Slider

കുഞ്ഞോളാ

1

ആരാ വിളിച്ചേ......?
"കുഞ്ഞോളാ" ...
ഓൾ എപ്പോളാ വര്വാ?... ?
..മറുപടി ഒരു നിശ്ശബ്ദത മാത്ര മാ യപ്പോൾ കട്ടിലിൽ കിടന്നു കൊണ്ട് "അയാൾ തന്നെ പറഞ്ഞു..
"അപ്പൊ ഓളും വരൂല അല്ലെ?".."ഞാ വിചാരിച്ചെ രാവിലെ ഞാൻ പോകുമ്പോ ഓൾ എങ്കിലും കാണും ന്നാ"...
"ഹും..ഓളുടെ കാറ് നന്നാക്കാൻ കൊടുത്തു" .
..."അപ്പൊ..മൂന്നാളും വരില്ല"...
ഹും...."മൂന്നാളും ഒന്ന് തന്ന്യാ ചോതിക്കുന്നെ"
..."ഇങ്ങള് ആർക്കാ..എന്തിനാ ഇനിയും പോണേ??"
.....പത്തു നാല്പ്പത്തഞ്ചു കൊല്ലായില്ലേ ഇങ്ങള് ഇങ്ങന വന്നും പോയും ഇരിക്കുന്നു...പിന്നെയും ഈ വയസ്സ് കാലത്ത്..ആ മരുഭൂമീലേക്ക്
ആയിശാക്കും ഓളെ പുയ്യാപ്ലക്കും കുറച്ചിൽ ആണോലെ ഇങ്ങള് ഇങ്ങനെ വയസ്സാൻ കാലത്ത് പോകുന്നെ.. .ഞാൻ പറയാഞ്ഞിട്ടാ ഇങ്ങള് പോകുന്നെ എന്നാ ഓള് പറേന്നെ...അല്ലെങ്കിലും ഓല് മൂന്നാളും
പറയുന്നത് സത്യല്ലേ?...എന്തിനാ ഈ വയസ്സുകാലത്ത് ഇങ്ങള് ഇനിയും അങ്ങോട്ട് പോണേ..?
അതൊന്നും അനക്ക് അറിയൂല......
ഇങ്ങള് എപ്പോ ചോതിച്ച്ചാലും അത് തന്യാ പറയുന്നേ.."അനക്കൊന്നും അര്യൂല..ന്നു" ..എന്താ ഇത്ര അറിയാന്? ..ഇങ്ങക്കെന്താ ആടെ വേറെ ഓളും കുട്ട്യേളും ഉണ്ടോ?
..ആ ചോദ്യത്തിനു ആ ചെറു വെട്ടത്തിൽ തൊലി തൂങ്ങിയ മുഖത്തു നിന്നും വന്നത് ഒരു ചെറു ചിരി മാത്രം..............................................
"അനക്ക് ഓര്മ്മ ഉണ്ടോ ഞാൻ ആദ്യം പോയ ആ ദിവസം" ...? നിന്നെ കെട്ടി കൊണ്ട് വന്നു പതിനേഴാം ദിവസം ..അന്ന് എനിക്ക് പത്തൊമ്പതു വയസ്സും..അനക്ക് പതിനാലും ..
ഞാൻ കൊച്ചീലു പാസ്പോർട്ട്എടുക്കാൻ പോയപ്പോൾ മീശ വരച്ചാ പോയെ..എന്നിട്ടും ആ ഓഫീസർക്ക് സംശയായ്നു ..എനിക്ക് ഇരുപ ത്തൊന്നു ആയോന്ന് ...പിന്നെ ഒരു നൂറു ഉറുപ്പികയും കൂടി വച്ചു കൊടുത്തപ്പോഴാ ആ സംശയം അയാള്ക്ക് മാറിയെ.....
ഹും...അന്നത്തൊരു കാലം ..പോകുന്നതിന്റെ തലേ ദിവസം ഇവിടെ എന്തൊരു ബഹളായിരുന്നു ...അളിയനും ..പെങ്ങൻ മാരും കുടുംബക്കാരും, നാട്ട്കാർ മുഴുവൻ...എന്നെ ഒരു ജീപ്പില് തീവണ്ടി ആപ്പീസില് കൊണ്ട് പോയി ..തീവണ്ടി നീങ്ങി തുടങ്ങിയപ്പോൾ എന്റെ ഖല്ബില് കത്തിയ തീ...അത് ശെരിക്കും ഒരു "തീവണ്ടി "തന്നെ ആയിരുന്നു...എന്റെ നെഞ്ചിലെ തീ കൊണ്ട് ഓടിയ വണ്ടി....
ഒന്നര മാസാ ഞാൻ ബോംബെല് പച്ച വെള്ളം കുടിച്ചു കിടന്നെ.....അയാള് ആ കഥ ഓർമ്മിച്ചു കൊണ്ടിരുന്നു..
ഹും ...ഇങ്ങള് ആ പണ്ടത്തെ കഥ പറഞ്ഞൊണ്ടിരുന്നൊ..?..അതൊക്കെ കഴിഞ്ഞില്ലേ...ഇങ്ങക്ക് സുബഹിക്ക് പോകണ്ട തല്ലേ? . അയാള് കഥ തുടർന്നപ്പോൾ അവർ അത് മൂളി കേട്ട് കൊണ്ടിരുന്നു..എപ്പോഴോ ആ മൂളൽ
നേർത്തു നേർത്തു വന്നു..ഒപ്പം അയാളുടെ ശബ്ദവും....അവർ ഉറക്കത്തിലേക്ക് ..വഴുതിയിരിക്കുന്നു.......
ഞാൻ ആ കഥ തുടരാം.........................................................................................................................................എഴുപതുകളിൽ ആണ് അയാളും മരുഭൂയിലേക്ക് അറബി പ്പൊന്നു തേടി പോയത്..
.."ബോംബെ അബൂബക്കർക്ക" കൊണ്ട് വന്ന തിളങ്ങുന്ന ആ "ഗൾഫു മുണ്ട്" കണ്ടപ്പോഴാ ണ് അയാൾക്കും ഗൾഫു മോഹം ഉദിച്ചത്..അബൂബക്കര്ക്ക കൊണ്ട് വന്ന "റോത്ത് മാൻസ്" സിഗരറ്റിന്റെ മണവും, ആ ഉയരം കൂടിയ "ഗൾഫു ചെരുപ്പും" അയാളിലെ മോഹം വളർത്തി.
വിസപ്പണം കണ്ടെത്തുവാനുള്ള പിടി വള്ളി ആയിരുന്നുപത്തൊമ്പതാം വയസ്സിലെ കല്യാണം .സ്ത്രീധനത്തുകയും അവളുടെ "കാതിലെതും കഴുത്ത്തിലെതും" കൂടി ചെർന്ന പ്പോൾ വിസക്കുള്ള പണമായി മാറി.. ബോംബയിലെ എജന്ടു വഴി അബൂബര്ക്ക വിസ ശെരി യാ ക്കാ മെന്നും ഏറ്റു
. .അങ്ങനെ ആണ് അയാള് ആ "തീവണ്ടിയിൽ" കയറിയത്..
നീണ്ട അഞ്ചു വര്ഷത്തിനു ശേഷം "ഗൾഫു കാരൻ" ആയി ആദ്യത്തെ ഒരു തിരിച്ചു വരവ് .അതിനിടയിൽ പലതും പഠിച്ചു.അക്ഷരങ്ങൾ കൂട്ടി വായിക്കാൻതുടങ്ങിയപ്പോൾ സ്കൂൾ നിർത്തിയ ആൾ അറബി നാട്ടിൽ നിന്നും ഹിന്ദി പഠിച്ചു ....,ഗ്രാമത്തിലേക്ക് എപ്പോഴെങ്കിലും വരുന്ന ജീപ്പിനു പുറകിൽ "തൂങ്ങി "മാത്രം പരിച യമുള്ള യാൾ വാഹനത്തിന്റെ വളയം പിടിച്ചു.. ..അറബി നാട് നല്കിയ പുതിയ അറിവുകൾ... റോത്ത്മാന്സു സിഗരെറ്റും , അത്തറും ,സ്പ്രേകളും, ഉടുപ്പുകളും, ടെർലിൻ തുണികളും, ജപ്പാൻ ലുങ്കികളും ,അളിയൻ മാര്ക്കുള്ള വാച്ചുകളും കുത്തി നിറച്ച പെട്ടിയും ഒപ്പം " പറയുന്നത് കേട്ട് തിരിച്ചു പറയുന്ന" ടേപ്പ്റിക്കാർഡേർ " "റേഡിയോയുമായുള്ള ആദ്യ വരവും ബോംബെ വഴി...ആ വലിയ പെട്ടി വച്ചു കെട്ടിയ ഒരു അംബാസ്സെഡാർ കണ്ടപ്പോൾ അയാളുടെ ഗ്രാമം അത്ഭുതം കൂറി.. .
അയാളുടെ ഓരോ വരവുംപോക്കും വീട്ടുകാർക്കും നാടുകാർക്കും ഉത്സവങ്ങൾ ആയിമാറിയപ്പോൾ അയാളെ പോലെ ആയിരങ്ങൾ അതേ വഴി തിരഞ്ഞെടുത്തു .....അവരുടെ പൊലിമയിൽ നാടും നാട്ടുകാരും മാറി..ഓലപ്പുരകൾ കൊണ്ക്രീട്ടു കെട്ടിടങ്ങൾക്ക് വഴിമാറി.
സമയം നോക്കാൻ അറിയാത്ത അവരുടെ വാപ്പ പത്രാസിനു"പാലം റാഡോ " വാച്ചു കൾ കെട്ടി..അവരുടെ വിയർപ്പിൽ കല്യാണവീടുകളിൽ "വിഭവങ്ങളുടെ "പെരുമഴ പെയ്തു..അവർ അവരുടെ ഭാര്യമാര്ക്കും അവർ തിരിച്ചും അയച്ചിരുന്ന കണ്ണ് നീരിന്റെ ഉപ്പുകലര്ന്ന കത്തുകൾ "കത്ത് പാട്ടുകൾ" ആയി മാറി..
ചിതൽ അരിച്ച മേല്ക്കൂര ഉണ്ടായിരുന്ന നാട്ടിലെ പള്ളികൾ മാർബിൾ വീച്ച സൌധങ്ങൾ ആയി മാറി.
നാല്പ്പത് വർഷത്തിനിടയിലെ ഏഴോ എട്ടോ മാസ "ദാമ്പത്യ"ത്തിൽ അയാളുടെ ചോരയിൽ ജനിച്ച കുഞ്ഞുങ്ങൾക്ക് ഓരോ വരവിലും ഉമ്മയുടെ അടുത്ത് കിടക്കുന്ന ആ "അപരിചിതനോടുള്ള" ഭയം മാറി വരുമ്പോഴേക്കും അയാള് കണ്ണ് നീരുമായി വീണ്ടും പടി ഇറങ്ങി .........................
.അയാളുടെ ചോര നീരാ യ് ഒഴികി കൊണ്ടിരുന്നപ്പോൾ മക്കളും ,പേരമക്കളും ,നാടും സമ്പന്നതയിലേക്ക് കുറിച്ചു .. തളർന്ന മസിലുകളും ചുക്കി ചുളുങ്ങിയ തൊലിയും എല്ലുകളിൽ നിന്നും തൂങ്ങി ആടുംപോഴും അയാള് തിരിച്ചു പോയി കൊണ്ടിരിക്കുന്നു...യാത്ര യാക്കാൻ നാടും , നാട്ടുകാരുമില്ലാതെ... "തിരക്കുള്ള മക്കൾ" പോലും എത്തിപ്പെടാതെ................................................................................................................................................................................................................................................................................................................
മോനെ....നീ ഏതാ?...നിനക്കെങ്ങനെ എന്റെ കഥയറിയാം?.
..ഓ..ആ .ചോദ്യം കേട്ടില്ലേ?...ആ ഉപൂപ്പ ഉറങ്ങിയില്ല എന്ന് തോനുന്നു...
.എന്റെ ഉപ്പുപ്പാ... ഇരുപത്തി അഞ്ചു കൊല്ലം അത്ര ചെറുതല്ല..ഈ മരുഭൂമിയിൽ..ഞാനും കണ്ടിരിക്കുന്നു എത്രയോ ഉപ്പുപ്പമാരെ ..ഈന്തപ്പഴം പഴുക്കുന്ന ചൂടിൽ വെന്തുപോയവരെ.!.ഇന്നും ഉരുകി ഒലിച്ചു കൊണ്ടിരിക്ക്കുന്നവരെ !..!!!.
അഷ്‌റഫ്
1
( Hide )
  1. അഷ്റഫ്ക്ക 70-90കളുടെ ഇടയ്ക്കുള്ള ശരാശരി ഗൾഫ്കാരനെ നന്നായി പകർത്തി.
    അവിടെത്തെ അനുഭവങ്ങൾ വെച്ചുള്ള ഗൾഫ് ജീവിതങ്ങൾ കൂടി എഴുതുക.
    ബെന്യാ‍മിൻ എഴുതിയ നജീബിന്റെ ‘ആടുജീവീതം’ ഓർക്കുമല്ലോ?
    നന്മകൾ, ആശംസകൾ!!

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo