Slider

ക്രിസ്തുമസ് രാവ്

0

ഡിസംബർ എത്തിയാൽ ആരവമാണ് ക്രിസ്തുമസ്സിനെ വരവേൽക്കാൻ നാടും നഗരവുമെല്ലാം ചായംപൂശി കഴിഞ്ഞിരിക്കും മലകളും കുന്നിൻ ചരിവും റബ്ബറും കൊണ്ട് നിറഞ്ഞ ഒരു ചെറു ഗ്രാമം അതായത് അച്ചായന്റെ സ്വന്തം നാട് അതായിരുന്നു എന്റെ ഗ്രാമം.
ഞങ്ങൾ കുറച്ച് വാനരന്മാർക്കും ക്രിസ്തുമസ് ഒരു ഹരമായിരുന്നു ഒരു സ്റ്റാർ വാങ്ങി അതിലൊരു സീറോ ബൾബും ഇട്ട് അതായിരുന്നു വീട്ടിലേ ക്രിസ്തുമസ്.
അല്ലേലും ഈ മലമൂട്ടിൽ ഇതൊക്കെ ആര് കാണാൻ. പക്ഷ കരോൾ അത് ഒര് ആഘോഷം തന്നെയാണ്.
ഹൈന്ദവ വിശ്വാസിയായ ഞങ്ങൾക്ക് ഇടവക എതെന്നോ പള്ളി എവിടന്നോ അറിയില്ലായിരുന്നു . പക്ഷെ എനിക്കറിയാം............... എല്ലാം .........
കരോളിൽ എല്ലാരും ഉണ്ടാകും നാട്ടിലേ എല്ലാ അച്ഛായന്മാരും .
നമ്മുടെ അവിടെ നിന്നാ തുടങ്ങുക കേക്ക് ലക്ഷയമിട്ട് മാത്രം നമ്മള് കുറച്ചെണ്ണവും കൂടേ കൂടും
എല്ലാവ൪ഷവും ഇതാണ് എന്റെയും ലക്ഷ്യം പക്ഷേ ഇക്കുറി അല്ലാ....
കൂട്ടുകാർ പോലുമറിയാതെ ഞാൻ മാത്രംകണ്ട സ്വപ്നം ഗായക സംഘത്തിലെ പൊടിക്കാന്താരിയേ അറിയിക്കണം...
നാട്ടുകാരി എവിടെ കണ്ടാലും ഒരു ചെറു ചിരി അതായിരുന്നു എനിക്കവൾ
വ൪ഷങ്ങായി കരോളിന്പോയാ ഒര് കണ്ണ് കേക്കിലും ഒന്ന് അവളിലുമായിരുന്നു. അന്ന് ആ കരോൾ രാവിൽ അവളേ നോക്കൂമ്പോ കണ്ണുകൾ ഉടക്കി ഒരോ വീട് കയറി പോകുമ്പോഴും ഒരവസരത്തിനായ് ഞാൻ കാത്തിരുന്നു. ഒടുവിൽ കേക്ക് കഴിച്ച് കൈ കഴുകാൻ പൈപ്പിനടുത്ത് അവൾ ഞാൻ ആ ചെറിയ അവസരത്തിൽ ഒരു വാക്കിൽ എല്ലാം പറഞ്ഞു
ആ കാന്താരി വാടിക്കൊഴിഞ്ഞ് എനിക്കൊരു മറുപടിയും തരാതെ മുഖംവീ൪പ്പിച്ചു . പിന്നീട് അവളുടെ ഗാനം ഇടറുന്നുണ്ടായിരുന്നു പിന്നീട് എനിക്ക് ഭയം ആയിരുന്ന അവൾ വീട്ടിൽ പറഞ്ഞാ......... രണ്ടും കൽപ്പിച്ച് ഞാൻ നടന്നു കൂടെ വാനരപ്പട ഇല്ലേ......... അങ്ങനെ കുന്നിറങ്ങി തോട്ടിൻ കരയിലേ അവളുടെ വീട്ടിൽ എത്തി.. മലമുകളിലെ മാളിക അവിടുത്തെ തൊഴുത്ത് വരെ മനോഹരം ..പേടി കുടി വന്നു അവൾ വീടിനകത്ത് കയറി
എല്ലാ കഥയിലേയും പോലെ തന്നെ ജനലിലൂടെ എന്നെ നോക്കി ചിരിച്ചു ഗ്രീൻ സിഗ്നൽ.............
പുൽക്കൂട്ടിൽ ഉണ്ണിയേശു പിറക്കും മുമ്പ് പ്രണയത്തിന്റെ പുതു നാമ്പുകൾ അവിടെ തളി൪ത്തു......
പിന്നെ ഫോൺ മെസേജ് അങ്ങനെ എന്തൊക്കെയോ....
സ്കുളിൽ പോകുമ്പോൾ ഒന്നിച്ചു നടക്കുംഅവിടെ സദാചാരവാദികൾ ജന്മമെടുത്തില്ലാ. കാരണം ഒരേ നാട്ടുകാർ സംസാരിക്കുന്നത് സ്വാഭവീകം പക്ഷെ ആത് ഞങ്ങൾ മുതലെടുക്കുകരായിരുന്നു. പല൪ക്കും സംശയം തോന്നിയെങ്കിലും കുടെ പൊടിക്കാന്താരിയാ വിട്ട് കൊടുക്കുമോ...
ഞാൻ എന്നോ പറഞ്ഞപോലെ എഡീ എന്നു വിളിച്ചാ എഡാ എന്ന് വിളിക്കുന്ന പിണങ്ങിയാ പോട്ടെഡാ... എന്ന് പറയുന്ന പൊടിക്കാന്താരി
ഇണക്കവും പിണക്കവും ഉടക്കും വഴക്കും അതിരുകൾക്കപ്പുറത്ത് ജാതിയും മതവും മറന്ന് ഞങ്ങൾ പാറി നടന്നു......
വ൪ഷങ്ങൾ കടന്നു പോയ് ഒടുവിൽ ഒരു ദിനം അവൾ പള്ളിയിൽ വരാൻ പറഞ്ഞു ഞാൻ പോയി ഒരുപാട് പ്രതിക്ഷകളുമായ് തലയിൽ ഷോൾ ഇട്ട് തനി ക്രിസ്ത്യൻ പെണ്ണായ് അവൾ മുമ്പിൽ നിന്നു പക്ഷെ
ഒരു മുഖവരയും ഇല്ലാതെ അവൾ പറഞ്ഞു
"ഇനി ഒന്നിനും ഞാൻ ഇല്ല
മറക്കുക എല്ലാം ജാതിക്കും മതത്തിനുമെതിരേ പ്രസംഗം നടത്താൻ കുറെ പേര് ഉണ്ട് യാഥാർഥ്യം ആകുമ്പോൾ ആരും ഉണ്ടാകില്ലാ"
വാക്കുകൾ തീരും മുമ്പ്
അവൾ തലകുനിച്ച് നിന്ന് കരഞ്ഞു....
അവളുടെ വാക്കുകൾ ഞാൻ മനസ്സിലാക്കിയിരുന്നു ഞാൻ തിരിഞ്ഞ് നടന്നു ഒന്നും തിരിച്ചു പറഞ്ഞില്ല അവൾ എന്നെ നോക്കുന്നുണ്ട് നിറ മിഴികളോടെ നിൽക്കുന്ന ..... പള്ളിയിലെ കൽപടവുകൾ ഞാൻ പതിയേ ഇറങ്ങി ജനിച്ച കുഞ്ഞിന്റെ വായിൽ മുലപ്പാലിന് പകരം ജാതിയും മതവും തിരികി കയറ്റുന്ന പൊതു സമൂഹത്തിലേക്ക്...........
ജാതിക്കതിരെ പോരാടി സ്വന്തം കാര്യം ആകുമ്പോൾ ജാതിക്കോമരങ്ങളാകുന്നവരുടെ ഇടയിലേക്ക്
ജാതിക്കും മതത്തിനും വേണ്ടി നഷ്ടമാകുന്ന മനപൊരുത്തങ്ങൾ..... നഷ്ടമാകുന്ന ജീവനുകൾ .....
കേട്ടറിവ് മാത്രമുള്ള അറിവുകൾക്കായ് പരസ്പരം കുത്തുന്ന കഴുകന്മാരുടെ ഇടയിലേക്ക്...........
പിന്നെ ഞാൻ ആ മുഖം കാണാൻ ശ്രമിച്ചില്ല...
കണ്ടാൽ വീണ്ടും ഇല്ല ഞാൻ മനപൂർവം ഒഴിഞ്ഞുമാറുകയാണ് വിധിച്ചതല്ലെ കിട്ടു.......
നാടും നഗരവും ഉണ൪ന്നു വീണ്ടും ക്രിസ്മസ് . ......................
... കരോളിന് പോകണം ഒര് സ്റ്റാറ് വാങ്ങണം പതിവ്പോലെ ആ സീറോ ബൾബും☆☆☆☆☆
ജാതിക്കോമരങ്ങളില്ലാഥ്ത നല്ല ഒരു നാളെക്ക് വേണ്ടി
ഏവർക്കും ഹൃദയം നിറഞ്ഞ അഡ്വാൻസ്
ക്രിസ്തുമസ് ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo