
അറിഞ്ഞില്ലേ നമ്മുടെ ഭ്രാന്തൻ പപ്പൻ മരിച്ചു....
രാവിലെ വേണു വിളിച്ചു പറഞ്ഞപ്പോൾ മുതൽ മനസ്സിൽ ഒരു വിങ്ങലാരുന്നു. ചാരുകസേരയിൽ കിടന്നു അവനെ തന്നെ ആലോചിക്കുകയായിരുന്നു. കളിക്കൂട്ടുകാരൻ എന്നതിലുപരി എനിക്കവനാരെല്ലാമോ ആയിരുന്നു.അവനും ഞാനങ്ങനെയായിരുന്നു. അവനെ ആദ്യം അങ്ങനെ സംബോധന ചെയ്തത് അവൻ്റെ അച്ഛനാണ്. കണക്കു മാഷു പഠിപ്പിച്ച കണക്കുകളും അച്ഛൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നൽകുന്ന കണക്കുകളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയപ്പോൾ അച്ഛനവനോട് പറഞ്ഞു "നിനക്ക് ഭ്രാന്താ". പഠിക്കുന്ന ക്ളാസിലെ കുട്ടിക്ക് വീട്ടിലെ ബുദ്ധിമുട്ടുകൾ പറഞ്ഞറിഞ്ഞപ്പോൾ വീട്ടിൽ നിന്നും കാശ് മോഷ്ടിച്ചു കൊണ്ടുപോയി കൊടുത്തതറിഞ്ഞപ്പോൾ അമ്മാവൻ പറഞ്ഞു "നിനക്ക് ഭ്രാന്താ". എല്ലാരും പട്ടണത്തിൽ പഠിക്കാൻ ചേർന്നപ്പോൾ ഞാൻ കൃഷി ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ കൂട്ടുകാര് പറഞ്ഞു "നിനക്ക് ഭ്രാന്താ". ആരും തുണയില്ലാഞ്ഞ ഒരു പാവം പെണ്ണിനെ ഒരു തരി പൊന്നും പണവുമില്ലാതെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അമ്മയും പറഞ്ഞു "നിനക്ക് ഭ്രാന്താ". പാടം നികത്തി കെട്ടിടം വെക്കാൻ വന്നവരെ തടഞ്ഞപ്പോൾ നാട്ടുകാരും മക്കളുടെ പേര് പുരുഷനെന്നും വനിതയെന്നും ഇട്ടപ്പോൾ ഭാര്യയും പറഞ്ഞു "നിങ്ങൾക്ക് ഭ്രാന്താ". വളർന്നു വലുതായപ്പോൾ മക്കളുടെ ആശയങ്ങളോട് പൊരുത്തപ്പെടാനാവാതെ വീടു വീട്ടിറങ്ങിയപ്പോൾ അവരും പറഞ്ഞു "അച്ഛനു ഭ്രാന്താണെന്ന്". ശരിക്കും അവനായിരുന്നില്ലേ ശരി. ശരികൾക്കായി ഭ്രാന്തനെന്ന് വിളിപ്പേരു ചുമന്ന അവനോട് തെറ്റു ചെയ്തിടുള്ളവരോട് അവൻ ക്ഷമിച്ചു. അവൻ്റെ ശരികൾ മാത്രമാരുന്ന "ഭ്രാന്തൻ ചിന്തകൾ" ഇനിയില്ല. അവനു നല്കാനായി ഒന്നുമില്ല പകരം,അന്ത്യചുംബനം പോലും. വേദനയോടെ കണ്ണുകൾ ഇറുക്കിയടച്ച് പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിൻ്റെ പ്രതിരൂപം പോലെ ചാരുകസേരയിലേക്ക് ചാഞ്ഞു ഞാൻ.
(ആദ്യമായിട്ടെഴുതുവാണ്...കുറവുകൾ ക്ഷമിക്കണേ)
ശരിക്കും അവനായിരുന്നില്ലേ ശരി. ശരികൾക്കായി ഭ്രാന്തനെന്ന് വിളിപ്പേരു ചുമന്ന അവനോട് തെറ്റു ചെയ്തിടുള്ളവരോട് അവൻ ക്ഷമിച്ചു.
ReplyDeleteമനസ്സിൽ തട്ടിയ വരികൾ