Slider

കുട്ടി കഥ

0

എനിയ്കന്നു ഏകദേശം ഒരു ഏഴു വയസുകാണും. പുറത്തു അധികം കൂട്ടുകാരില്ലെങ്കിലും വീട്ടിൽ കളിക്കൂട്ടുകാരായി ഒരുപാട് പേരുണ്ട്. കറുത്തുരുണ്ട തിളങ്ങുന്ന കണ്ണുകളോട് കൂടിയ ഒരു പൂച്ചയും അവളുടെ രണ്ട് കുഞ്ഞുങ്ങളും, കൈസർ എന്ന നായയെയും കൂടാതെ പാത്തുമ്മായുടെ ആടിലെ ആടിനെ പോലെ വെളുത്തു സുന്ദരിയായ എന്റ അമ്മിണിയും മകളും. അമ്മുമ്മയാണ് അവൾക് അമ്മിണിയെന്നു പേരിട്ടതു. എനിക്ക് അന്നതത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും എന്റ ശബ്ദം കേക്കുമ്പോഴും എന്റ തലവട്ടം കാണുമ്പോഴും അവളുടെ ഒരു വിളിയും സ്നേഹപ്രകടനവും എല്ലാം കൊണ്ട് അമ്മിണി എനിക്ക് കൂടപ്പിറപ്പായി. ഒരുപക്ഷേ ആ സമയത്തു മനുഷ്യരേക്കാൾ കൂടുതൽ ഞാൻ സംസാരിച്ചിട്ടുള്ളതും അവളോടാവാം.
ഈയടുത്ത കാലത്താണ് അവൾക്കൊരു കുട്ടി പിറന്നത്. പക്ഷേ അതിനു ഞാൻ തന്നെ പേരിട്ടു കേട്ടോ; ലക്ഷമി - അതാണവളുടെ പേരു ജനിക്കുന്നതിനുമുന്നെ തന്നെ ആണാണെങ്കിൽ മണിക്കുട്ടനെന്നും പെണ്ണാണെങ്കിൽ ലെക്ഷ്മിയെന്നും ഞാൻ നേരത്തേ തീരുമാനിച്ചിരുന്നു. അവളും ഒരുസുന്ദരിയാണ്. പക്ഷേ അമ്മയെപ്പോലെ വെളുത്തിട്ടല്ലന്നെ ഉള്ളൂ.. ഒരുതരം ചാരനിറം. എന്നാലും എന്റ നോട്ടത്തിൽ ഒരു കൊച്ചു സുന്ദരിക്കുട്ടി തന്നാണവളും. 
ഒരു ദിവസം രാവിലെ മുതൽ അമ്മിണിക് എന്തോ ദിനം പിടിപെട്ടു. ആഹാരം കഴിക്കുന്നില്ല. എഴുന്നേൽക്കുന്നില്ല. ആകെ വിഷമമായി എല്ലാര്ക്കും. എനിക്കാണേൽ അത് സഹിക്കുന്നതിനപ്പുറമായിരുന്നു. അമ്മ്മുമ്മ തടവിയും തലോടിയുമെല്ലാം അവളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. ഏതോ ആഹാര പദാർത്ഥത്തിൽ 'കൊതി 'പെട്ടതാണെന്ന് ആരോ അഭിപ്രായപ്പെട്ടു. അമ്മുമ്മ അതു കേൾക്കേണ്ട താമസം ഉടൻ തന്നെ അടുക്കളയിൽ നിന്നും മുളകും ഉപ്പുമായി മിണ്ടാതെ ഉരിയാടാതെ വന്നു അവളുടെ വയറിനു മൂന്നു വട്ടം ഉഴിഞ്ഞു. കൂട്ടത്തിൽ ഒരു നാണയവും തലയ്ക്കു ചുറ്റി മാറ്റി. അത് അപ്പുപ്പൻ നടയിൽനേർച്ചയാണ്. അമ്മുമ്മയുടെ അവസാന കൈ പ്രയോഗമാണത്. മുൻപ് പലതവണ എനിക്ക് പനി വന്നപ്പോഴും അമ്മൂമ്മയുടെ പ്രയോഗമാണത്. ബാക്കി മൂപ്പര് നോക്കിക്കൊള്ളും എന്നാണ് അവരുടെ വിശ്വാസം.ഉഴിഞ്ഞു മാറ്റിയ മുളകും ഉപ്പും കൊണ്ടുപോയി അടുപ്പത് കൊണ്ട് ഇട്ടതിനു ശേഷമേ ഉരിയാടാതുള്ളു. പക്ഷേ ഇത്തവണ അമ്മുമ്മയുടെ പ്രയോഗമൊന്നും ഫലം കണ്ടില്ല. നേരം ചെല്ലുംതോറും അമ്മിണിയുടെ ദീനംകൂടി കൂടി വന്നു. അന്നു ആ വീട്ടിൽ ആരും അത്താഴമുണ്ടില്ല. അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചു നേരം വെളുപ്പിച്ചു. നേരം പുലർന്നപ്പോൾ അമ്മിണി എഴുന്നേറ്റു നിൽക്കുന്നു. പക്ഷേ വയ്യായ്ക ഉണ്ട്. പഴയപോലെ ഉഷാറില്ല. എന്തായാലും ഒന്നു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും എന്നു അപ്പുറത്തവീട്ടിലെ അപ്പുമാമൻ പറഞ്ഞു. പക്ഷേ അമ്മുമ്മ അതിനു വഴങ്ങിയില്ല. അവളുടെ അസുഖം 'അപ്പുപ്പൻ ' മാറ്റിത്തരുമെന്ന ഉറച്ച നിലപാടിലാണ് കക്ഷി ഇപ്പോഴും. 
പക്ഷേ ഞാനൊരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറായിരുന്നില്ല. ഡോക്ടറെ കാണണം. ഞാൻ തീരുമാനിച്ചു. പക്ഷേ' മൃഗാശുപത്രി ' ഉണ്ടന്നല്ലാതെ എവിടെയാണന്നോ എന്താണന്നോ എനിക്കറിയില്ല. എങ്കിലും ഞാൻ മൃഗാശുപത്രി തേടി യാത്ര ആയി. മൂന്നു നാലു കിലോമീറ്ററിനുള്ളിൽ തന്നെ ഒരു പരിചയക്കാരന്റെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചേർന്നു. എന്താ വന്നേ ഡോക്ടർ തിരക്കി. "എന്റെ അമ്മിണിക്ക് തീരെ സുഹമില്ല ഡോക്ടറെ അവളെ എങ്ങനെയെങ്കിലും രക്ഷിക്കണം " വിതുമ്പുന്ന ശബ്ദത്തോടെ ഞാനിത് പറഞ്ഞു മുഴുവിപ്പിച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നിരുന്നു. നല്ലവനായ ആ ഡോക്ടർ അതിനെന്താണ് നമുക്ക് ശെരിയാക്കലോ എന്നു പറഞ്ഞപ്പോഴാണ് എനിക്ക് തെല്ലു ആശ്വാസം തോന്നിയത്. അയ്യേ അതിനു ആൺകുട്ടികൾ ഇങ്ങനെ കരയുകയാണോ ചെയ്യേണ്ടേ എന്നു ചോദിച്ചു പുറത്തു തട്ടി. ശെരി നമുക്ക് ഇപ്പൊ പോയി ശെരിയാക്കിക്കളയാം എന്നു പറഞ്ഞു കമ്പോണ്ടറുടെയടുത് പറഞ്ഞു വിട്ടു. അദ്ദേഹം കാഴ്ച്ചയിൽ തന്നെ വയസായ ഒരു ഒരു ഗൗരവക്കാരനായിരുന്നു. മൂക്കിൻ തുമ്പിൽ പതിയുറച്ച കണ്ണാടി കുറച്ചു താഴ്ത്തി പാക്കും വെറ്റ ചവയ്ക്കുന്നിതിടയിൽ ഒന്നു ചോദിച്ചു. എന്താ പേരു. "അമ്മിണി " ഞാൻ പറഞ്ഞു. അതു കേട്ടതും അയാൾ ഇരുത്തിയൊന്നു മൂളിയതിനു ശേഷം കുറച്ചു ദേഷ്യഭാവത്തിൽ അയാൾ ഒന്നുനോക്കി എന്നെ." പേരു പറയാൻ...... " 
അമ്മിണി.. ഞാൻ വീണ്ടും പറഞ്ഞു. അയാൾ ഇത്തവണ ദേഷ്യത്തോടെ 'നീയെന്താ പെങ്കൊച്ചാണ '. അത് ഞാൻ... എന്റ ആടിന്റെ പേരാണ് അമ്മിണി എന്നു വളരെ പേടിച്ചു പറഞ്ഞൊപ്പിച്ചു. ഞാൻ എന്തോ വലിയ അപരാധം ചെയ്ത പോലെ ഡോക്ടറും അറ്റെൻഡറും അവിടെ ചുറ്റും കൂടി നിന്നവരും വീക്ഷിക്കുന്നപോലെ എനിക്ക് തോന്നി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക് ശേഷം ആ ഗൗരവക്കാരനായ അറ്റൻഡർ പൊട്ടിച്ചിരിക്കാൻ തുടങ്ങി. കൂടെ ഡോക്ടറും അവിടെ നിന്ന ആൾക്കാരും.. അപ്പോഴും എനിക്ക് മനസിലായില്ലായിരുന്നു. ഡോക്റ്റർ വന്നു ചേർത്ത് പിടിചു ചിരിച്ചുകൊണ്ട് പറഞ്ഞു മൃഗാശുപത്രി ആണെങ്കിലും പട്ടിയുടെയും പൂച്ചയുടെയും പേരും അഡ്രസ്സും അല്ല മോനെ അതിന്റെ ഉടമസ്ഥന്റെ പേരും അഡ്രെസ്സുമാ വേണ്ടതെന്നു. അപ്പോഴും അവിടെ കൂടി നിന്നവർ ചിരിക്കുന്നുണ്ടായിരുന്നു.

by: 
Chandu Raj
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo