ഇനി ആരെങ്കിലും ഉണ്ടോ? നിറഞ്ഞ് തുളുമ്പിയ കണ്ണുനീർ തുടച്ച് കൊണ്ട് പതിയെ ഒരു പിടി അരി മുത്തശ്ശിയുടെ മുഖത്തേക്ക് ഇട്ടു. വയസായി മരിച്ചതാണെങ്കിലും മുത്തശ്ശിയുടെ അഭാവം വലിയ മാറ്റം എന്നിലുണ്ടാക്കിയത് പോലെ.
കോളേജിൽ നിന്നും പഠിച്ചിട്ട് വരുന്ന സമയം അമ്മ സാധാരണ ജോലി കഴിഞ്ഞ് എത്തി കാണാറില്ല. അതു കൊണ്ട് തന്നെ വീട്ടിൽ വന്ന് കേറുന്ന സമയം മുതൽ ചായയും ചോറുമെല്ലാം വിളമ്പി വച്ചിട്ട് ഒരായിരം തവണ മുത്തശ്ശി വിളിക്കും. ഞാനപ്പോൾ മൊബൈലിൽ കളിച്ച് കൊണ്ടങ്ങനെ ഇരിയ്ക്കയായിരിക്കും. കുറേ നേരം വിളി തുടരുമ്പോൾ എനിക്ക് ദേഷ്യം വരും.
"ഈ തള്ള എന്തിനാ ഇങ്ങനെ കിടന്ന് വിളിയ്ക്കണെ എനിയ്ക്കിഷ്ടമുള്ളപ്പോൾ ഞാൻ കഴിച്ചോളം "
വൈകുന്നേരം ടി.വി.യിൽ എന്തെങ്കിലും കണ്ടു കൊണ്ടിരിക്കുമ്പോൾ വരും
"മോനോ ആ മനോരമയിലെ സീരിയലൊന്നു വച്ചു താ ,ആ ഒറ്റ സീരിയലെ ഉള്ളൂ എന്നിട്ട് ഞാൻ പൊയ്ക്കോളാം"
ഇവിടെ ഏത് നേരവും സീരിയൽ എന്ന എന്റെ ഗർജ്ജനം കേൾക്കുമ്പോൾ തന്നെ ഒന്നും മിണ്ടാതെ മുത്തശ്ശി നടന്നകലുക മാത്രമാണ് ചെയ്തത്.
മഴ നനഞ്ഞ് പനി പിടിച്ചു കിടന്ന നേരത്ത് അമ്മ ആശുപത്രിയിൽ പോകാൻ പറയും ആ നേരത്തും
എവിടെ നിന്നെങ്കിലും തുളസി ഇലയും ചുക്കും ഒക്കെ സംഘടിപ്പിച്ച് കാപ്പി ഇട്ടോണ്ട് വരും
"മോനേ ഇത് കുടിക്ക് "
അപ്പോഴും എനിയ്ക്കൊന്നും വേണ്ടാ എന്ന ധിക്കാരം മാത്രം..
"മോനോ ആ മനോരമയിലെ സീരിയലൊന്നു വച്ചു താ ,ആ ഒറ്റ സീരിയലെ ഉള്ളൂ എന്നിട്ട് ഞാൻ പൊയ്ക്കോളാം"
ഇവിടെ ഏത് നേരവും സീരിയൽ എന്ന എന്റെ ഗർജ്ജനം കേൾക്കുമ്പോൾ തന്നെ ഒന്നും മിണ്ടാതെ മുത്തശ്ശി നടന്നകലുക മാത്രമാണ് ചെയ്തത്.
മഴ നനഞ്ഞ് പനി പിടിച്ചു കിടന്ന നേരത്ത് അമ്മ ആശുപത്രിയിൽ പോകാൻ പറയും ആ നേരത്തും
എവിടെ നിന്നെങ്കിലും തുളസി ഇലയും ചുക്കും ഒക്കെ സംഘടിപ്പിച്ച് കാപ്പി ഇട്ടോണ്ട് വരും
"മോനേ ഇത് കുടിക്ക് "
അപ്പോഴും എനിയ്ക്കൊന്നും വേണ്ടാ എന്ന ധിക്കാരം മാത്രം..
ഇന്നിപ്പോൾ കോളേജിൽ നിന്നും വീട്ടിലെത്തുമ്പോൾ വല്ലാത്തൊരു മൂകത മാത്രം. മുത്തശ്ശിയുളളപ്പോഴാണെങ്കിൽ എനിക്ക് ചായ തരുന്നതും പ്രമാണിച്ച് അടുക്കളയിൽ പാത്രങ്ങളുടെ ബഹളമായിരുന്നേനെ.
വൈകുന്നേരം ടി.വിയുടെ മുന്നിൽ ഇരിക്കാൻ തോന്നിയില്ല. പുറത്ത് പോയി മുത്തശ്ശിയുടെ കുഴിമാടത്തിൽ നോക്കി നിന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി...........
വൈകുന്നേരം ടി.വിയുടെ മുന്നിൽ ഇരിക്കാൻ തോന്നിയില്ല. പുറത്ത് പോയി മുത്തശ്ശിയുടെ കുഴിമാടത്തിൽ നോക്കി നിന്നപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി...........
ജീവിച്ചിരുന്നപ്പോൾ മുത്തശ്ശിക്ക് നല്കാൻ സാധിക്കാത്ത സ്നേഹം മരിച്ച് കഴിഞ്ഞപ്പോൾ മനസിലുടലെടുത്തതിന് ഞാൻ പശ്ചാത്തപിച്ചു.
ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഒരായിരം വൃദ്ധ മാതാപിതാക്കളെ നിങ്ങളുടെ സുഖത്തിനായി ഉപേക്ഷിക്കുമ്പോൾ ഒന്നോർക്കുക നാളെ നിങ്ങളെയും വാർദ്ധക്യം പിടികൂടുമെന്നത് . നിങ്ങളുടെ നാവിൽ നിന്നു വരുന്ന ഒരു സ്നേഹവാക്ക് മതിയാകും ചിലപ്പോൾ അവരുടെ ജീവിതം സഫലമാക്കിടാൻ.. .........
അഖിൽ ഉണ്ണി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക