Slider

പ്രവാചകന്റെ അനുയായികൾ

1

ഡാ എനിക്കാവില്ല ഇതു ചെയ്യാൻ,കൃഷ്ണേട്ടൻ വാപ്പാന്റെ
സുഹൃത്താ..
അയാളുടെ മകനെയാ നമ്മളിന്നു വക വരുത്താൻ പ്ലാൻ ചെയ്യുന്നെ.."
"നീ ചെയ്യണം..
നമ്മളുടെ കൂട്ടത്തിലെ രണ്ടു പേരെയാ അവനും കൂട്ടുകാരും ചേർന്നു ഇല്ലാണ്ടാക്കിയത്..
ചോരക്കു പകരം ചോര തന്നെ വേണം..
അപ്പോ പറഞ്ഞതു പോലെ..
ഇന്നു രാത്രി നമ്മൾ അതു നടപ്പാക്കുന്നു.."
ശരിയെന്നു സമ്മതിച്ചു വീട്ടിലേക്കു നടക്കുമ്പോ മനസിൽ വല്ലാത്തൊരു ആശയക്കുഴപ്പം ആയിരുന്നു..
എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമില്ല ശരിക്കും.
വീട്ടിലേക്കുള്ള നടവഴിയിൽ ഉമ്മ സരോജിനിയെച്ചിയോടു സംസാരിച്ചു നിക്കുന്നു..
എനിക്കെന്തൊ അവരുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല .
അവനെന്തിന് ആ സ്ത്രീയുടെ മകനായി ജനിച്ചു...
കാരണം ജീവിതത്തിൽ ഇന്നേവരെ ആർക്കും നന്മയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല കൃഷ്ണേട്ടനും സരോജിനിയേച്ചിയും..
എന്നിട്ടും അവൻ..
അവനും കൂട്ടുകാരും ചേർന്നാണ് ഞങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരെ കൊന്നത്.
അതോർത്തപ്പോ രക്തം തിളച്ചു..മനസിൽ പ്രതികാരമെന്ന ചിന്ത മാത്രമായി..
"നീയെന്താടാ സരോജിനിയെ കണ്ടപ്പൊ മിണ്ടാതെ നടന്നെ.."
എന്നെക്കണ്ട് സംസാരം നിർത്തി പിറകേ വന്ന ഉമ്മ ചോദിച്ചു..
"ഒന്നുല്ല ഉമ്മാ..
നല്ല സുഖം തോന്നുന്നില്ല...
ചെറിയ തലവേദന പോലെ.."
"സാരോല്ല..
ഇന്നിനി പുറത്തെക്കെങ്ങും
പോണ്ട ..
ഞാൻ നല്ല ചുക്ക് കാപ്പി
ഇട്ടു തരാം..
സരോജിനി നിനക്കും വാപ്പക്കും കൂടി തന്നു വിട്ട കുറച്ചു കുഴലപ്പോണ്ട്..
അതും കഴിച്ചു കുറച്ചു നേരം കിടന്നോ.."
മറുപടിയൊന്നും പറയാതെ ഞാനകത്തെക്ക് നടന്നു..
"വാപ്പയെവിടെ ഉമ്മാ..
നല്ല ക്ഷീണം ഉണ്ടെന്നും പറഞ്ഞു നേരത്തെ കിടന്നു..
എന്താന്നറിയില്ല ആ മുഖത്തെന്തോ വിഷമോണ്ട്.."
എനിക്കും തോന്നിയിരുന്നു
അതു.
ഈയിടെയായി വാപ്പ എന്തൊക്കെയോ ആലോചനയിലാണ്.
"നീ കിടക്കു" എന്നും പറഞ്ഞോണ്ടു ഉമ്മ കിച്ചെനിലേക്ക് പോയി.
കിടന്നാ ആവശ്യമില്ലാത്ത ചിന്തകൾ കേറി വരൂന്ന് ഭയമുള്ളതോണ്ട് ടീവി ഓണ്‍ ചെയ്തു ചാനലുകൾ മാറ്റി കൊണ്ടേ ഇരുന്നു.
ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല..
അല്ലാഹ് എനിക്കെന്താ സംഭവിക്കുന്നെ..
അൽപനേരം കഴിഞ്ഞപ്പോഴേക്കും ഉമ്മ ചുക്കു കാപ്പിയുമായി വന്നു..
ഒപ്പം സരോജിനിയെടത്തി കൊടുത്തു വിട്ട പലഹാരങ്ങളും..
അതീന്നോരെണ്ണം കയ്യിലെക്കെടുത്തപ്പോഴേക്കും മോനെന്നുള്ള സരൊജിനി എട്ടത്തീടെ വിളിയും വാത്സല്യം തുളുമ്പുന്ന ആ മുഖവും മനസ്സിലേക്കോടിയെത്തി..
അറിയാണ്ട് കണ്ണുകൾ
നിറഞ്ഞു..
ചുക്കു കാപ്പി കഴിച്ചെന്നു വരുത്തി വേഗം പുറത്തേക്കിറങ്ങി ..
"വയ്യാന്നു പറഞ്ഞിട്ടു എങ്ങൊട്ടെക്കാടാ പോവുന്നെ" എന്നു പറഞ്ഞു പിറകേ വന്ന ഉമ്മാന്റെ ശബ്ദമൊന്നും എന്നെ പിന്തിരിപ്പിച്ചില്ല..
"ഏച്ചീ കൃഷ്ണേട്ടൻ എവിടെ.."?
"കുളിക്കാ..
മോനിരിക്ക്"എന്നും പറഞ്ഞു സരോജിനിയെടത്തി കസേര നീക്കിയിട്ട്‌ തന്നു..
"വിഷ്ണു എപ്പൊഴാ എത്തുക.."?
"അവന്റെ കാര്യം ഒന്നും പറയണ്ട മോനെ...
ഈയിടെയായി വന്നു കേറുമ്പോ പാതിരയാവും...
ഒറ്റ മോനല്ലെന്നു കരുതി ലാളിച്ചു വളർത്തിയതാ..
ഇപ്പൊ അവനാകെ
മാറിയ പോലെ.."
"ഒക്കെ ശരിയാവും..
എനിക്കവനെ കണ്ടു സംസാരിക്കണം എന്നുണ്ട്..
പകഷെ ഈയിടെയായി അവനെന്നോടും
ഒന്നും മിണ്ടാറില്ല.."
"മം ..അവനിന്ന് വന്നാ ഞാൻ പറയാം..
എനിക്കും രണ്ടിലോന്നറിയണം.."
"എന്താടീ രണ്ടാളും കൂടെ..
കുളി കഴിഞ്ഞു കൃഷ്ണേട്ടൻ നേരെ ഇറയത്തെക്കു വന്നു.
"നീ രണ്ടാൾക്കും തിന്നാൻ എന്തേലും എടുക്കു.."എന്നും പറഞ്ഞോണ്ടു കൃഷ്ണേട്ടൻ അടുത്തു വന്നിരുന്നു.
"ഈശ്വരാ വർത്താനം പറയുന്നതിനിടെ ഞാനക്കാര്യം മറന്നു"
ഒന്നും വേണ്ടെച്ചി..
ഞങ്ങളിപ്പ വരാം..
കൃഷ്ണേട്ടൻ എനറൊപ്പം
വരണം..
എനിക്കൽപം
സംസാരിക്കാനുണ്ട്.."
എന്നും പറഞ്ഞു ഞാൻ ആ കൈപിടിചോണ്ട് പുറത്തേക്കു നടന്നു.
അൽപം മാറി നിന്നു ഉണ്ടായ കാര്യങ്ങളൊക്കെ പറഞ്ഞു..
എല്ലാം കേട്ടു കഴിഞ്ഞപ്പോഴെക്കും സ്വതവേ ശാന്തമായ ആ മുഖം ചുവന്നു
കണ്ണുകൾ നിറഞ്ഞൊഴുകി..
പതിയെ ആ കൈത്തലം അമർത്തി പിടിച്ചു മുഖത്തോടു ചേർത്തു..
മാപ്പ് കൃഷ്ണേട്ടാ എല്ലാറ്റിനും മാപ്പു..
കണ്ണു നിറഞ്ഞതല്ലാതെ ശബ്ദം പുറത്തേക്കു വന്നില്ല..
ഇനി ആലോചിച്ചു നിക്കാൻ സമയമില്ല..
വേഗം കൃഷ്ണേട്ടനോട് റെഡിയാവാൻ പറഞ്ഞു..
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു വരുമ്പോഴേക്കും കൃഷ്ണേട്ടൻ വെലിക്കരികിലെത്തിയിരുന്നു..
ഞാൻ പോയി വിളിച്ചാ വിഷ്ണു ചിലപ്പൊ വന്നില്ലെങ്കിലോ എന്നു ഭയന്നാണ് കൃഷ്ണേട്ടനെ ഒപ്പം കൂട്ടിയത്.
കാര്യം എന്താന്നറിയാതെ അമ്പരപ്പോടെ നോക്കി നിക്കുന്നുണ്ടായിരുന്നു സരോജിനിയെടത്തി.
ബസ്റ്റൊപ്പിലെത്തി..
ബസ് വരാനുള്ള സമയം ആവുന്നതെയുള്ളൂ..
ഞാൻ ബൈക്ക് അൽപം മാറി പാർക്ക് ചെയ്തു കൃഷ്ണേട്ടന്റെ അരികിലേക്കു നടന്നു.
അപ്പൊഴൊക്കെം മൊബൈൽ നിർത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു.
കൂട്ടുകാരിൽ ആരെങ്കിലും ഒക്കെയാന്നു അറിയാവുന്നത് കൊണ്ടു എടുത്തില്ല.
ബസ് ഇറങ്ങുമ്പോ പതിവില്ലാതെ കൃഷ്ണേട്ടനെ കണ്ട അമ്പരപ്പുണ്ടായിരുന്നു വിഷ്ണുവിന്റെ മുഖത്തു..
"ഒന്നും ചോദിക്കണ്ട..എന്റൊപ്പം വാ എന്നും പറഞ്ഞു കൃഷ്ണേട്ടൻ അവനെയും കൂട്ടി ബൈക്കിനരികിലേക്ക് നടന്നു.
ഒപ്പം ഞാനും..
വീട്ടിലെത്തും വരെയും ഞങ്ങൾ ഒന്നും സംസാരിച്ചില്ല.
വീടെത്തിയതും കൃഷ്ണേട്ടൻ ചാടിയിറങ്ങി ഞങ്ങളുടെ രണ്ടു പേരുടെയും കൈ പിടിച്ചു വലിച്ചു അകത്തേക്കു നടന്നു..
"എടീ പോയി ആജിയാരോടും സുഹറനോടും വരാൻ പറയ്‌ .."
കൃഷ്ണേട്ടന്റെ സ്വഭാവം അറിയാവുന്നതോണ്ട് ഏച്ചി ഒന്നും ചോദിക്കാൻ നിക്കാണ്ട് ടോർച്ചും എടുത്തോണ്ട് വാപ്പാനേം ഉമ്മാനേം വിളിക്കാൻ പോയി..
നേരെ അടുക്കളയിലേക്കു ചെന്ന കൃഷ്ണേട്ടൻ തിരികെ വന്നതു വലിയൊരു വെട്ടു കത്തിയുമായാണ്‌.
അതു വിഷ്ണുവിന്റെ കയ്യിൽ വെച്ചു കൊടുത്തിട്ട് പറഞ്ഞു..
"കൊല്ലെടാ ..
ഉണ്ടാക്കിയ തന്തയേം തള്ളയേം കൊന്നിട്ട് മതി ദൈവത്തിനും മതത്തിനും വേണ്ടി കൊല്ലാൻ നടക്കുന്നത്..
സ്വന്തം കൂടപ്പിറപ്പിനെ കൊന്നു തള്ളിയാ സന്തോഷിക്കുന്ന ദൈവങ്ങൾ എതോക്കെയാന്നു എനിക്കൂടെ പഠിപ്പിച്ചു താടാ..
ഞങ്ങളൊന്നും ജീവിതത്തിൽ പഠിക്കാത്ത കാര്യങ്ങൾ നിനക്കെവിടെന്നു കിട്ടീന്നൂടെ പറ .."
വിഷ്ണുവിന്റെയും ഒപ്പം എന്റെയും തല താഴ്ന്നു..
അപ്പൊഴെക്കും വാപ്പയും ഉമ്മയും എത്തിയിരുന്നു..
നടന്ന കാര്യങ്ങളൊക്കെ കൃഷ്ണേട്ടൻ വാപ്പയോടു പറഞ്ഞു കൊടുത്തു..
നിസ്കാര തഴമ്പുള്ള ആ നെറ്റിയിൽ വിയർപ്പു പൊടിയുന്നുണ്ടായിരുന്നു..
എല്ലാം കേട്ടു കഴിഞ്ഞു വാപ്പ നേരെ എന്ടടുത്തെക്ക് വന്നു..
"എന്റെ തലയിൽ കൈവച്ചു പറ മോനെ...
ഏതു കിതാബിലാടാ കൊലക്കു പകരം കൊലയെന്നും അക്രമത്തിലൂടെയാണ് പടചോനേം അവന്റെ ദീനിനേം സംരക്ഷിക്കണം എന്നും പഠിപ്പിച്ചത്...
അന്യായമായി ഒരാളെ കൊലപ്പെടുത്തിയാൽ അവനീ ലോകത്തുള്ള സകല മനുഷ്യരെയും കൊന്നതിനു തുല്യമാണെന്ന് പഠിപ്പിച്ച പുണ്യ പ്രവാചകന്റെ വാക്കുകൾ എന്തു കൊണ്ടാടാ നിങ്ങൾ
ഓർക്കാതെ പോയതു...
നാട്ടുകാരാൽ പരിഹസിക്കപ്പെട്ടു കല്ലേറ് കൊണ്ടു കാലുകൾ മുറിഞ്ഞു രക്തമൊഴുകി കൊണ്ടിരിക്കുമ്പോഴും പ്രവാചകൻ പ്രാർഥിച്ചു കൊണ്ടിരുന്നത് ഈ ജനതയ്ക്ക് നീ പൊറുത്തു കൊടുക്കണേ എന്നായിരുന്നു..
ആ പ്രവാചകന്റെ അനുയായികൾ എന്നു പറയാൻ ലജ്ജയില്ലേ നിങ്ങൾക്കൊന്നും..
ദീനിന്റെ പേരും പറഞ്ഞു വെട്ടാനും കൊല്ലാനും നടക്കുന്ന നീയൊക്കെ ഒന്നോർക്കു..
പടച്ചോന്റെ ദീനിനെ സംരക്ഷിക്കേണ്ടത് പടപ്പുകളെ കൊന്നിട്ടല്ല...
അതിലെ ആശയങ്ങൾ ജീവിതത്തിൽ പകർത്തി കൊണ്ടാവണം..
പരസ്പരം സ്നേഹിച്ചു കൊണ്ടാവണം..."
"മതി ആജ്യാരെ...ഇവർക്ക് രണ്ടു പേർക്കും കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായമല്ലേ ..തെറ്റുകൾ തിരിച്ചറിഞ്ഞു മറ്റുള്ളവർക്ക്‌ നൻമ ചെയ്തു ജീവിക്കാൻ ശ്രമിക്കട്ടെ..
അതിനും കഴിയില്ലെങ്കി അവരെ ഉപദ്രവിക്കാതിരിക്കുകയെങ്കിലും ചെയ്യു.."
കാര്യങ്ങൾ ഏതാണ്ട് മനസ്സിലായതോണ്ടാവും സരോജിനിയെടത്തിയും ഉമ്മയും അമ്പരപ്പോടെ ഞങ്ങളുടെ മുഖത്തോട്ടു
നോക്കുകയായിരുന്നു..
അവർക്കു വിശ്വസിക്കാൻ കഴിയില്ലാലോ ഇതൊന്നും..
ഒരുപാത്രത്തിൽ ഉണ്ടുറങ്ങി കഴിഞ്ഞവർ ഒരു സുപ്രഭാതത്തിൽ പരസ്പരം പോരെടുക്കുന്നത് സഹിക്കാൻ മാത്രോന്നും ത്രാണിയുള്ള മനസ്സുണ്ടാവില്ല ഒരമ്മമാർക്കും..
ഇനിയൊരിക്കലും ഞാനിങ്ങനോന്നും ചിന്തിക്കില്ലെന്നു മനസിൽ പ്രതിന്ജയെടുത്തു ഞാൻ വിഷ്ണുവിന് നേരെ നോക്കി..
ആ കണ്ണുകളിലെ കണ്ണീരിൽ കാണാമായിരുന്നു ചെയ്തു പോയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തം..
പതിയെ അവന്റരികിലെക്കു ചെന്നു..
അവനെ ചേർത്തു പിടിച്ചു..
അന്നാദ്യമായി മനസ്സു തണുത്തു ശാന്തമാവുന്നത് ഞാനറിഞ്ഞു..
കണ്ടു നിന്ന നാലു മുഖങ്ങളിലും സന്തോഷം നിറയുന്നത് എനിക്കു കാണാമായിരുന്നു.
By: ജോയ്‌സി
1
( Hide )
  1. പടച്ചോന്റെ ദീനിനെ സംരക്ഷിയ്ക്കാൻ പടച്ചോനറിയാം.
    ദൈവത്തിന് മനുഷ്യന്റെ സഹായം വേണമെന്നു കരുതുന്നിടത്ത് മനുഷ്യനു തെറ്റുപറ്റി.
    ദൈവത്തിന് മനുഷ്യന്റെ മന്ദിരങ്ങളോ വഴിപാടുകളോ പ്രാർത്ഥനകളോ ആവശ്യമുണ്ടോ?
    ഇതെല്ലാം മനുഷ്യർക്കു തന്നെയാണു വേണ്ടെതെന്ന് തിരിച്ചറിയാൻ
    ഇനിയും കാലം കാത്തിരിയ്ക്കണം.

    വളരെ നല്ലൊരു പ്രമേയം, രണ്ടു കുടുംബങ്ങളുടെ ജീവിത പശ്ചാത്തലത്തിൽ നല്ലരീതിയിൽ തന്നെ കൊണ്ടുവന്നു. പത്തുപ്രാവിശ്യമെങ്കിലും പകർത്തിയെഴൂതിയാൽ ഒരൊന്നാന്തരം പിറവിയെടുത്തു.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo