭാഗത്തു നിന്നും യാതൊരു സമ്മതക്കുറവും ഉണ്ടായില്ല എന്നത് ഞങ്ങൾക്കു ഒരുപാട് സന്തോഷം നൽകി.
ഫ്ലാറ്റിലെത്തുന്ന നിരഞ്ജനെ എങ്ങനെ കുടുക്കണം എന്ന പ്ലാനിങ് ആയിരുന്നു പിനീടു ഞങ്ങളുടേത്.
പക്ഷെ എന്നെയും ശരത്തിനെയും അത്ഭുതപ്പെടുത്തിയത് വേറെ ഒന്നുമല്ല
ലക്ഷ്മിയേയും,ലക്ഷ്മി താമസിച്ച ഫ്ലാറ്റ് ആണെന്ന് അറിഞ്ഞിട്ടുകൂടിയും നിരഞ്ജൻ എന്തുകൊണ്ടാണ് മായയുമായി അവിടെ കാണാൻ സമ്മതം അറിയിച്ചത്.
ലക്ഷ്മിയേയും,ലക്ഷ്മി താമസിച്ച ഫ്ലാറ്റ് ആണെന്ന് അറിഞ്ഞിട്ടുകൂടിയും നിരഞ്ജൻ എന്തുകൊണ്ടാണ് മായയുമായി അവിടെ കാണാൻ സമ്മതം അറിയിച്ചത്.
സ്ത്രീകളോടുള്ള അഭിനിവേശമോ അതോ ഓരോ മരണവും അയാൾക്ക് നൽകുന്ന ആനന്ദമോ.
ചോദ്യങ്ങൾ ഒരുപാടായിരുന്നു ഞങ്ങൾക്കിടയിൽ.
നിരഞ്ജനെ സൂക്ഷിക്കണം, അയാളെ കീഴടക്കുക എളുപ്പമല്ല ഒരു സൈക്കോ ആയ അയാളുടെ നീക്കങ്ങൾ ഒരു പക്ഷെ ആർക്കും പ്രവചിക്കാൻ കഴിയില്ല.
ഗൗരി കൂട്ടിച്ചേർത്തു.
ഗൗരി കൂട്ടിച്ചേർത്തു.
നമുക്ക് പോലീസിന്റെ സഹായം തേടിയാലോ.
ഗൗരിയുടെ സംസാരം കേട്ടപ്പോൾ ശരത് ഒന്നു പകച്ചു കൊണ്ട് പറഞ്ഞു.
ഇല്ല, അതൊരിക്കലും ശരിയാവില്ല.
ഗൗരി എടുത്തടിച്ചതു പോലെ മറുപടി പറഞ്ഞു.
ഗൗരി എടുത്തടിച്ചതു പോലെ മറുപടി പറഞ്ഞു.
വേണ്ട, ശരത് പോലീസിന്റെ സഹായം നമുക്ക് വേണ്ട, ഞാനും ഗൗരിയുടെ മറുപടിയെ അനുകൂലിച്ചു.
പിന്നെ നമ്മൾ മൂന്നുപേരും എന്തു ചെയ്യാനാണ്, അതും ഒരു സൈക്കോ ആയ ഒരാളുടെ മുന്നിൽ.
എന്തായാലും പോലീസിന്റെ സഹായം നമുക്ക് വേണ്ട ശരത്.
എനിക്കൊന്നേ പറയാനുള്ളു അനീഷ്, വെറുതെ ഒരു പെൺകുട്ടിയുടെ ജീവിതം വച്ചു നമ്മൾ കളിക്കരുത്.
ഏതായാലും നമുക്ക് മൂന്നുപേർക്കും കൂടി ഒന്നും ചെയ്യാൻ സാധിക്കില്ല അതെനിക്കുറപ്പാ.
ഏതായാലും നമുക്ക് മൂന്നുപേർക്കും കൂടി ഒന്നും ചെയ്യാൻ സാധിക്കില്ല അതെനിക്കുറപ്പാ.
നമ്മൾ മൂന്നു പേരല്ല ശരത്.
പിന്നെ,,
ഒരാൾ, ഒരാൾ മാത്രം.
അതാര്.
ലക്ഷ്മി.. ലക്ഷ്മിക്ക് മാത്രമേ നിരഞ്ജനെ എന്തെങ്കിലും ചെയ്യാൻ സാധിക്കു.
ലക്ഷ്മി, ലക്ഷ്മി എന്തു ചെയ്യാൻ,
അതുമല്ല ലക്ഷ്മിക്ക് നിരഞ്ജനെ കൊല്ലാൻ ആയിരുന്നെങ്കിൽ അത് മുന്നേ ആയിരുന്നൂടെ.
അതുമല്ല ലക്ഷ്മിക്ക് നിരഞ്ജനെ കൊല്ലാൻ ആയിരുന്നെങ്കിൽ അത് മുന്നേ ആയിരുന്നൂടെ.
അതെങ്ങനെ സാധിക്കും ശരത്.
നമ്മളെ ആക്രമിച്ച ആ ആത്മാവിനു എന്തുകൊണ്ട് നിരഞ്ജൻ ഉള്ളയിടത്തു പോയിക്കൂടാ.
അതൊരിക്കലും സാധിക്കില്ല ശരത്.
അതെന്നാ, അവളൊരു പ്രേതമല്ലേ.
ആ ഫ്ലാറ്റ് വിട്ടു ലക്ഷ്മിയുടെ ആത്മാവിന് പുറത്തിറങ്ങാൻ കഴിയില്ല.
അതെന്തുകൊണ്ട്.. ?
ഒരേസമയം ഗൗരിയും ശരത്തും ചോദ്യമുന്നയിച്ചു.
അതെ,അന്ന് ഞാൻ ഓജോ ബോർഡുമായി ലക്ഷ്മിയെ വിളിച്ചു വരുത്താൻ ചെന്ന ദിവസം ആണ് എനിക്കത് മനസിലായത്, അന്ന് ഒരു പൈശാചിക രൂപമാറ്റത്തോടെ ലക്ഷ്മി എനിക്കു നേരെ പാഞ്ഞടുത്തപ്പോൾ ദീപക് തന്ന ആ കുരിശു എന്റെ രക്ഷക്കെത്തി എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ അതങ്ങനെ ആയിരുന്നില്ല, എന്റെ നേർക്ക് പാഞ്ഞടുത്ത ലക്ഷ്മിയെ പേടിച്ചു പിന്മാറുന്നതിന്റെ ഇടയിൽ വാതിൽ വലിച്ചു തുറക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു, വാതിൽ തുറക്കാൻ കഴിയാതെ വന്നെങ്കിലും എന്റെ നേർക്ക് വന്ന ലക്ഷ്മി ഒരു പുക മറയായി തീരുകയായിരുന്നു.
അതുകൊണ്ട് എന്താ അനീഷ്.
എനിക്കൊന്നും മനസിലാകുനില്ല.
എനിക്കൊന്നും മനസിലാകുനില്ല.
അതെ ലക്ഷ്മിയെ ആ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ മന്ത്രത്താൽ ആവാഹിച്ചിരിക്കുന്നു.
ആര്..
നിരഞ്ജൻ അല്ലാതെ വേറെ ആരാണ്.
പിന്നെ എന്തുകൊണ്ടാണ് നിരഞ്ജൻ മായയോട് നമ്മുടെ ഫ്ലാറ്റിൽ വരാം എന്ന് സമ്മതിച്ചത്, ഇനി ഒരുപക്ഷേ അയാൾ എല്ലാം മറന്നു കാണുമോ.
പ്രപഞ്ചത്തിലെ ഒരു ശക്തിയെയും ഭയക്കാത്ത ഒന്നു നിരഞ്ജനിൽ ഉണ്ടായിരിക്കണം,
അതെന്നതാ, ഈ ഒന്നു എന്ന് പറഞ്ഞാൽ.
വല്ല രെക്ഷയോ മറ്റോ, ഇനി അതുമല്ലെങ്കിൽ വല്ല മന്ത്രച്ചരടിനാൽ തീർക്കപ്പെട്ട ഒരു രക്ഷാകവചം.
വല്ല രെക്ഷയോ മറ്റോ, ഇനി അതുമല്ലെങ്കിൽ വല്ല മന്ത്രച്ചരടിനാൽ തീർക്കപ്പെട്ട ഒരു രക്ഷാകവചം.
അതെ, അങ്ങനെ ഒന്നു നിരഞ്ജനിലുണ്ട്.
ഗൗരി ഉറപ്പോടെ പറഞ്ഞു.
എന്താ ഗൗരി അത്, താനെങ്ങനെ.
അതെ, അന്ന് ഡ്യൂ ലാൻഡ് റെസിഡെൻസിയിൽ വച്ചു ഞാനതു കണ്ടിട്ടുണ്ട്.
എന്താ ഗൗരിയത്.
നിരഞ്ജന്റെ കഴുത്തിലെ ആ വലിയ രുദ്രാക്ഷ മാല.
അതെ, അപ്പോൾ ആ രുദ്രാക്ഷ മാലയായിരിക്കണം നിരഞ്ജന്റെ രക്ഷാകവചം.
രണ്ടു ദിവസം കൂടി ഞങ്ങൾ മൂന്നു പേരും ഗെസ്റ് ഹൗസിൽ കഴിഞ്ഞു കൂടി.
ഇന്നാണ് ആ ദിവസം..
നിരഞ്ജൻ മായയെ കാണുവാൻ വൈകീട്ട് ഏഴുമണിയോടെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തും.
നിരഞ്ജൻ മായയെ കാണുവാൻ വൈകീട്ട് ഏഴുമണിയോടെ ഞങ്ങളുടെ ഫ്ലാറ്റിൽ എത്തും.
ഞാനും ശരത്തും ഗൗരിയേയും കൂട്ടി അതി രാവിലെ തന്നെ ഗെസ്റ്ഹൌസിൽ നിന്നും തിരിച്ചു.
അപ്പോൾ എങ്ങനെ ആണ് പ്ലാൻ.
ചോദ്യം ഗൗരിയുടെ വകയായിരുന്നു.
നിരഞ്ജനെ ലക്ഷ്മിക്കായി നമ്മൾ വിട്ടു കൊടുക്കുന്നു.
അന്നാലും നിങ്ങളൊക്കെ ഇപ്പോഴും ആ പഴയ യുഗത്തിൽ തന്നെ ആണെന്നോ.
എന്താ ഗൗരി താൻ അങ്ങനെ പറഞ്ഞത്.
പ്രേതം, ലക്ഷ്മി ഇതൊന്നും എനിക്കു വിശ്വസിക്കാനേ കഴിയുന്നില്ല.
അത് ശരിയാണ് ആരും വിശ്വസിക്കില്ല, പക്ഷെ ഞങ്ങൾ കണ്ടനുഭവിച്ചതാണ് മൂന്നു ദിവസങ്ങൾ.
പ്രേതം, അല്ലെങ്കിൽ ആത്മാവ് ഇതൊക്കെ ഭൂമിയിൽ ഉണ്ടെന്നു തന്നെ മനസിലാക്കണം.
മായയുടെ കൂടെ ഞാനും കൂടി ആ ഫ്ലാറ്റിൽ..
അത് വേണ്ട ഗൗരി, തന്നെ നിരഞ്ജൻ മനസിലാക്കിയിട്ടുണ്ട്.
ഞങ്ങൾ ബീച്ചിൽ എത്തുമ്പോൾ മായ ഞങ്ങളെ വെയിറ്റ് ചെയ്ത് നിക്കുന്നുണ്ടായിരുന്നു.
ബീച്ചിലെ തിരക്കൊഴിഞ്ഞ ഒരു കോർണറിൽ ഞങ്ങൾ ഇരുന്നു.
ഇളം നീല സാരിയിൽ മായ വളരെ സുന്ദരിയായി ഞങ്ങൾക്കു തോന്നി.
ഞാൻ മായയോട് ഒരു കാരണവശാലും ഇതൊരു ട്രാപ് ആണെന്ന് മനസിലാവരുതെന്നും അതെ പോലെ ഇതിന്റെ പിന്നിൽ ഞങ്ങളുടെന്നും ഒരിക്കലും നിരഞ്ജൻ അറിയരുതെന്നും പറഞ്ഞു.
മായയോട് വ്യക്തമായി ഞങ്ങളുടെ പ്ലാനിനെ കുറിച്ചു പറഞ്ഞു.
തെല്ലൊരു ഭയം ഉണ്ടെങ്കിലും ഞങ്ങളുടെ ധൈര്യം മായക്കൊരു ഊർജം നൽകി.
മായ പോയതിനു ശേഷം ഞങ്ങൾ ശരത്തിന്റെ വീട്ടിലെത്തി.
അപ്പോ എങ്ങനെയാണു പ്ലാൻ.
വൈകീട്ട് ആറു മണിയോടു കൂടി നമ്മൾ ഫ്ലാറ്റിലെത്തും, മായയെ ഫ്ലാറ്റിലേക്ക് പറഞ്ഞു വിട്ടതിനു ശേഷം നമ്മൾ ഗ്രൗണ്ട് ഫ്ലോറിൽ നിരഞ്ജന്റെ വരവിനായി കാത്തു നിൽക്കും. നിരഞ്ജൻ എത്തിയതിനു ശേഷം നിരഞ്ജന്റെ പുറകെ നമ്മൾ ഓരോരുത്തരായി പോകും, നിരഞ്ജൻ ഫ്ലാറ്റിലേക്ക് കയറുന്നതും നമ്മളും പുറകെ ഒന്നിച്ചു കയറും.
അനീഷ് അയാളൊരു സൈക്കോ പെട്ടെന്നൊരു അക്രമം ഉണ്ടാകുമോ.
ധൈര്യമായിട്ടിരിക്ക് ശരത്..
ഒന്നും സംഭവിക്കില്ല.
ഒന്നും സംഭവിക്കില്ല.
................................................................
വൈകിട്ട് ആറു മണിയോടെ ഞങ്ങൾ ഫ്ലാറ്റിലെത്തി മായയെ ഫ്ലാറ്റിലേക്ക് വിട്ടു
നിരഞ്ജനെ കാത്തു ഞങ്ങൾ ഗ്രൗണ്ട് ഫ്ലോറിൽ വെയിറ്റ് ചെയ്തു.
നിരഞ്ജനെ കാത്തു ഞങ്ങൾ ഗ്രൗണ്ട് ഫ്ലോറിൽ വെയിറ്റ് ചെയ്തു.
എന്താണ് അനീഷ് നിന്റെ മുഖത്തൊരു ടെൻഷനും ഇല്ലാത്തത്. എനിക്കാകെ പേടിയാകുന്നു.
പേടിക്കാനൊന്നുമില്ല, നമുക്കൊന്നും സംഭവിക്കില്ല, ഇന്ന് നമ്മൾ നിരഞ്ജനെ കയ്യോടെ പിടിക്കും..
അല്ലെ എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞൊന്നു ഗൗരിയെ നോക്കി.
അല്ലെ എന്ന ഭാവത്തോടെ ഞാൻ തിരിഞ്ഞൊന്നു ഗൗരിയെ നോക്കി.
അല്ല, ശരത് ഗൗരിയെവിടെ.
നമ്മുടെ കൂടെ ഉണ്ടായിരുന്നല്ലോ.
ചുറ്റും നോക്കിയിട്ട് ഗൗരിയെ കണ്ടില്ല.
ശ് അനീഷ് അതാ ആ ഓട്ടോയിൽ വന്നിറങ്ങിയത് നിരഞ്ജനല്ലേ.
വാ ശരത്, വിടരുത് നമുക്ക് ഫോളോ ചെയ്യാം,
അപ്പോൾ ഗൗരി..
ഗൗരിയെ നോക്കാനുള്ള സമയമല്ലിത്.
ഞാനും ശരത്തും നിരഞ്ജന്റെ പുറകെ പാഞ്ഞു.
നിരഞ്ജൻ ഫ്ലാറ്റിന്റെ മുന്നിലെത്തിയതും പിന്തിരിഞ്ഞു ഒരു നോട്ടമായിരുന്നു.
നിരഞ്ജന്റെ തൊട്ടുപിന്നിലായി ഞങ്ങളെ കണ്ടു നിരഞ്ജൻ ഒന്നു കണ്ണ് ചുളിച്ചു.
നിരഞ്ജന്റെ നോട്ടം കണ്ടു
അയ്യോ,, എല്ലാം പൊളിഞ്ഞെന്ന തോന്നുന്നേ എന്ന് പറഞ്ഞു ശരത് പിന്നോട്ട് തിരിഞ്ഞു.
അയ്യോ,, എല്ലാം പൊളിഞ്ഞെന്ന തോന്നുന്നേ എന്ന് പറഞ്ഞു ശരത് പിന്നോട്ട് തിരിഞ്ഞു.
പിന്നോട്ട് തിരിഞ്ഞു ഓടാൻ നിന്ന ശരത്തിനെ ഞാൻ പിടിച്ചു നിറുത്തി.
ആകാംഷ ഭാവത്തിൽ നിരഞ്ജനും ഞങ്ങളും പരസ്പരം നോക്കി.
നിരഞ്ജൻ ഉച്ചത്തിൽ എന്നെ നോക്കി ചിരിച്ചു..
ഞാനും ഒന്നു ചിരിച്ചു.
ശരത് ഞങ്ങളുടെ ചിരി കണ്ടു ആകെ മിഴിച്ചു നീക്കുകയാണ്.
ഞാൻ നിരഞ്ജന് കൈ നീട്ടി , നിരഞ്ജനും എനിക്കു നേരെ കൈ നീട്ടി.
ശരത് ഇതെന്താ വാദി പ്രതിയായോ എന്ന മട്ടിൽ അപ്പോഴും നോക്കിക്കൊണ്ടിരുന്നു.
പ്ലാൻ ബി..
ഞാൻ ശരത്തിനോട് പറഞ്ഞു.
പ്ലാൻ ബി യോ ?
ഇതെന്താ അനീഷ് എനിക്കൊന്നും മനസിലാകുന്നില്ല.
കുറച്ചു നേരത്തേക്ക് നീ ഇതൊക്കെ ഒന്നാസ്വദിക്കു എന്ന് പറഞ്ഞു കൊണ്ട് ഞാൻ വാതിൽ തള്ളി തുറന്നു.
നിരഞ്ജനും ഞാനും ഉള്ളിൽ കടന്നു.
ചുറ്റും നോക്കി മായയെ കാണുന്നില്ല.
അകത്തെ മുറിയിൽ ഒരു ഞെരക്കം കേട്ടു ഞങ്ങൾ അങ്ങോട്ട് നടന്നതും.
ഒരലർച്ചയോടെ കർട്ടനു മറവിൽ നിന്നും ഗൗരി ഒരു കത്തിയുമായി നിരഞ്ജന്റെ നേർക്ക് ചാടി വീണു.
ഞാൻ പെട്ടെന്ന് നിരഞ്ജനെ തള്ളി മാറ്റി.
ഗൗരി നേരെ തറയിൽ നിലം പതിച്ചു.
ഞാൻ ശരത്തിനു നേരെ നോക്കി.
എന്റെ നോട്ടത്തിന്റെ അർത്ഥം മനസിലായവണ്ണം ശരത് അവന്റെ വലതു കാലു കൊണ്ട് തറയിൽ നിന്നും പാതി എഴുന്നേറ്റ ഗൗരിയുടെ പുറകിൽ ആഞ്ഞ് ചവുട്ടി.
ശക്തിയിൽ തറയിൽ പതിച്ച ഗൗരിയുടെ വായിൽ നിന്നും ചോര വാർന്നു.
ഞാൻ അകത്തു ചെന്നു നോക്കുമ്പോൾ, മായയെ കെട്ടിയിട്ടിരിക്കുന്നതു കണ്ടു.
മായയുടെ കെട്ടഴിച്ചു ഞാൻ തിരികെ വരുമ്പോൾ ഗൗരി ശരത്തിന്റെ ചവിട്ടേറ്റ് അവശനിലയിൽ തന്നെ ആയിരുന്നു.
ഞാൻ ഗൗരിയുടെ മുടിയിൽ കുത്തി പിടിച്ചു ചോദിച്ചു..
എവിടെ വില്ലൻ..
ഗൗരി ഇല്ലെന്ന ഭാവത്തിൽ തലയാട്ടി.
പക്ഷെ അയാൾ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
പെട്ടെന്നാണ് വാതിലിൽ ഒരു നിഴൽ പ്രത്യക്ഷപ്പെട്ടത്.
ഒരു കറുത്ത കോട്ടിട്ട് തൊപ്പി വച്ചൊരാൾ.
തറയിൽ അവശ നിലയിൽ കണ്ട ഗൗരിയെ കണ്ടു അയാൾ ഒന്നു നടുങ്ങി.
ജെയിംസ്...
നിങ്ങളെ ഞാൻ ഇവിടെ ഒരിക്കലും പ്രതീക്ഷിച്ചില്ല.
നിരഞ്ജൻ സംശയഭാവത്തിൽ പറഞ്ഞു.
തന്റെ എല്ലാ പ്ലാനും പൊളിഞ്ഞ ജെയിംസ് പെട്ടെന്നായിരുന്നു പോക്കെറ്റിൽ നിന്നും തോക്കെടുത്തു നിരഞ്ജന് നേരെ നീട്ടിയത്
ഒരു നിമിഷം പോലും വേണ്ടി വന്നില്ല എനിക്കു അയാളുടെ മേൽ ചാടി വീഴുവാൻ, പിടി വീണതും ഞാനും അയാളും പിന്നിലേക്ക് വീണു.
ശരത് ഓടി വരുന്നതിന് മുന്നേ അയാൾ പെട്ടെന്നു തന്നെ പുറത്തേക്കു കുതിച്ചു, ഞാനും ശരത്തും അയാളുടെ പുറകെ പാഞ്ഞു. ഞങ്ങൾക്കു പിടി തരാതെ അയാൾ ഓടിയിറങ്ങിയതും താഴെ ഹരി പോലീസുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ഒരു നിമിഷം പോലും വേണ്ടി വന്നില്ല എനിക്കു അയാളുടെ മേൽ ചാടി വീഴുവാൻ, പിടി വീണതും ഞാനും അയാളും പിന്നിലേക്ക് വീണു.
ശരത് ഓടി വരുന്നതിന് മുന്നേ അയാൾ പെട്ടെന്നു തന്നെ പുറത്തേക്കു കുതിച്ചു, ഞാനും ശരത്തും അയാളുടെ പുറകെ പാഞ്ഞു. ഞങ്ങൾക്കു പിടി തരാതെ അയാൾ ഓടിയിറങ്ങിയതും താഴെ ഹരി പോലീസുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പോലീസുകാർ അയാളെ വളഞ്ഞു ബലമായി അറസ്റ്റ് ചെയ്തു.
നിരഞ്ജനും മായയും ഗൗരിയെ താഴേക്ക് കൊണ്ട് വന്നു, ഗൗരിയേയും പോലീസ് അറസ്റ് ചെയ്തു.
രണ്ടു പേരെയും കൊണ്ട് പോലീസ് ജീപ്പ് ഫ്ലാറ്റിന്റെ മതിൽകെട്ടിനു പുറത്തേക്കു നീങ്ങി.
വളരെ നന്ദിയുണ്ട് അനീഷ്, വലിയൊരു അപകടത്തിൽ നിന്നുമാണ് നിങ്ങളെന്നെ രക്ഷിച്ചത്..
ശരിക്കും ഞങ്ങളാണ് നിരഞ്ജനോട് നന്ദി പറയേണ്ടത്, ചെയ്യാത്ത കുറ്റത്തിന് ഞങ്ങൾ ഒരുപക്ഷേ ഇപ്പോൾ ഇരുമ്പഴിക്കുള്ളിൽ ആക്കിയേനെ.
അങ്ങനെ വരില്ലല്ലോ, സർവേശ്വരൻ ഒരാള് മുകളിലിരുന്ന് എല്ലാം കാണുന്നുണ്ടല്ലോ.
സന്തോഷവും സങ്കടവും പങ്കു വച്ചുകൊണ്ടു നിരഞ്ജനും ഹരിയും തിരികെ പോയി.
ഞാനും ശരത്തും മായയെ കൊണ്ടുവിട്ടു തിരികെ പാർക്കിൽ വന്നിരുന്നു.
ദേഷ്യം കൊണ്ട് ശരത്തിന്റെ മുഖം ചുവന്നിരുന്നു..
ശരത്,,
എന്റെ വിളി ശരത് കേട്ടതായി ഭാവിച്ചില്ല.
ശരത്, എനിക്കറിയാം നിന്നിൽ ഒരുപാട് ചോദ്യങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ടെന്നു. ചിലതൊന്നും എനിക്കു നിന്നോട് പറയാൻ സാധിച്ചില്ല, അതെല്ലാം ഞാനും അവസാനം നിമിഷം ആയിരുന്നു അറിഞ്ഞത്.
ജെയിംസ്,, ആരാണ്.
ലക്ഷ്മി, ഗൗരി.. എനിക്കൊന്നും മനസിലാകുനില്ല അനീഷ്.
എങ്കിൽ കേട്ടോളു ഇനിയെല്ലാം..
ആദ്യം നമ്മളെ കുഴക്കിയ ലക്ഷ്മിയിൽ നിന്നുമാകട്ടെ.
ലക്ഷ്മി വെറും കെട്ടുകഥ ആയിരുന്നു ശരത്.
കെട്ടു കഥയോ.. അപ്പോൾ നമ്മൾ കണ്ട രൂപം.
ആ, രൂപം വേറെ ആരുമായിരുന്നില്ല. ഗൗരി,, ഗൗരി ആയിരുന്നു ലക്ഷ്മിയായി നമുക്ക് മുന്നിൽ വന്നത്.
എന്തൊക്കെയാണി പറയുന്നത് അനീഷ്.
അതെ ശരത്..
നമ്മളെ ലക്ഷിമിയെന്ന ആ ഗെയിംമിലേക്കു ഇറക്കുകയായിരുന്നു ജെയിംസും ഗൗരിയും കൂടി, അതിനവർ തിരഞ്ഞെടുത്തത് നമ്മുടെ ബാഡ് ഹാബിറ്റും,
എന്ത്..
അതെ ശരത്, എല്ലാ തുടങ്ങിയത് ആ ബാറിൽ നിന്നുമാണ്,, ഓർക്കുന്നുണ്ടോ നമ്മൾ ഇത്വരെ മദ്യപിച്ചതിന് ശേഷം ആണ് ഫ്ലാറ്റിനുള്ളിൽ ലക്ഷ്മിയെ കണ്ടിട്ടുള്ളത്. അതായത് നമ്മൾ കഴിക്കുന്ന മദ്യത്തിൽ വലിയൊരളവിൽ ഹാലൂസിനേഷൻ ഗുളികകൾ ചേർത്തിരുന്നു.
ആര്,,
ജെയിംസ്..
എന്തിനു വേണ്ടി..
നിരഞ്ജന്റെ മരണത്തിനു വേണ്ടി,,
അതിനയാൾ ബാറിലെ സപ്പ്ലയേറെയും ഫ്ലാറ്റ് മേൽനോട്ടക്കാരൻ ജോർജേട്ടനേയും കയ്യിലെടുത്തു.
ബാറിലെ സ്പ്ലയെർ അയാളുടെ നിർദ്ദേശമനുസരിച്ചു ഹാലൂസിനേഷൻ ഗുളികകൾ നമ്മുടെ ഓരോ പെഗ്ഗിലും കലർത്തിയായിരുന്നു നമുക്ക് തന്നു കൊണ്ടിരുന്നത്.ആ മൂന്നു ദിവസവും നമ്മൾ ഒരു ഹാലൂസിനേഷൻ മൂഡിലായിരുന്നു അപ്പോൾ ലക്ഷ്മിയായി ഗൗരി നമ്മുടെ മുന്നിലെത്തും. എല്ലാം ഒരു സിനിമാക്കഥ പോലെ കൊണ്ട് പോകുന്നതിൽ അയാൾ വിജയിച്ചു.
അതിനയാൾ ബാറിലെ സപ്പ്ലയേറെയും ഫ്ലാറ്റ് മേൽനോട്ടക്കാരൻ ജോർജേട്ടനേയും കയ്യിലെടുത്തു.
ബാറിലെ സ്പ്ലയെർ അയാളുടെ നിർദ്ദേശമനുസരിച്ചു ഹാലൂസിനേഷൻ ഗുളികകൾ നമ്മുടെ ഓരോ പെഗ്ഗിലും കലർത്തിയായിരുന്നു നമുക്ക് തന്നു കൊണ്ടിരുന്നത്.ആ മൂന്നു ദിവസവും നമ്മൾ ഒരു ഹാലൂസിനേഷൻ മൂഡിലായിരുന്നു അപ്പോൾ ലക്ഷ്മിയായി ഗൗരി നമ്മുടെ മുന്നിലെത്തും. എല്ലാം ഒരു സിനിമാക്കഥ പോലെ കൊണ്ട് പോകുന്നതിൽ അയാൾ വിജയിച്ചു.
അതുകൊണ്ടു അയാളെന്തു നേടി.
ലക്ഷ്മി ഒരു ആത്മാവാണെന്നും ലക്ഷ്മിയെ കൊന്നത് നിരഞ്ജനുമാണെന്ന ഒരു നിഗമനത്തിൽ നമ്മളെയെത്തിച്ചു, നമ്മുടെ ഫ്ലാറ്റിലിട്ടു അയാൾക്ക് നിരഞ്ജനെ വക വരുത്താനുള്ള ഒരു ക്ലിയർ ഡ്രാമ.
അപ്പോൾ ഗൗരി..
ഗൗരി അയാളുടെ ഒരു സഹായി ആണെന്ന് മാത്രം, നിരഞ്ജനെ മുന്നേ അറിയാമെന്നും ഗൗരിയുടെ കൂട്ടുകാരി മരിച്ചത് നിരഞ്ജൻ മൂലമാണെന്നും ഗൗരി വരുത്തി തീർത്തൊരു മറ്റൊരു നാടകം.
അന്ന് അനുപമയെ കൊലപ്പെടുത്താൻ ശ്രമിച്ചത് ശരിക്കും ഗൗരിയായിരുന്നു.
അതവരുടെ വേറൊരു പ്ലാൻ ആയിരുന്നു. അന്ന് അനുപമ കൊല്ലപ്പെട്ടിരുന്നെങ്കിൽ നിരഞ്ജൻ അറെസ്റ്റിലാകുമെന്നു അവർക്കു തോന്നിക്കാണും.
അതവരുടെ വേറൊരു പ്ലാൻ ആയിരുന്നു. അന്ന് അനുപമ കൊല്ലപ്പെട്ടിരുന്നെങ്കിൽ നിരഞ്ജൻ അറെസ്റ്റിലാകുമെന്നു അവർക്കു തോന്നിക്കാണും.
എന്താണ് ജെയിംസും നിരഞ്ജനും തമ്മിൽ ഉണ്ടായിരുന്ന പ്രശ്നം.
നിരഞ്ജനും ജെയിംസും സുഹൃത്തുക്കളായിരുന്നു, ചെറിയൊരു പ്രിന്റിംഗ് പ്രെസ്സിന്റെ ഉടമയായിരുന്ന ജയിംസിന്റെ വളർച്ചക്ക് കാരണം നിരഞ്ജന്റെ പുസ്തകങ്ങളായിരുന്നു.
പക്ഷെ വളർന്നു വന്ന അനാഥാലയത്തോടുള്ള കടപ്പാടുകൊണ്ടു നിരഞ്ജൻ പുറത്തിറങ്ങാൻ പോകുന്ന തന്റെ കഥകളുടെ പ്രിന്റിംഗ് ഫാദർ ജോൺ കുരിയൻ വഴി പള്ളിയുടെ കീഴിലുള്ള പ്രെസ്സിനെ ഏൽപ്പിക്കുകയായിരുന്നു.
ഏകദേശം ഇരുപത്തഞ്ചു ലക്ഷത്തോളം ലാഭം ഉണ്ടാവുന്ന ആ കരാർ ജെയിംസിനെ വല്ലാതെ ഉലച്ചിരുന്നു.
അതിനെ ചൊല്ലി ജെയിംസും നിരഞ്ജനും തമ്മിൽ ഒത്തിരി തർക്കങ്ങൾ ഉണ്ടായതായി കേൾക്കുന്നു.
അതിൽ നിന്നുമാണ് നിരഞ്ജനെ എന്നന്നേക്കുമായി ഇല്ലാതാക്കുവാൻ ജെയിംസ് ഇറങ്ങി തിരിച്ചത്.
പക്ഷെ വളർന്നു വന്ന അനാഥാലയത്തോടുള്ള കടപ്പാടുകൊണ്ടു നിരഞ്ജൻ പുറത്തിറങ്ങാൻ പോകുന്ന തന്റെ കഥകളുടെ പ്രിന്റിംഗ് ഫാദർ ജോൺ കുരിയൻ വഴി പള്ളിയുടെ കീഴിലുള്ള പ്രെസ്സിനെ ഏൽപ്പിക്കുകയായിരുന്നു.
ഏകദേശം ഇരുപത്തഞ്ചു ലക്ഷത്തോളം ലാഭം ഉണ്ടാവുന്ന ആ കരാർ ജെയിംസിനെ വല്ലാതെ ഉലച്ചിരുന്നു.
അതിനെ ചൊല്ലി ജെയിംസും നിരഞ്ജനും തമ്മിൽ ഒത്തിരി തർക്കങ്ങൾ ഉണ്ടായതായി കേൾക്കുന്നു.
അതിൽ നിന്നുമാണ് നിരഞ്ജനെ എന്നന്നേക്കുമായി ഇല്ലാതാക്കുവാൻ ജെയിംസ് ഇറങ്ങി തിരിച്ചത്.
പക്ഷെ നമ്മളെ അതിനയാൾ എങ്ങനെ തിരഞ്ഞെടുത്തു.
ഉത്തരം നേരത്തെ കിട്ടിയവനാണോ ശരത് ചോദ്യം കണ്ടെത്തുവാൻ ബുദ്ധിമുട്ട്.
ഏതായാലും വലിയൊരു അപകടത്തിൽ നിന്നുമാണ് നമ്മൾ രക്ഷപെട്ടത്.
ഏതായാലും വലിയൊരു അപകടത്തിൽ നിന്നുമാണ് നമ്മൾ രക്ഷപെട്ടത്.
അതെ ശരത്. കുറച്ചു ദിവസം നമ്മളെ മുൾമുനയിൽ നിറുത്തിയ എല്ലാ ചോദ്യങ്ങൾക്കും ഇന്നൊരവസാനം...
ലോകം ഇത്ര ദുരൂഹത നിറഞ്ഞതാണല്ലോ അനീഷ്.
എല്ലാ മനുഷ്യരിലും ദുരൂഹതയുണ്ട് ശരത്.
ഏതായാലും എല്ലാം മംഗളകരമായി അവസാനിച്ചല്ലോ.
ഏതായാലും എല്ലാം മംഗളകരമായി അവസാനിച്ചല്ലോ.
അങ്ങനെ പറയാൻ കഴിയില്ലല്ലോ ശരത്.
അതെന്താ,, ഇനിയും.
ലോകം ദുരൂഹത നിറഞ്ഞതല്ലേ ഇനിയും ചിലത് നമ്മെ തേടുന്നു...
(അവസാനിച്ചു ).
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക