Slider

ചട്ടമ്പി നാരാണി..

0


"നാരാണിക്കു പിന്നെയും ഇളകി എന്ന തോന്നുന്നേ.... ഒച്ചയും ബഹളവും ഉണ്ടാക്കി അതാ വരുന്നു".......
.."പുളിച്ച ചീത്തയാ വിളിച്ച് പറയുന്നേ.......കാണുന്നവനെ ഒക്കെ ..@#%%$%^^^.. മോനെ....എന്ന വിളി".
ആണ്ടിയുടെ ചായപ്പീടികയിൽ ഇരുന്നോണ്ട് "ചെണ്ട ഗോപാലൻ" പറഞ്ഞു...
കേട്ട പാതി കേൾക്കാത്ത പാതി അമ്മദ് കുടിച്ചോണ്ടിരുന്ന ചായയും പുട്ടും ഇട്ടോണ്ട് പീടികയുടെ അകത്തേക്ക് ഓടി.
ആ ഓട്ടം, കണ്ടു ചായക്കടയിൽ കൂട്ട ചിരി.........
നാരാണിയുടെ വരവ് അങ്ങനെയാ....ഒന്നിനെ ഒക്കത്ത് വച്ച് ..മറ്റതിന്റെ
കയ്യും പിടിച്ചോണ്ട്..... കാണുന്നവനെ എല്ലാ തെറിയും പറയും.
പ്രകോപിപ്പിക്കാൻ ചില കുരുത്തം കേട്ട കുട്ടികള് മാറി നിന്ന് "ചട്ടമ്പി നാരാണീ "എന്നു വിളിക്കും .
നാട്ടിലെ പേര് കേട്ട ഭ്രാന്തന്മാരിൽ ഒരാളാണ് നാരാണി; മറ്റൊന്ന് ചെകുത്താൻ ശങ്കരൻ.
രണ്ടു പേർക്കും മാർച്ച്, ഏപ്രിൽ ആകുമ്പോ തുടങ്ങും . അത് ചൂട് കൂടുമ്പോൾ തുടങ്ങുന്നത്..കുറയാൻ മഴ പെയ്യണം..
നാരാണിക്കു സൂക്കേട് കുറഞ്ഞോ എന്നറിയാൻ നാട്ടിലെ "മാന്യന്മാർ" കാത്തിരിക്കും..ഓള് കുളിയും നനയും തുടങ്ങിയാൽ സൂക്കേട് കുറഞ്ഞെന്നു സാരം.....
പിന്നെ ,രാത്രിയിൽ,കനാലിനു അടുത്തെ പുറമ്പോക്കിലെ അവളുടെ ചെറ്റ യിലേക്ക് ടോർച്ചുകളുടെ വരവ് തുടങ്ങും.
"ഈ അമ്മദ്എത്ര കാലം ഇങ്ങനെ ഓടും.?...നാലഞ്ചു കൊല്ലായില്ലേ ഓൻ ഈ ഓട്ടം തുടങ്ങീട്ട്"
....മുൻപ് ഒരിക്കൽ ചീട്ടു കളിച്ചോണ്ടിരുന്ന അമ്മദിനെ നാരാ ണി ഒന്ന് പിടിച്ചു .
"അന്ന് ആ ചെക്കനെ ഓള് അവന്റെ തോളത്ത് ഇട്ടു കൊടുത്തു പറഞ്ഞതാ..
."@#$%^^&^ മോനെ.........
.ഇത് നിന്റേതാ....പയ്യിനെ പോറ്റി ജീവിച്ച എന്നെ പുല്ലരിയുമ്പോൾ നീയല്ലേ
അഞ്ചു ഉറുപ്പ്യ കാട്ടി കുറ്റിക്കാട്ടിൽ കൊണ്ട് പോയത്.....ഇതിനെ നീ തന്നെ പോറ്റിക്കോ"...
അന്നുമുതൽ നാട്ടുകാർ അത് തീ രുമാനിച്ചു ..അത് അമ്മതി ന്റെ തന്നെ...പിന്നത്തെ സംശയം ആ രണ്ടാമത്തേത് ആരുടെ എന്നതായി
................................................................................................................................................................................................................................................................................................................
എവിടുന്നോ വന്ന ഒരുത്തൻ കെട്ടിയിരുന്ന നാരാ ണിയുടെ ദാമ്പത്യം കുറച്ച് കാലമേ നിലനിന്നുള്ളു.....
അയാൾ അപസ്മാരം ഇളകി കനാലിൽ വീണു മരിച്ചതിൽ പിന്നെ അവളും വയസ്സായ അമ്മയും ഒറ്റക്കായി ..
ആയിടക്കാണ് അമ്മദ് ഓളെ അഞ്ചു രൂപകാട്ടി പ്രലോഭിപ്പിച്ചത് .
ആ പ്രലോഭനമാണ് അവളെ "നാട്ടുകാരുടെ നാരാ ണി" ആക്കിയതും, അവളുടെ വീട്ടിലേക്കു ടോർച്ചുകൾക്കു വഴികാട്ടിയതും..
പിന്നീട് ആ ടോർച്ചുകളിൽ ഏതോ ഒന്ന് സമ്മാനിച്ചതാണ് രണ്ടാമത്തേതിനെ..
.....................................................................................................................................................................................................................................................
അമ്മദ് ഓടിയത് ചായ പീടികയുടെ അടുക്കളയിലേക്ക് ..
..ആ ഓട്ടം നാരാണി കണ്ടോ എന്നറിയില്ല .
."ആ @#$%%^^ മോനെ ഞാൻ ഒരു ദിവസം പിടിക്കും..ഈ ചെക്കനെ ഓൻ പോറ്റണം."
ചായ പീടികയിലേക്കുഎത്തി നോക്കി കൊണ്ട് നാരാണി വിളിച്ച് പറഞ്ഞു...
" എനിക്ക് തോന്നുന്നത് ഇതൊക്കെ ഓള്ടെ അഭിനയാണെന്നാ...ചൂട് തുടങ്ങിയാൽ ഓൾക്ക് ചെറ്റേല് സ്വൈര്യായിറ്റു കിടക്കണം..അതിനുള്ള ഒരു അടവാ ഈ ഭ്രാന്ത്" .....
.കണ്ടോ..എന്ത് ഭ്രാന്തുവന്നാലും ആ കുട്ടികളുടെ കൈ ഓള് വിടൂല"..
ചെണ്ട ഗോപാലൻ തന്റെ അഭിപ്രായം വ്യക്തമാക്കി.
"അത് സത്യം ..എന്നാലും ആ ഒക്കത്ത് ഇരിക്കുന്നത് ആരുടേതാണ് പോലും...കുറച്ചുകൂടെ കഴിഞ്ഞാൽ മുഖം കണ്ടാൽ ഏതാണ്ട് തിരിച്ചറിയാം പറ്റുമായിരിക്കും ."
.തന്റെ "മുഖ ലക്ഷണം നോക്കി" ആളെ തിരിച്ചറിയാനുള്ള കഴിവ് വ്യക്തമാക്കി ആണ്ടിയും..
"അമ്മതെ ..ഓളങ്ങു പോയിക്ക് ...നീ ഇങ്ങു പോര്"....
ചായപ്പീടികളുടെ അടുക്കളയിൽ നിന്നും അമ്മദ് ശ്വാസം നേരെ വിട്ടു കൊണ്ട് ഇറങ്ങി വന്നു....
അപ്പോഴും നാരാണി റോട്ടിലൂടെകിഴക്കോട്ടുനടന്നു കൊണ്ടിരുന്നു ...
ഓരോ പീടികയുടെ മുന്നിൽ എത്തുമ്പോഴും രാത്രിയിൽ തന്റെ ചെറ്റയിൽ എത്തിയപല "ടോർച്ചുകളും" പകൽ വെളിച്ചത്തിൽ മുഖം തിരിക്കുന്നത് കണ്ടു കൊണ്ട്..!!.
തന്റെ "ഒക്കത്ത് ഇരുന്നു മൂക്കൊലിപ്പിക്കുന്ന "തിന്റെ മുഖം കാട്ടി അവരുടെ എല്ലാം നെഞ്ചിൽ തീ കോരി നിറച്ച് കൊണ്ട്...!!!!!

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo